പ്രധാനമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍
പ്രധാനമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന്  ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍
Tuesday, April 23, 2024 2:36 AM IST
കൊച്ചി: കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വര്‍ഗീയ ധ്രുവീകരണം നടത്താനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.

ഒരു പ്രധാനമന്ത്രി സംസാരിക്കേണ്ട ഭാഷയിലല്ല മോദി സംസാരിക്കുന്നത്. തെരഞ്ഞെടുപ്പിനെ മോദി എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളതിനു തെളിവാണ് അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗമെന്നും വേണുഗോപാൽ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടന പത്രികയെക്കുറിച്ച് അവാസ്തവമായ കാര്യങ്ങളാണു മോദി പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രിക കൈമാറാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍റ്മെന്‍റ് തേടിയിട്ടുണ്ട്.

മോദിയുടെ വിദ്വേഷ പ്രചാരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് പ്രകടന പത്രിക മോദിക്ക് അയച്ചുകൊടുക്കും.മോദിയുടെ പ്രസംഗത്തിനെതിരേ ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം കമ്മീഷന് കൈമാറും. മോദി രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്.

മണിപ്പുരിലും ഇതേ തന്ത്രമാണു മോദി സ്വീകരിച്ചത്. -വേണുഗോപാല്‍ പറഞ്ഞു. കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


പിണറായിയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍റെ
മനസിൽ രാഹുലുണ്ട്


പിണറായി വിജയനെപ്പോലെ അപഹാസ്യനായ ഒരാളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് രാഹുല്‍ ഗാന്ധിക്കു വേണ്ടെന്ന് കെ.സി. വേണുഗോപാല്‍. യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍റെ മനസിനകത്ത് രാഹുലുണ്ട്. ഇന്ത്യാ സഖ്യത്തില്‍ എന്നാണു പിണറായി വന്നതെന്നും വേണുഗോപാല്‍ ചോദിച്ചു.

ഇന്ത്യാ സഖ്യത്തിലെ ഏതെങ്കിലും ഒരു യോഗത്തില്‍ പിണറായി പങ്കെടുത്തിട്ടുണ്ടോ. മധുരയില്‍ സിപിഎം വോട്ടു പിടിച്ചത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണെന്നു പറഞ്ഞാണ്. പിണറായിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് അയോഗ്യത.

പിണറായിയുടെയും മോദിയുടെയും പ്രസംഗം എഴുതുന്നത് ഒരാളാണ്. രാഹുലിനെ വിമര്‍ശിക്കുന്നതില്‍ മോദിയേക്കാള്‍ മുന്നിലാണെന്ന് വരുത്താനുള്ള ശ്രമത്തിലാണു പിണറായി വിജയനെന്നും വേണുഗോപാല്‍ ആരോപിച്ചു. സ്വന്തം ഭരണത്തിലെ വൃത്തികേടുകള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനുള്ള തന്ത്രമാണിത്.

മകള്‍ക്കെതിരേയും മുഖ്യമന്ത്രിക്കെതിരേയും പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഒരു വരി പോലും മറുപടി പറയാത്ത പിണറായി വിജയനാണ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.