വൈദ്യുതി മുടക്കം: സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന് നഗരസഭ
Wednesday, May 8, 2024 3:37 AM IST
തൊടുപുഴ: കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ വലയുന്ന തൊടുപുഴ നിവാസികൾക്ക് പ്രയോജനകരമായി കെഎസ്ഇബി നന്പർ രണ്ട് സെക്‌ഷനിൽ അടിയന്തരമായി സബ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായി.

തൊടുപുഴ മുനിസിപ്പാലിറ്റിയുടെ 35 വാർഡുകളിൽ ഭൂരിഭാഗവും നന്പർ രണ്ട് സെക്‌ഷനു കീഴിലാണ്. കൂടാതെ കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളുടെ പകുതിയോളവും ഈ സെക്‌ഷന്‍റെ കീഴിലാണ് വരുന്നത്. ആയിരക്കണക്കിന് ഗാർഹിക ഉപഭോക്താക്കൾ ആണ് ഈ സെക്ഷനിൽ മാത്രമുള്ളത്. കൂടാതെ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുകിട കന്പനികളുമുണ്ട്.

വേനൽ കടുത്തതോടെ അമിത വൈദ്യുതി ഉപയോഗം മൂലം പലയിടത്തും പകൽ നേരങ്ങളിൽ അടക്കം വൈദ്യുതി മുടക്കം നഗരത്തിലും പരിസര പ്രദേശങ്ങളിലും പതിവായി. രാത്രി കാലങ്ങളിൽ ലോഡ് ഉയരുന്നത് മൂലവും വൈദ്യുതി മുടങ്ങുന്നുണ്ട്. ചെറിയ കുട്ടികൾ ഉള്ള വീടുകളിലടക്കം വൈദ്യുതി മുടങ്ങുന്നത് രാത്രി കാലങ്ങളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പ്രദേശവാസികൾ രാത്രിയിൽ കെഎസ്ഇബി ഓഫീസിൽ പോയി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ വൈദ്യുതി ബോർഡ് അടിയന്തരമായി സബ് സ്റ്റേഷൻ അനുവദിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകു എന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
മഴയെത്തിയാലും സ്ഥിതി വ്യത്യസ്തമാകാനിടയില്ല.

ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികൾ ആരംഭിച്ചെങ്കിലും പദ്ധതി പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

നഗരസഭയുടെ കീഴിലുള്ള വാർഡുകളിലും സമീപ പഞ്ചായത്തുകൾക്കും ഉപകാരപ്രദമാകുന്ന തരത്തിൽ സെക്‌ഷൻ രണ്ടിൽ സബ് സ്റ്റേഷൻ സ്ഥാപിക്കണമന്നും വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.