പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായിരിക്കണമെന്നു മാത്രം.


ഇന്നത്തെ കാലത്തു സ്മാർട്ട്ഫോണും അതുവഴിയായി വാട്ട്സാപ് എന്ന ആപ്പും ഉപയോഗിക്കാത്തവർ നമ്മുടെ നാട്ടിൽ വിരളമായിരിക്കും. ലോകവ്യാപകമായി 270 കോടി ആളുകൾ ഈ ആപ് ഉപയോഗിക്കുന്നതായി 2023ലെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഇതിൽ മുൻപന്തിയിൽ നിൽക്കുന്നതാകട്ടെ ഇന്ത്യക്കാരും. അന്പതു കോടിയോളം പേർ ഇന്ത്യയിൽ വാട്ട്സാപ് ഉപയോഗിക്കുന്നുണ്ടത്രെ. പലരെ സംബന്ധിച്ചും സന്ദേശങ്ങൾ അയയ്ക്കാനുള്ള ഒരു പ്രധാന മാർഗമാണിത്.

വാട്ട്സാപ് ആരംഭിച്ച കംപ്യൂട്ടർ ജീനിയസായ ജാൻ കൂമിന് ഇപ്പോൾ പതിനഞ്ചിലേറെ ബില്യൻ ഡോളറിന്‍റെ ആസ്തിയുണ്ട്. എന്നാൽ, പണമുണ്ടാക്കാനുള്ള ഒരു മാർഗമായിട്ടല്ല അദ്ദേഹം ഈ ആപ് ആവിഷ്കരിച്ചത്. തന്‍റെ ജന്മദേശത്തേക്ക് എളുപ്പത്തിൽ സന്ദേശം അയയ്ക്കാനുള്ള ശ്രമത്തിന്‍റെ ഫലമായാണ് ഈ ആപ്പിനു ജന്മം നൽകാൻ കൂമിനു സാധിച്ചത്.

യുക്രെയിൻ കഥ

1976 ഫെബ്രുവരി 24നു യുക്രെയിന്‍റെ തലസ്ഥാനമായ കീവിലായിരുന്നു ജാൻ കൂമിന്‍റെ ജനനം. അക്കാലത്ത് യുക്രെയിൻ സോവിയറ്റ് യൂണിയന്‍റെ കീഴിലായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിൻകീഴിൽ വളർന്ന കൂമിന്‍റെ ജീവിതം ദുരിതപൂർണമായിരുന്നു.

1991ൽ സോവിയറ്റ് യൂണിയന്‍റെ നിയന്ത്രണത്തിൽനിന്നു യുക്രെയ്ൻ സ്വതന്ത്രമായപ്പോൾ കൂമിന്‍റെ മാതാപിതാക്കൾ അമേരിക്കയിലേക്കു കുടിയേറാൻ ആലോചിച്ചു. അങ്ങനെയാണു പിറ്റേ വർഷം കൂമും കൂമിന്‍റെ അമ്മയും വല്യമ്മയുംകൂടി അമേരിക്കയിലെത്തിയത്.

അമേരിക്കയിലെത്തിയപ്പോൾ കലിഫോർണിയയിലാണ് അവർ താമസം തുടങ്ങിയത്. കൂമിന്‍റെ പിതാവ് അമേരിക്കയിലേക്കു വരാൻ പ്ലാനിട്ടിരുന്നെങ്കിലും അവിടെ എത്തുന്നതിനു മുൻപ് 1997ൽ യുക്രെയ്നിൽവച്ചു മരിച്ചു. ഇക്കാലത്തൊക്കെ യുക്രെയിനുമായി ബന്ധപ്പെടാൻ ചെലവു കുറഞ്ഞ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഫേസ്ബുക്ക് നിഷേധിച്ച ജോലി<\b>

സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ കൂം ജോലി ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ പല കംപ്യൂട്ടർ പ്രോഗ്രാമുകളും സ്വയം പഠിച്ചു. പന്ത്രണ്ടാം ക്ലാസ് പൂർത്തിയായപ്പോൾ കോളജിൽ ചേർന്നു. അപ്പോൾ ഏണസ്റ്റ് ആൻഡ് യംഗ് എന്ന സെക്യൂരിറ്റി കന്പനിയിൽ ജോലിയും ചെയ്യുന്നുണ്ടായിരുന്നു. അധികം വൈകാതെ കൂമിനു യാഹു കന്പനിയിൽ ജോലി ലഭിച്ചു. അടുത്ത ഒന്പതു വർഷം കൂം അവിടെ ജോലിചെയ്തു.

ജോലിയിൽ വിരസത തോന്നിയ കൂം തന്‍റെ അടുത്ത സുഹൃത്തായ ബ്രയൻ ആകണുമൊത്ത് ഒരു സൗത്ത് അമേരിക്കൻ പര്യടനത്തിനു പോയി. ഒരു വർഷം നീണ്ടുനിന്ന ആ പര്യടനത്തിനു ശേഷം തിരികെ എത്തിയപ്പോൾ അവർ രണ്ടുപേരും ഫേസ്ബുക്ക് കന്പനിയിൽ ജോലിക്ക് അപേക്ഷിച്ചു. എന്നാൽ, അവരെ അവിടെ ജോലിക്കെടുത്തില്ല.

വാട്ട്സാപ് വിസ്‌മയം<\b>

ആ സാഹചര്യത്തിലാണ് വാട്ട്സാപ് എന്ന ആപ് കൂം രൂപകല്പന ചെയ്തത്. മുപ്പത്തിമൂന്നാം വയസിൽ വാട്ട്സാപ് ഇൻ കോർപറേറ്റഡ് എന്ന കന്പനി രജിസ്റ്റർ ചെയ്തപ്പോൾ അതിന്‍റെ പങ്കാളിയായി ആകണെയും കൂം കൂടെക്കൂട്ടി. 2009 നവംബറിൽ ആരംഭിച്ച ഈ കന്പനി അതിവേഗം വളർന്നു. 2014 ആരംഭത്തിൽ ഫേസ്ബുക്കിന്‍റെ സ്ഥാപകനായ മാർക്ക് സുക്കർബർഗ് ഈ കന്പനിയിൽ നോട്ടമിട്ടു. അതേത്തുടർന്നു 19 ബില്യണ്‍ ഡോളറിന് കൂം തന്‍റെ കന്പനി ഫേസ്ബുക്കിനു വിറ്റു.

ഉടമസ്ഥാവകാശം കൈമാറിയിട്ടും 2018 വരെ അദ്ദേഹം വാട്ട്സാപ് കന്പനിയിൽ പ്രവർത്തിച്ചു. അതും അദ്ദേഹം ആരംഭിച്ച ഒരു ചെറിയ ഓഫീസിൽ ഇരുന്നുകൊണ്ടായിരുന്നു. അതിവേഗം വലിയ പണക്കാരനായി മാറിയിട്ടും കടന്നുപോയ വഴികൾ അദ്ദേഹം മറന്നില്ല. വലിയ കൊട്ടാരത്തിലേക്ക് താമസം മാറ്റിയുമില്ല. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ ഇപ്പോഴും ആദ്യകാലത്തുണ്ടായിരുന്നവർ തന്നെയാണത്രെ.

പണത്തിനു വേണ്ടിയല്ല

പൊതുസമൂഹം അദ്ദേഹത്തെ വിജയിയായ ഒരു വ്യവസായ സംരംഭകനായിട്ടാണു കാണുന്നത്. എന്നാൽ, ആളുകൾക്ക് ഉപകാരപ്രദമായ പ്രോഡക്ടുകൾ ഉണ്ടാക്കുന്ന ഒരാളായി മാത്രമേ അദ്ദേഹം സ്വയം കാണുന്നുള്ളു. വാട്ട്സാപ് തുടങ്ങുന്പോൾ അതുപയോഗിക്കുന്നവരുടെ സ്വകാര്യതയ്ക്കു ഭംഗം വരരുതെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഫേസ്ബുക്ക് വാട്ട്സാപ്പിനെ വിലയ്ക്കെടുത്തതിനു ശേഷം മാത്രമായിരുന്നു ഈ നയത്തിനു മാറ്റം വന്നത്.

വാട്ട്സാപ്പിനു തുടക്കമിടുന്ന സമയത്തു കൂം പണക്കാരനായിരുന്നില്ല. പണമുണ്ടാക്കാൻ വേണ്ടിയായിരുന്നില്ല അദ്ദേഹം വാട്ട്സാപ് ആരംഭിച്ചതും. എന്നാൽ, വാട്ട്സാപ് ആരംഭിച്ചതുമൂലം അദ്ദേഹം പണക്കാരനായി എന്നു മാത്രം.

പണം വരുന്പോൾ പലരുടെയും സ്വഭാവം മാറും. ആ സ്വഭാവമാറ്റം കൂടുതൽ കൂടുതൽ പണം സന്പാദിക്കുന്നതിലേക്കായിരിക്കും അവരെ നയിക്കുക. അതിനിടയിൽ ജീവിതത്തിലെ പല നല്ല മൂല്യങ്ങളും മറന്നുപോകും. എന്നാൽ, കൂമിനെ സംബന്ധിച്ചിടത്തോളം അങ്ങനെ ഇതുവരെ സംഭവിച്ചിട്ടില്ല.

പണം സമ്പാദിക്കാം പക്ഷേ...


ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായിരിക്കണമെന്നു മാത്രം. അവിടെയാണു പലർക്കും വീഴ്ച സംഭവിക്കുന്നത്. അതുപോലെ വീഴ്ച സംഭവിക്കുന്ന മറ്റൊരു മേഖലയാണ് പണത്തോടുള്ള ആർത്തി. ഈ ആർത്തിയുള്ളവർക്ക് എത്ര സന്പാദിച്ചാലും മതിവരില്ല. എന്നു മാത്രമല്ല, അവരുടെ ജീവിതത്തിൽ മറ്റൊന്നിനും സ്ഥാനമുണ്ടാവുകയില്ല.

നാമാരും വലിയ പണക്കാരായിരിക്കുകയില്ല. ഒരു പക്ഷേ, ജീവിക്കാൻ ക്ലേശിക്കുന്നവരുമാകാം. എങ്കിൽപോലും നമ്മളും പണത്തോടുള്ള ആർത്തിക്ക് അടിമകളായി മാറാം. അങ്ങനെ വരുന്പോൾ നമ്മുടെ ജീവിതത്തിനു താളം തെറ്റുകതന്നെ ചെയ്യും.

കുടുംബബന്ധങ്ങൾ ഉലയും. കുടുംബത്തിലെയും വ്യക്തിജീവിതത്തിലെയുമൊക്കെ സമാധാനം നഷ്ടമാകും. അതുണ്ടാകാതിരിക്കണമെങ്കിൽ പണത്തിന് അതർഹിക്കുന്ന സ്ഥാനം മാത്രമേ കൊടുക്കാവൂ. ഇക്കാര്യത്തിൽ അതിരുവിട്ടാൽ നമ്മുടെ ജീവിതം താറുമാറാകും, സംശയം വേണ്ട.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ<\b>