ചന്ദനപ്പള്ളിയിൽ ആഘോഷപൂർവമായ ചെന്പെടുപ്പ്
Wednesday, May 8, 2024 4:09 AM IST
ചന്ദനപ്പള്ളി: വിശ്വാസികളുടെ ആർപ്പുവിളികളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചന്ദനപ്പള്ളി സെന്‍റ് ജോർജ് മലങ്കര തീർഥാടന കത്തോലിക്കാ പള്ളി ചെമ്പെടുപ്പ് റാസ നടന്നു. പെരുന്നാളിനു സമാപനമായി നടന്ന റാസയിൽ ആയിരക്കണക്കിന് വിശ്വസികൾ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ ചെന്പെടുപ്പ് റാസകൾ പള്ളിയിൽ സംഗമിച്ച ശേഷമാണ് ആഘോഷപൂർവമായ ചെന്പെടുപ്പ് നടന്നത്.

ഉദയംപേരൂർ, ആലപ്പുഴ തീരദേശം, തിരുവനന്തപുരം, കുടമുക്ക്, ചന്ദനപ്പള്ളി മുഴിക്കൽ പൗരാവലി, കൈപ്പട്ടൂർ വെള്ളപ്പാറ എന്നിവിടങ്ങളിൽനിന്നു ദേവാലയത്തിലേക്ക് ഇത്തവണ ചെന്പെടുപ്പ് നടന്നു. പൊൻ-വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ, വർണക്കുടകൾ, പേപ്പൽ പതാകകൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് റാസ നടന്നത്.

കോൺവന്‍റ് ജംഗ്ഷനിലെ സെന്‍റ് ജോർജ് ഷ്റൈനിൽ റാസ എത്തിയപ്പോൾ അവിടെ ചെമ്പുംമൂട്ടിൽ പ്രത്യേകം തയാറാക്കിയ ചെമ്പിലെ പാതി വേവിച്ച ചോറിൽ അംശവസ്ത്രം ധരിച്ച മുഖ്യ കാർമികൻ സ്ലീബാ മുദ്ര ചാർത്തി ആദരിച്ചു.

തുടർന്ന് വിശ്വാസികൾ ചെമ്പെടുത്തു. ഭക്ത്യാദരവുകളോടെ ചെമ്പ് ഉയർത്തി ഹോയ്...ഹോയ്.. വിളിച്ചും സഹദായുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടിയും ആയിരങ്ങളുടെ അകമ്പടിയോടെ ചെമ്പ് ദേവാലയത്തിൽ എത്തിച്ചു. പാതയോരങ്ങളിൽകാത്തുനിന്ന വിശ്വസികൾ പുഷ്പങ്ങളും വെറ്റിലകളും വിതറി റാസയെ സ്വീകരിച്ചു.

തുടർന്ന് ജംഗ്ഷനിലെ കുരിശടിയിൽ തയാറാക്കിയ രണ്ടാമത്തെ ചെമ്പ് സ്ത്രീകളുടെ നേതൃത്വത്തിൽ വഹിച്ച് ദേവാലയത്തിലെത്തിച്ചു. പ്രാർഥിച്ച് ചെമ്പിൽ തൊട്ട് അനുഗ്രഹം തേടാൻ വിശ്വാസികളുടെ വലിയ പ്രവാഹമായിരുന്നു. രണ്ട് ചെമ്പുകളും ദേവാലയ പ്രദക്ഷിണം നടത്തി. പിന്നീട് നേർച്ച വിതരണവും നടന്നു.

ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

ചന്ദനപ്പളളി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചന്ദനപ്പള്ളി തീർഥാടന കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു . കസാഖ്സ്ഥാനിൽനിന്ന് ഏറ്റുവാങ്ങി ആഘോഷപൂർവം ഇന്ത്യയിലെത്തിച്ച തിരുശേഷിപ്പ് പത്തനംതിട്ട അരമന ദൈവാലയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

അരമന ചാപ്പലിൽ ഇന്നലെ രാവിലെ രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടന്ന പ്രാർഥനയെത്തുടർന്ന് ഹംസരഥത്തിലാണ് ചന്ദനപ്പള്ളിയിലേക്ക് തിരുശേഷിപ്പ് ആനയിച്ചത്.

തിരുനാളിനോടനുബന്ധിച്ച് രാവിലെ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയെത്തുടർന്ന് തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. മദ്ബഹയ്ക്കു സമീപം സ്ഥാപിച്ച രൂപക്കൂട്ടിലാണ് തിരുശേഷിപ്പ് പ്രതിഷ്ഠിച്ചത്.

പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ്, മാവേലിക്കര രൂപതാധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്്നാത്തിയോസ്, തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മാത്യൂസ് മാർ പോളിക്കാർപ്പോസ് തുടങ്ങിയവരും നിരവധി വൈദികരും സഹകാർമികരായിരുന്നു.

തിരുനാളിനോടനുബന്ധിച്ചു രാവിലെ മുതൽ ദൈവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു.