പാലാവയലിന്‍റെ കുടിയേറ്റ ഭൂമിക എഴുപത്തഞ്ചിന്‍റെ നിറവിൽ
Tuesday, May 7, 2024 1:21 AM IST
ശ്രീജിത് കൃഷ്ണൻ

പാലാവയൽ: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ സാമ്പത്തിക മാന്ദ്യവും തിരുവിതാംകൂറിലെ ഭരണവൈകല്യങ്ങളും കാര‍ണം ജീവിതം വഴിമുട്ടിയ ഒരു ജനത മലബാറിലേക്കു നടത്തിയ ഐതിഹാസിക കുടിയേറ്റത്തിന്‍റെ ഭാഗമായി പിറവിയെടുത്ത പാലാവയൽ എന്ന ഭൂമിക എഴുപത്തഞ്ചിന്‍റെ നിറവിൽ.

1949 ലാണ് മീനച്ചിൽ താലൂക്കിലെ പാലാ, കൊഴുവനാൽ ഭാഗങ്ങളിൽ നിന്ന് മലബാറിലെ വാഗ്ദത്ത ഭൂമി തേടി യാത്രതുടങ്ങിയ ഏതാനും കുടുംബങ്ങൾ ഇന്നത്തെ പാലാവയലിൽ ആദ്യമായെത്തി പുതുജീവിതത്തിന് വിത്തിട്ടത്. അതിരമ്പുഴയിൽ നിന്ന് കെട്ടുവള്ളത്തിൽ എറണാകുളത്തെത്തിയും പാലായിൽ നിന്ന് ബസിൽ ആലുവായിലെത്തിയുമൊക്കെയാണ് ഇവർ മലബാറിലേക്കുള്ള തീവണ്ടി കയറിയത്. അത്യാവശ്യം വീട്ടുസാധനങ്ങളും മലബാറിലെത്തിയാൽ കിട്ടുമോയെന്ന് ഉറപ്പില്ലാത്ത ഭക്ഷ്യസാധനങ്ങളുമെല്ലാം പെട്ടിയിലാക്കിക്കൊണ്ടായിരുന്നു യാത്ര.

തിരുക്കൊച്ചിയുടെയും മലബാർ ഉൾപ്പെടുന്ന അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്‍റെയും അതിർത്തിയായ ഷൊർണൂരിൽവച്ച് തീവണ്ടി മാറിക്കയറണമായിരുന്നു. അന്നത്തെ കൽക്കരി വണ്ടിയാണ്. ആലുവയിലും എറണാകുളത്തും നിന്ന് പയ്യന്നൂരിലും നീലേശ്വരത്തുമെത്തണമെങ്കിൽ ഏകദേശം രണ്ടുദിവസത്തെ യാത്ര വേണ്ടിയിരുന്നു. തീവണ്ടിയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും യാത്രക്കാരും കരിയിൽ കുളിച്ച് തിരിച്ചറിയാനാകാത്ത വിധമായിരുന്നു. എസി ബസുകളിലും വന്ദേ ഭാരത് ട്രെയിനിലുമൊക്കെ കുതിച്ചുപായുന്ന പുതുതലമുറയ്ക്ക് ഇങ്ങനെയൊരു യാത്ര സങ്കല്പിക്കാനേ കഴിയൂ.

നീലേശ്വരത്തുനിന്ന് വീണ്ടും ബോട്ടിൽ മുക്കടയിലും അവിടെനിന്ന് കാൽനടയായി ചിറ്റാരിക്കാലിലുമെത്തിയാണ് ഒരു സംഘം തോട്ടേഞ്ചാലിലെത്തി അന്നത്തെ ജന്മിയിൽ നിന്ന് സ്ഥലം വാങ്ങി താമസം തുടങ്ങിയത്. കമ്പല്ലൂർ കോട്ടയിൽ കുടുംബക്കാരായിരുന്നു അന്ന് ഈ പ്രദേശത്തിന്‍റെ ജന്മിമാർ. മാസങ്ങൾക്കു ശേഷം ഏണിച്ചാൽ ഭാഗത്തും ഏതാനും കുടുംബങ്ങളെത്തി താമസം തുടങ്ങി. പയ്യന്നൂരിൽ തീവണ്ടിയിറങ്ങി പാടിച്ചാലിലും പുളിങ്ങോത്തുമെത്തി അവിടെനിന്ന് ചങ്ങാടത്തിൽ പുഴ കടന്നാണ് രണ്ടാമത്തെ സംഘം ഇന്നത്തെ പാലാവയലിലെത്തിയത്. പിന്നീട് ഓടപ്പള്ളി ഭാഗത്ത് 1500 ഏക്കർ സ്ഥലം വാങ്ങി അറക്കുളം, മേലുകാവ്, പാലാ ഭാഗങ്ങളിൽ നിന്ന് കൂടുതൽ കുടുംബങ്ങളെത്തി.

പയ്യന്നൂരിൽ നിന്നും പാടിച്ചാൽ വരെ സർവീസ് നടത്തിയിരുന്ന 25 സീറ്റുകൾ മാത്രമുള്ള പൊക്കം കുറഞ്ഞ ബസ് ആയിരുന്നു ഇവർക്ക് നഗരവുമായി ബന്ധപ്പെടാനുള്ള മാർഗം. നാട്ടിലുള്ളവർക്ക് കത്തെഴുതി വിവരങ്ങളറിയുന്നതല്ലാതെ അത്രയം ദൂരം വീണ്ടും പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകാത്ത കാലമായിരുന്നു. കോട്ടയം ജില്ലയിലെ സ്വന്തം മണ്ണിനെ വീണ്ടുമൊരിക്കൽകൂടി കാണാൻ ഭാഗ്യമില്ലാതെ ഇവിടെ തന്നെ മരിച്ചു മണ്ണോടുചേർന്നവർ നിരവധിയാണ്. അവരുടെ പിൻതലമുറകൾ ഇന്ന് വിവാഹബന്ധങ്ങളിലൂടെയും കുടുംബയോഗങ്ങളിലൂടെയുമെല്ലാം ആ നാടുകളുമായുള്ള ബന്ധം തിരികെ വിളക്കിച്ചേർക്കുന്നതും കാലത്തിന്‍റെ നീതിയാകാം.

കുടിയേറ്റത്തിന്‍റെ വജ്രജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങുകയാണ് പാലാവയലുകാർ. ഇതിനായുള്ള ആലോചനായോഗം സെന്‍റ് ജോൺസ് ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ വരുംദിവസങ്ങളിൽ വിളിച്ചുചേർക്കും.