സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് മന്ത്രിമാരെ നിയോഗിച്ചില്ല
സംസ്ഥാനമൊട്ടാകെയുള്ള  പ്രചാരണത്തിന് മന്ത്രിമാരെ നിയോഗിച്ചില്ല
Thursday, April 25, 2024 1:42 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇളക്കി മറിച്ചു തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്പോഴും മന്ത്രിമാർ ചുമതലയുള്ള ലോക്സഭാ മണ്ഡലങ്ങളുടെ കാര്യവുമായി ഓടി നടക്കുകയായിരുന്നു. സംസ്ഥാനമൊട്ടാകെയുള്ള തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇക്കുറി മന്ത്രിമാർ ഇല്ലായിരുന്നു.

ചുമതലയുള്ള മണ്ഡലത്തിനു പുറത്തു സ്വാധീനശക്തിയുള്ള അപൂർവം ചില പ്രദേശങ്ങളിൽ മാത്രമാണ് ഘടകകക്ഷി മന്ത്രിമാർ അടക്കമുള്ളവർ പ്രചാരണത്തിനായി എത്തിയത്. മന്ത്രി മത്സരിച്ച മണ്ഡലത്തിന്‍റെ ചുമതലയും മറ്റൊരു മന്ത്രിക്ക് നൽകിയിരുന്നു.

ഇടതു മുന്നണിയുടെ പ്രചാരണത്തിന്‍റെ ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ മണ്ഡലങ്ങളിലുമെത്തിയെങ്കിലും മന്ത്രിമാരുടെ സാന്നിധ്യം പലയിടത്തുമില്ലായിരുന്നുവെന്ന വിമർശനവുമുണ്ട്. മണ്ഡലങ്ങളുടെ ചുമതലയുള്ള മന്ത്രിമാർ മാത്രമാണ് അവിടുത്തെ യോഗങ്ങളിലെത്തിയത്.


പരസ്യപ്രചാരണത്തിന്‍റെ സമാപന ദിവസമായ കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിലേക്കും മന്ത്രിമാരുടെ സാന്നിധ്യമില്ലായിരുന്നു. സാധാരണയായി ഭരണനേട്ടങ്ങൾ ജനങ്ങളോടു വിശദീകരിക്കുന്നതിനായി മന്ത്രിമാർ എല്ലായിടത്തും എത്തുന്നതു പതിവായിരുന്നു. എന്നാൽ, ഇക്കുറി പ്രചാരണത്തിൽ ആ പതിവു തെറ്റുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്.

ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തു നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിമാരെ സംസ്ഥാന വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കാതിരുന്നതെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്. മന്ത്രിമാർ പ്രചാരണത്തിന് എത്തിയാൽ ഉള്ള വോട്ടു പോലും നഷ്ടമാകുന്ന സാഹചര്യമാണു സൃഷ്ടിക്കപ്പെടുകയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.