Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും പാചകവും അവൾക്ക് പിടിച്ചുനിൽക്കാനുള്ള ബലമായി. കുറേപ്പേർക്കു തൊഴിൽ നൽകി.., പുരസ്കാരങ്ങൾ തേടിയെത്തി... അന്താരാഷ്ട്ര വനിതാദിനത്തിൽ, ഒന്നുമില്ലായ്മയിൽനിന്ന് കഠിന പ്രയ്തനത്തിലൂടെ ജീവിതം സാർഥകമാക്കിയ തൃശൂർ മതിലകം സ്വദേശിനി ബീനയെക്കുറിച്ച് അറിയാം..
20 വർഷമായി അസുഖബാധിതനായി കിടപ്പിലായ അച്ഛൻ, രോഗിയായ അമ്മ. പറക്കമുറ്റാത്ത രണ്ടു പെണ്മക്കൾ. ഇവരെയെല്ലാം നോക്കി കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് വീട്ടിലെ ഏക വരുമാനക്കാരനായ ഭർത്താവ് പാർക്കിൻസണ്‍സ് ബാധിച്ച് സൗദിയിൽനിന്നും തിരികെയെത്തുന്നത്. ഇടതുവശംതളർന്ന് വിറയ്ക്കുന്ന കൈകളോടെ തന്റെ പ്രിയതമനെ കണ്ടപ്പോൾ ആ 36 കാരി ഒന്ന് അന്ധാളിച്ചു. പക്ഷേ, വിധിക്കു കീഴടങ്ങാതെ സർവശക്തിയുമെടുത്ത് അവളതിനെ അതിജീവിച്ചു, കൃഷിയിലൂടെ...കാറ്ററിംഗിലൂടെ..
സ്വപ്നങ്ങളോടെ കുടുംബജീവിതത്തിലേക്ക്
ക്ഷീരകർഷകനായ കൊടുങ്ങല്ലൂർ മേത്തല അത്താണി പനപ്പറന്പിൽ കുഞ്ഞുവേലായിയുടെയും ശാന്തയുടെയും മൂത്തമകളായ ബീന കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്കൂളി ലെ പത്താം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ഏതൊരു ഗ്രാ മീണ പെണ്‍കുട്ടിയുടെയും പോലെ ഒരുപാട് സ്വപ്നങ്ങളോടെയാണു വിവാഹജീവിതത്തിലേക്കു കാലെടുത്തുവച്ചത്. അങ്ങനെയാണ് 22-ാം വയസിൽ മതിലകം പുതിയകാവ് പുന്നക്കുഴി വീട്ടിൽ സഹദേവന്റെ ഭാര്യയാകുന്നത്. അപ്പോഴേ ഭർതൃപിതാവ് രോഗിയായിരുന്നു, പിന്നീട് അമ്മയും. അധികം വൈകാതെ രണ്ടു മക്കൾ- കാവ്യയും നവ്യയും. രോഗം, മരുന്ന് കുട്ടികളുടെ പഠനം ചെലവുകളങ്ങനെ കൂടി. വരവും ചെലവും തമ്മിൽ രണ്ടറ്റം കൂട്ടിമുട്ടാതെ വന്നപ്പോഴാണ് ചെത്തുതൊഴിലാളിയായിരുന്ന സഹദേവൻ സൗദിയിലെ ദമാമിലേക്കു പറന്നത്.
ഇരുൾ പരത്തിയ പാർക്കിൻസണ്‍സ്
ഗൾഫിൽ നാലഞ്ചുവർഷം ജോലി ചെയ്തപ്പോഴാണ് 45-ാം വയസിൽ അശനിപാതംപോലെ സഹദേവന് പാർക്കിൻസണ്‍സ് തുടങ്ങിയത്. പെട്ടെന്നുതന്നെ ഇടതുവശം തളരാൻ തുടങ്ങി. അങ്ങനെ നാട്ടിലേക്കു തിരിച്ചെത്തി. അപ്രതീക്ഷിതമായി ഭർത്താവിനുണ്ടായ അസുഖം ബീനയുടെ ജീവിതത്തിൽ വലിയൊരു ചോദ്യചിഹ്നമായി. തിരുവനന്തപുരം ശ്രീചിത്തിരയിലെ ഒരാഴ്ച നീണ്ട പരിശോധനയ്ക്കുശേഷം നാട്ടിലെത്തി. അപ്പോഴേക്കും പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും ചങ്കുറപ്പോടെ നേരിടാൻ അവൾ മനസിലൊരു തീരുമാനമെടുത്തിരുന്നു.
താങ്ങായി അയൽവാസി അധ്യാപിക
രോഗിയായ ഭർത്താവിനെയും അച്ഛനെയും വിട്ട് പുറത്തു ജോലിക്കു പോകാവുന്ന അവസ്ഥയിലായിരുന്നില്ല. കുടുംബഭാരം മുഴുവൻ തന്റെ ചുമലിലായതിനാൽ വീട്ടിൽതന്നെ വരുമാനമാർഗം കണ്ടെത്തുന്നതിനെക്കുറിച്ചായി ആലോചന. പല മാർഗങ്ങളും അന്വേഷിച്ചതിനൊടുവിലാണു കൃഷിയിലേക്കു തിരിയാമെന്നു തീരുമാനിച്ചത്. താങ്ങായി അയൽവാസിയും അധ്യാപികയുമായ സജീന ഷമ്മി ഗഫൂർ എത്തി. തന്റെ 33 സെന്റിലും ടീച്ചറുടെ ഒരു ഏക്കർ പറന്പിലും കൃഷി ആരംഭിച്ചു. ആദ്യം അടുക്കളത്തോട്ടം. പിന്നെ വ്യാപകമായ രീതിയിൽ ജൈവകൃഷി.
മിനിയും ജമീലയും
അടുക്കളത്തോട്ടമായിരുന്നു ആദ്യ പ്രൊജക്ട്. പച്ചമുളകും ചീരയും നല്ല വരുമാനം നേടിത്തന്നു. പിന്നീട് സീസണനുസരിച്ച് തക്കാളി, വെണ്ട, വഴുതന, മഞ്ഞൾ, ഇഞ്ചി, മത്ത, കുന്പളം, വെള്ളരി, പയർ, അമര, കൂർക്ക തുടങ്ങി വിവിധയിനം കൃഷികൾ. ഇതോടെ കുടുംബശ്രീയിലും സജീവമായി. ഇതിന്റെ സെക്രട്ടറിയായി. ഇതിനിടയിലാണു മിനി സജീവനും ജമീല വാവുണ്ണിയും സഹായഹസ്തവുമായി എത്തുന്നത്. അവരെയും കൂടെക്കൂട്ടി. പിന്നെ ഒത്തൊരുമിച്ച് കഠിന പ്രയത്നം. സജീവന് ഓട്ടോറിക്ഷയായതിനാൽ സാധനങ്ങൾ വിൽക്കാനും എവിടെ എത്തിക്കാനും സൗകര്യമായി.
പ്രതിഭ മഞ്ഞളും ഇഞ്ചിയും നെല്ലും
ഉയർന്ന പ്രതിരോധ ശേഷിയുള്ളതും കുർക്കുമിൻ ധാരാളമുള്ളതുമായ "പ്രതിഭ' മഞ്ഞളാണ് അരയേക്കറിൽ കൃഷി ചെയ്തത്. നല്ല വിളവു ലഭിച്ചു. ഉണങ്ങിയ മഞ്ഞൾ പൊടിയാക്കി കിലോയ്ക്ക് 400 രൂപ നിരക്കിലാണ് കൊടുത്തിരുന്നത്. നാടൻ, ബ്രസീലിയൻ ഇനങ്ങളാണ് ഇഞ്ചിയിൽ കൃഷി ചെയ്തത്. ഇതും നല്ല വിളവു തന്നു, കിലോയ്ക്ക് 100 രൂപ. പാട്ടത്തിനെടുത്ത അഞ്ചേക്കറിൽ കനകമണി, രക്തശാലി നെൽവിത്തുകൾ കൃഷി ചെയ്തു.
പച്ചക്കറി വിത്തു പാക്കറ്റ്
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയം സമൂഹത്തിൽ വ്യാപകമായതോടെ വിവാഹത്തിനു തങ്ങളെ വിഷ് ചെയ്യാനെത്തുന്നവർക്ക് വധൂവരന്മാർ താങ്ക്സ് കാർഡും മിഠായിയും കൊടുക്കുന്നതിനുപകരം പച്ചക്കറി വിത്തു പാക്കറ്റുകൾ കൊടുക്കുന്ന രീതി തീരദേശ മേഖലയിൽ പലരും അവലംബിക്കാൻ തുടങ്ങി. ഇതോടെ ആയിരവും രണ്ടായിരവും വിത്തുപാക്കറ്റുകൾ ചെലവായിത്തുടങ്ങി. ചീര, പച്ചമുളക്, വെണ്ട, വഴുതന, മത്ത, കുന്പളം എന്നിവയുടെ വിത്തുകളടങ്ങിയതായിരുന്നു പത്തുരൂപയുടെ ഈ പാക്കറ്റ്. പച്ചച്ചാണക വെള്ളത്തിൽ മുക്കി തണലിലിട്ട് ഉണക്കിയ വിത്തുകളായിരുന്നതിനാൽ ഇവ നല്ല മുളയെടുക്കാനും ഇടയായി.
താറാവും കോഴിയും ആടും പിന്നെ മത്സ്യവും
ഇതിനിടയിൽ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്ന് 70 രൂപ നിരക്കിൽ 100 താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി. മുട്ട കഴിയുന്പോൾ ഇവയെ ഇറച്ചിക്കായി ഉപയോഗിച്ചു. കിലോക്ക് 220 രൂപ നിരക്കിൽ വില്പനയും നടത്തി. നാടൻ കോഴിയും വിത്രീ ഇനത്തിൽ പെട്ട കോഴികൃഷിയും പരീക്ഷിച്ചു. ഹൈബ്രീഡ് ഇനത്തിൽപെട്ട കരിപ്പിടി (അനാബസ്), നട്ടർ എന്നിവയെയും വളർത്തി. സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ "മത്സ്യസമൃദ്ധി’ പ്രോജക്ടിലും അംഗമായിരുന്നു.
കൂടാതെ നാടൻ മലബാറി ക്രോസ് ഇനത്തിൽപെട്ട ആടിനെയും വളർത്തി. മൂന്നുവർഷത്തിനുശേഷം കാറ്ററിംഗ് തുടങ്ങിയപ്പോൾ സ്ഥലപരിമിതിമൂലം ഈ കൃഷികൾ നിറുത്തിയെങ്കിലും ആടുകൾ രണ്ടെണ്ണം ഇപ്പോഴുമുണ്ട്.
ബീനാസ് കാറ്ററിംഗ്
നല്ലൊരു പാചകക്കാരിയും പലഹാരപ്പണിക്കാരിയുമായതിനാൽ ആദ്യം ഉണ്ണിയപ്പം, എള്ളുണ്ട എന്നിവ ഉണ്ടാക്കിയതിനു വൻ ഡിമാൻഡ് ലഭിച്ചു. പിന്നീട് പാലപ്പം, പത്തിരി. ജമീലയ്ക്കും മിനിക്കും ഇതിൽ നല്ല വൈഭവമുണ്ടായിരുന്നു.അതിനാൽ അതും വൻ വിജയമായി. പതിയെ ബീനാസ് കാറ്ററിംഗ് എന്ന പേരിൽ ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങി. തുടർന്ന് പച്ചക്കറി സദ്യ ചെയ്യാൻ തുടങ്ങി. അധികം വൈകാതെ ചിക്കൻ ബിരിയാണി, ബീഫ് ഫ്രൈ ഉൾപ്പെടെയുള്ള നോണ്‍ വിഭവങ്ങളുടെ സദ്യയും. ഇപ്പോൾ 500 ഉം 1000വും പേർക്കുള്ള വിവാഹസദ്യയുൾപ്പെടെ ചെയ്യുന്നുണ്ട് ബീനയും കൂട്ടരും.
കൂടാതെ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറ് സ്കൂളിലെയും മതിലകം പഞ്ചായത്തിലെ ഒരു സ്കൂളിലെയും 550 കുട്ടികൾക്ക് പ്രതിദിനം പ്രാതൽ ഉണ്ടാക്കി നൽകുന്നത് ഇവരാണ്. ഒരു കുട്ടിക്ക് 11 രൂപ നിരക്കിലാണ് ഈടാക്കുന്നത്. ഇഡ്ഡലി, സാന്പാർ, ചട്ട്ണി അല്ലെങ്കിൽ പത്തിരി - കുറുമക്കറി അതുമല്ലെങ്കിൽ വെള്ളേപ്പം - കടലക്കറി, നൂലപ്പം - മസാലക്കറി, ചപ്പാത്തി - കൊള്ളിക്കറി എന്നിങ്ങനെ മാറിമാറി നൽകും. ഏതായാലും 11 രൂപ മാത്രം. ഇത് ഇപ്പോഴും വിജയകരമായി തുടരുന്നു.
അവാർഡുകളുടെ തോഴി
2014-15ൽ സംസ്ഥാന സർക്കാരിന്റെ "കർഷകതിലകം’ സ്പെഷൽ ജൂറി അവാർഡാണ് ആദ്യം ലഭിച്ചത്. പിറ്റേവർഷം സരോജനി ദാമോദർ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്കാരം. 55,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഈ അവാർഡ് സമ്മാനിച്ചത് സംവിധായകൻ സത്യൻ അന്തിക്കാടാണ്.
തൊടുപുഴ കാർഷികമേളയുടെ ഭാഗമായി നൽകുന്ന രണ്ടു ലക്ഷം രൂപയുടെ "കർഷകതിലകം' അവാർഡും അതേവർഷംതന്നെ കിട്ടി. മുൻമന്ത്രി പി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അന്നത്തെ ഗവർണർ പി.സദാശിവമാണ് രണ്ടുലക്ഷം രൂപയുടെ പുരസ്കാരം സമ്മാനിച്ചത്. 16-17 കാലഘട്ടത്തിൽ 25,000 രൂപയുടെ കതിർ അവാർഡ് നടൻ മമ്മൂട്ടിയും ക്ലബ് എഫ് എമ്മിന്റെ അവാർഡ് മന്ത്രി സുനിൽകുമാറും സമ്മാനിച്ചു. പിന്നീട് ചെറുതും വലുതുമായ നിരവധി അവാർഡുകൾ.
അനുഭവങ്ങൾ പങ്കുവച്ചും ക്ലാസുകളെടുത്തും
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കോട്ടയം യൂണിവേഴ്സിറ്റി കാന്പസിലും കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസിലും സ്ഥിരമായി ജൈവകൃഷിയെക്കുറിച്ച് ക്ലാസെടുക്കുന്നുണ്ട്.
യുപിയിലെ ഗ്രേറ്റർ നോയ്ഡയിൽ 2018-ൽ നടന്ന ആഗോള ജൈവകൃഷി സംഗമത്തിലും ബീന തന്റെ അനുഭവങ്ങൾ പങ്കുവച്ചു. കുടുംബശ്രീ യൂണിറ്റുകളിലും വനിതാ ശാക്തീകരണ പരിപാടികളിലും കർഷകദിന, വനിതാദിന പരിപാടികളിലുമെല്ലാം തന്റെ പ്രായോഗിക പാഠങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ച് മറ്റുള്ളവർക്കു പ്രചോദനമാവുകയാണ് ഈ 47 കാരി.
കൃഷിഭവനും കുടുംബശ്രീയും പിന്നെ ബാങ്കുകളും
മതിലകം കൃഷിഭവന്റെ സന്പൂർണ പിന്തുണയുണ്ട് ഇവർക്ക്. എന്തു സ്കീമുണ്ടായാലും ഇവരെ അറിയിക്കുകയും സബ്സിഡികൾ നൽകുകയും ചെയ്യും. കൂടാതെ, കുടുംബശ്രീ പലിശരഹിത വായ്പ നൽകി പിന്തുണയേകുന്നു. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കും ഫെഡറൽ ബാങ്കിന്റെ മതിലകം ബ്രാഞ്ചും കാർഷിക ലോണുകൾ നൽകി ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
നടുക്കടലിൽനിന്ന് പച്ചത്തുരുത്തിലേക്ക്
അരക്ഷിതാവസ്ഥയുടെ നിലയില്ലാക്കയത്തിൽനിന്നു പ്രത്യാശയുടെ പച്ചത്തുരുത്തിലണഞ്ഞിരിക്കുകയാണ് ബീന. അച്ഛൻ നാലുവർഷംമുന്പും അമ്മ മൂന്നുവർഷം മുന്‍പും മരിച്ചു. മൂത്തമകൾ കാവ്യയെ മാന്യമായി വിവാഹം ചെയ്തയച്ചു; അവൾക്കൊരു കുഞ്ഞുമായി. രണ്ടാമത്തെ മകൾ മാള കാർമൽ കോളജിൽ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രിക്കു പഠിക്കുന്നു. ഭർത്താവിനാണെങ്കിൽ വലതുവശത്തുകൂടി പാർക്കിൻസണ്‍സ് തുടങ്ങിയെങ്കിലും എഴുന്നേറ്റ് നടക്കാനാകും. പല്ലുതേയ് ക്കാനും കുളിക്കാനുമെല്ലാം സഹായം വേണമെന്നു മാത്രം.
"ഒന്നുമില്ലായ്മയിൽനിന്നാണ് ഇതൊക്കെയുണ്ടായത്. മറ്റേതു ജോലിക്കുപോയാലും ഇതൊന്നും നടക്കില്ലായിരുന്നു; കൃഷിയാണ് എന്നെ രക്ഷിച്ചത്. ഇപ്പോൾ കാറ്ററിംഗും’ . സന്തോഷാശ്രുക്കൾ തുടച്ചുകൊണ്ട് ആർജവത്തിന്റെ ആൾരൂപമായ ഈ വീട്ടമ്മ പറഞ്ഞു.
സെബി മാളിയേക്കൽ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top