മരിച്ചവര്‍ക്കു പകരം ജീവിച്ചിരിക്കുന്നവരെ നീക്കി; ബിഎല്‍ഒയ്ക്ക് സസ്‌പെന്‍ഷന്‍
മരിച്ചവര്‍ക്കു പകരം  ജീവിച്ചിരിക്കുന്നവരെ നീക്കി; ബിഎല്‍ഒയ്ക്ക് സസ്‌പെന്‍ഷന്‍
Monday, April 22, 2024 5:40 AM IST
ഭീമനടി (കാസർഗോഡ്): ജീവിച്ചിരിക്കുന്ന 12 വോട്ടര്‍മാരെ മരിച്ചുപോയവരുടെ കൂട്ടത്തില്‍പ്പെടുത്തി വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ നടപടിയുമായി ജില്ലാ കളക്ടര്‍. ബൂത്ത് ലെവല്‍ ഓഫീസര്‍ സീനയെ സസ്‌പെന്‍ഡ് ചെയ്തു.

വെസ്റ്റ് എളേരി പഞ്ചായത്തിലെ 51-ാം നമ്പര്‍ ബൂത്തായ പ്ലാച്ചിക്കര എഎല്‍പി സ്‌കൂളിലെ ജയ്‌സണ്‍ ജോസഫ് മുണ്ടത്താനത്ത്, സാബു മാത്യു അന്തിനാട്ട്, അനില്‍ മഠത്തിപ്പറമ്പില്‍, സാലിയമ്മ മേനപ്പാട്ട് പടിക്കല്‍, ആലീസ് അഞ്ചേരി, ത്രേസ്യാമ്മ മഞ്ചുച്ചേരിയില്‍, ഉതുപ്പ് കുളത്തിങ്കല്‍, എലിസബത്ത് തൂമ്പുങ്കല്‍, ബാബു പി.മാത്യു, സജി തടത്തില്‍, ബാബു പുതിയവീട്ടില്‍, ജോസഫ് വാഴപ്ലാക്കല്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ഇതേ ബൂത്തിലെ വോട്ടര്‍പട്ടികയില്‍ മരിച്ചുപോയ പത്തു പേരെ നിലനിര്‍ത്തിയിട്ടുമുണ്ട്.


മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണു വോട്ടര്‍പട്ടിക ശുദ്ധീകരണം നടത്തിയതെന്നും അതിലെ സാങ്കേതിക പിഴവ് മൂലമാണ് മരിച്ചുപോയ പത്തു പേരെ നിലനിര്‍ത്തി ജീവിച്ചിരിക്കുന്ന 12 പേരെ ഒഴിവാക്കിയതെന്നുമായിരുന്നു ബിഎല്‍ഒയുടെ വിശദീകരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.