സിദ്ധാർഥന്‍റെ മരണം രേഖകളുമായി കേരള പോലീസ് ഡൽഹിക്ക്
സിദ്ധാർഥന്‍റെ മരണം രേഖകളുമായി  കേരള പോലീസ്  ഡൽഹിക്ക്
Wednesday, March 27, 2024 2:05 AM IST
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് ആവശ്യമായ രേഖകൾ നൽകാത്ത സംസ്ഥാന സർക്കാരിനെതിരേ അച്ഛൻ സമരം നടത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടങ്ങുന്ന പെർഫോമയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഡൽഹിക്ക് അയച്ചു.

സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് ഏറ്റെടുക്കുന്നതിനാവശ്യമായ എല്ലാ രേഖകളും കൈമാറിയതായി ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടവർ അറിയിച്ചു. എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണ നടത്തി സിദ്ധാർഥനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.

എന്നാൽ, കേസുമായി ബന്ധപ്പെട്ട എഫ്ഐആറോ പ്രതികളുടെയും സാക്ഷികളുടെയും മൊഴികളോ മറ്റു രേഖകളോ വിജ്ഞാപനത്തിനൊപ്പം കൈമാറിയിരുന്നില്ല. ഇവയുടെ ഇംഗ്ലീഷിലേക്കു പരിഭാഷ നടത്തിയ പകർപ്പുകളാണ് കൈമാറേണ്ടിയിരുന്നത്.

മാർച്ച് ഒൻപതിനാണ് കേസ് സിബിഐക്കു വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്. എന്നാൽ, 16-ാം തീയതി മാത്രമാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയച്ചത്.

പേഴ്സണൽ മന്ത്രാലയം ആഭ്യന്തരമന്ത്രാലയം വഴി സിബിഐക്കു കൈമാറിയപ്പോഴാണ് ആവശ്യമായ മറ്റു രേഖകൾ കൈമാറിയിരുന്നില്ലെന്നു വ്യക്തമാക്കിയത്. ഇതു വിവാദമാകുകയും സിദ്ധാർഥിന്‍റെ പിതാവ് ജയപ്രകാശും പ്രതിപക്ഷവും സമരത്തിലേക്കു നീങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് രേഖകൾ കൈമാറാൻ നടപടി തുടങ്ങിയത്.


സ്പെഷൽ സെൽ ഡിവൈഎസ്പി എസ്. ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ രേഖകളുമായി ഡൽഹിയിലേക്ക് അയച്ചതായും ആഭ്യന്തരവകുപ്പ് ഉന്നതർ അറിയിച്ചു.

കേസ് അന്വേഷണം സിബിഐക്കു വിട്ടുകൊണ്ട് വിജ്ഞാപനമിറക്കി 17 ദിവസം കഴിഞ്ഞിട്ടും ആവശ്യമായ രേഖകൾ നൽകാതെ അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നത് തെളിവു നശിപ്പിക്കുന്നതിനുവേണ്ടിയാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിനു മുന്നിൽ സമരമെന്ന് സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ഇനിയും വൈകിയാൽ ക്ലിഫ് ഹൗസിനു മുന്നിൽ സമരം നടത്തുമെന്ന് അച്ഛൻ ജയപ്രകാശ്.

നിലവിൽ കേസന്വേഷണം വഴിമുട്ടി നില്ക്കുകയാണെന്നും സർവകലാശാലാ ഡീൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവിനെ കണ്ടശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പോലീസ് അന്വേഷണം നിർത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ല. സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ടെതെന്നും പിതാവ് പറഞ്ഞു .

പ്രതികളെ രക്ഷിക്കാൻ ഉന്നതശ്രമം നടന്നതായും താൻ ചതിക്കപ്പെട്ടോയെന്നു സംശയമുണ്ടെന്നും ജയപ്രകാശ് പറഞ്ഞു.വീണ്ടും മുഖ്യമന്ത്രിയെ കാണുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ല. മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ വിശ്വസിച്ചാണ് അന്ന് അവിടെനിന്ന് ഇറങ്ങിപ്പോന്നതെന്നും അദ്ദേഹം പറഞ്ഞു.അച്ഛൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.