പാവങ്ങളുടെ പണം സിപിഎം കൊള്ളയടിച്ചു: പ്രധാനമന്ത്രി
പാവങ്ങളുടെ പണം സിപിഎം   കൊള്ളയടിച്ചു: പ്രധാനമന്ത്രി
Tuesday, April 16, 2024 2:08 AM IST
കുന്നംകുളം: ഇടതുകൊള്ളയുടെ ഉത്തമ ഉദാഹരണമാണു കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് ആലത്തൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.എൻ. സരസുവിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണവേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ കൊള്ളയിൽ ഇരകളായവർക്കു പണം തിരിച്ചുനല്കുമെന്നു കഴിഞ്ഞ മൂന്നു വർഷമായി സിപിഎമ്മിന്‍റെ മുഖ്യമന്ത്രി നുണ പറയുന്നു. എന്നാൽ മോദി സർക്കാരിന്‍റെ ഇഡിയാണ് കേസിൽ അന്വേഷണം നടത്തി 90 കോടി രൂപയിലധികം കണ്ടുകെട്ടിയത്.

ഈ പണം വഞ്ചിക്കപ്പെട്ടവർക്ക് എങ്ങനെ തിരിച്ചുകൊടുക്കാമെന്നാണു ഞങ്ങൾ ആലോചിക്കുന്നത്. ഇത്തരത്തിൽ പിടിച്ചെടുത്ത 17,000 കോടി രൂപ കേന്ദ്രസർക്കാർ കഴിഞ്ഞ കാലങ്ങളിൽ തിരിച്ചുനല്കി. കരുവന്നൂരിൽ വഞ്ചിക്കപ്പെട്ടവർക്കു പണം തിരിച്ചുനൽകാൻ ഏതറ്റംവരെയും പോകും.

കോൺഗ്രസിന്‍റെ ഒരു വലിയ നേതാവ് യുപിയിലെ സ്വന്തം കുടുംബത്തിന്‍റെ സീറ്റിൽ അഭിമാനം സംരക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നു മനസിലാക്കി കേരളത്തെ കേന്ദ്രമാക്കിയിട്ടുണ്ട്. എന്നാൽ ആ നേതാവ് സഹകരണ കൊള്ളയെപ്പറ്റി എന്തെങ്കിലും പറയുന്നതു നിങ്ങൾ കേട്ടിട്ടുണ്ടോ‍? തെരഞ്ഞെടുപ്പുകൾ ജയിക്കാൻ അവർ രാഷ്‌ട്രീയസഖ്യം ഉണ്ടാക്കിയിരിക്കുന്നത് രാജ്യത്തെ നിരോധിക്കപ്പെട്ട സംഘടനകളുമായാണ്. ഇവിടെ രണ്ടു ചേരിയിലാണെന്നു പറയുന്ന എൽഡിഎഫും കോൺഗ്രസും ഡൽഹിയിൽ ഒരു പ്ലേറ്റിലാണു ഭക്ഷണം കഴിക്കുന്നത്. ഇന്ത്യാ സഖ്യമുണ്ടാക്കിയിരിക്കുകയാണവർ. അവരുടെ കൊള്ള തകർക്കുമെന്നറിയുന്നതിനാൽ മോദിയാണ് അവരുടെ ശത്രു.

ബിജെപിയുടെ ഭരണത്തിൽ രാജ്യം വേഗത്തിൽ മുന്നോട്ടുകുതിക്കുന്പോൾ എൽഡിഎഫും യുഡിഎഫും കേരളത്തെ പിറകോട്ടുവലിക്കുകയാണ്. വികസനപ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിക്കുകയെന്നത് ഇടതിന്‍റെ സ്വഭാവമാണ്. ബംഗാളിനും ത്രിപുരയ്ക്കും ശേഷം ഇപ്പോൾ അവരതു കേരളത്തിലും നടപ്പാക്കുകയാണ്. കേരളത്തിൽ അഴിമതിയുടെ പുതിയ മാതൃകകൾ കൊണ്ടുവരുന്നു.


പാവപ്പെട്ട ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുന്നു. സമാധാനപ്രിയരുടെ കേരളത്തിൽ അക്രമം സാധാരണ സംഭവമായി മാറി. കേരളത്തിലെ കോളജുകൾ സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളാക്കുകയാണ്. സാമുദായിക സൗഹൃദം തകർക്കുന്ന ശക്തികൾക്കു സർക്കാർ സംരക്ഷണം ലഭിക്കുന്നു. നമ്മുടെ കുട്ടികൾവരെ സുരക്ഷിതരല്ല.

ഇതുവരെ കണ്ടതു വികസനത്തിന്‍റെ ട്രെയ്‌ലർ

കുന്നംകുളം: ഇതുവരെ കണ്ടതു മോദി ഭരണത്തിന്‍റെ ട്രെയ്‌ലർ മാത്രമാണെന്നും ഇനിയാണു വികസനം കാണാനിരിക്കുന്നതെന്നും നരേന്ദ്ര മോദി. അടുത്ത അഞ്ചുവര്‍ഷം വികസനത്തിനും പാരമ്പര്യത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികളാണു നടപ്പാക്കുക.

കേരളത്തിന്‍റെ പാരമ്പര്യത്തെ അന്താരാഷ്‌ട്രതലത്തിൽ ബന്ധിപ്പിക്കും. പുതിയ പാതകൾ ഉണ്ടാക്കി വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കേരളത്തിൽ കൊണ്ടുവരും. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരും. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ എത്രയും പെട്ടെന്നു ബുള്ളറ്റ് ട്രെയിനിന്‍റെ സര്‍വേ ആരംഭിക്കും.

കോൺഗ്രസ് ഭരണകാലത്തു ഭാരതം ലോകത്തിനു മുന്നിൽ ദുർബലമായിരുന്നു. ഇന്നു ശക്തമായ രാജ്യമായി. യുദ്ധമുഖത്തു പെട്ടുപോയവരെ മടക്കിക്കൊണ്ടുവരാൻ ശക്തിയുള്ള രാജ്യം. കോവിഡ് വാക്സിൻ സ്വന്തമായി വികസിപ്പിച്ച് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന രാജ്യം.

എന്നെ അനുഗ്രഹിച്ചാൽ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും. ഗരീബ് കല്യാൺ അന്നയോജനയിലൂടെ ഒന്നരക്കോടിയോളം പേർക്കു റേഷൻ നൽകുന്ന കേരളത്തിൽ അടുത്ത അഞ്ചു കൊല്ലവും റേഷൻ തുടരും.

മത്സ്യത്തൊഴിലാളി ക്ലസ്റ്റർ ഉണ്ടാക്കി അവരുടെ ജീവിതം മാറ്റിമറിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തില്‍ ആയുഷ്മാൻ പദ്ധതിയിലൂടെ 74 ലക്ഷം പേര്‍ക്കു സാമ്പത്തിക സഹായം കിട്ടിയെന്നും നരേന്ദ്ര മോദി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.