Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
അഭിപ്രായവ്യത്യാസമാകാം സൗഹൃദത്തോടെ
രക്ഷപ്പെടാൻ അവസരം കിട്ടിയപ്പോൾ ആൻഡ്രോക്ലിസ് ഓടി. ഓടിയോടി തളർന്നെങ്കിലും അവസാനം അയാൾ ഒരു വൻകാട്ടിലെത്തി. ഒളിച്ചുതാമസിക്കുവാൻ പറ്റിയ ഒരിടമായിരുന്നു അത്.
വടക്കേ ആഫ്രിക്കയിൽ ഭരണം നടത്തിയിരുന്ന ഒരു റോമൻ കോൺസുളിന്റെ അടിമയായിരുന്നു ആൻഡ്രോക്ലിസ്. യജമാനന്റെ ക്രൂരത സഹിക്കാൻ വയ്യാതായപ്പോൾ ഒളിച്ചോടുക മാത്രമായിരുന്നു അയാൾക്കുള്ള ഏകരക്ഷാമാർഗം. അങ്ങനെയാണ് അയാൾ ഓടിയോടി ആ വനത്തിലെത്തിയത്.
കാട്ടുകിഴങ്ങുകളും കായ്കളും കനികളുമൊക്കെ ഭക്ഷിച്ച് കുറെനാളത്തേക്ക് ഒളിച്ചുതാമസിക്കാനായിരുന്നു അയാളുടെ പദ്ധതി. അയാൾ വനത്തിലെത്തിയപ്പോൾ മഴ തുടങ്ങി. മഴയിൽനിന്നു രക്ഷപ്പെടാൻ ഒരു മാർഗം അന്വേഷിക്കുന്പോഴാണ് അടുത്തായി ഒരു ഗുഹ കണ്ടത്. അയാൾ അവിടേക്ക് ഓടി.
ഗുഹയുടെ അടുത്തു ചെന്നപ്പോൾ ആൻഡ്രോക്ലിസിസ് കണ്ടത് ഒരു സിംഹത്തെയായിരുന്നു. അയാൾ പെട്ടെന്നു ഭയപ്പെട്ടു പിന്തിരിഞ്ഞോടാൻ തുടങ്ങി. അല്പം കഴിഞ്ഞു പിന്നിലേക്കു തിരിഞ്ഞുനോക്കിയപ്പോൾ സിംഹം തന്റെ പിന്നാലെ വരുന്നില്ലെന്ന് അയാൾക്കു മനസിലായി. അപ്പോൾ സിംഹത്തിന് എന്തുപറ്റി എന്നറിയുവാൻ അയാൾക്ക് ആംകാംക്ഷയായി.
ആൻഡ്രോക്ലിസ് തിരികെ നടന്നു ഗുഹാമുഖത്തെത്തിയപ്പോൾ ആ സിംഹം വേദനമൂലം ഞെരിപിരികൊള്ളുകയാണെന്നു മനസിലായി. സിംഹം തന്നെ ഉപദ്രവിക്കില്ലെന്നു തോന്നിയതുകൊണ്ട് അയാൾ സിംഹത്തിന്റെ അടുത്തേക്കു സാവധാനം ചെന്നു. അപ്പോഴാണു സിംഹത്തിന്റെ ഒരു മുൻ കാലിന്റെ പാദത്തിൽ ഒരു വലിയ മുള്ള് തറച്ചിരിക്കുന്നതായി അയാൾ കണ്ടെത്തിയത്.
ഭയത്തോടെയാണെങ്കിലും അയാൾ സിംഹത്തിന്റെ അടുത്തെത്തി അതിനെ തലോടി അതിന്റെ പാദത്തിൽ തറച്ചിരുന്ന മുള്ള് പുറത്തെടുത്തു. സിംഹത്തിനു വലിയ ഒരാശ്വാസമായിരുന്നു അത്. സിംഹം തന്നെ ഉപദ്രവിക്കയില്ലെന്നു തോന്നിയതുകൊണ്ട് അയാൾ ആ ഗുഹയിൽ തങ്ങി. സിംഹത്തിന് ഏറെ ഇഷ്ടമായിരുന്നു അയാളുടെ സാന്നിധ്യം. അങ്ങനെയാണ് സിംഹം അയാളുടെ സന്തതസഹചാരിയായി മാറിയത്.
മൂന്നു വർഷം കഴിഞ്ഞപ്പോൾ ഒരു ദിവസം ആൻഡ്രോക്ലിസ് ജനവാസമുള്ള ഒരു സ്ഥലം സന്ദർശിക്കുവാൻ പോയി. അന്ന് അയാൾ പിടിക്കപ്പെടുകയും റോമിലേക്ക് ബന്ധനസ്ഥനായി കൊണ്ടുപോകപ്പെടുകയും ചെയ്തു. കാലം കുറെ കഴിഞ്ഞു. ഒളിച്ചോടിയതിനു ശിക്ഷയായി ആൻഡ്രോക്ലിസിനെ സിംഹങ്ങൾക്കിരയായി എറിഞ്ഞുകൊടുക്കുവാൻ വിധിയുണ്ടായി.
ചക്രവർത്തി കലിഗുളയുടെ സാന്നിധ്യത്തിൽ റോമിലെ കൊളോസിയത്തിൽ ശിക്ഷ നടപ്പാക്കുന്നതിനുവേണ്ടി ആൻഡ്രോക്ലിസ് ഹാജരാക്കപ്പെട്ടു. ആൻഡ്രോക്ലിസിന്റെ ദാരുണമായ അന്ത്യം കണ്ട് ആഹ്ലാദിക്കുവാൻ കൊളോസിയത്തിൽ വലിയൊരു ജനാവലി തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.
ചക്രവർത്തി സിഗ്നൽ കൊടുത്ത നിമിഷം ഭീമാകാരനായ ഒരു സിംഹത്തെ പടയാളികൾ കൊളോസിയത്തിലേക്ക് അഴിച്ചുവിട്ടു. സിംഹം ആൻഡ്രോക്സിസിന്റെ സമീപം അലറിയടുത്ത് അയാളെ കടിച്ചുകീറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സംഭവിച്ചത് അങ്ങനെയായിരുന്നില്ല.
സിംഹത്തെ കൂടുതുറന്നുവിട്ടപ്പോൾ അത് ആൻഡ്രോക്ലിസിസിന്റെ സമീപം ഓടിയെത്തി ഒരു നായ്ക്കുട്ടിയെപ്പോലെ തന്റെ ആഹ്ലാദം പ്രകടിപ്പിച്ചു. കണ്ടുനിന്നവരെല്ലാം അദ്ഭുതസ്തബ്ധരായി. ചക്രവർത്തി കലിഗുളയും അന്തംവിട്ടുനിന്നു. ആൻഡ്രോക്ലിസിസും സിംഹവും പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതു കണ്ടപ്പോൾ ചക്രവർത്തി അയാളെ അരികിൽ വിളിച്ചുവരുത്തി കാര്യം തിരക്കി. അപ്പോഴാണ് ആൻഡ്രോക്ലിസിസ് വനത്തിൽവച്ച് ശുശ്രൂഷിച്ച സിംഹമായിരുന്നു അതെന്നു ചക്രവർത്തി അറിഞ്ഞത്.
മനുഷ്യനും വന്യമൃഗവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ അറിഞ്ഞപ്പോൾ ചക്രവർത്തി ആൻഡ്രോക്ലിസിസിനെ മോചിപ്പിച്ചു. എന്നു മാത്രമല്ല, ആ സിംഹത്തെ അയാൾക്കു വിട്ടുകൊടുക്കുകയും ചെയ്തു. അതിനുശേഷം ആൻഡ്രോക്ലിസിസ് ആ സിംഹത്തോടൊപ്പം റോമാ നഗരത്തിലൂടെ ഉലാത്തുവാൻ ഇറങ്ങാറുണ്ടായിരുന്നുവെന്നു രണ്ടാം നൂറ്റാണ്ടിൽ ഈ കഥ വിവരിച്ച ആവുളൂസ് ശേലിയൂസ് എന്ന എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഈ കഥ അല്പം വ്യത്യസ്തമായ രീതിയിൽ ഈസോപ്പുകഥകളുടെ കൂടെ പിൽക്കാലത്തു പ്രത്യക്ഷപ്പെടുകയുണ്ടായി. പിന്നീട് സാഹിത്യത്തിലും ശില്പകലയിലും ഈ കഥ വിവിധ രീതികളിൽ ആവിഷ്കരിക്കപ്പെടുകയുണ്ടായിട്ടുണ്ട്. അവയിൽ ബർണാഡ് ഷോയുടെ ഒരു നാടകവും ഉൾപ്പെടുന്നു.
ആൻഡ്രോക്ലിസിന്റെയും സിംഹത്തിന്റെയും സൗഹൃദത്തിന്റെ ഈ കഥ ഒരു യഥാർഥ സംഭവമാണോ? ഒരുപക്ഷേ ഇതു യഥാർഥത്തിൽ സംഭവിച്ചതാകാം. അല്ലെങ്കിൽ വെറും നാടോടിക്കഥയാകാം. ഈ കഥയെ സംബന്ധിച്ചുള്ള വാസ്തവം എന്താണെങ്കിലും ഈ കഥ നമുക്കു പല സന്ദേശങ്ങൾ നല്കുന്നുണ്ട്. അതിലൊന്ന് ഇവിടെ കുറിക്കട്ടെ.
നുഷ്യനും ഒരു വന്യമൃഗത്തിനും പരസ്പരം സൗഹൃദം സ്ഥാപിക്കുവാൻ സാധിക്കുമെങ്കിൽ അതിലെത്രയോ എളുപ്പത്തിൽ മനുഷ്യനും മനുഷ്യനും തമ്മിൽ സൗഹൃദം സ്ഥാപിക്കുവാൻ സാധിക്കും! എന്നിട്ടുമെന്തേ നമ്മുടെ സമൂഹത്തിൽ മനുഷ്യർ തമ്മിൽ സൗഹൃദം പൂത്തുലയാത്തത്? അതു മാത്രമോ? ചിലപ്പോഴെങ്കിലും നമ്മുടെയിടയിലുള്ള പലരും പരസ്പരം കടിച്ചുകീറുകയല്ലേ?
നാം ജീവിക്കുന്ന പശ്ചാത്തലത്തിൽ ആളുകൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ അതിന്റെ പേരിൽ നാം പരസ്പരം കടിച്ചുകീറണമോ? നാം നമ്മുടെ പരസ്പരബന്ധങ്ങൾ മറക്കണോ? നമ്മുടെ നിലനില്പ് മറ്റുള്ളവരുടെയും കൂടിയുള്ള സഹായത്താലല്ലേ? നമ്മുടെ സമൂഹത്തിൽ ആർക്ക് എങ്ങനെയാണ് എക്കാലവും സ്വന്തം കാലിൽ നിൽക്കാനാവുക? നമുക്കെപ്പോഴും പരസ്പരസഹായം വേണ്ടേ?
സിംഹത്തിന്റെ പാദത്തിൽ മുള്ളുതറച്ചപ്പോഴാണ് തനിക്കു സഹായം വേണമെന്ന് അതിനു ബോധ്യമായത്. തന്മൂലമല്ലേ ആൻഡ്രോക്ലിസിനെ കണ്ടപ്പോൾ അത് അയാളുടെ മേൽ ചാടിവീഴാതിരുന്നത്? നമുക്കും ഇങ്ങനെ ഒരു അപകടം ഉണ്ടാകണമോ മറ്റുള്ളവരെ നമുക്കും ആവശ്യമുണ്ടെന്നു ബോധ്യമാകുവാൻ?
നമ്മുടെ രാജ്യത്തും സമൂഹത്തിലും നടമാടുന്ന പുതിയ സംഭവവികാസങ്ങൾ നാം കാണാതെ പോകരുത്. മനുഷ്യർ തമ്മിൽ അകന്നകന്നു പോകുന്ന സ്ഥിതിവിശേഷം ആർക്കും ഭൂഷണമല്ല. എന്നുമാത്രമല്ല, അതു നമ്മെ തകർക്കുക മാത്രമേ ചെയ്യൂ. തന്മൂലം പരസ്പരം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായിരിക്കട്ടെ നമ്മുടെ പരിശ്രമം. നാം അങ്ങനെ ചെയ്യാതിരുന്നാൽ നാം വന്യമൃഗത്തേക്കാൾ അധഃപതിക്കുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മറ്റുള്ളവരുടെ വേദനകൾ കാണാവുന്ന കണ്ണടകൾ വേണം
രണ്ട് ആൺകുട്ടികൾ ഒരുമിച്ചു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം അവർക്കു നല്ല ഉഷാർ ആയിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവ
ദുഃശീലങ്ങൾ, തടവറകൾ
രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ഭീകരതയുടെ ഫലമായി അറുപതുലക്ഷം യഹൂദരാണ് ക്രൂരമായി വധിക്കപ്പെട്ടത്. പോളണ്ടിൽ നാസി
ആദർശം പ്രസംഗിച്ചാൽ പോരാ, പ്രവൃത്തിയിൽ വേണം
നാലുവശത്തുനിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞുവരുന്ന ഈ ജംഗ്ഷൻ. അവിടെ ഗതാഗതം നിയന്ത്രിക്കുന്നതു ട്രാഫിക് സിഗ്നൽസ് വഴിയാണ്
ദൈവത്തോട് നന്ദിയുള്ളവരാകാം സഹജീവികളോടും
നായ്ക്കൾക്കു വിദഗ്ധമായ പരിശീലനം നൽകിയാൽ അവയെക്കൊണ്ടു പല കാര്യങ്ങളും ചെയ്യിക്കാനാകും. കുറ്റവാളികളെ പിടികൂടാനും മറ
ഭൂമിയുടെ അവകാശികൾ നമ്മൾ മാത്രമല്ല
വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികയിൽനിന്ന് ഉതിർന്നുവീണ അതിമനോഹരമായ ഒരു ചെറുകഥയാണ് ""ഭൂമിയുടെ അവകാശികൾ''. രണ്ടേ
ഇസ്രയേൽ ഗോയി നമ്മോടു പറയുന്നത്
പ
തിനേഴാം നൂറ്റാണ്ടിൽ പോളണ്ടിലെ ക്രാക്കോ നഗരത്തിൽ ജീവിച്ചിരുന്ന സന്പന്നനായ ഒരു യഹൂദനായിരുന്നു ഇസ്രയേൽ ഗോയി. അ
സമയത്തിന്റെ വില മനസിലാക്കി ജീവിക്കാം
ഒരു ബാങ്ക് അക്കൗണ്ടിന്റെ കഥ. എല്ലാ ദിവസവും ഈ ബാങ്കിലേക്ക് 86,400 രൂപ വരും. അന്നത്തെ ആവശ്യത്തിന് ആ തുക വിനിയോഗിക്കാം. തുക
ബെത്ലഹേമിലേക്കുള്ള ദൈവത്തിന്റെ വരവ്
വെളുത്തവംശജനായ ഒരാൾ കറുത്ത വംശജനായി മാറിയ അവിശ്വസനീയമായ ഒരു കഥ. 1959-ലാണ് ഈ സംഭവം നടക്കുന്നത്. അതിന്റെ പശ്ചാത്ത
സത്യസന്ധതയ്ക്ക് അതിശ്രേഷ്ഠമായ സ്ഥാനം നൽകാം
ലോകവ്യാപകമായി നടത്തപ്പെട്ട ഒരു അഭിപ്രായ സർവേ എന്ന പേരിൽ ആരുടെയോ നർമഭാവന മെനഞ്ഞെടുത്ത ഒരു കഥ. സർവേയിലെ ഏക ചോദ്
മരുഭൂമിക്കും തകർക്കാനാവാത്ത പച്ച
ലോകത്തിലെ ഏറ്റവും ചൂടുള്ള മരുഭൂമിയാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. ചൈനയോളം വലുപ്പം വരുന്ന ഈ മരുഭൂമി ആഫ്രിക്കയുടെ വട
വാങ്ങിയാൽ പോര, നാം കൊടുക്കണം
2018-ലെ സ്ഥിതിവിവരക്കണക്കനുസരിച്ചു ലോകത്തിലെ ധനവാന്മാരിൽ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്നയാളാണു മൈക്കിൾ ബ്ലുംബർ
പകരം എന്തുകിട്ടുമെന്നു ചിന്തിക്കരുത്
കോളജ് പഠനം ആരംഭിക്കുന്നതിനു മുന്പ് ലോകം കാണുവാൻ ഇറങ്ങിത്തിരിച്ചതായിരുന്നു പതിനെട്ടുകാരിയായ മാഗി ഡോയിൻ. അങ്ങനെയാണ
നന്മയുള്ള പൊതുജനസേവനം
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രിപദം അലങ്കരിച്ച മഹാത്മാവാണു ലാൽ ബഹാദൂർ ശാസ്ത്രി (1904-1966). മര
ഭൂമിയിൽ സ്വർഗം പണിയുന്നവർ
ദീർഘകാലം തന്റെ ജോലി ഏറ്റവും വിശ്വസ്തതയോടെ ചെയ്തിരുന്ന ഒരു കൊല്ലൻ. തന്റെ ഗ്രാമത്തിലെ ഏക ഇരുന്പു പണിക്കാരനായിരുന്നു
മറ്റുള്ളവരെ നന്നാക്കി മടുക്കുന്പോൾ...
ഒരിക്കൽ ഒരാൾ ഒരു മനോരോഗവിദഗ്ധനായ ഡോക്ടറെ കാണുവാനെത്തി. കണ്ടാൽ മാന്യനായിരുന്നു അയാൾ. നല്ല വസ്ത്രങ്ങളാണ് അയാൾ ധ
പ്രവർത്തിക്കൂ, ഒന്നും അസാധ്യമല്ല
അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ബീർബൽ സന്തോഷവാനായി കഴിയുന്ന കാലം. ചക്രവർത്തിയുടെ ഉപദേശകരിൽ പ്രമുഖനായിരുന്ന
പറന്നുയരാം, ദൈവാശ്രയത്തിൽ
ഒരു പാർക്കിൽ പട്ടം പറപ്പിക്കൽ ഉത്സവം നടക്കുന്ന അവസരം. ഒരു വല്യപ്പച്ചന് തന്റെ കൊച്ചുമകനെ ആ ഉത്സവത്തിൽ പങ്കെടുപ്പി
തടസങ്ങളെക്കുറിച്ച് അധികം പറയണ്ട
സ്രാവുകളെക്കുറിച്ച് ഒരു മറൈൻ ബയോളജിസ്റ്റ് ഗവേഷണപഠനം നടത്തുന്ന അവസരം. ഗവേഷണത്തിന്റെ ഭാഗമായി ഒരു വന്പൻ സ്രാവിനെ
മറ്റുള്ളവർക്കു ജീവൻ സമ്മാനിക്കുന്നവർ
2013 സെപ്റ്റംബർ 20. അന്നായിരുന്നു ബ്രസീലിലെ ശതകോടീശ്വരനായ കൗണ്ട് സ്ക്രാപ്പ തന്റെ ബന്റ്ലി കാറിന് ആഘോഷമായ ശവസംസ്കാരം ന
പാവങ്ങൾക്കു കൊടുക്കുന്പോൾ മനസറിഞ്ഞു കൊടുക്കുക
ഓഫീസിലെ ജോലികഴിഞ്ഞു ഫിലിപ്സ് വീട്ടിലേക്കു പോകാനൊരുങ്ങുന്പോൾ ഭാര്യയുടെ ഫോൺകോൾ വന്നു. കുറെ പഴം വാങ്ങിച്ചുകൊണ്ടുചെല്ല
മറ്റുള്ളവരുടെ വേദനകൾ കാണാവുന്ന കണ്ണടകൾ വേണം
രണ്ട് ആൺകുട്ടികൾ ഒരുമിച്ചു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം അവർക്കു നല്ല ഉഷാർ ആയിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവ
ദുഃശീലങ്ങൾ, തടവറകൾ
രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ഭീകരതയുടെ ഫലമായി അറുപതുലക്ഷം യഹൂദരാണ് ക്രൂരമായി വധിക്കപ്പെട്ടത്. പോളണ്ടിൽ നാസി
ആദർശം പ്രസംഗിച്ചാൽ പോരാ, പ്രവൃത്തിയിൽ വേണം
നാലുവശത്തുനിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞുവരുന്ന ഈ ജംഗ്ഷൻ. അവിടെ ഗതാഗതം നിയന്ത്രിക്കുന്നതു ട്രാഫിക് സിഗ്നൽസ് വഴിയാണ്
ദൈവത്തോട് നന്ദിയുള്ളവരാകാം സഹജീവികളോടും
നായ്ക്കൾക്കു വിദഗ്ധമായ പരിശീലനം നൽകിയാൽ അവയെക്കൊണ്ടു പല കാര്യങ്ങളും ചെയ്യിക്കാനാകും. കുറ്റവാളികളെ പിടികൂടാനും മറ
ഭൂമിയുടെ അവകാശികൾ നമ്മൾ മാത്രമല്ല
വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികയിൽനിന്ന് ഉതിർന്നുവീണ അതിമനോഹരമായ ഒരു ചെറുകഥയാണ് ""ഭൂമിയുടെ അവകാശികൾ''. രണ്ടേ
ഇസ്രയേൽ ഗോയി നമ്മോടു പറയുന്നത്
പ
തിനേഴാം നൂറ്റാണ്ടിൽ പോളണ്ടിലെ ക്രാക്കോ നഗരത്തിൽ ജീവിച്ചിരുന്ന സന്പന്നനായ ഒരു യഹൂദനായിരുന്നു ഇസ്രയേൽ ഗോയി. അ
സമയത്തിന്റെ വില മനസിലാക്കി ജീവിക്കാം
ഒരു ബാങ്ക് അക്കൗണ്ടിന്റെ കഥ. എല്ലാ ദിവസവും ഈ ബാങ്കിലേക്ക് 86,400 രൂപ വരും. അന്നത്തെ ആവശ്യത്തിന് ആ തുക വിനിയോഗിക്കാം. തുക
ബെത്ലഹേമിലേക്കുള്ള ദൈവത്തിന്റെ വരവ്
വെളുത്തവംശജനായ ഒരാൾ കറുത്ത വംശജനായി മാറിയ അവിശ്വസനീയമായ ഒരു കഥ. 1959-ലാണ് ഈ സംഭവം നടക്കുന്നത്. അതിന്റെ പശ്ചാത്ത
സത്യസന്ധതയ്ക്ക് അതിശ്രേഷ്ഠമായ സ്ഥാനം നൽകാം
ലോകവ്യാപകമായി നടത്തപ്പെട്ട ഒരു അഭിപ്രായ സർവേ എന്ന പേരിൽ ആരുടെയോ നർമഭാവന മെനഞ്ഞെടുത്ത ഒരു കഥ. സർവേയിലെ ഏക ചോദ്
മരുഭൂമിക്കും തകർക്കാനാവാത്ത പച്ച
ലോകത്തിലെ ഏറ്റവും ചൂടുള്ള മരുഭൂമിയാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. ചൈനയോളം വലുപ്പം വരുന്ന ഈ മരുഭൂമി ആഫ്രിക്കയുടെ വട
വാങ്ങിയാൽ പോര, നാം കൊടുക്കണം
2018-ലെ സ്ഥിതിവിവരക്കണക്കനുസരിച്ചു ലോകത്തിലെ ധനവാന്മാരിൽ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്നയാളാണു മൈക്കിൾ ബ്ലുംബർ
പകരം എന്തുകിട്ടുമെന്നു ചിന്തിക്കരുത്
കോളജ് പഠനം ആരംഭിക്കുന്നതിനു മുന്പ് ലോകം കാണുവാൻ ഇറങ്ങിത്തിരിച്ചതായിരുന്നു പതിനെട്ടുകാരിയായ മാഗി ഡോയിൻ. അങ്ങനെയാണ
നന്മയുള്ള പൊതുജനസേവനം
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രിപദം അലങ്കരിച്ച മഹാത്മാവാണു ലാൽ ബഹാദൂർ ശാസ്ത്രി (1904-1966). മര
ഭൂമിയിൽ സ്വർഗം പണിയുന്നവർ
ദീർഘകാലം തന്റെ ജോലി ഏറ്റവും വിശ്വസ്തതയോടെ ചെയ്തിരുന്ന ഒരു കൊല്ലൻ. തന്റെ ഗ്രാമത്തിലെ ഏക ഇരുന്പു പണിക്കാരനായിരുന്നു
മറ്റുള്ളവരെ നന്നാക്കി മടുക്കുന്പോൾ...
ഒരിക്കൽ ഒരാൾ ഒരു മനോരോഗവിദഗ്ധനായ ഡോക്ടറെ കാണുവാനെത്തി. കണ്ടാൽ മാന്യനായിരുന്നു അയാൾ. നല്ല വസ്ത്രങ്ങളാണ് അയാൾ ധ
പ്രവർത്തിക്കൂ, ഒന്നും അസാധ്യമല്ല
അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ബീർബൽ സന്തോഷവാനായി കഴിയുന്ന കാലം. ചക്രവർത്തിയുടെ ഉപദേശകരിൽ പ്രമുഖനായിരുന്ന
പറന്നുയരാം, ദൈവാശ്രയത്തിൽ
ഒരു പാർക്കിൽ പട്ടം പറപ്പിക്കൽ ഉത്സവം നടക്കുന്ന അവസരം. ഒരു വല്യപ്പച്ചന് തന്റെ കൊച്ചുമകനെ ആ ഉത്സവത്തിൽ പങ്കെടുപ്പി
തടസങ്ങളെക്കുറിച്ച് അധികം പറയണ്ട
സ്രാവുകളെക്കുറിച്ച് ഒരു മറൈൻ ബയോളജിസ്റ്റ് ഗവേഷണപഠനം നടത്തുന്ന അവസരം. ഗവേഷണത്തിന്റെ ഭാഗമായി ഒരു വന്പൻ സ്രാവിനെ
മറ്റുള്ളവർക്കു ജീവൻ സമ്മാനിക്കുന്നവർ
2013 സെപ്റ്റംബർ 20. അന്നായിരുന്നു ബ്രസീലിലെ ശതകോടീശ്വരനായ കൗണ്ട് സ്ക്രാപ്പ തന്റെ ബന്റ്ലി കാറിന് ആഘോഷമായ ശവസംസ്കാരം ന
പാവങ്ങൾക്കു കൊടുക്കുന്പോൾ മനസറിഞ്ഞു കൊടുക്കുക
ഓഫീസിലെ ജോലികഴിഞ്ഞു ഫിലിപ്സ് വീട്ടിലേക്കു പോകാനൊരുങ്ങുന്പോൾ ഭാര്യയുടെ ഫോൺകോൾ വന്നു. കുറെ പഴം വാങ്ങിച്ചുകൊണ്ടുചെല്ല
മറക്കരുത്, അശോകന്റെയും സുധാകരന്റെയും കഥ
2013 ജൂലൈയിൽ കാഞ്ഞാങ്ങാട്ട് നടന്ന ഒരു സംഭവം. ഇതുസംബന്ധിച്ച വാർത്ത അന്നു പലരും പത്രങ്ങളിൽ വായിച്ചിട്ടുണ്ടാകും. അശോകൻ
വിഷമിക്കണ്ട, ദൈവത്തിന് ഒരു പദ്ധതിയുണ്ട്
സന്പന്നനായ ഒരു വ്യാപാരിയായിരുന്നു മോഷോ ഷ്ളോമോ. എന്നാൽ, പണം കുന്നുകൂട്ടിവയ്ക്കുന്നതിൽ അദ്ദേഹത്തിനു താത്പര്യമില്ലായ
നമ്മുടെ സ്വപ്നങ്ങളിൽ മറ്റുള്ളവരുമുണ്ടാകട്ടെ
കലാ-കായിക പ്രകടനരംഗത്തെ ഇതിഹാസമായിരുന്ന പി.ടി. ബാർനമിനെ (1810-1891) കേന്ദ്രീകരിച്ച് 2017ൽ പുറത്തിറങ്ങിയ ഒരു സംഗീത ച
വയലറ്റ് ജസോപ്പ് നമ്മെ പഠിപ്പിക്കുന്നത്..!
ഒന്നല്ല, മൂന്നു കപ്പലപകടങ്ങളിൽനിന്നു രക്ഷപ്പെട്ട ഒരു ധീരവനിതയാണു വയലറ്റ് ജസോപ് (1887 - 1971). അർജന്റീനയിൽ കുടിയേ
തളരരുത്, ജപ്പാന്റെ വിജയകഥ കേൾക്കുക
നാമാരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രകൃതിദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിയിരിക്കുകയാണ്. ഒരു നൂറ്റാണ്ടു കാലഘ
വിജയവഴികളിൽ സ്നേഹവും സേവനവും
രണ്ടു ഞാണിന്മേൽ കളിക്കാർ. അവരിലൊരാൾ ഗുരു. മറ്റേയാൾ ശിഷ്യൻ. ഗുരു ആരോഗ്യവാനായ കായികാഭ്യാസിയാണ്. ശിഷ്യനാകട്ടെ ഒരു കെല
അംഗീകരിക്കാം സ്വന്തം തെറ്റുകളെ
പ്രശസ്തരായ വ്യക്തികളെക്കുറിച്ച് അവരുടെ ചരിത്രത്തിൽ രസകരമായ പല സംഭവങ്ങളും നാം വായിക്കാറുണ്ട്. എന്നാൽ അവയൊക്കെ അ
"നമ്മുടെ മനുഷ്യത്വം എവിടെപ്പോയി?'
ചരിത്രത്തിൽ ഏറെ പ്രസിദ്ധിനേടിയിട്ടുള്ള ഒരു യുദ്ധമാണ് 1859 ജൂൺ 24-ന് ഇറ്റലിയിലെ സൊൾഫെറീനോയിൽ നടന്ന യുദ്ധം. ഈ യുദ്ധത
അംഗുലീമാലയുടെ പശ്ചാത്താപം
ബുദ്ധമതപാരന്പര്യത്തിലെ ഏറ്റവും പ്രസിദ്ധമായ കഥകളിലൊന്നാണ് അംഗുലീമാലയുടെ കഥ. ആയിരംപേരെ വധിച്ച് അവരുടെ വലതുകൈയു
കാണുക, കാഴ്ചയില്ലാത്തവരെ
പേരില്ലാത്ത ഒരു അന്ധൻ കൃഷിക്കാരന്റെ മകനായിട്ടാണ് അയാൾ ജനിച്ചത്. മകൻ അന്ധനാണെന്നറിഞ്ഞപ്പോൾ പെറ്റമ്മ പോലും മകനെ ഒ
Latest News
കാഷ്മീരിൽ നേരിയ ഭൂചലനം
വെനസ്വേലയ്ക്ക് സഹായവുമായി യുഎസ് വിമാനങ്ങൾ കൊളംബിയൻ അതിർത്തിയിൽ; എതിർപ്പുമായി മഡുറോ
ലോക്സഭാ തെരഞ്ഞെടുപ്പ് വൈകിയാലും സാരമില്ല, പാക്കിസ്ഥാനെ ആക്രമിക്കൂ: ഗുജറാത്ത് മന്ത്രി
ലോകത്തിലേറ്റവും മികച്ച ടോയ്ലെറ്റ് പേപ്പർ ഏതാണ്? ഗൂഗിളിന്റെ ഉത്തരം "പാക് പതാക'
40-ാം വയസിൽ ഗോൾ; പിസാറോയ്ക്ക് റിക്കാർഡ്
Latest News
കാഷ്മീരിൽ നേരിയ ഭൂചലനം
വെനസ്വേലയ്ക്ക് സഹായവുമായി യുഎസ് വിമാനങ്ങൾ കൊളംബിയൻ അതിർത്തിയിൽ; എതിർപ്പുമായി മഡുറോ
ലോക്സഭാ തെരഞ്ഞെടുപ്പ് വൈകിയാലും സാരമില്ല, പാക്കിസ്ഥാനെ ആക്രമിക്കൂ: ഗുജറാത്ത് മന്ത്രി
ലോകത്തിലേറ്റവും മികച്ച ടോയ്ലെറ്റ് പേപ്പർ ഏതാണ്? ഗൂഗിളിന്റെ ഉത്തരം "പാക് പതാക'
40-ാം വയസിൽ ഗോൾ; പിസാറോയ്ക്ക് റിക്കാർഡ്
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top