മണ്ണ്, കൃഷി സംരക്ഷണം: മാതൃക തീർത്ത് മീനങ്ങാടി പഞ്ചായത്ത്
Friday, May 10, 2024 5:50 AM IST
മീനങ്ങാടി: കടുത്ത വേനലിൽ പാടങ്ങൾ വിണ്ടുകീറുകയും വിളകൾ ഉണങ്ങുകയും ചെയ്യുന്പോൾ മണ്ണിന്‍റെയും കൃഷിയുടെയും പുനരുജ്ജീവനത്തിൽ പുതിയ മാതൃക തീർത്ത് മീനങ്ങാടി പഞ്ചായത്ത്.

വറ്റിവരണ്ട മണിവയൽ പുഴയുടെ ഓരത്ത് നിർമിച്ച കുളത്തിൽനിന്നു സൗരോർജം ഉപയോഗിച്ച് എട്ട് ഏക്കർ കൃഷിയിടത്തിൽ വെള്ളമെത്തിക്കുകയും ഉപയോഗശേഷം അധിക ജലം സ്രോതസിലേക്ക് ഒഴുക്കുകയും ചെയ്യുന്നതാണ് മാതൃക. ഇതിനായി 2.4 കിലോവാട്ട് സൗരോർജ പാനലും ദിനേന പതിനായിരം ലിറ്റർ വെള്ളം എത്തിക്കുന്നതിന് യോജ്യമായ പന്പും പദ്ധതി പ്രദേശത്ത് സ്ഥാപിച്ചു.

രാവിലെ എട്ട് മുതൽ വൈകുന്നേരം ആറു വരെയാണ് സൗരോർജം ഉപയോഗിച്ച് കൃഷിക്കാവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തുന്നത്. കൃഷിയിടത്തിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വള്ളിപ്പയർ, പച്ചമുളക്, വെള്ളരി, ചീര തുടങ്ങിയവയാണ് ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്നത്.

ജൈവ ഉത്പന്നങ്ങളുടെ പ്രത്യേക വിപണിയും വൈദ്യുതി നിരക്ക് ഉൾപ്പെടെ ആവർത്തനച്ചെലവ് ഇല്ലാത്തതും കർഷകർക്ക് ആശ്വാസമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. വിനയൻ, ഉഷ രാജേന്ദ്രൻ, ശാന്തി സുനിൽ, നിധിൻ നാരായണൻ, എം.കെ. ശിവരാമൻ, ബ്രിജിത സുരേഷ് എന്നിവർ പറഞ്ഞു. ’തണൽ’, കൃഷിഭവൻ എന്നിവയുടെ പിന്തുണയോടെയാണ് മാതൃക ഒരുക്കിയത്.