x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെങ്ങിന്‍റെ സംയോജിത പോഷക മാനേജ്മെന്‍റ്

ഡോ. പി. സുശീല
Published: September 18, 2026 01:11 PM IST | Updated: September 18, 2026 01:13 PM IST

പ്രതീകാത്മക ചിത്രം

കേരളത്തിന്‍റെ കാർഷിക സമ്പദ്‌വ്യവസ്ഥയിലും സംസ്കാരത്തിലും തെങ്ങിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. എന്നാൽ, പല തെങ്ങിൻതോട്ടങ്ങളിലും വർഷങ്ങളായി ഒരേ രീതിയിലുള്ള രാസവളപ്രയോഗം, ജൈവവസ്തുക്കളുടെ കുറവ്, മണ്ണിലെ പോഷക അസന്തുലിതാവസ്ഥ, അമിതമായ കളനാശിനി ഉപയോഗം, ജലലഭ്യതയിലെ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ മണ്ണിന്‍റെ സ്വാഭാവിക ഫലഭൂയിഷ്ഠത കുറയുന്നതായി കാണുന്നു.


തെങ്ങ് ഒരു ദീർഘകാല വിളയായതിനാൽ, ഒരു വർഷത്തെ വളപ്രയോഗം മാത്രം കണക്കിലെടുത്തല്ല പോഷകപരിപാലനം നടത്തേണ്ടത്. മണ്ണിന്‍റെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് വർഷങ്ങളോളം സ്ഥിരതയുള്ള ഉയർന്ന വിളവ് നേടുക എന്നതായിരിക്കണം ലക്ഷ്യം.


ഇതിനുള്ള ഏറ്റവും ശാസ്ത്രീയമായ സമീപനമാണ് സംയോജിത പോഷക മാനേജ്മെന്‍റ് (Integrated Nutrient Management - INM). INM എന്നത് രാസവളങ്ങൾ ഒഴിവാക്കുക എന്നതല്ല.

മറിച്ച് ജൈവവളങ്ങൾ + രാസവളങ്ങൾ+ജൈവവളപ്രയോഗം+ഗുണകരമായ സൂക്ഷ്മജീവികൾ+വിളാവശിഷ്ടങ്ങളുടെ പുനരുപയോഗം+മണ്ണ് പരിശോധന+ശരിയായ ജലപരിപാലനം എന്നിവ ശാസ്ത്രീയമായി സംയോജിപ്പിച്ച് ചെടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്ന രീതിയാണ്.


എന്തുകൊണ്ടാണ് തെങ്ങിന് INM ആവശ്യമായത്?ഒരു പ്രായപൂർത്തിയായ തെങ്ങ് വർഷം മുഴുവൻ തുടർച്ചയായി ഇലകൾ, പൂങ്കുലകൾ, തേങ്ങകൾ എന്നിവ ഉത്പാദിപ്പിക്കുന്നു. അതിനാൽ മണ്ണിൽനിന്ന് വലിയ അളവിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും കാൽസ്യം, മഗ്നീഷ്യം, സൾഫർ, ബോറോണ്‍, സിങ്ക്, ഇരുന്പ് തുടങ്ങിയ ദ്വിതീയ-സൂക്ഷ്മ പോഷകങ്ങളും സ്വീകരിക്കുന്നു.


വളപ്രയോഗത്തിലൂടെ എടുത്തുപോകുന്ന പോഷകങ്ങൾ തിരികെ നൽകാത്ത പക്ഷം കാലക്രമേണ മണ്ണിലെ പോഷകശേഖരം കുറയും. 


INM സ്വീകരിക്കുന്നതിലൂടെ:


മണ്ണിലെ ജൈവവസ്തു വർധിപ്പിക്കാം, മണ്ണിന്‍റെ ഘടന മെച്ചപ്പെടുത്താം, വെള്ളം പിടിച്ചുനിർത്താനുള്ള ശേഷി വർധിപ്പിക്കാം, വേരുകളുടെ വളർച്ച മെച്ചപ്പെടുത്താം, പോഷകങ്ങളുടെ ലഭ്യത വർധിപ്പിക്കാം, വളങ്ങളുടെ ഉപയോഗക്ഷമത വർധിപ്പിക്കാം, അമിതമായ രാസവളപ്രയോഗം ഒഴിവാക്കാം, മണ്ണിലെ ഗുണകരമായ സൂക്ഷ്മജീവികളുടെ പ്രവർത്തനം വർധിപ്പിക്കാം, ദീർഘകാലം മണ്ണിന്‍റെ ഫലഭൂയിഷ്ഠത നിലനിർത്താം, ഒടുവിൽ സ്ഥിരതയുള്ള ഉയർന്ന തേങ്ങാ ഉത്പാദനം നേടാം. 


INMന്‍റെ പ്രധാന ഘടകങ്ങൾ


തെങ്ങിന്‍റെ സംയോജിത പോഷക മാനേജ്മെന്‍റിനെ പ്രധാനമായും അഞ്ച് ഘടകങ്ങളായി കാണാം.


1. ജൈവവള പ്രയോഗം 


തെങ്ങിന്‍റെ വേരുകളുടെ വളർച്ചയ്ക്കും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും ജൈവവളങ്ങൾ അത്യന്താപേക്ഷിതമാണ്.


കാലിവളം/കമ്പോസ്റ്റ്: ഒരു തെങ്ങിന് വർഷത്തിൽ 25-50 കിലോഗ്രാം കന്പോസ്റ്റോ ചാണകമോ നൽകണം.


പച്ചിലവളങ്ങൾ: തടങ്ങളിൽ ശീമക്കൊന്ന, ഡയഞ്ച എന്നിവ വളർത്തി പൂക്കുന്നതിന് മുൻപ് മണ്ണിൽ ചേർത്തുകൊടുക്കുക.


ചകിരിച്ചോറ് കമ്പോസ്റ്റ്: മണ്ണിലെ ജലസംഭരണ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. 


2. രാസവള പ്രയോഗം  


തെങ്ങിന് കൃത്യമായ അളവിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ആവശ്യമാണ്.


യൂറിയ: ഇലകളുടെ വളർച്ചയ്ക്കും ഉന്മേഷത്തിനും സഹായിക്കുന്നു.
രാജ്ഫോസ്: വേരുകളുടെ മികച്ച വളർച്ച ഉറപ്പാക്കുന്നു.


മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്: തേങ്ങയുടെ വലുപ്പവും കാമ്പും കൂട്ടാൻ ഏറ്റവും പ്രധാനം.


മഗ്നീഷ്യം സൾഫേറ്റ്: ഇല മഞ്ഞളിപ്പ് തടയാൻ ഒരു തെങ്ങിന് വർഷത്തിൽ 500 ഗ്രാം വീതം നൽകുക. 


3. ജൈവ ഉത്തേജകവും സൂക്ഷ്മജീവികളും  


മണ്ണിലെ പോഷകങ്ങളെ തെങ്ങിന് വലിച്ചെടുക്കാൻ പാകത്തിലാക്കുന്നത് സൂക്ഷ്മജീവികളാണ്. രാസ-ജൈവ വളങ്ങൾ നൽകുന്ന പോഷകങ്ങൾ ചെടിക്ക് ലഭ്യമാകുന്ന രീതിയിൽ മാറ്റുന്നതിലും മണ്ണിലെ പോഷകചക്രം സജീവമാക്കുന്നതിലും ചില ഗുണകരമായ സൂക്ഷ്മജീവികൾക്ക് വലിയ പങ്കുണ്ട്.


അസോസ്പറില്ലം: അന്തരീക്ഷത്തിലെ നൈട്രജനെ മണ്ണിൽ ലയിപ്പിക്കുന്നു.
ഫോസ്ഫോബാക്ടീരിയ: മണ്ണിൽ ലയിക്കാതെ കിടക്കുന്ന ഫോസ്ഫറസിനെ വേരുകൾക്ക് ലഭ്യമാക്കുന്നു.


Potassium-solubilizing micro- organisms (KSB):  മണ്ണിലെ ചില സ്ഥിരപ്പെട്ട പൊട്ടാസ്യം രൂപങ്ങൾ ലഭ്യമാകുന്നതിന് സഹായിക്കുന്നു.


എന്നാൽ Biofertilizers രാസ/ജൈവ വളത്തിന് പൂർണ്ണമായ പകരക്കാരല്ല. ഇവയെ ജൈവവളങ്ങളോടൊപ്പം സംയോജിപ്പിച്ച് ഉപയോഗിക്കുന്നതാണ് INMന്‍റെ അടിസ്ഥാന ആശയം.


മൈക്കോറൈസ (AMF): തെങ്ങിന്‍റെ വേരുപടലം വർധിപ്പിച്ച് വെള്ളവും പോഷകങ്ങളും വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മണ്ണിലെ ഫോസ്ഫറസ് തെങ്ങിനു ലഭ്യമാക്കുന്നു. മണ്ണിലൂടെ വരുന്ന രോഗങ്ങൾക്കെതിരേ പ്രധിരോധ ശക്തി നൽകുന്നു.


പ്രയോഗ രീതി: ഒരു തെങ്ങിന് 50-100 ഗ്രാം ജൈവ ഉത്തേജകങ്ങൾ/ സൂക്ഷ്മജീവികൾ കന്പോസ്റ്റിനൊപ്പം ചേർത്ത് തടത്തിലിടുക. 


4. ഗുണകരമായ സൂക്ഷ്മജീവികൾ


ട്രൈക്കോഡർമ, സ്യൂഡോമോണസ്, ബാസിലസ് തുടങ്ങിയവ വേരുകളുടെ ആരോഗ്യത്തിനും രോഗനിയന്ത്രണത്തിനും സഹായകരമാണ്.
തെങ്ങിന്‍റെ വേരുപ്രദേശത്തെ rhizosphere ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഗുണകരമായ സൂക്ഷ്മജീവികൾക്ക് വലിയ പ്രാധാന്യമുണ്ട്.


ട്രൈക്കോഡർമ


വേരുപ്രദേശത്തെ ചില മണ്ണ് രോഗകാരികളായ ഫംഗസുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.


സ്യൂഡോമോണസ്


ചെടിയുടെ പ്രതിരോധശേഷി ഉത്തേജിപ്പിക്കുന്നതിലും ചില രോഗകാരികളായ സൂക്ഷ്മജീവികളുടെ വളർച്ച തടയുന്നതിലും സഹായകരമാണ്. 
ഇവയെ ഉപയോഗിക്കുന്പോൾ വിശ്വാസ്യതയുള്ള ഗുണമേ·യുള്ള ഉത്പന്നങ്ങളും ശരിയായ പ്രയോഗരീതിയും തെരഞ്ഞെടുക്കണം.


5. വിളാവശിഷ്ടങ്ങളുടെ പുനരുപയോഗം


തെങ്ങോല, ചകിരി, തൊണ്ട്, കളകൾ, മറ്റ് ജൈവാവശിഷ്ടങ്ങൾ എന്നിവ തോട്ടത്തിൽ തന്നെ കന്പോസ്റ്റാക്കി ഉപയോഗിക്കുന്നത് മണ്ണിലെ ജൈവവസ്തു വർധിപ്പിക്കും. 

ജൈവവളങ്ങളുടെ പ്രാധാന്യം തെങ്ങിന് ജൈവവളം നൽകുന്നതിന്‍റെ പ്രധാന ലക്ഷ്യം പോഷകങ്ങൾ മാത്രം നൽകുക എന്നതല്ല. മണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്. ഒരു പ്രായപൂർത്തിയായ തെങ്ങിന് സാധാരണയായി 2550 സഴ വരെ ജൈവവളം/ചാണകവളം/കന്പോസ്റ്റ് നൽകുന്നത് പ്രയോജനകരമാണ്. 


മണ്ണിന്‍റെ സ്വഭാവം, ജൈവവസ്തുവിന്‍റെ അളവ്, ലഭ്യത എന്നിവ അനുസരിച്ച് അളവിൽ മാറ്റം വരുത്താം.


ജൈവവളം നൽകുന്നതിലൂടെ:


മണ്ണിന്‍റെ ജൈവവസ്തു വർധിക്കുന്നു, മണ്ണിന്‍റെ ജലധാരണശേഷി മെച്ചപ്പെടുന്നു, മണൽമണ്ണിൽ പോഷകങ്ങൾ പിടിച്ചുനിർത്താനുള്ള ശേഷി വർധിക്കുന്നു, മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം മെച്ചപ്പെടുന്നു, പോഷകങ്ങൾ ക്രമേണ ലഭ്യമാകുന്നു, വേരുകളുടെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.


എന്നാൽ, ജൈവവളം മാത്രം നൽകി ഉയർന്ന വിളവ് സ്ഥിരമായി നേടാമെന്ന് കരുതുന്നത് ശരിയല്ല. തെങ്ങിന്‍റെ പോഷക ആവശ്യം കണക്കിലെടുത്ത് ജൈവവും രാസവുമായ വളങ്ങൾ സംയോജിപ്പിക്കുന്നതാണ് കൂടുതൽ ശാസ്ത്രീയമായ സമീപനം. 


രാസവളങ്ങളുടെ പങ്ക്


തെങ്ങിന് ആവശ്യമായ പ്രധാന പോഷകങ്ങൾ കൃത്യമായ അളവിൽ ലഭ്യമാക്കുന്നതിന് രാസവളങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.


ഒരു പ്രായപൂർത്തിയായ തെങ്ങിന് പൊതുവായ ശുപാർശയായി വർഷത്തിൽ ഏകദേശം:N -500gP2O5 - 320 gK2O - 1200 g
എന്ന പോഷക അളവുകൾ പരിഗണിക്കാം.

എന്നാൽ ഇത് എല്ലാ തോട്ടങ്ങൾക്കും ഒരേ രീതിയിൽ ബാധകമായ ഒരു സ്ഥിരസംഖ്യയായി കാണരുത്. മണ്ണ് പരിശോധന, തെങ്ങിന്‍റെ പ്രായം, വിളവ്, മണ്ണിന്‍റെ സ്വഭാവം, ജലലഭ്യത എന്നിവ അനുസരിച്ച് യഥാർഥ വളപ്രയോഗം ക്രമീകരിക്കണം. 

വളപ്രയോഗം എങ്ങനെ കണക്കാക്കാം?വളത്തിന്‍റെ അളവ് കണക്കാക്കുന്പോൾ വളത്തിൽ അടങ്ങിയിരിക്കുന്ന യഥാർഥ പോഷകത്തിന്‍റെ ശതമാനം മനസിലാക്കണം.ഉദാഹരണത്തിന്, MOP-ൽ ഏകദേശം 60% K2O ഉണ്ടെങ്കിൽ,1200  g K2O നൽകാൻ ആവശ്യമായ mop:1200 ÷ 0.60 = 2000 ഴഅതായത് 1200 g K2O നൽകാൻ, ഏകദേശം 2 kg MOP/തെങ്ങ്/വർഷം കൊടുക്കണം.

അതുപോലെ ഫാക്ടംഫോസ് പോലുള്ള ഫോസ്ഫറസ് വളം ഉപയോഗിക്കുന്പോൾ അതിലെ ജ2ഛ5 ശതമാനം പരിഗണിച്ചാണ് ആവശ്യമായ അളവ് കണക്കാക്കേണ്ടത്. 


ഇതാണ് ന്ധന്ധവളത്തിന്‍റെ അളവ്’’ എന്നതും ന്ധന്ധപോഷകത്തിന്‍റെ അളവ്’’ എന്നതും തമ്മിലുള്ള പ്രധാന വ്യത്യാസം.

  
വിളവിന്‍റെ അടിസ്ഥാനത്തിൽ വളപ്രയോഗം


എല്ലാ തെങ്ങുകളും ഒരേ അളവിൽ തേങ്ങ നൽകുന്നില്ല. ഒരു വർഷം 40 തേങ്ങ നൽകുന്ന തെങ്ങിനും 150 തേങ്ങ നൽകുന്ന തെങ്ങിനും ഒരേ രീതിയിൽ പോഷകപരിപാലനം നടത്തുന്നത് ശാസ്ത്രീയമല്ല.വിളവ് കൂടുതലായാൽ തെങ്ങ് മണ്ണിൽ നിന്നും വലിച്ചെടുക്കുന്ന പോഷകങ്ങൾ കൂടുതലായിരിക്കും.


അതിനാൽ ഉയർന്ന വിളവുള്ള തോട്ടങ്ങളിൽ മണ്ണ് പരിശോധനയ്ക്കൊപ്പം വിളവിന്‍റെ അടിസ്ഥാനത്തിലും പോഷകപരിപാലനം ക്രമീകരിക്കേണ്ടതുണ്ട്. അതിനാൽ രാസവളങ്ങൾ മാത്രമല്ല, ജൈവവളം, ചാരം, NaCl, Mg, Zn, B തുടങ്ങിയവയും വിളവിനനുസരിച്ച് വർധിപ്പിക്കേണ്ടി വരാം. എന്നാൽ ഇത് മണ്ണുപരിശോധന, ഇലപ്പരിശോധന, വളർച്ച, ജലലഭ്യത എന്നിവ കൂടി പരിഗണിച്ചായിരിക്കണം.


ഇവ മാർഗനിർദ്ദേശപരമായ വിളവ് വിഭാഗങ്ങളാണ്; കൃത്യമായ വളത്തിന്‍റെ അളവ് വിളവിന്‍റെ എണ്ണം മാത്രം നോക്കി നിശ്ചയിക്കരുത്. ഒരു തെങ്ങിന് എത്ര കായ് ഉണ്ടോ, അതനുസരിച്ച് അതിന്‍റെ പോഷക ആവശ്യം മാറും. 


അതുകൊണ്ട് ഭാവിയിലെ തെങ്ങുകൃഷി:


Yield Based NutritionSite Specific NutritionIntegrated Nutrient Management 
എന്നതിലേക്കാണ് പോകേണ്ടത്.  മണ്ണ് പരിശോധനയും ചെടിയുടെ വളർച്ചയും കൂടി പരിഗണിക്കണം.


വളം എവിടെ നൽകണം?


തെങ്ങിന്‍റെ തണ്ടിനോട് ചേർന്ന് വളം കൂന്പാരമായി ഇടുന്നത് ഒഴിവാക്കണം. സജീവമായ വേരുകൾ വ്യാപിച്ചിരിക്കുന്ന (തെങ്ങിന്‍റെ തടിയിൽനിന്ന് 1 മീറ്റർ വിട്ട്, അതായത്, 75cm നും 1.25m നും ഇടക്ക്), തെങ്ങിൻതടത്തിന് ചുറ്റുമുള്ള വളയപ്രദേശത്താണ് വളം വിതറി കൊടുക്കേണ്ടത്. 


അതിന് ശേഷം വളം മണ്ണുമായി നന്നായി കൂട്ടി കലർത്തി മുകളിൽ പുത ഇടണം. പുത ഇടുന്നത് മണ്ണിൽ ഈർപ്പം നിലനിർത്താനും വളം നഷ്ടപെടാതിരിക്കാനും മണ്ണിന്‍റെ താപനില നിയന്ത്രിക്കാനും സൂക്ഷ്മജീവികളുടെ വംശവർധനവിനും അവയുടെ സുഗമമായ ആക്ടിവിറ്റിക്കും സഹായിക്കും. വളപ്രയോഗത്തിനുശേഷം മണ്ണിൽ ആവശ്യമായ ഈർപ്പം ഉണ്ടായിരിക്കണം.


വളപ്രയോഗം + ശരിയായ ജലലഭ്യത = മികച്ച പോഷക ഉപയോഗക്ഷമത എന്നത് ഓർക്കണം.മണ്ണ് പരിശോധന


INMന്‍റെ അടിസ്ഥാനംന്ധന്ധഎല്ലാ തെങ്ങിനും ഒരേ വളം, ഒരേ അളവ്’’ എന്ന സമീപനം ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു.മണ്ണ് പരിശോധനയിലൂടെ:


*pH * Organic Carbon  *Available N  *Available P  *Available K  *Calcium  *Magnesium  *Sulphur


ആവശ്യമായ സൂക്ഷ്മപോഷകങ്ങൾ എന്നിവയെക്കുറിച്ച് ധാരണ നേടാം. പ്രത്യേകിച്ച് ഇലകളിൽ മഞ്ഞനിറം, വളർച്ച കുറവ്, കായ്കൾ കൊഴിയൽ, ഉത്പാദനം കുറയൽ തുടങ്ങിയ പ്രശ്നങ്ങൾ കാണുന്പോൾ അനുമാനിച്ച് വളം നൽകുന്നതിനു പകരം മണ്ണ് പരിശോധനയും ആവശ്യമായാൽ ഇല/ടിഷ്യു പരിശോധനയും നടത്തുന്നത് കൂടുതൽ ശാസ്ത്രീയമാണ്.


തെങ്ങിന്‍റെ മികച്ച വളർച്ചയ്ക്കും സ്ഥിരമായ ഉത്പാദനത്തിനും N, P, K  മാത്രമല്ല, Ca, Mg, S, B, Zn, Fe, Mn, Cu തുടങ്ങിയ പോഷകങ്ങളും ആവശ്യമാണ്. എന്നാൽ, എല്ലാ തോട്ടങ്ങളിലും എല്ലാ സൂക്ഷ്മപോഷകങ്ങളും ഒരേ അളവിൽ നൽകേണ്ടതില്ല. 


കുറവ് സ്ഥിരീകരിച്ചാൽ മാത്രം ആവശ്യമായ പോഷകം നൽകുക എന്നതാണ് ശാസ്ത്രീയ സമീപനം. പ്രത്യേകിച്ച് ബോറോണ്‍ പോലുള്ള സൂക്ഷ്മപോഷകങ്ങളിൽ അമിതപ്രയോഗം വിഷലക്ഷണങ്ങൾക്ക് കാരണമാകുന്നതിനാൽ മണ്ണ് പരിശോധനയും ശുപാർശയും പരിഗണിക്കണം. 


INMൽ ജലപരിപാലനത്തിന്‍റെ പ്രാധാന്യം


വളം നൽകിയിട്ടും മണ്ണിൽ ആവശ്യമായ ഈർപ്പം ഇല്ലെങ്കിൽ ചെടിക്ക് പോഷകങ്ങൾ ഫലപ്രദമായി സ്വീകരിക്കാൻ കഴിയില്ല. അതുകൊണ്ട്: Nutrient Management + Water Management + Soil Management എന്നിവ പരസ്പരം ബന്ധിപ്പിച്ചാണ് കാണേണ്ടത്. 


ജലസേചനം ലഭിക്കുന്ന തോട്ടങ്ങളിൽ ഡ്രിപ്പ് ഇറിഗേഷൻ ഉപയോഗിച്ച് ആവശ്യാനുസരണം ജലം നൽകുന്നത് ജല ഉപയോഗക്ഷമത വർധിപ്പിക്കാൻ സഹായിക്കും. 


ഒരു മാതൃകാ INM പദ്ധതി


ഒരു പ്രായപൂർത്തിയായ തെങ്ങിന് ഒരു വർഷത്തേക്കുള്ള പൊതുവായ INM പദ്ധതി ഇങ്ങനെ ക്രമീകരിക്കാം: 


മേയ് - ജൂണ്‍

മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ NPK വളങ്ങളുടെ ആദ്യ ഗഡു* ജൈവവളം/കന്പോസ്റ്റ്* ആവശ്യമായ Biofertilizer* Trichoderma/Pseudomonas പോലുള്ള ഗുണകരമായ സൂക്ഷ്മജീവികൾ
ആവശ്യമായ മൾച്ചിംഗ്

സെപ്റ്റംബർ - ഒക്ടോബർ

NPK വളങ്ങളുടെ രണ്ടാം ഗഡു* മണ്ണ് പരിശോധനയിൽ കുറവ് കണ്ടെത്തിയാൽ ആവശ്യമായ secondary/micronutrients* ജൈവമൾച്ച് പുതുക്കുക* ജലലഭ്യത ഉറപ്പാക്കുക വർഷം മുഴുവൻ* തെങ്ങോലയും ജൈവാവശിഷ്ടങ്ങളും പുനരുപയോഗിക്കുക* കളനിയന്ത്രണം* മണ്ണിലെ ഈർപ്പം നിരീക്ഷിക്കുകകീട-രോഗ നിരീക്ഷണംവിളവ് രേഖപ്പെടുത്തുക.

K-Rail Survey

കർഷകർ സാധാരണ ചെയ്യുന്ന ചില തെറ്റുകൾ


 1.  തെങ്ങിന്‍റെ തടിയോട് ചേർന്ന് വളം ഇടുക. വേരുകൾക്ക് ലഭ്യമാകുന്ന രീതിയിൽ ശരിയായ പ്രദേശത്ത് നൽകണം.
 2. മണ്ണ് പരിശോധന കൂടാതെ വളം കൂട്ടിക്കൊടുക്കുക. അധികവളം കൂടുതൽ വിളവ് ഉറപ്പാക്കില്ല.
 3. NPK മാത്രം നൽകുക. Secondary nutrients, micronutrients എന്നിവയും ആവശ്യമാണ്.
 4. ജൈവവളം പൂർണമായും ഒഴിവാക്കുക. ദീർഘകാല മണ്ണിന്‍റെ ആരോഗ്യം നിലനിർത്താൻ ജൈവവസ്തു അനിവാര്യമാണ്.
 5. തെങ്ങോലയും തൊണ്ടും കത്തിക്കുക. ജൈവവസ്തുവും പോഷകങ്ങളും നഷ്ടപ്പെടുന്നു.
 6. വളം നൽകിയ ശേഷം ജലലഭ്യത ഉറപ്പാക്കാതിരിക്കുക. പോഷകങ്ങളുടെ ഉപയോഗക്ഷമത കുറയാം.
 7. ഉയർന്ന വിളവ് നൽകുന്ന തെങ്ങിനും കുറഞ്ഞ വിളവുള്ള തെങ്ങിനും ഒരേ മാനേജ്മെന്‍റ്. വിളവിനനുസരിച്ച് പോഷക പുനഃപൂരണം ആവശ്യമാണ്. 


INMന്‍റെ അന്തിമ ലക്ഷ്യം  കൂടുതൽ വളമല്ല, കൂടുതൽ കാര്യക്ഷമത, ഉയർന്ന ഉത്പാദന ക്ഷമത എന്നതാണ്. സംയോജിത പോഷക മാനേജ്മെന്‍റിന്‍റെ ലക്ഷ്യം "കൂടുതൽ വളം നൽകുക’’ എന്നതല്ല.


ലക്ഷ്യം: ശരിയായ പോഷകം + ശരിയായ അളവ് + ശരിയായ സമയം + ശരിയായ സ്ഥലം + ശരിയായ രീതിയിൽ എന്നതാണ്. ഇതിലൂടെ വളത്തിന്‍റെ ഉപയോഗക്ഷമത വർധിപ്പിക്കുകയും അനാവശ്യ ചെലവ് കുറയ്ക്കുകയും മണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ഉയർന്ന ഉത്പാദനം കൈവരിക്കാനും ആകും.


തെങ്ങ് ഒരു വർഷത്തേക്കുള്ള വിളയല്ല. പല പതിറ്റാണ്ടുകളോളം ഉത്പാദനം നൽകാൻ കഴിയുന്ന ഒരു ദീർഘകാല വിളയാണ്. അതിനാൽ ഇന്നത്തെ വിളവ് മാത്രം ലക്ഷ്യമാക്കി മണ്ണിനെ ക്ഷയിപ്പിക്കുന്ന വളപ്രയോഗരീതി സ്വീകരിക്കാതെ, വരും വർഷങ്ങളിലെ ഉത്പാദനശേഷിയും മണ്ണിന്‍റെ ആരോഗ്യവും ഒരുമിച്ച് സംരക്ഷിക്കുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. 


ജൈവവളങ്ങൾ മണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു. രാസവളങ്ങൾ ആവശ്യമായ പോഷകങ്ങൾ കൃത്യമായി നൽകുന്നു. Biofertilizers പോഷകങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.


ഗുണകരമായ സൂക്ഷ്മജീവികൾ വേരുപ്രദേശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മൾച്ചിംഗ്, മണ്ണിലെ  ജലാംശവും ജൈവവസ്തുവും സംരക്ഷിക്കുന്നു. മണ്ണ് പരിശോധന; ആവശ്യമായ പോഷകങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു. ഇവയെല്ലാം ശാസ്ത്രീയമായി സംയോജിപ്പിക്കുന്ന താണ് Integrated Nutrient Management - INM.

മണ്ണിനെ പോഷിപ്പിക്കുക; മണ്ണ് ചെടിയെ പോഷിപ്പിക്കും. ചെടിയെ ശരിയായി പോഷിപ്പിക്കുക; ചെടി കർഷകനെ സമൃദ്ധമാക്കും.


പ്രായപൂർത്തിയായ തെങ്ങിന് ഒരു ഉദാഹരണ വളപ്രയോഗ പദ്ധതി
മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ട ഒരു പൊതുവായ ഉദാഹരണമായി:വളം ഏകദേശം  അളവ്/തെങ്ങ്/വർഷം. 

ജൈവവളം/കന്പോസ്റ്റ് 25-50 kgFactomphos/അനുയോജ്യഫോസ്ഫറസ് വളം ഏകദേശം 1.52.0 kgMOP ഏകദേശം 2.0 kgയൂറിയ ഏകദേശം 0.4 kg വളത്തിലെ പോഷകശതമാനം അനുസരിച്ച് അളവ് പുനഃകണക്കാക്കണം. മണ്ണ് പരിശോധനാഫലം ലഭ്യമായാൽ അതനുസരിച്ചുള്ള ശുപാർശയ്ക്കാണ് മുൻഗണന.


പ്രായത്തിനനുസരിച്ചുള്ള വളപ്രയോഗം


തെങ്ങിന്‍റെ പോഷക ആവശ്യം അതിന്‍റെ പ്രായത്തിനനുസരിച്ച് മാറുന്നു. ചെറിയ തൈയ്ക്ക് പ്രായപൂർത്തിയായ തെങ്ങിന് നൽകുന്ന മുഴുവൻ വളവും ഒരേസമയം നൽകുന്നത് ശരിയായ രീതിയല്ല. 


തെങ്ങിന്‍റെ പ്രായം അടിസ്ഥാനമാക്കിയുള്ള വളപ്രയോഗ പട്ടിക


തെങ്ങുകൾക്ക് അവയുടെ പ്രായമനുസരിച്ച് നൽകേണ്ട രാസവളങ്ങളുടെ അളവ് (ഗ്രാമിൽ/വർഷത്തിൽ) താഴെ നൽകുന്നു: 


തെങ്ങിന്‍റെ യൂറിയ രാജ്ഫോസ് പൊട്ടാഷ് ജൈവവളംപ്രായം (Urea ) (Rajphos) (ഗ്രാം) (കിലോഗ്രാം) 

1-വർഷം 110 ഗ്രാം 150 ഗ്രാം 200 ഗ്രാം 10 കി.ഗ്രാം (നട്ട് 3 മാസം)  
2- വർഷം 330 ഗ്രാം 450 ഗ്രാം 600 ഗ്രാം 20 കി.ഗ്രാം  
3- വർഷം 660 ഗ്രാം 900 ഗ്രാം 1200 ഗ്രാം 30 കി.ഗ്രാം  
4-വർഷംമുതൽ വിളവ് തരുന്നവ) 1000ഗ്രാം    1500ഗ്രാം 2000 ഗ്രാം 50 കി.ഗ്രാം


വർഷത്തിൽ രണ്ട് തവണയായി (മേയ്-ജൂണ്‍ മാസങ്ങളിലും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലും) ഈ അളവ് പകുതി വീതം നൽകണം.           കൃത്യമായ പ്രായാധിഷ്ഠിത ഡോസ് മണ്ണ് പരിശോധന, വളത്തിന്‍റെ formulation, KAU/കൃഷിവകുപ്പ് ശുപാർശ എന്നിവ അനുസരിച്ച് ക്രമീകരിക്കണം.

Tags : Karshakan Agriculture

Recent News

Corehub Up