കെയർഹോമുകൾ
നമ്മുടെ നാട്ടിൽ ധാരാളം നീക്കിയിരിപ്പുപണമോ ഭൂസ്വത്തോ മക്കളുടെ സന്പാദ്യമോ ഒക്കെയുള്ളവർക്ക് മാന്യമായി, മനോഹരമായി ജീവിതസായാഹ്നം കഴിഞ്ഞുകൂടാൻ ഫൈവ്സ്റ്റാർ സ്റ്റൈലിൽ ചില ഏജൻസികളും വ്യക്തികളും നടത്തുന്ന സ്ഥാപനങ്ങളുണ്ട്. ആ വകുപ്പിൽപ്പെടാത്ത പാവങ്ങൾക്കുവേണ്ടി ലാഭേച്ഛയില്ലാതെ നടത്തുന്ന വൃദ്ധമന്ദിരങ്ങളിൽ അതുപോലെയുള്ള സുഖസൗകര്യാദികൾ പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ.

ഓസ്ട്രേലിയയിൽ പണക്കാർക്കും പാവപ്പെട്ടവർക്കും ഒരേ ഉന്നത നിലവാരം പുലർത്തുന്ന ഒന്നാംതരം വൃദ്ധസദനങ്ങൾ സർക്കാർ തന്നെ നടത്തുന്നു. ഇത്തരം കെയർ ഹോമിലേക്ക് എടുക്കുന്നതിനു മുന്പ് സർക്കാർ ചുമതലപ്പെടുത്തിയവർ വന്ന് ഒരു വിലയിരുത്തൽ നടത്തും. വളരെ വലിയ വരുമാനമുള്ളവർ മിതമായ ഒരു തുക കൊടുക്കേണ്ടിവരും. അതു തുച്ഛമാണ്.

അല്ലാത്തവർക്കു തീർത്തും സൗജന്യം. അന്തേവാസികൾക്കെല്ലാം തുല്യമായ, മാന്യമായ പരിചരണം. നല്ല കെട്ടിടം, പൂന്തോട്ടം, ചെറിയ കോർട്ട്ഗെയിമുകൾ, ചീട്ടുകളി, ചെസ്, സ്ക്രാബിൾ, കാരംസ് തുടങ്ങിയ ഇൻഡോർ ഗെയിംസും എഴുത്ത്, വായന, ചിത്രരചന, അലങ്കാരത്തയ്യൽ മുതലായ വിശ്രമ വിനോദങ്ങൾക്കുള്ള സൗകര്യം. എന്നുവേണ്ട സദനത്തിലെ വയോജനങ്ങളോ, വെറുതെ സംസാരിച്ചിരിക്കാനും അവർക്കുവേണ്ടി തമാശക്കളികൾ നടത്താനും പ്രത്യേക പരിശീലനം നേടിയ ശന്പളക്കാർവരെയുണ്ട്. ഓരോരുത്തർക്കും തനതായ കിടക്കമുറി, ടോയ്‌ലറ്റ് സൗകര്യങ്ങൾ.

ഭക്ഷണക്രമം നോക്കിയാൽ രാവിലെ ആറരയ്ക്കു ചായ, എട്ടിന് പ്രഭാതഭക്ഷണം, പത്തരയ്ക്ക് കേക്ക്/ബിസ്കറ്റ്, ചായയോ കാപ്പിയോ ജൂസോ, 12.30ന് ഉച്ചഭക്ഷണം, മൂന്നരയ്ക്ക് ചായയും കടിയും. ആറിന് സമൃദ്ധമായ അത്താഴം. ഉറങ്ങുന്നതിനു മുന്പ് ആവശ്യമുള്ളവർക്ക് ഇഷ്ടപാനീയം. പോരേ എല്ലാം സർക്കാർ ചെലവിൽ!

സിസിലിയാമ്മ പെരുമ്പനാനി
[email protected]