റോഡരികിലെ ഡ്രൈനേജ് മണ്ണിട്ട് മൂടിയ സംഭവത്തിൽ നടപടി വേണമെന്ന്
Friday, May 10, 2024 5:50 AM IST
കൽപ്പറ്റ: തരിയോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കാവുമന്ദം കോണ്‍വന്‍റ്-ഐക്കരപ്പടി റോഡരികിലെ മണ്‍ ഡ്രൈനേഡ് മണ്ണിട്ട് മൂടിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസി മൂത്തേടത്ത് ബേബി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സ്വകാര്യ വ്യക്തി ചെങ്കുത്തായ ഒന്നര ഏക്കർ കരഭൂമിയിൽ വിൽപനയ്ക്കുള്ള പ്ലോട്ടുകളായി തിരിക്കുന്നതിന്‍റെ ഭാഗമായി യന്ത്രസഹായത്തോടെ റോഡ് നിർമിക്കുകയും തട്ടുകളായി മണ്ണ് എടുക്കുകയും ചെയ്തപ്പോഴാണ് ഡ്രൈനൈജ് മൂടിയത്. ഇതിനെതിരേ പ്രദേശവാസികളായ 20 പേർ ഒപ്പിട്ട പരാതി സെക്രട്ടറിക്ക് നൽകിയെങ്കിലും ഫലമുണ്ടായില്ല.

പരാതിയിൽ ഒപ്പിട്ട ആദ്യത്തെ വ്യക്തിയുടെ പേരിലാണ് സെക്രട്ടറി നോട്ടീസ് അയച്ചത്. ഇതേത്തുടർന്ന് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിലും നടപടി ഉണ്ടായില്ല. പിന്നീട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടന്നപ്പോൾ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്‍റെ അനുമതിയോടെയാണ് മണ്ണെടുപ്പ് നടന്നതെന്നാണ് സെക്രട്ടറി പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറെ അറിയിച്ചത്.

എന്നാൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ മണ്ണെടുപ്പിനു മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്‍റെ അനുമതി ഉണ്ടായിയിരുന്നില്ലെന്നാണ് അറിയിച്ചത്. തെറ്റായ വിവരം നൽകി സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥനെ കബളിപ്പിക്കുകയാണ് ചെയ്തത്. മണ്ണിടിച്ച ഡ്രൈനേജ് മൂടിയ ഭാഗത്ത് തൊഴിലുറപ്പ് പദ്ധതിയിൽ കോണ്‍ക്രീറ്റ് ഡ്രൈനേജ് നിർമിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയും സെക്രട്ടറി ക്രമക്കേടിനു ശ്രമിച്ചു.

തൊഴിലുറപ്പ് പദ്ധതി നടപടിക്രമങ്ങൾ പാലിക്കാതെയാണ് തുക വകയിരുത്തിയത്. ഇതിനെതിരേ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർക്ക് നൽകിയ പരാതിയിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അന്വേഷണം നടത്തുന്ന വേളയിൽ പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ പുലഭ്യം വിളിച്ചതായും ബേബി പറഞ്ഞു.