Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
എല്ലാവരുടെയും അന്തസ് അംഗീകരിക്കുന്ന ലോകം
എല്ലാ മനുഷ്യരും തുല്യരാണെന്നു നാം പറയും. എന്നാൽ, എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറാൻ നാം തയാറാകുമോ?
ന്യൂയോർക്കിൽ ജനിച്ച ഡോരതി ഡേ (1897-1980) ചെറുപ്പം മുതലേ പാവങ്ങളുടെ പക്ഷത്തായിരുന്നു. അങ്ങനെയാണു കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പത്രപ്രവർത്തനത്തിലേക്കും സാമൂഹ്യപ്രവർത്തനത്തിലേക്കും ഡോരതി കടന്നത്. തൊഴിലാളികളുടെ കഷ്ടപ്പാടുകൾ മനസിലാക്കിയ ഡോരതി ആദ്യം ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. എന്നാൽ, 30-ാം വയസിൽ കത്തോലിക്കാസഭയിൽ അംഗമായിത്തീർന്നതിനുശേഷം കമ്യൂണിസ്റ്റ് ബന്ധം അവർ ഉപേക്ഷിച്ചു. എന്നു മാത്രമല്ല "ഡെയ്ലി വർക്കർ’ എന്ന കമ്യൂണിസ്റ്റ് പ്രസിദ്ധീകരണത്തിനു ബദലായി ’കാത്തലിക് വർക്കർ’ എന്ന ഒരു പ്രസിദ്ധീകരണം അവർ ആരംഭിക്കുകയും ചെയ്തു.
"കാത്തലിക് വർക്കർ’ പ്രസിദ്ധീകരണം ആരംഭിച്ച 1933ൽതന്നെ കാത്തലിക് വർക്കർ മൂവ്മെന്റും ഡോരതി ആരംഭിച്ചു. പീറ്റർ മോറിൻ എന്ന സാമൂഹ്യപ്രവർത്തകനുമായി ഡോരതി തുടക്കമിട്ട ഈ പ്രസ്ഥാനത്തിന്റെ തണലിൽ കാത്തലിക് വർക്കർ കമ്യൂണിറ്റികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ ആരംഭിച്ചു. പാവങ്ങളുടെ സേവനത്തിനായി പ്രവർത്തിക്കുന്ന 240 കമ്യൂണിറ്റികളാണ് ഇപ്പോൾ അമേരിക്കയിൽ പ്രവർത്തിക്കുന്നത്.
ആദ്യകാലത്ത് താളംതെറ്റിയ ജീവിതത്തിന്റെ ഉടമയായിരുന്നു ഡോരതിയെങ്കിലും കത്തോലിക്കാസഭയിൽ ചേർന്നതിനുശേഷം വിശുദ്ധമായ ജീവിതം നയിക്കുന്നതിൽ അവർ ശ്രദ്ധിച്ചു. അവളുടെ വിശുദ്ധി തിരിച്ചറിഞ്ഞ സഭ ഡോരതിയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. അവളുടെ ജീവിതവീക്ഷണം വ്യക്തമാക്കുന്ന ഒരു സംഭവം താഴെ കുറിക്കട്ടെ.
ന്യൂയോർക്കിലെ മൻഹാറ്റനിലായിരുന്നു ഡോരതിയുടെ ഓഫീസ്. ദിവസവും നിരവധി പാവങ്ങൾ ഡോരതിയുടെ സേവനംതേടി അവിടെ എത്തുമായിരുന്നു. ഒരു ദിവസം ഒരു പത്രപ്രവർത്തകൻ ഡോരതിയെ ഇന്റർവ്യൂ ചെയ്യാനായി ഓഫീസിലെത്തി. അപ്പോൾ ഡോരതി കുടിയനെന്നു തോന്നിക്കുന്ന ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
തന്മൂലം, ഡോരതിക്കു പത്രപ്രവർത്തകനെ ശ്രദ്ധിക്കാൻ സാധിച്ചില്ല. അല്പം കഴിഞ്ഞു ഡോരതി പത്രപ്രവർത്തകന്റെ സാന്നിധ്യം തിരിച്ചറിഞ്ഞപ്പോൾ, ഉടനെ അയാളുടെ അടുത്തുചെന്നു ചോദിച്ചു: "ഞങ്ങളിലാരോടു സംസാരിക്കാനാണു വന്നിരിക്കുന്നത്?'
പത്രപ്രവർത്തകനു സംസാരിക്കാൻ മാത്രം താൻ അത്ര പ്രധാനപ്പെട്ട ആളാണെന്നു ഡോരതിക്കു തോന്നിയില്ല. എന്നു മാത്രമല്ല, തന്നോടു സംസാരിച്ചുകൊണ്ടിരുന്ന ആളിനെക്കാൾ താൻ ഒട്ടും പ്രാധാന്യം അർഹിക്കുന്നില്ല എന്ന ചിന്താഗതിയായിരുന്നു ഡോരതിയുടേത്. തന്മൂലമാണ്, ഡോരതി പത്രപ്രവർത്തകനോട് അങ്ങനെയൊരു ചോദ്യം ചോദിച്ചത്.
ഡോരതിയുടെ ജീവിതത്തിൽ എപ്പോഴും പ്രകടമായിരുന്ന ഒരു ഗുണവിശേഷമായിരുന്നു എല്ലാവരെയും തുല്യരായി കാണുക എന്നത്. ഒരാൾ പാവപ്പെട്ടവനായതുകൊണ്ടോ അംഗവൈകല്യമോ മറ്റേതെങ്കിലും ന്യൂനതയോ ഉണ്ടായിരുന്നതുകൊണ്ടോ തങ്ങളുടെ മേന്മ ഡോരതി അല്പംപോലും കുറച്ചുകണ്ടില്ല. ഡോരതിക്ക് എല്ലാവരും തുല്യരായിരുന്നു. വലിയവരെന്നപോലെ ചെറിയവരെയും ഡോരതി ആദരിച്ചു. എല്ലാവരെയും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായി ഡോരതി കണ്ടു. തന്മൂലമാണ്, തൊഴിലാളിവർഗത്തിന്റെ ശത്രുക്കളെ നശിപ്പിക്കണമെന്ന കമ്യൂണിസ്റ്റ് സിദ്ധാന്തം ഡോരതി തുടക്കത്തിലേ ഉപേക്ഷിച്ചത്.
എല്ലാവരെയും സമഭാവനയോടെ കണ്ട ഡോരതിയുടെ ജീവിതത്തിൽനിന്നു മറ്റൊരു സംഭവംകൂടി കുറിക്കട്ടെ. ഒരു ദിവസം ധനികയായ ഒരു സ്ത്രീ ഡോരതിയുടെ ഓഫീസിലെത്തി വലിയ വിലയുള്ള ഒരു ഡയമണ്ട് ഡോരതിയെ ഏൽപിച്ചു. ആ ഡയമണ്ട് ഡോരതി വിറ്റു പാവങ്ങളെ സഹായിക്കുമെന്നാണു സഹപ്രവർത്തകർ കരുതിയത്. എന്നാൽ, സംഭവിച്ചത് അങ്ങനെയായിരുന്നില്ല.
ഡോരതിയെ സന്ദർശിക്കാനായി ഒരു പാവപ്പെട്ട സ്ത്രീ അവിടെ വരിക പതിവായിരുന്നു. ആ സ്ത്രീ വീണ്ടും വന്നപ്പോൾ ഡോരതി തന്റെ കൈവശമുണ്ടായിരുന്ന ഡയമണ്ട് ആ സ്ത്രീക്കു സമ്മാനമായി കൊടുത്തു. വലിയ സന്തോഷത്തോടെയായിരുന്നു ആ സ്ത്രീ അന്നു മടങ്ങിപ്പോയത്.
ആ സ്ത്രീ പോയിക്കഴിഞ്ഞപ്പോൾ ഡോരതിയുടെ സഹപ്രവർത്തകരിലൊരാൾ പരാതിയായി പറഞ്ഞു: "ആ ഡയമണ്ട് വിറ്റ് അതിന്റെ പണം കൊടുത്തിരുന്നെങ്കിൽ ആ സ്ത്രീക്കു വളരെ നാളത്തേക്കു വാടക കൊടുക്കാനും ഭക്ഷണം വാങ്ങാനുമുള്ള തുകയുണ്ടാകുമായിരുന്നു.' അപ്പോൾ ഡോരതി പറഞ്ഞു: "അഭിമാനമുള്ള ഒരു സ്ത്രീയല്ലേ അവർ? അവൾക്കു വേണമെങ്കിൽ അതു വിറ്റു കാശാക്കി ആ തുകകൊണ്ടു വാടക കൊടുക്കുകയോ ഭക്ഷണം വാങ്ങുകയോ ഉല്ലാസയാത്ര പോവുകയോചെയ്യാം. അതല്ലെങ്കിൽ, അവർക്കതു പ്രത്യേകാവസരങ്ങളിൽ അണിയുകയോ കണ്ട് ആസ്വദിക്കുകയോ ചെയ്യാമല്ലോ?'
ഡോരതി പറയുന്നതു മനസിലാക്കാനാകാതെ സഹപ്രവർത്തക അന്പരന്നു നിൽക്കുന്പോൾ ഡോരതി ചോദിച്ചു: "എന്താ, പണക്കാർക്കുവേണ്ടി മാത്രമാണോ ദൈവം ഡയമണ്ട് സൃഷ്ടിച്ചത്? അതു പാവങ്ങൾക്കുമാകാം.' ഡോരതിയെ സംബന്ധിച്ചിടത്തോളം മനുഷ്യരെല്ലാം തുല്യരായിരുന്നു. അവരെ തരംതിരിച്ചു കാണുവാനോ ആരെങ്കിലും പാവപ്പെട്ടവരായതുകൊണ്ട് അവരെ ചെറുതായി കാണാനോ ഡോരതി തയാറായില്ല. ഡോരതിയെ സംബന്ധിച്ചിടത്തോളം മനുഷ്യരെല്ലാവരും തുല്യരായിരുന്നു. തന്മൂലം, എല്ലാവരും അർഹിക്കുന്ന ബഹുമാനവും സ്നേഹവും അവർക്കു വിട്ടുകൊടുക്കാൻ ഡോരതി ശ്രദ്ധിച്ചു.
എല്ലാ മനുഷ്യരും തുല്യരാണെന്നു നാമും പറയും. എന്നാൽ, എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറാൻ നാം തയാറാകുമോ? ആളും തരവും നോക്കിയല്ലേ നാം ആളുകളോടു പെരുമാറുന്നത്? വലിയവരെ ആദരിക്കുന്നതുപോലെ ചെറിയവരെയും നാം ആദരിക്കുമോ? പണവും പ്രൗഢിയും അധികാരവുമുള്ളവരുടെ മുന്പിൽ നാം കാണിക്കുന്ന ബഹുമാനത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും സമൂഹത്തിലെ താഴെക്കിടയിലുള്ളവരോടു നാം കാണിക്കുമോ? അതു മാത്രമോ? നമ്മെക്കാൾ താഴേക്കിടയിലുള്ളവരോടു പലപ്പോഴും അവജ്ഞാപൂർവമല്ലേ നാം പ്രവർത്തിക്കുക?
അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി ട്രൂമൻ ഒരിക്കൽ പറഞ്ഞു: "നമ്മൾ പുതിയൊരു ലോകം സൃഷ്ടിക്കണം. എല്ലാവരുടെയും അന്തസ് അംഗീകരിക്കുന്ന പുതിയൊരു ലോകം; ഇപ്പോഴത്തെക്കാൾ വളരെ മെച്ചപ്പെട്ട ഒരു ലോകം.' ഇപ്പോഴത്തെ നമ്മുടെ ലോകത്തിൽ നാം എല്ലാവരുടെയും അന്തസ് അംഗീകരിക്കുന്നില്ല എന്ന കാര്യം ഉറക്കെ പറയുകയായിരുന്നു ട്രൂമൻ.
ഡോരതി എല്ലാവരെയും തുല്യതയോടെ കണ്ടു. എല്ലാവരുടെയും അന്തസ് അംഗീകരിച്ച് അവരോട് ആദരവോടെയും സ്നേഹത്തോടെയും പ്രവർത്തിച്ചു. ഈ നല്ല മാതൃക നമ്മുടെയും ജീവിതത്തിൽ പകർത്തുവാൻ നമുക്കു സാധിക്കണം. അത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമല്ല ഇത്.
എന്നാൽ, ദൈവതിരുമുന്പാകെ എല്ലാവരും തുല്യരാണെന്നും എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നുമുള്ള ബോധ്യം നമുക്കുണ്ടായാൽ നാമും ഡോരതിയുടെ മാതൃക പിന്തുടരും. അപ്പോൾ നമ്മുടെ ചുറ്റിലും പുതിയൊരു ലോകം സൃഷ്ടിക്കപ്പെടും. എല്ലാവരുടെയും അന്തസ് അംഗീകരിക്കുന്ന ഒരു ലോകം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Latest News
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top