നഗരസഭയുടെ മെറ്റീരിയൽ കളക‌്ഷൻ സെന്‍ററിൽ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു
Sunday, April 28, 2024 7:18 AM IST
ചാലക്കുടി: നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിനു സമീപം എംസിഎഫ് സെന്‍ററിൽ കൂട്ടിയിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചു. ഇവിടെ അഞ്ച് ഹരിതകർമ സേനാംഗങ്ങൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30നാണു തീപിടിത്തം ഉണ്ടായത്. ചാലക്കുടി അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാൻ ശ്രമം നടത്തി.

എന്നാൽ, തീ ശക്തിയായി പടർന്നതിനാൽ അങ്കമാലി, പുതുക്കാട്, മാള, ഇരിങ്ങാലക്കുട എന്നീ നിലയങ്ങളിൽ നിന്നുള്ള യൂണിറ്റുകളും ഏകദേശം 30 ജീവനക്കാരും ചേർന്നു വൈകീട്ട് 3.30ഒാടെ തീ നിയന്ത്രണവിധേയമാക്കി.

ജെസിബി ഉപയോഗിച്ച് ഇളക്കിമറിച്ച് ഇരുവശങ്ങളിൽ നിന്നു വെള്ളം പമ്പ് ചെയ്തു കൊടുത്താണ് തീ അണച്ചത്. ഇതിനു മുൻപും ഇവിടെ തീപിടിത്തം ഉണ്ടായിട്ടുണ്ട്.

അഗ്നിരക്ഷാസേനയുടെ തക്കസമയത്തുള്ള ഇടപെടൽമൂലം മറ്റു സ്ഥലങ്ങളിലേയ്ക്കു വ്യാപിക്കാതെ തടയാൻ സാധിച്ചു. ‌ചാലക്കുടി സ്റ്റേഷൻ ഓഫീസർ കെ. ഹർഷ, മാള അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എം.എസ്. ജയൻ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

തീപിടിത്തം നഗരസഭയുടെ അനാസ്ഥ: പ്രതിപക്ഷം

ചാലക്കുടി: നഗരസഭ എംസിഎഫ് കേന്ദ്രത്തിലുണ്ടായ തീപിടിത്തം നഗരസഭ ഭരണാധികാരികളുടെ അനാസ്ഥമൂലമാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ആരോപിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ചാലക്കുടി നഗരസഭയിലെ 36 വാര്‍ഡില്‍നിന്നു ഹരിതകര്‍മസേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തരംതിരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വികേന്ദീകരണാടിസ്ഥാനത്തില്‍ നാലു കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

ചാലക്കുടി ടൗണില്‍ രണ്ടെണ്ണവും പോട്ടയില്‍ നഗരസഭ വക സ്ഥലത്ത് ഒരെണ്ണവും പടിഞ്ഞാറെ ചാലക്കുടിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒരെണ്ണവും ഉള്‍പ്പെടെ നാലുകേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊണ് ഫണ്ട് വകയിരുത്തിയിരുന്നത്.നഗരസഭ ഭരണാധികാരികളുടെ നിരുത്തരവാദപരമായ പ്രവൃത്തിമൂലം ചാലക്കുടി ടൗണില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു പിന്നിലായി പണിത ഒരു സംഭരണകേന്ദ്രം മാത്രമാണു നാളിതുവരെയായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

പോട്ട മേഖലയില്‍ നഗരസഭയുടെ കൈവശമിരിക്കുന്ന സ്ഥലത്ത് 2,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ എംസിഎഫ് സെന്‍റര്‍ നിര്‍മാണമാരംഭിച്ചപ്പോള്‍ നഗരസഭ ചെയര്‍മാന്‍ പോട്ടയില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിക്കാതിരിക്കുന്നതിനായി ചെയര്‍മാന്‍റെ രഹസ്യ അജൻഡയുടെ ഭാഗമായി 5,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടം പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയും ചെയ്തു.

പടിഞ്ഞാറെ ചാലക്കുടിയില്‍ സ്ഥലം കണ്ടെത്താനോ സെന്‍റര്‍ ആരംഭിക്കാനോ ശ്രമിച്ചില്ല. ഇപ്പോള്‍ തീപിടിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പണിത എംസിഎഫ് സെന്‍ററില്‍ മാത്രമാണ് 36 വാര്‍ഡുകളില്‍നിന്നു വരുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധനങ്ങളും സൂക്ഷിക്കുന്നത്.

എവര്‍ഗ്രീന്‍ എന്ന കമ്പനിയുമായി സാധനങ്ങള്‍ കൊണ്ടുപോകാന്‍ ധാരണയാക്കിയിട്ടും ഭരണകക്ഷിയിലെ ചിലരുടെ താല്‍പ്പര്യങ്ങള്‍ നടപ്പില്‍ വരാത്തതുമൂലം കഴിഞ്ഞ രണ്ടുവര്‍ഷമായി എല്ലാവാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന മുഴുവന്‍ സാധനങ്ങളും ഇവിടെ കെട്ടികിടക്കുകയാണ്. കനത്തചൂട് നാളുകളായി തുടര്‍ന്നിട്ടും ശേഖരിച്ച വസ്തുക്കള്‍ അട്ടിയിട്ടുവച്ചത് മൂലമാണു തീപിടിക്കാനുണ്ടായ കാരണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് ആരോപിച്ചു.