അവധിക്കാലം കവര്‍ന്നെടുക്കുന്ന പരിശീലനം: അധ്യാപകര്‍ പ്രതിഷേധത്തില്‍
Wednesday, May 1, 2024 7:57 AM IST
കാസര്‍ഗോഡ്: അവധിക്കാലം കവര്‍ന്നെടുക്കുന്ന തരത്തിലുള്ള പരിശീലനപരിപാടി പ്രതിഷേധാര്‍ഹമാണെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന ആശ്വാസമായിരുന്നു ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാലം.

എന്നാല്‍ ഏപ്രിൽ മൂന്നിന് ആരംഭിച്ച ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ക്കിടയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരിശീലന ക്ലാസുകളും ലോക്സഭാ തെരഞ്ഞെടുപ്പും വന്നതിനാല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഇനിയും പലയിടത്തും പൂര്‍ത്തിയായിട്ടില്ല. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് മാത്രമായുള്ള 10 ദിവസത്തെ തുടര്‍ച്ചയായ റസിഡന്‍ഷ്യല്‍ കോഴ്‌സുമുണ്ട്. ആകെ കുറച്ചു ദിവസങ്ങളായി ലഭിക്കുന്ന അവധികാലത്തു തന്നെ വീണ്ടും അധ്യാപകര്‍ അഞ്ചുദിവസത്തെ നോണ്‍ റസിഡന്‍ഷ്യല്‍ ട്രെയിനിംഗ് ക്യാമ്പും മൂന്നു ദിവസത്തെ എഐ പരിശീലനത്തിലും പങ്കെടുക്കണമെന്ന് പറയുന്നത് തികച്ചും അധ്യാപക ദ്രോഹ നടപടിയാണ്.

ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ പലതും ഇതുവരെ അവസാനിച്ചിട്ടില്ല. അതിനു ശേഷം എട്ടു ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാമുകളും എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചതിനുശേഷം ഒന്നാം വര്‍ഷ പ്രവേശന നടപടികളിലും അധ്യാപകര്‍ പങ്കെടുക്കുന്നതിലൂടെ അധ്യാപകരുടെ അവധിക്കാലം പൂര്‍ണമായും കവര്‍ന്നെടുക്കുന്ന സ്ഥിതിയാണ്.

വെക്കേഷന്‍ കാലത്തിലെ പരിശീലനം ഒഴിവാക്കി, പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി ജൂണ്‍ മാസത്തില്‍ അധ്യാപക പരിശീലനം നടത്താനുള്ള സൗകര്യം ഉണ്ടാക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. അനാവശ്യമായി ട്രെയിനിംഗ് മോഡ്യൂള്‍ വലിച്ചു നീട്ടാതെ രണ്ടോ മൂന്നോ ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കണം. പരിശീലനത്തിനായി തയാറാക്കി പുറത്ത് വിട്ടിട്ടുള്ള എസ്ആര്‍ജി പട്ടിക പൂര്‍ണമായും ഭരണാനുകൂല സംഘടനയില്‍പെട്ട അധ്യാപകരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്.

ഈ പട്ടിക പിന്‍വലിച്ച് എല്ലാ സംഘടനയിലും ഉള്ള അധ്യാപകരെ ഉള്‍പ്പെടുത്താന്‍ അധികാരികള്‍ തയാറാകണം. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് മാത്രമായി പ്രത്യേകം പരിശീലന ക്ലാസുകള്‍ ഉണ്ടായിരിക്കേണ്ടതും ഡ്യൂട്ടി സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതടക്കമുള്ള പരിശീലന ക്ലാസുകളുടെ നിയന്ത്രണം അതാതു സെന്‍ററുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ആയിരിക്കേണ്ടതുമാണെന്നും സംഘടന ആവശ്യപ്പെട്ടു. അധ്യാപക പരിശീലനം സംബന്ധിച്ച യാതൊരു വിവരങ്ങളും നാളിതു വരെ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടില്ല.

ഇതുസംബന്ധിച്ച നിവേദനം അധികാരികള്‍ക്ക് നല്‍കുന്നതാണ് . അനുകൂലമായ നിലപാടുണ്ടായില്ലെങ്കില്‍ പരിശീലന പരിപാടിയില്‍ നിന്നും ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ വിട്ടു നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്ന് എഎച്ച്എസ്ടിഎൽ ജില്ലാ കമ്മിറ്റി അറിയിച്ചു.