ഫിലിപ്പ് വി. കുര്യന്‍റെ കോഴിക്കൂടുകൾ കാലിയായി, 100 കോഴികളും ചത്തു
Monday, May 6, 2024 6:53 AM IST
കുമരകം: അന്തരീക്ഷ താപനിലയിലുണ്ടായ മാറ്റം മൂലം ഫിലിപ്പ് വി. കുര്യന്‍റെ കോഴികൾ പൂർണമായി ചത്തൊടുങ്ങി. ഇതോടെ കോഴിവളർത്തലിനായി നിർമിച്ച രണ്ട് കൂടുകളും കാലിയായി. കുടുംബം പുലർത്താൻ പലതരം കൃഷികൾ നടത്തി വിജയം കൈവരിച്ച ഫിലിപ്പ് വി. കുര്യന് കുമരകം പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

പക്ഷേ ഒന്നരവർഷം മുമ്പ് തുടങ്ങിയ കോഴിക്കൃഷിയിൽ കർഷകൻ പരാജയപ്പെടുകയായിരുന്നു. പലതരം കൃഷികൾ സീസൺ അനുസരിച്ച് വിജയകരമായി നടത്തിവന്നിരുന്നതിനാലാണ് പഞ്ചായത്തും ഇടവകപ്പള്ളിയും മികച്ച കർഷകനുള്ള പുരസ്കാരം നൽകി ആദരിച്ചത്.

ഒരാഴ്ച മുമ്പാണ് കോഴികൾ ചാകാൻ തുടങ്ങിയത്. ആദ്യദിവസം 10 കോഴികളും അടുത്തദിവസം 30 കാോഴികളും ചത്തു. തൊട്ടടുത്ത ദിവസം 40 കോഴികളാണ് കൂട്ടത്തോടെ ചത്തുവീണത്. പിന്നീട് രണ്ടു ദിവസങ്ങളിലായി ബാക്കി കോഴികളും ചത്തതോടെ ആകെ ഉണ്ടായിരുന്ന 100 കോഴികളിൽ ഒന്നും പോലും അവശേഷിച്ചിട്ടില്ല.

തന്‍റെ രണ്ട് വലിയ കൂടുകളിലായിയാണ് 100 കോഴികളെയും വളർത്തിയിരുന്നത്. അന്തരീക്ഷത്തിലെ വലിയ ചൂട് സഹിക്കാനാകാത്തതാണ് കോഴികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് കർഷകനും മൃഗസംരക്ഷണ വകുപ്പും പറയുന്നത്. ചത്ത അഞ്ചു കോഴികളെ പരിശോധിച്ച ശേഷമാണ് പക്ഷിപ്പനിയല്ല കോഴികൾ ചത്തതിന്‍റെ കാരണമെന്നു മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചത്.

130 രൂപ വീതം നൽകി വാങ്ങിയതാണ് കോഴികൾ. കഴിഞ്ഞദിവസം വരെ നിത്യേന 55 മുട്ടകൾ വീതം ലഭിച്ചു വന്നിരുന്നതായി ഗൃഹനാഥ മേഴ്സി ദീപികയോട് പറഞ്ഞു.

കോഴികൾ ചത്തതു മൂലം പാവപ്പെട്ട കുടുംബത്തിനുണ്ടായിരിക്കുന്ന നഷ്ടം പരിഹരിക്കാൻ മൃഗസംരക്ഷണ വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.