ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം കുത്തി, കഞ്ഞി വച്ചു; ഡ്രൈവിംഗ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു
ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം കുത്തി, കഞ്ഞി വച്ചു; ഡ്രൈവിംഗ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു
Friday, May 10, 2024 12:55 PM IST
തിരുവനന്തപുരം: ആവശ്യമെങ്കില്‍ പൊലീസിന്‍റെ സഹായം തേടിയും ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നിർദേശിച്ചിരുന്നുവെങ്കിലും പ്രതിഷേധം കാരണം സംസ്ഥാനത്ത് പലയിത്തും ഡ്രൈവിംഗ് ടെസ്റ്റ് ഇനിയും ആരംഭിക്കാനായിട്ടില്ല.

സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി. തൃശൂരിലും തിരുവനന്തപുരത്തും പ്രതിഷേധമുണ്ടായി. തിരുവനന്തപുരം മുട്ടത്തറയിൽ ഗ്രൗണ്ടിന് മുന്നിൽ പ്രതിഷേധ സമരക്കാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് സ്ളോട്ട് ലഭിച്ച 21 അപേക്ഷകരിൽ ആരും എത്തിയില്ല.

തൃശൂർ അത്താണിയിൽ സമരസമിതി പ്രവർത്തകർ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു പ്രതിഷേധം. അപേക്ഷകർ ആരും എത്താതിരുന്നതോടെ ഉദ്യോഗസ്ഥർ മടങ്ങിയതിനെ തുടർന്ന് എറണാകുളത്തും ഡ്രൈവിംഗ് ടെസ്റ്റ്‌ നടന്നില്ല. കോഴിക്കോട് ആറാം ദിവസവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. താമരശേരിയിൽ സമരക്കാർ കഞ്ഞിവച്ച് പ്രതിഷേധിച്ചു.


ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്നുമുതല്‍ ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം. അപേക്ഷകരോട് സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് എത്താന്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തും ടെസ്റ്റ് നടത്താൻ നിർദേശമുണ്ടായിരുന്നു. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<