അപകടാവസ്ഥയിലായ പാലം പ്രധാന വില്ലൻ : കരീമഠം സ്കൂളിൽനിന്നു രക്ഷിതാക്കൾ കുട്ടികളുടെ ടിസി വാങ്ങിത്തുടങ്ങി
Wednesday, May 8, 2024 7:07 AM IST
അയ്മനം: തങ്ങളുടെ മക്കളുടെ ജീവൻ വച്ച് പന്താടാൻ തയാറല്ലെന്നറിയിച്ച് കരിമഠം ഗവ. സ്കൂളിലെ പത്തോളം രക്ഷാകർത്താക്കൾ പുതിയ അധ്യയന വർഷം മുതൽ കുട്ടികളുടെ സ്കൂൾ മാറ്റാൻ നടപടി തുടങ്ങി. സ്കൂളിലേക്ക് എത്താനുള്ള നടപ്പാലം അപകടാവസ്ഥയിലായിട്ടും നന്നാക്കുകയോ പുതിയത് പണിയുകയോ ചെയ്യാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് രക്ഷാകർത്താക്കൾ വിദ്യാർഥികളുടെ ടിസി വാങ്ങി മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നത്.

കഴിഞ്ഞ മാർച്ച് 11 ന് പാലത്തിൽനിന്ന് എൽകെജി വിദ്യാർഥി ആയുഷ് തോട്ടിൽ വീണിരുന്നു. സ്കൂളിന്‍റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്കെത്തിയ യുവാക്കൾ അവസരോചിതമായി ഇടപെട്ടതുകൊണ്ടാണ് വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായത്.

ഈ അപകടത്തെ തുടർന്നാണ് രക്ഷിതാക്കൾ കുട്ടികളെ മറ്റു സ്കൂളുകളിൽ ചേർക്കുന്നതിനായി ടിസി ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന ഇവിടുത്തെ പത്ത് വീട്ടുകാരുടെ ആശ്രയമാണ് ഈ പാലം. സ്കൂളിൽ ആകെയുള്ള 27 കുട്ടികളിൽ ഇത്രയും കുട്ടികൾ ഒന്നിച്ച് സ്കൂൾ മാറിയാൽ സ്കൂളിന്‍റെ നിലനിൽപ്പ് തന്നെ അവതാളത്തിലാവും.

എൽകെജി വിദ്യാർഥി തോട്ടിൽ വീണ സംഭവത്തിനുശേഷം വിദേശ മലയാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ പിരിവെടുത്ത് പാലം പുനർ നിർമിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പഞ്ചായത്ത് അധികൃതരുടെ നിസഹകരണമാണ് പാലം പണിക്ക് തടസമായതെന്നാണ്നാട്ടുകാർ ആരോപിക്കുന്നത്.