മന്ത്രി ഇടപെട്ടു: പള്ളിപ്പാടത്തെ മണ്ണെടുപ്പ് നിർത്താൻ ഉത്തരവ്
Wednesday, May 8, 2024 1:33 AM IST
ഷൊർണൂർ: തിരുമിറ്റക്കോട് പള്ളിപ്പാടം പ്രദേശത്തെ മണ്ണെടുപ്പ് നിർത്തിവക്കാൻ ഉത്തരവായി.

തൃത്താല എംഎൽഎയും തദ്ദേശസ്വയം ഭരണ എക്സൈസ് മന്ത്രിയുമായ എം.ബി. രാജേഷിന്‍റെ ഇടപെടലിനെ തുടർന്നാണ് ജിയോളജിസ്റ്റ് മണ്ണെടുക്കൽ നിറുത്തൽ ഉത്തരവ് നൽകിയത്.

ദേശീയ പാത നിർമാണത്തിന് മണ്ണെടുക്കുന്നതിനായി ലഭിച്ച എട്ട് പെർമിറ്റ് അപേക്ഷകളിൽ മൂന്ന് അപേക്ഷകൾക്കാണ് അനുമതി ലഭിച്ചിരുന്നത്.

ബെഞ്ച് കട്ടിംഗ് മാതൃകയിലാണ് മണ്ണെടുക്കാൻ അനുമതി ഉണ്ടായിരുന്നത്.
എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ച് മണ്ണ് ഘനനം നടത്തുന്ന വിഷയം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ മന്ത്രി വിഷയത്തിൽ ഇടപെടുകയും പരിശോധന നടത്തി കർശന നടപടി എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ നിറുത്തൽ ഉത്തരവ് നൽകിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ ഇളവ് ലഭിക്കുന്ന മുറക്ക് തൃത്താല മേഖലയിലെ മണ്ണ് ഘനനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇതിനായി ജില്ലാ കളക്ടറും ജിയോളജിസ്റ്റും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇളവ് ലഭിച്ചാലുടൻ വിളിച്ചു ചേർക്കും.

നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ കർശന പരിശോധനയും ഉണ്ടാവും.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട ഒരു തെറ്റായ നടപടിയും നിയമലംഘനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.