ചൂടിൽനിന്നും ജാതിമരങ്ങളെ രക്ഷിക്കാൻ കവുങ്ങിൻപാള കവചമൊരുക്കി കർഷകർ
Tuesday, May 7, 2024 1:55 AM IST
വടക്കഞ്ചേരി: രൂക്ഷമായ വേനൽ ചൂടിൽ നിന്നും ജാതി മരങ്ങളെ രക്ഷിക്കാൻ കവുങ്ങിൻ പാളകൾ മരത്തിനു ചുറ്റും പൊതിഞ്ഞു കെട്ടുകയാണ് കർഷകർ. തോട്ടത്തിൽ തന്നെ കവുങ്ങ് ഉള്ളവർക്ക് ഇത് അധികചെലവുമാകില്ലെന്ന് സെന്‍റ് ഫ്രാൻസിസ് സ്കൂളിനടുത്തുള്ള കോട്ടൂർ പ്ലാന്‍റേഷൻ ഉടമ ജോസ് പറഞ്ഞു. വേനൽ തുടങ്ങും മുമ്പെ ഈ സംരഷണ കവചം തീർത്തിരുന്നു. എന്നാൽ കൂടുതൽ വെയിലേൽക്കുന്ന മരങ്ങൾക്ക് രണ്ടാമത് ലെയർ എന്ന രീതിയിൽ പാള പ്രയോഗം നടത്തുകയാണിപ്പോൾ.

മേഖലയിൽ നിരവധി തോട്ടങ്ങളിലാണ് ചൂടിന്‍റെ കാഠിന്യത്തിൽ വളരെയേറെ ജാതി മരങ്ങൾ ഉണങ്ങി നശിച്ചത്. എന്നാൽ ഏക്കർ കണക്കിന് ജാതി മരങ്ങളുള്ള കോട്ടൂർ പ്ലാന്‍റേഷനിൽ ജാതിമരങ്ങളുടെ ഒരു കൊമ്പു പോലും ഉണങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മരങ്ങൾ തമ്മിൽ മതിയായ അകലം, മുറതെറ്റാത്ത പരിചരണം, നന എന്നീ കാര്യങ്ങളിലുള്ള കൃത്യനിഷ്ഠയാണ് കടുത്ത ഈ വേനലിലും ജാതി തോട്ടം നിത്യഹരിത വനം പോലെ നിൽക്കുന്നതിന്‍റെ രഹസ്യമെന്ന് ജോസ് പറയുന്നു. മരങ്ങളിലെല്ലാം നിറഞ്ഞു തൂങ്ങുംമട്ടിൽ കായ്കളുമുണ്ട്. വേണ്ട വിധത്തിൽ നനയോ പരിചരണമോ ഇല്ലാതെയാണ് വേനലിൽ ജാതി മരങ്ങൾ കൂടുതലും നശിക്കുന്നത്. നീണ്ട വേനൽ അതും മുമ്പൊന്നും ഇല്ലാത്ത വിധമുള്ള ചൂടു കൂടിയാകുമ്പോൾ ജാതി മരങ്ങൾക്ക് നിലനിൽക്കാനാകില്ല.

മേൽമണ്ണിലാണ് ജാതി മരങ്ങളുടെ വേരുകളുള്ളത്. ഇതിനാൽ മണ്ണിൽ ഉണക്കം തട്ടിയാൽ അത് ഉടൻ മരത്തിന്‍റെ വേരിനെ ബാധിച്ച് മരം ഉണങ്ങും. മരത്തിന്‍റെ അടിഭാഗം ഉണക്ക ഇലകൾ കൊണ്ട് മൂടി ആവരണം തീർക്കണം. ഇടയ്ക്കുള്ള നന വഴി ഇലകൾ ചീഞ്ഞ് ജലാംശം നിലനിൽക്കും. ഇത് മണ്ണിരകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി മണ്ണിളക്കി മരത്തെ സംരക്ഷിക്കും. ഇലകൊഴിഞ്ഞ് മരം ഉണക്കത്തിലേക്കു നീങ്ങിയാൽ പിന്നെ ആ മരം പൂർവ സ്ഥിതിയിലാകാൻ നാലുവർഷമെങ്കിലും സമയമെടുക്കുമെന്ന് ജാതി കൃഷിയിൽ പതിറ്റാണ്ടായുള്ള അനുഭവത്തിൽ കോട്ടൂർ ജോസ് പറഞ്ഞു.