പ്രതിഷേധക്കാർക്ക് മർദനം: മുഖ്യമന്ത്രിയുടെ ഗൺമാനെ രഹസ്യമായി ചോദ്യം ചെയ്ത് പോലീസ്
പ്രതിഷേധക്കാർക്ക് മർദനം: മുഖ്യമന്ത്രിയുടെ ഗൺമാനെ രഹസ്യമായി ചോദ്യം ചെയ്ത് പോലീസ്
Friday, May 10, 2024 1:19 PM IST
തിരുവനന്തപുരം: നവകേരള സദസിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസി‍ൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും പോലീസ് ചോദ്യംചെയ്തതായി റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവരെയാണു ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അതീവരഹസ്യമായി ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെത്തിയാണ് ഇരുവരുടെയും മൊഴിയെടുത്തതെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചോദ്യംചെയ്യലിന്‍റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവരെയാണ് ഇരുവരും മർദിച്ചത്. മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കുക എന്നത് തങ്ങളുടെ ജോലിയാണെന്നും അതിന്‍റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നത് എന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്.


സംഭവം നടന്ന് അഞ്ച് മാസം പിന്നിടുമ്പോഴാണു പോലീസ് ഇവരെ ചോദ്യം ചെയ്തതെന്നതു ശ്രദ്ധേയമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എ.ഡി.തോമസ് എന്നിവരാണു പരാതിക്കാർ.

ആലപ്പുഴയിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു മുന്നിൽ പ്രതിഷേധിച്ചതിനാണ് അനിൽകുമാറും സന്ദീപും ചേർന്ന് ക്രൂരമർദനം അഴിച്ചുവിട്ടത്. പിന്നീട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു പലതവണ ഇരുവർക്കും നോട്ടീസ് നൽകിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി പ്രതികൾ എത്തിയിരുന്നില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<