ചികിത്സയ്ക്കു ക്ലെയിം ലഭിച്ചില്ല; ഇൻഷ്വറൻസ് കന്പനി മൂന്നു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം
ചികിത്സയ്ക്കു ക്ലെയിം ലഭിച്ചില്ല; ഇൻഷ്വറൻസ് കന്പനി  മൂന്നു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം
Thursday, April 25, 2024 1:42 AM IST
കോതമംഗലം: കൊറോണ രക്ഷക് പോളിസി ഉടമയ്ക്ക് ചികിത്സാച്ചെലവും നഷ്‌ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ മൂന്നു ലക്ഷം നൽകാൻ വിധി. കോതമംഗലത്തെ വ്യാപാരിയായ ജയിംസ് തോമസ് 2020ൽ ഓറിയന്‍റൽ ഇൻഷ്വറൻസ് കന്പനിയുടെ കൊറോണ രക്ഷക് പോളിസിയിൽ 6,936 രൂപ അടച്ച് അംഗമായി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായതിനുശേഷം ഡിസ്ചാർജാകുന്പോൾ പോളിസി ഉടമയ്ക്ക് രണ്ടര ലക്ഷം ലഭിക്കുമെന്നതായിരുന്നു പോളിസിയുടെ പ്രത്യേകത.

2021ൽ ഇദ്ദേഹം കോവിഡ് ബാധിതനായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ഏറെ ദിവസങ്ങൾക്കുശേഷം ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പക്ഷെ ജയിംസ് തോമസിന് ക്ലെയിം ലഭിച്ചില്ല.

അതേസമയം ഇതേ പോളിസിയിൽത്തന്നെ ഇദ്ദേഹത്തിന്‍റെ ഭാര്യ ലിസി ജയിംസിന് ക്ലെയിം ലഭിക്കുകയും ചെയ്തു. ഇൻഷ്വറൻസ് പോളിസിയിൽ ചേരുന്നതിനു മുന്പ് ജയിംസിന് പലവിധ രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ ക്ലെയിം നിഷേധിക്കുകയാണെന്നുമായിരുന്നു ഇൻഷ്വറൻസ് കന്പനിയുടെ വാദം.


ഇതേത്തുടർന്ന് കോതമംഗലത്തെ ഓറിയന്‍റൽ ഇൻഷ്വറൻസ് കന്പനിക്കെതിരേയും ആരോഗ്യ ഇൻഷ്വറൻസ് ടിപിഎ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേയും എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയിൽ 2022 ജനുവരി ഒന്നിന് കേസ് ഫയൽ ചെയ്തു.

കേസിൽ ന്യായമുണ്ടെന്നു കണ്ടെത്തിയ പ്രസിഡന്‍റ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങുന്ന ജില്ലാ ഉപഭോക്തൃ കമ്മീഷൻ പരാതിക്കാരന് നഷ്‌ടപരിഹാരം നൽകാൻ ഉത്തരവായി. ചികിത്സാച്ചെലവും നഷ്‌ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ മൂന്നു ലക്ഷം രൂപ നൽകാനാണു വിധിയുണ്ടായത്. പരാതിക്കാരനുവേണ്ടി ഗോപാലൻ വെണ്ടുവഴി കോടതിയിൽ ഹാജരായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.