പാർട്ടി ഏതായാലും തെരഞ്ഞെടുപ്പ് ആവേശം മെയ്ഡ് ഇൻ പൊങ്ങണംകാട്
Thursday, March 28, 2024 1:04 AM IST
സ്വന്തം ലേഖകൻ

തൃശൂർ: കൊടിയുടെ നിറം നോക്കാതെ അണികളിൽ തെരഞ്ഞെ ടുപ്പു പ്രചാരണ ആവേശം തുന്നി പ്പിടിപ്പിച്ച് പെൺപടയുടെ ഇലക്ഷൻ ചലഞ്ച്. വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും സ്ഥാനാർഥിയുടെ ചിത്രമടങ്ങിയ ബാഡ്ജുകളും തുന്നിയുണ്ടാക്കിയാണു പൊങ്ങണം കാ ട്ടെ കുടുംബശ്രീ വനിതകളുടെ നീനൂസ് സ്റ്റിച്ചിംഗ് യൂണിറ്റിലെ ഇരുപതു സ്ത്രീകൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതോടെ ഇതര സംസ്ഥാനങ്ങളിലേക്കു പോയിരുന്ന ഇലക്ഷൻ വർക്കുകൾ മെയ്ഡ് ഇൻ പൊങ്ങണംകാട് ആക്കിമാറ്റി ഇവർ.

2016ൽ കുടുംബശ്രീ അംഗങ്ങൾ ചേർന്നു തെക്കേക്കര ജെസി ഫ്രാൻസിസിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റിച്ചിംഗ് യൂണിറ്റ് ആദ്യമായാണു തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികളുടെ നിർമാണത്തിനിറങ്ങുന്നത്.

തുണി സഞ്ചി, യൂണിഫോം കോട്ട്, ഏപ്രൺ (പാചകം ചെയ്യുന്പോൾ അണിയുന്നത്), നൈറ്റികൾ, കുർത്തി, സ്കൂൾ യൂണിഫോം തുടങ്ങിയവയാണു യൂണിറ്റിൽ തുന്നുന്നത്. സ്വാതന്ത്ര്യദിനത്തിൽ 15,000 കൊടികൾ തുന്നിയുണ്ടാക്കിയ ആത്മവിശ്വാസത്തിൽ രാഷ്‌ട്രീയകക്ഷി നേതാക്കളെ നേരിട്ടു സമീപിച്ചാണു ജോലി ഏറ്റെടുത്തത്.

കൊടികളും ബാഡ്ജുകളും തൊപ്പികളും ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ രാജസ്ഥാൻ, തിരുപ്പുർ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് എത്തിച്ചു. സ്ഥാനാർഥികളുടെ ഫോട്ടോകളും ചിഹ്നങ്ങളുമെല്ലാം ഇവിടെനിന്നുതന്നെ പ്രിന്‍റെടുത്ത് ബാഡ്ജുകളിലും കൊടികളിലും പട്ടങ്ങളിലുമെല്ലാം തുന്നിച്ചേർത്തു വർണാഭമാക്കി.

പ്രകൃതിക്കിണങ്ങുന്ന തരത്തിൽ കൂടുതൽ വസ്തുക്കളും നോൺ വോവൺ, കോട്ടൺ തുണിത്തരത്തിലാണ് ഉണ്ടാക്കുന്നത്. പാർട്ടിക്കാർക്കു പുറമെ ഹോൾസെയിലായി കച്ചവടക്കാർക്കും പ്രചാരണസാമഗ്രികൾ വില്പന നടത്തുന്നു.

ജെസിയുടെ വീടിനു മുകളിൽ സോളാറിലാണു യൂണിറ്റ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാരും വിധവകളും ഭിന്നശേഷിക്കാരുടെ അമ്മമാരും ഇവിടെ ജോലികൾ ചെയ്യുന്നു.

പത്തുപേർ വീട്ടിലും, പത്തുപേ രാവിലെ പത്തുമുതൽ വൈകീട്ട് ആറുവരെ വീട്ടിലിരുന്നുമാണു ജോലികൾ പൂർത്തീകരിക്കു ന്നത്. ജോലിത്തിരക്കു കാരണം ഇന്നലെ മുതൽ മുടിക്കോടും പുതിയ സ്റ്റിച്ചിംഗ് യൂണിറ്റ് ആരം
ഭിച്ചു.

പത്തുപേർക്കു തുന്നാൻ സൗകര്യമുള്ള സ്ഥാപനത്തിൽ നിലവിൽ അഞ്ചുപേരാണു ജോലിയിലുള്ളത്. ഇതര സംസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ നല്കുന്നതിനാൽ ആവശ്യക്കാരും ഏറെയാണ്.