സന്പത്തിനെ അമർത്യമാക്കാം
മൂന്നു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യത്തിന് അധിപനായിരുന്നു മഹാനായ അലക്സാണ്ടർ ചക്രവർത്തി (ബിസി 356-323). ഇരുപതാം വയസിൽ ഗ്രീസിലെ മാസിഡോണിയയിലെ രാജാവായി സ്ഥാനമേറ്റ അദ്ദേഹം മുപ്പത്തിരണ്ടാം വയസിൽ മരണമടഞ്ഞു. എന്നാൽ, ആ ചുരുങ്ങിയ കാലഘട്ടത്തിനിടയിൽ അദ്ദേഹം ഗ്രീസിലെ മാത്രമല്ല ഏഷ്യാമൈനറിന്‍റെയും ഈജിപ്റ്റിന്‍റെയും പേർഷ്യയുടെയുമൊക്കെ അധിപനായി മാറി. എന്നു മാത്രമല്ല, അദ്ദേഹത്തിന്‍റെ സാമ്രാജ്യം കിഴക്കോട്ട് പഞ്ചാബ് വരെ വ്യാപിക്കുകയും ചെയ്തു.

ചരിത്രം കണ്ടിട്ടുള്ള മഹാന്മാരായ മിലിട്ടറി കമാൻഡർമാരിൽ മുന്പനായിരുന്നു അലക്സാണ്ടർ. അദ്ദേഹം ഏർപ്പെട്ട യുദ്ധങ്ങളിലൊന്നും അദ്ദേഹത്തിനു പരാജയം രുചിക്കേണ്ടിവന്നിട്ടില്ല. എന്നു മാത്രമല്ല, പല യുദ്ധങ്ങളും അദ്ദേഹം അനായാസമായിട്ടായിരുന്നു വിജയിച്ചത്.

പഞ്ചാബിൽ വരെ എത്തിയ അലക്സാണ്ടറിന് ഇന്ത്യ മുഴുവനും വെട്ടിപ്പിടിക്കണമെന്നുണ്ടായിരുന്നു. എന്നാൽ, പടയാളികളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ഗ്രീസിലേക്കു മടങ്ങാൻ തീരുമാനിക്കുകയാണു ചെയ്ത്. യാത്രാമധ്യേ ബാബിലോണിൽവച്ച് അദ്ദേഹത്തിന് രോഗം ബാധിച്ച് അവശനിലയിലായി. മരണത്തെ മുഖാമുഖം കണ്ട അലക്സാണ്ടർ തന്‍റെ ജനറൽമാരെ വിളിച്ചുകൂട്ടി പറഞ്ഞു: ‘‘ഞാൻ ഈ ലോകത്തിൽനിന്നു വേഗം യാത്രയാകും. എന്നാൽ എനിക്കു മൂന്ന് ആഗ്രഹങ്ങൾ ഉണ്ട്. നിങ്ങൾ അവ സാധിച്ചുതരണം.’’

അപ്പോൾ ചക്രവർത്തിയുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുവാൻ തയാറാണെന്നു കണ്ണീരോടെ അവർ അറിയിച്ചു. ഉടനെ അലക്സാണ്ടർ പറഞ്ഞു: "എന്‍റെ മൃതദേഹം സംസ്കരിക്കുന്ന സമയത്തു വൈദ്യന്മാർ ആയിരിക്കണം എന്‍റെ മൃതദേഹം വഹിക്കുന്നത്. അതാണ് എന്‍റെ ഒന്നാമത്തെ ആഗ്രഹം. എന്‍റെ രണ്ടാമത്തെ ആഗ്രഹം എന്‍റെ കുഴിമാടത്തിലേക്കുള്ള വഴിയിൽ സ്വർണവും വെള്ളിയും അമൂല്യരത്നങ്ങളും പാകിയിരിക്കണം എന്നുള്ളതാണ്. എന്നെ സംസ്കരിക്കുവാൻ കൊണ്ടുപോകുന്പോൾ എന്‍റെ ഇരു കൈകളും ശവപ്പെട്ടിയുടെ ഇരുവശങ്ങളിലേക്കുമായി തൂക്കിയിടണം എന്നതാണു എന്‍റെ മൂന്നാമത്തെ ആഗ്രഹം.’’

ചക്രവർത്തിയുടെ ആഗ്രഹങ്ങൾ കേട്ട ജനറൽമാർ അദ്ഭുതപ്പെട്ടു. അവരിൽ ഏറ്റവും പ്രമുഖനായ ജനറൽ ‍ ആദരവോടെ പറഞ്ഞു: ‘‘അങ്ങയുടെ മൂന്ന് ആഗ്രഹങ്ങളും ഞങ്ങൾ സാധിച്ചുതരാം. എങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെയുള്ള മൂന്ന് ആഗ്രഹങ്ങൾ അങ്ങ് പ്രകടിപ്പിച്ചത് എന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.’’

അപ്പോൾ അലക്സാണ്ടർ പറഞ്ഞു: "ഞാൻ മനസിലാക്കിയ മൂന്നു കാര്യങ്ങൾ ലോകം അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അതിലൊന്നു ഒരു വൈദ്യനും ഒരുവനെ മരണത്തിൽനിന്നു രക്ഷിക്കുവാൻ സാധിക്കുകയില്ല എന്നതാണ്. വൈദ്യന്മാർക്ക് ചിലപ്പോൾ ചില രോഗങ്ങൾ ഭേദമാക്കാൻ സാധിക്കും. എന്നാൽ മരണത്തിന്‍റെ മുന്പിൽ അവർ നിസഹായരാണ് എന്നുള്ളതാണു സത്യം. ഇത് ഓർമിപ്പിക്കാനാണു വൈദ്യന്മാർ എന്‍റെ മൃതദേഹം ചുമക്കുവാൻ ഞാൻ ആവശ്യപ്പെട്ടത്.’’
"ഞാൻ എന്‍റെ ജീവിതകാലം മുഴുവൻ യുദ്ധം ചെയ്തു ധാരാളം സന്പത്തു വാരിക്കൂട്ടി. പക്ഷേ, അവയെ വഴിയിൽ വാരിവിതറാനല്ലാതെ എനിക്കു കൊണ്ടുപോകുവാൻ സാധിക്കുകയില്ല. അതാണ് ഞാൻ മനസിലാക്കിയ രണ്ടാമത്തെ കാര്യം. ഞാൻ മനസിലാക്കിയ മൂന്നാമത്തെ കാര്യം ഞാൻ ഒന്നുമില്ലാത്തവനായി ഈ ലോകത്തിലേക്കു വന്നു; അതുപോലെ ഒന്നുമില്ലാത്തവനായി ഞാൻ ലോകത്തിൽനിന്നു മടങ്ങുന്നു എന്നുള്ളതാണ്.’’

തന്‍റെ മൂന്ന് ആഗ്രഹങ്ങൾ ഇങ്ങനെ വിശദീകരിച്ചതിനുശേഷം അലക്സാണ്ടർ പറഞ്ഞു: "എന്‍റെ മൃതദേഹം മറവു ചെയ്യുക. എനിക്കുവേണ്ടി സ്മാരകങ്ങൾ നിർമിക്കേണ്ട. ലോകം മുഴുവൻ കീഴടക്കിയ ഞാൻ ഒന്നുമില്ലാതെ മടങ്ങി എന്നു ലോകം അറിയട്ടെ’’.

അലക്സാണ്ടർ ചക്രവർത്തി പറഞ്ഞതായി ഉദ്ധരിച്ചിട്ടുള്ള ഈ കാര്യങ്ങൾ ഇതുപോലെ തന്നെ അദ്ദേഹം പറഞ്ഞതാണോ എന്നു വ്യക്തമല്ല. എങ്കിലും അലക്സാണ്ടറുടെ ചരിത്രത്തിന്‍റെ ഭാഗമായി ഈ കഥയും അറിയപ്പെടുന്നു.

മരണത്തെ മുഖാമുഖം ദർശിച്ചപ്പോൾ അലക്സാണ്ടർ തന്‍റെ ജീവിതത്തിലേക്ക് പിന്തിരിഞ്ഞു നോക്കിയിട്ടുണ്ടാവണം. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റാരെക്കാളും പ്രഗല്ഭനായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽത്തന്നെ എന്തെല്ലാം നേട്ടങ്ങളാണു അദ്ദേഹം നേടിയത്. എന്നാൽ മരണത്തിന്‍റെ മുന്പിൽ അദ്ദേഹത്തിനു തലകുനിക്കേണ്ടി വന്നു. മരിക്കുന്നതിനു മുന്പു ഗ്രീസിൽ മടങ്ങിയെത്തി സ്വന്തം അമ്മയെ ഒരിക്കൽക്കൂടി കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അതുപോലും അദ്ദേഹത്തിനു സാധിച്ചില്ല. അത്രമാത്രം നിസഹായനായിരുന്നു അദ്ദേഹമപ്പോൾ.
നാം എത്ര പ്രഗത്ഭന്മാരായും മരണത്തിന്‍റെ മുൻപിൽ നാം ആരുമല്ല എന്നതാണു യാഥാർഥ്യം. എന്നാൽ മരണത്തെക്കുറിച്ചോർക്കുന്പോൾ നാം മറക്കുന്നതായ ഒരു കാര്യമുണ്ട്. അതാകട്ടെ, മരണം നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ജീവിതത്തിന്‍റെ അവസാനമല്ല; പ്രത്യുത പുതിയൊരു ജീവതത്തിന്‍റെ ആരംഭമാണ് എന്നുള്ളതാണ്.
അലക്സാണ്ടർ പറഞ്ഞതുപോലെ, നാം മരിക്കുന്പോൾ പൊന്നും വെള്ളിയും നമ്മുടെ മറ്റു സന്പത്തുമൊന്നും കൂടെ കൊണ്ടുപോകുവാൻ നമുക്കു സാധിക്കുകയില്ല. എന്നാൽ നാം മരിക്കുന്പോൾ നമുക്കു കൂടെ കൊണ്ടുപോകാവുന്ന ചില കാര്യങ്ങളുണ്ട്. അവ നമ്മുടെ നന്മപ്രവൃത്തികളും പുണ്യപ്രവൃത്തികളുമാണ്.

ഈ ലോകത്തിലെ നമ്മുടെ ജീവിതകാലത്തു നമ്മുടെ സന്പത്തുപയോഗിച്ചു നന്മപ്രവൃത്തികൾ ചെയ്യുവാൻ നമുക്കു സാധിച്ചാൽ നമ്മുടെ സന്പത്തു പരലോകത്തിലും നമുക്കു ഗുണം ചെയ്യും എന്നുള്ളതാണു വസ്തുത. അത് ഒരു പരിധിവരെ നമ്മുടെ സന്പത്തു കൂടെ കൊണ്ടുപോകുന്നതിനു തുല്യമല്ലേ?

എന്നാൽ നമ്മുടെ സന്പത്തു മുഴുവനും സ്വാർഥകാര്യങ്ങൾക്കുവേണ്ടിയാണ് നാം ചെലവിടുന്നതെങ്കിൽ അവകൊണ്ടു യാതൊരു നന്മയും നമുക്കു പരലോകത്തിലുണ്ടാവില്ല. എന്നുമാത്രമല്ല, അവ നമ്മുടെ ശിക്ഷയ്ക്കു വഴിതെളിക്കുകയും ചെയ്യും. തന്മൂലം, നമുക്കു കൂടെ കൊണ്ടുപോകുവാൻ സാധിക്കുന്ന നന്മപ്രവൃത്തികളും പുണ്യപ്രവൃത്തികളും ചെയ്യുന്നതിലായിരിക്കട്ടെ എപ്പോഴും നമ്മുടെ ശ്രദ്ധ. നാം അങ്ങനെ ചെയ്താൽ നമ്മുടെ കൈനിറയെ നന്മ പ്രവൃത്തികളുടെ ഫലമായ പുണ്യവുമായി നമുക്കു ഈ ലോകത്തിൽനിന്നു മടങ്ങുവാൻ സാധിക്കും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ