വൈക്കത്തെ നൂറ്റാണ്ടു പിന്നിട്ട പഴയ പോലീസ് സ്റ്റേഷൻ ചരിത്രസ്മാരകമാക്കണമെന്നാവശ്യം
Tuesday, April 30, 2024 6:46 AM IST
വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ പോലീസ് സ്റ്റേഷൻ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നാവശ്യം ശക്തമായി. കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിൽ നാഴികക്കല്ലായി കണക്കാക്കുന്ന വൈക്കം സത്യഗ്രഹ സമരത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച സത്യഗ്രഹ സമരനായകരെ ഈ പഴയ പോലീസ് സ്റ്റേഷനിലെ കൽതുറങ്കിലടച്ചാണ് ക്രൂരമർദനത്തിനിരയാക്കിയത്.

സത്യഗ്രഹ സമര നായകരിൽ ഒരാളായ ഇ.വി. രാമസ്വാമി നായ്ക്കരെ അടക്കം ഈ പോലീസ് സ്റ്റേഷനിലെ ജയിലിലടച്ചിരുന്നു. പെരിയോർ ഇ.വി. രാമസ്വാമി നായ് ക്കരുടെ സമര പോരാട്ടങ്ങളെ ആസ്പദമാക്കി സത്യരാജ് നായകനായി അഭിനയിച്ച ചലച്ചിത്രം പെരിയോറിന്‍റെ കുറെ ഭാഗങ്ങൾ വൈക്കത്തെ പഴയ പോലീസ് സ്റ്റേഷനിലും വൈക്കത്തെ പഴയ ബോട്ടുജെട്ടിയിലുമൊക്കെയായിരുന്നു ചിത്രീകരിച്ചത്.

ചരിത്രത്തിന്‍റെ ഭാഗമായ പോലീസ്‌ സ്റ്റേഷൻ ഇടക്കാലത്ത് ഓടുകൾ മാറ്റി ചോർച്ച തടഞ്ഞിരുന്നു. നിലവിൽ പോലീസുകാർ വിശ്രമകേന്ദ്രമായി ഉപയോഗിച്ചു വരികയാണ് പഴയ പോലീസ് സ്റ്റേഷൻ. പഴയ പോലീസ് സ്റ്റേഷൻ ചരിത്ര സ്മാരകമായി നിലനിർത്താൻ പദ്ധതി തയാറാക്കണമെന്ന ജനങ്ങളുടെ നിരന്തരാവശ്യത്തെ തുടർന്ന് കെ. അജിത്ത് എംഎൽഎ ആയിരുന്ന സമയത്ത് പദ്ധതി തയാറാക്കിയിരുന്നെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങിയതിനാൽ യാഥാർഥ്യമായില്ല. ചരിത്ര സ്മാരകമായി വൈക്കത്തെ പഴയ പോലീസ് സ്റ്റേഷനെ പരിരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ
ആവശ്യം.