അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചാൽ അനധികൃത പ്രചാരണമായി കണക്കാക്കും
അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചാൽ അനധികൃത പ്രചാരണമായി കണക്കാക്കും
Sunday, April 14, 2024 1:02 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിന് അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി നടപടി സ്വീകരിക്കാൻ നിർദേശം. അനുമതി വാങ്ങാതെ പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്കൗൾ അറിയിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കു സമർപ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാകൂ. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നന്പർ, അനുമതി ലഭിച്ച തീയതി, സ്ഥാനാർഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയിൽ രേഖപ്പെടുത്തിയിരിക്കും.

ഈ അനുമതിപത്രത്തിന്‍റെ അസൽ ദൂരെനിന്ന് എളുപ്പത്തിൽ കാണാവുന്നത്ര വലിപ്പത്തിൽ വാഹനത്തിന്‍റെ വിൻഡ് സ്ക്രീനിൽ പതിക്കണം. അധിക വാഹനം ഉപയോഗിക്കുന്നെങ്കിൽ അതു സംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ചു അനുമതി വാങ്ങണം.


പ്രചാരണത്തിന് ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങളുടെയും വിശദ വിവരങ്ങൾ സ്ഥാനാർഥി തെരഞ്ഞെടുപ്പു ചെലവു നിരീക്ഷരെയും അറിയിക്കണം. ഒരു സ്ഥാനാർഥിക്ക് ഉപയോഗിക്കാൻ അനുമതി നൽകിയ വാഹനം മറ്റൊരു സ്ഥാനാർഥി ഉപയോഗിച്ചാൽ അനുമതി റദ്ദാകും. വാഹനം പിടിച്ചെടുക്കും.

അനുമതി ലഭിച്ച വാഹനം രണ്ടു ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കിൽ അത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം. ഇല്ലെങ്കിൽ വാഹനം ഉപയോഗിക്കുന്നതായി കണക്കാക്കി തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.

തെരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറിൽനിന്ന് അനുമതി വാങ്ങണം. ഒരു പാർട്ടിക്ക് അഞ്ച് വാഹനമാണ് ഇത്തരത്തിൽ അനുവദിക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.