പൂരം കലക്കൽ: ബിജെപിക്കുവേണ്ടിയെന്നു കെ. മുരളീധരൻ
പൂരം കലക്കൽ: ബിജെപിക്കുവേണ്ടിയെന്നു കെ. മുരളീധരൻ
Tuesday, April 23, 2024 2:35 AM IST
തൃശൂർ: പൂരം കലക്കിയതു ബിജെപിക്കുവേണ്ടിയെന്നു തൃശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. സുരേഷ് ഗോപിയെ ജയിപ്പിക്കാനാണു പൂരം കലക്കിയത്. സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്നു ബിജെപിയുടെ സൈബർ സെൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും മുരളീധരൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

വോട്ടുകച്ചവടത്തിനുള്ള അന്തർധാര പുറത്തായി. കമ്മീഷണറെ വോട്ടെടുപ്പു കഴിഞ്ഞാൽ വീണ്ടും ഇങ്ങോട്ടുതന്നെ കൊണ്ടുവരുമെന്നും സിപിഎമ്മിന്‍റെ അജൻഡ നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിക്കുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. കമ്മീഷണറെ മാറ്റിയതുകൊണ്ടു മാത്രം പ്രശ്നം തീരുന്നില്ല. അന്നു രാത്രി നടന്ന മുഴുവൻ കാര്യങ്ങളെക്കുറിച്ചും ജുഡീഷൽ അന്വേഷണം നടത്തണം.

പൂരം മുടക്കാൻ ശ്രമിച്ച ശക്തികൾ ആരെന്നു ജനത്തിന് അറിയണം. വ്യക്തമായ ഒരു തിരക്കഥപോലെയാണു കാര്യങ്ങൾ നടന്നിട്ടുള്ളത്. ജുഡീഷൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അന്വേഷണം നടത്തി മുഴുവൻ വിഷയങ്ങളും പുറത്തുകൊണ്ടുവരണം.


പൂരംദിവസം അവിടെ കാണാതിരുന്ന എൻഡിഎ സ്ഥാനാർഥി പുലർച്ചെ സേവാഭാരതിയുടെ ആംബുലൻസിൽ വന്നപ്പോൾതന്നെ എന്തോ കളികൾ നടന്നതായി മനസിലായെന്നും മുരളീധരൻ പറഞ്ഞു.

മന്ത്രി രാജൻ അവിടെയൊന്നും ഉണ്ടായിരുന്നില്ല, മന്ത്രി അവിടെ ഉണ്ടാകേണ്ടതായിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ പരിഹരിക്കേണ്ടതായിരുന്നു. പെരുമാറ്റച്ചട്ടം ദുരുപയോഗം ചെയ്യുന്പോൾ മാത്രമേ പ്രശ്നമുള്ളൂ.

പിണറായി വിജയൻ മോദിയുടെ ഏജന്‍റാണെന്ന് മുരളീധരൻ ആരോപിച്ചു. കേരളത്തിൽനിന്നുള്ള ഒരു ഇടതുപക്ഷ സ്ഥാനാർഥിയെയും ജയിപ്പിക്കരുത്. കേരളത്തിനു പുറത്തുള്ള സിപിഎം സ്ഥാനാർഥികൾ ജയിച്ചുവന്നാൽ കുഴപ്പമില്ല. കാരണം അവർ ഇന്ത്യാ സഖ്യത്തിൽ ജയിച്ചുവരുന്നവരാണ്. പിണറായിയുടെ സ്ഥാനാർഥികൾ അങ്ങനെയല്ല. അവർ ജയിച്ചു ഡൽഹിയിൽ ചെന്നാൽ ഇന്ത്യാ സഖ്യത്തിനെതിരേ വന്നു മോദിക്ക് അനുകൂലമായി നിൽക്കുമെന്നും മുരളീധരൻ വിശദീകരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.