തൃശൂര്‍ പൂരത്തെ വര്‍ഗീയവത്കരിക്കാന്‍ മനഃപൂര്‍വം ശ്രമം നടന്നു: വി.ഡി. സതീശൻ
തൃശൂര്‍ പൂരത്തെ വര്‍ഗീയവത്കരിക്കാന്‍ മനഃപൂര്‍വം ശ്രമം നടന്നു: വി.ഡി. സതീശൻ
Tuesday, April 23, 2024 2:35 AM IST
പാലക്കാട്: തൃശൂര്‍ പൂരത്തെ വര്‍ഗീയവത്കരിക്കാന്‍ മനഃപൂര്‍വം ശ്രമം നടന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സ്ഥലത്തു രണ്ടു മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇവരൊന്നും ഇടപെട്ടില്ല. ഇന്‍റലിജന്‍സ് വിഭാഗവും മറ്റും ഉണ്ടായിരുന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. പോലീസ് നിഷ്‌ക്രിയമായിരുന്നു. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നത്.

തൃശൂര്‍ പൂരം അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണം. രാത്രി 10.30നു നടന്ന സംഭവം മുഖ്യമന്ത്രി അറിഞ്ഞതേയില്ല. എവിടെ പോയി ഡിജിപി. തെരഞ്ഞെടുപ്പുകാലമായതുകൊണ്ട് നേരത്തേതന്നെ ഉറക്കത്തില്‍പ്പെട്ടോയെന്ന് അറിയണം.


സിറ്റി പോലീസ് കമ്മീഷണറെ മാറ്റിയതുകൊണ്ടുമാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. രാത്രി മുഴുവന്‍ കമ്മീഷണര്‍ അഴിഞ്ഞാടുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതാണ് തൃശൂര്‍ പൂരം. അത് അലങ്കോലപ്പെട്ടതു ദൗര്‍ഭാഗ്യകരമായിപ്പോയെന്നും സതീശന്‍ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.