30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ്പെടെ എല്ലാവരും ഉണർന്നു പ്രവർത്തിക്കൂ എന്നു ഹുവാംഗ് വിശ്വസിച്ചു. കന്പനി അടച്ചുപൂട്ടുന്നതിന്‍റെ പ്രത്യാഘാതം മുൻകൂട്ടി കാണാനായാൽ ചതിക്കുഴികളിൽ വീഴാതെ മുന്നോട്ടുപോകാൻ എല്ലാവരും ശ്രമിക്കുമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. അതുപോലെ, പാളിച്ചകളിൽനിന്ന് അതിവേഗം പാഠം പഠിച്ചു മുന്നോട്ടുപോകാനും അതു സഹായിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി.

1990ൽ തുടങ്ങിയ ഒരു കംപ്യൂട്ടർ കന്പനിയാണ് എൻവീഡിയ. 2023 അവസാനമായപ്പോഴേക്കും ഈ കന്പനിയുടെ മൂല്യം ആയിരം ബില്യൺ ഡോളറിനു മുകളിലെത്തി. ഈ ട്രില്യൺ ഡോളർ നേട്ടത്തിന്‍റെ പ്രധാന കാരണം ആർട്ടിഫിഷൽ ഇന്‍റലിജൻസ് അതായത് "നിർമിത ബുദ്ധി' വികസിപ്പിക്കുന്നതിൽ കന്പനി കൈവരിച്ചനേട്ടമാണ്. എൻവീഡിയ പുറത്തിറക്കിയ ഗ്രാഫിക് പ്രോഗ്രാമിംഗ് യൂണിറ്റു(ജിപിയു)കളാണ് നിർമിതബുദ്ധിയുടെ സിരാകേന്ദ്രം.

കംപ്യൂട്ടർ സോഫ്റ്റ്‌വെയറും ഹാർഡ് വെയറും നിർമിക്കുന്ന ഈ കന്പനിയുടെ സംഭാവന മൂലം നിർമിതബുദ്ധി അധികമാരും വിഭാവനം ചെയ്യാതിരുന്ന രീതിയിൽ വളർന്നിരിക്കുന്നു. മനുഷ്യൻ സംസാരിക്കുന്നതുപോലെ സംസാരിക്കാനും പ്രതികരിക്കാനും സഹായിക്കുന്ന ചാറ്റ് ജിപിടി ആപ് പ്രവർത്തിക്കുന്നത് എൻവീഡിയ സംവിധാനംചെയ്ത സോഫ്റ്റ്‌വെയറിലാണ്. നമുക്കാവശ്യമുള്ളത് ഒരു ലേഖനമോ കഥയോ തിരക്കഥയോ എന്തുതന്നെ ആയാലും നാം ആശയങ്ങൾ നൽകിയാൽ നിമിഷങ്ങൾകൊണ്ട് അവ എഴുതപ്പെടുന്ന സംവിധാനത്തിനു പിന്നിൽ പ്രവർത്തിക്കുന്നതും എൻവീഡിയയുടെ സോഫ്റ്റ്‌വെയറാണ്.

ആയുധം നൽകുന്നവർ

സൂപ്പർ കംപ്യൂട്ടിംഗ് രംഗത്ത് എൻവീഡിയ നൽകിയ സംഭാവനകൾ മൂലം നമ്മുടെ അനുദിന ജീവിതത്തിൽ വരാൻപോകുന്ന മാറ്റങ്ങൾ അദ്ഭുതാവഹമായിരിക്കും. അത്രമാത്രം വലിയ പ്രതീക്ഷകളാണു നിർമിതബുദ്ധിയുടെ രംഗത്ത് എൻവീഡിയ എന്ന കന്പനി പ്രദാനം ചെയ്തിരിക്കുന്നത്. ഓപ്പൺ ഓൾ എന്ന കന്പനിക്കു രൂപം നൽകിയ സ്യാം ആൾട്ടൺ ആണു ചാറ്റ് ജിപിടി ആപ് പുറത്തിറക്കിയതെങ്കിലും അതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നതും എൻവീഡിയയുടെ ഗ്രാഫിക് പ്രോഗ്രാമിംഗ് യൂണിറ്റുകളാണ്.

ഓപ്പൺഓൾ എന്ന കന്പനി മാത്രമല്ല, നിർമിതബുദ്ധിയുടെ രംഗത്തു പ്രവർത്തിക്കുന്ന എല്ലാ കന്പനികളുംതന്നെ ആശ്രയിക്കുന്നത് എൻവീഡിയയുടെ ഗ്രാഫിക് പ്രോസസിംഗ് സോഫ്റ്റ്‌വെയറാണ്. തന്മൂലമാണ്, നിർമിതബുദ്ധിയുടെ രംഗത്തു വിവിധ കന്പനികൾ തമ്മിൽ യുദ്ധം മുറുകുന്പോഴും അവർക്കെല്ലാവർക്കും ആയുധം നൽകുന്നത് എൻവീഡിയ ആണെന്ന് ഒരു വാൾസ്ട്രീറ്റ് നിരൂപകൻ എഴുതിയത്.

എൻവീഡിയയെ വൻ വിജയത്തിലെത്തിച്ചത് അതിന്‍റെ സ്ഥാപകരിലൊരാളും ഇപ്പോഴും കന്പനിയുടെ മുഖ്യഭരണാധികാരിയുമായിരിക്കുന്ന ജൺസെൻ ഹൂവാംഗ് ആണ്.

തായ്‌വാനിൽ ജനിച്ച അദ്ദേഹം ഒന്പതു വയസിൽ അമേരിക്കയിലെത്തി. ഓറിഗൺ യൂണിവേഴ്സിറ്റിയിൽനിന്നു മാസ്റ്റർ ബിരുദവും നേടി. അതേത്തുടർന്നു സിലിക്കൻവാലിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായി സേവനം ആരംഭിച്ചു. മുപ്പതാം വയസിൽ രണ്ടു സുഹൃത്തുക്കളോടൊപ്പം എൻവീഡിയ ആരംഭിച്ചു.

അത്ര സുഗമമല്ലായിരുന്നു കന്പനിയുടെ വളർച്ച. സോഫ്റ്റ‌്‌വെയർ രംഗത്ത് ആദ്യം തയാറാക്കിയ പ്രോഡക്‌ട് വിജയം കണ്ടില്ല. വീഡിയോ ഗെയിംസിനു സഹായിക്കുന്ന ഒരു ഗ്രാഫിക് ചിപ് ആയിരുന്നു അത്. ഈ ഉദ്യമം പരാജയപ്പെട്ടപ്പോൾ കുറെപ്പേരെ ജോലിയിൽനിന്നു പിരിച്ചുവിടേണ്ട തരത്തിൽ സാന്പത്തിക ബുദ്ധിമുട്ട് ഉണ്ടായി. അപ്പോഴാണ് "മുപ്പതു ദിവസംകൊണ്ട് അടച്ചുപൂട്ടുന്ന കന്പനി' എന്നതു കന്പനിയുടെ അനൗദ്യോഗിക പ്രമാണവാക്യമായി ഹുവാംഗ് സ്വീകരിച്ചത്.

തകരാൻ പോകുന്ന കന്പനി!

എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ്പെടെ എല്ലാവരും ഉണർന്നു പ്രവർത്തിക്കൂ എന്നു ഹുവാംഗ് വിശ്വസിച്ചു. കന്പനി അടച്ചുപൂട്ടുന്നതിന്‍റെ പ്രത്യാഘാതം മുൻകൂട്ടി കാണാനായാൽ ചതിക്കുഴികളിൽ വീഴാതെ മുന്നോട്ടുപോകാൻ എല്ലാവരും ശ്രമിക്കുമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. അതുപോലെ, പാളിച്ചകളിൽനിന്ന് അതിവേഗം പാഠം പഠിച്ചു മുന്നോട്ടുപോകാനും അതു സഹായിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി.

ഹുവാംഗും സഹപ്രവർത്തകരും ഉണർന്നു പ്രവർത്തിച്ചതുകൊണ്ട് കന്പനി അടച്ചുപൂട്ടേണ്ടിവന്നില്ല. എന്നു മാത്രമല്ല, അത് അതിവേഗം വൻവിജയത്തിലെത്തുകയും ചെയ്തു. ഹുവാംഗും കൂട്ടരും ഒരു അനൗദ്യോഗിക പ്രമാണവാക്യം സ്വീകരിച്ചെങ്കിലും അവരുടെ ഔദ്യോഗിക പ്രമാണവാക്യം അവർ ഒരിക്കലും മറന്നുപോയില്ല. "കളിക്കേണ്ടതുപോലെ കളിക്കുക' എന്നതാണ് ആ പ്രമാണവാക്യം.

പരാജയത്തിലും വിജയത്തിലും കളിക്കേണ്ടതുപോലെ കളിക്കണമെന്നതാണ് എൻവീഡിയയുടെ പ്രമാണം. കളി വിജയിക്കാൻ ആവശ്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്പോൾ അതു വഴിവിട്ടതാവരുതെന്നു ഹുവാംഗിനു നിർബന്ധമുണ്ട്. അതുതന്നെയാണ് എൻവീഡിയയെ വിജയത്തിലെത്തിച്ചതും.

നമ്മുടെയും ജീവിതത്തിൽ അനുസ്മരിക്കേണ്ട രണ്ടു പ്രമാണവാക്യങ്ങളാണു ഹുവാംഗ് നമുക്കു നൽകുന്നത്. നമ്മുടെ ജീവിതത്തിന്‍റെ ഗതി നാം ശ്രദ്ധാപൂർവം വിവേകത്തോടെ നിയന്ത്രിക്കുകയാണെങ്കിൽ നമ്മുടെ ജീവിതം അടച്ചുപൂട്ടാൻ നിർബന്ധിതമാകുന്ന ഒരു കന്പനിപോലെയാവില്ല. നേരെ മറിച്ച്, വിജയത്തിൽ പ്രവർത്തിക്കുന്ന ഒരു കന്പനിക്കു തുല്യമാകും നമ്മുടെ ജീവിതം.

പക്ഷേ, അതിനു നാം കളിക്കേണ്ടതു പോലെ കളിക്കണം. അതായത്, നാം ജീവിക്കേണ്ടതുപോലെ ജീവിക്കണം എന്നു സാരം. എന്നാൽ, നമ്മിൽ പലരുടെയും ജീവിതം നാം ജീവിക്കേണ്ടതു പോലെയല്ലല്ലോ. നമ്മിൽ ചിലരുടെയെങ്കിലും കളികൾ കൈവിട്ട കളികളല്ലേ? പണമുണ്ടാക്കാനും ജീവിതം ആസ്വദിക്കാനും ശരിയായ വഴികളുണ്ട്. എന്നാൽ, അവയൊക്കെ മറന്നല്ലേ നമ്മിൽ പലരുടെയും കളികൾ? അപ്പോൾപ്പിന്നെ, പരാജയം ഉറപ്പല്ലേ?

കന്പനി പൂട്ടിപ്പോകേണ്ടിവരുമെന്ന ചിന്ത ഹുവാംഗിനും സഹപ്രവർത്തകർക്കുമുണ്ടായിരുന്നു. തന്മൂലം, അവർ ഉണർന്നു പ്രവർത്തിച്ചു. ബുദ്ധിപൂർവം കാര്യങ്ങൾചെയ്തു. ഇന്‍റൽ എന്ന ചിപ്പ് നിർമാണ കന്പനി യുദ്ധത്തിനു തയാറായപ്പോൾ ഹുവാംഗ് അതിനു പോയില്ല. അതിനു പകരം, ഇന്‍റൽ ശ്രദ്ധിക്കാതിരുന്ന ഗ്രാഫിക് പ്രോഗ്രാമിംഗ് യൂണിറ്റ് സോഫ്റ്റ്‌വെയർ വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആ സോഫ്റ്റ്‌വെയറാണ് സൂപ്പർ കംപ്യൂട്ടിംഗ് രംഗവും നിർമിത ബുദ്ധിയുടെ മേഖലയുമൊക്കെ അതിവേഗം കീഴടക്കിയത്.

വഴിവിട്ട രീതിയിൽ നാം എന്തു ചെയ്താലും അതു നമ്മുടെ ജീവിതം തകർക്കുമെന്നതിൽ സംശയമില്ല. ഈ ഓർമ നമുക്കുണ്ടെങ്കിൽ നാം കളിക്കേണ്ടതുപോലെ കളിക്കും. ജീവിക്കേണ്ടതുപോലെ ജീവിക്കും. അപ്പോൾ നാം നേടുന്നതു നമുക്കു സാധിക്കുന്ന രീതിയിലുള്ള വൻ വിജയമായിരിക്കും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ