ചുണ്ടക്കൊല്ലി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന്
Thursday, May 9, 2024 7:45 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ ചുണ്ടക്കൊല്ലി പണിയ കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. കോളനിയിലെ ഏക ആശ്രയമായ കിണറിലെ വെള്ളം മലിനമായതോടെയാണ് ഇവരുടെ കുടിവെള്ളം മുട്ടിയത്. കോളനിയിലെ ശൗചാലയങ്ങളിൽ നിന്നുള്ള മാലിന്യം കിണറിലെ വെള്ളത്തിൽ കലർന്നിരിക്കുകയാണെന്നാണ് കോളനിവാസികൾ പറയുന്നത്.

ഇതിനാൽ ഈ കിണറിലെ വെള്ളം കുടിക്കാനോ വീട്ടാവശ്യത്തിനോ ഉപയോഗിക്കാൻ കഴിയില്ല. കോളനിയിലേക്ക് ജലനിധിയുടെ ഒരു പൈപ്പ് കണക്ഷനുണ്ടെങ്കിലും ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നുള്ളുവെന്നാണ് കോളനിക്കാർ പറയുന്നത്. 19 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ കോളനിയിൽ ആകെയുള്ള ഒരു പൈപ്പ് കണക്ഷനിലെ വെള്ളം എല്ലാവർക്കും തികയുന്നില്ല.

അര കിലോമീറ്ററോളം അകലെയുള്ള ഒരു കിണറിൽ നിന്നും വെള്ളം തലച്ചുമടായി എത്തിച്ചാണ് കോളനിവാസികൾ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്. ചിലർ പണം നൽകി സമീപവാസികളിൽനിന്നും വെള്ളം വാങ്ങുന്നുണ്ട്. എന്നാൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കോളനിവാസികൾക്ക് എന്നും പണം മുടക്കി വെള്ളം വാങ്ങാനുള്ള ശേഷിയില്ല.

വേനൽ രൂക്ഷമായതോടെ കോളനിയിലെ കുടിവെള്ള പ്രശ്നം രൂക്ഷമായിരിക്കുകയാണ്. കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ അധികാരികൾ അടിയന്തരമായിനടപടി സ്വീകരിക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കോളനിയിൽ കുടിവെള്ളമെത്തിക്കാനാവശ്യമായ നടപടി വേണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും കോളനിയിലേക്ക് വരുന്നതെന്നും അതു കഴിഞ്ഞാൽ തങ്ങളെയാരും തിരിഞ്ഞുനോക്കുന്നില്ലെന്നും കോളനിവാസികൾ പറഞ്ഞു.

കോളനിയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പോലും പരിഹാരം കാണാൻ ഉത്തരവാദിത്വപ്പെട്ടവർ തയാറാകുന്നില്ലെന്നാണ് കോളനിക്കാരുടെ പരാതി.