"മുതിർന്ന പൗരന്മാരുടെ എണ്ണം 40.4 കോടിയാകും'
Thursday, May 9, 2024 4:33 AM IST
കൊച്ചി: 2036ഓടു കൂടി ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം നിലവിലെ 26 കോടിയില്‍ നിന്നും 40.4 കോടിയായി ഉയരുമെന്ന് യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട ഇന്ത്യ ഏജിംഗ് റിപ്പോര്‍ട്ട്. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ന്യൂമോണിയ, പകര്‍ച്ചപ്പനി, ഷിംഗിള്‍സ് തുടങ്ങിയ പകര്‍ച്ചാവ്യാധികളും അതിനോടനുബന്ധിച്ചുള്ള ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് മുതിര്‍ന്ന പൗരന്മാരില്‍ ഏറ്റവുമധികം വെല്ലുവിളികളുയര്‍ത്തുന്നത്.

ഹൃദ്രോഗം, ശ്വാസതടസം, പ്രമേഹം എന്നീ രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാരില്‍ പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ഹൃദ്രോഗം, ശ്വാസതടസം, പ്രമേഹം എന്നീ രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാരില്‍ പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.