ജീവൻ നിലനിർത്താൻ ജീവൻ പണയം വയ്ക്കുന്നവർ
Wednesday, May 8, 2024 12:47 AM IST
വെള്ളരിക്കുണ്ട്: മാലോത്തുനിന്ന്‌ ആറുകിലോമീറ്റർ അകലെ കർണാടക വനാതിർത്തിയിലുള്ള കാപ്പിത്തട്ട് കോളനിയിലെ മിക്ക കുടുംബങ്ങളും ഇപ്പോൾ കുടിവെള്ളമെത്തിക്കുന്നത് വനത്തിനുള്ളിലെ നീരുറവകളിൽനിന്ന് പൈപ്പിട്ടാണ്. ഒന്നര കിലോമീറ്ററോളം അകലെയാണ് നീരുറവയുള്ളത്. ഇടയ്ക്കിടെ വെള്ളം വരാതാകും. നീരുറവയിൽ വെള്ളം കുറഞ്ഞതോ കാട്ടാനകൾ പൈപ്പ് ചവിട്ടി ഒടിച്ചതോ ആവും കാരണം. അത് ശരിയാക്കണമെങ്കിൽ ജീവൻ പണയംവെച്ച് കാട്ടിൽ പോയി നോക്കേണ്ടിവരും.

മിക്ക സമയങ്ങളിലും കോളനിക്കടുത്തുതന്നെ കാട്ടാനകളുടെ ചിന്നംവിളി കേൾക്കാം. രാത്രികാലങ്ങളിൽ അവ കാടിറങ്ങി വരുന്നതും പതിവ്. പലരുടെയും വീട്ടുമുറ്റം വരെയെത്തും. മറ്റു സുരക്ഷയൊന്നുമില്ലാത്ത വീടുകളിൽ ഒരു ധൈര്യത്തിനു വേണ്ടി നായ്ക്കളെ പോറ്റുന്നുണ്ട്. ഇവയിൽ രണ്ടെണ്ണത്തെ പുലി പിടിച്ചത് അടുത്തകാലത്താണ്. മുമ്പ് കോളനിവാസികൾ ആടുകളെ വളർത്തിയിരുന്നെങ്കിലും പുലിയെ ആകർഷിക്കുമെന്നു പേടിച്ച് അതും നിർത്തി. ആനയും കാട്ടുപന്നിയുമൊക്കെ ഇറങ്ങുന്നതിനാൽ കൃഷിയും കാര്യമായൊന്നും ചെയ്യാനാവില്ല.

ഇത് ഒരിടത്തെ മാത്രം അവസ്ഥയല്ല. മിക്കയിടങ്ങളിലും വനാതിർത്തി ഗ്രാമങ്ങളിലെ സ്ഥിതി ഇപ്പോൾ ഇങ്ങനെയാണ്. കഴിഞ്ഞ മാസം കോളിച്ചാൽ മൊട്ടയംകൊച്ചിയിൽ കാടിനുള്ളിലെ കുടിവെള്ള പൈപ്പ് ശരിയാക്കാൻ പോയ യുവാവിനെ കാട്ടാന എടുത്തെറിഞ്ഞ സംഭവം ഉദാഹരണം. പക്ഷേ വെള്ളം കിട്ടാൻ മറ്റു വഴിയില്ലാത്തതുകൊണ്ട് അതിർത്തി ഗ്രാമങ്ങളിൽ മിക്ക ആളുകൾക്കും പിന്നെയും കാട്ടിലേക്കുതന്നെ പോകേണ്ടിവരുന്നു. മിക്ക തദ്ദേശസ്ഥാപനങ്ങളിലും ജലനിധിയും ജലജീവൻ മിഷൻ പദ്ധതിയുമൊക്കെ നടപ്പാക്കിയിട്ടുണ്ടെങ്കിലും ചെങ്കുത്തായ കുന്നിൻ ചരിവുകളിൽ പലയിടങ്ങളിലും വെള്ളമെത്തുന്നില്ല. അതതിടങ്ങളിൽ തന്നെ കുഴൽകിണറുകളെങ്കിലും കുഴിച്ചുതരണമെന്ന ആവശ്യവും നടപ്പാ‍യിട്ടില്ല.

കർണാടക വനംവകുപ്പ് വനാതിർത്തിയിൽ കുളം കുഴിച്ച് കാട്ടാനകളെ ക്ഷണിച്ചുവരുത്തിയ ബന്തടുക്കയ്ക്കു സമീപത്തെ കണ്ണാടിത്തോട്, ചൂളംകല്ല് ഭാഗങ്ങളിലും ഇതേ സാഹചര്യമാണ്. ഇന്നലെയും ഇവിടെ കാട്ടാനകളിറങ്ങി വ്യാപക കൃഷിനാശം വരുത്തിയിരുന്നു. പന്തം കത്തിച്ചുവച്ചും തകരപ്പാട്ടകൾ കൊട്ടിയുമാണ് ചൂളംകല്ല് കോളനിവാസികൾ ഓരോ രാത്രിയും തള്ളിനീക്കുന്നത്. വനത്തിൽ നിന്നും ജനവാസകേന്ദ്രങ്ങളിലേക്ക് സ്ഥാപിച്ച കുടിവെള്ള പൈപ്പുകളും വ്യാപകമായി തകർക്കപ്പെടുന്നു. കുടിവെള്ളത്തിനു വേണ്ടി മനുഷ്യർ കാട്ടുമൃഗങ്ങളോട് മത്സരിച്ച് തോല്ക്കേണ്ടിവരുന്ന അവസ്ഥയാണ്.