കുന്നങ്കാട്- കണ്ണംകുളം റോഡിൽ ഭീഷണിയായി മാലിന്യക്കൂമ്പാരം ; നടപടി എടുക്കാതെ അധികൃതർ
Sunday, April 28, 2024 6:44 AM IST
വടക്കഞ്ചേരി: റോഡരികിലെ സർക്കാർവക മാലിന്യക്കൂമ്പാരം യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണിയാകുന്നു. കുന്നങ്കാട്- കണ്ണംകുളം റോഡിൽ കണ്ണംകുളത്തിനടുത്താണ് ഈ കാഴ്ച. തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി മഞ്ഞില കുളമ്പ് ഭാഗത്ത് മാലിന്യങ്ങൾ നിക്ഷേപിക്കാനായി കമ്പിനെറ്റ് കൊണ്ടുള്ള കൂട് സ്ഥാപിച്ചിരുന്നു.

തരംതിരിച്ച മാലിന്യങ്ങളാണ് ഇതിനുള്ളിൽ സൂക്ഷിച്ചിട്ടുള്ളത്. മാലിന്യം ആരെങ്കിലും മോഷ്ടിക്കാതിരിക്കാൻ പൂട്ടിട്ട് പൂട്ടിയാണ് ഇതെല്ലാം സൂക്ഷിക്കുന്നത്. ഇവിടേക്ക് ഇപ്പോൾ തൊഴിലുറപ്പുകാർ പോയിട്ട് തൊഴിലില്ലാത്തവർപോലും തിരിഞ്ഞുനോക്കുന്നില്ല. മാലിന്യം മൂലം പലവിധ ശല്യമായപ്പോൾ ഇതെല്ലാം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിലും ആരോഗ്യവകുപ്പിനും മാറിമാറി പരാതി നൽകി.

പക്ഷേ, ആരും തിരിഞ്ഞു നോക്കുന്നില്ല. മഴക്കാലത്ത് പകർച്ചവ്യാധികൾ പടരുമ്പോൾ അപ്പോൾ നടപടിയെടുക്കാം എന്ന മട്ടിലാണ് ആരോഗ്യവകുപ്പ്.

ഇത്തരം പരാതികൾ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ പഞ്ചായത്തും അനങ്ങുന്നില്ല. ഇതിനോടുചേർന്ന് റോഡ് വക്കിലെല്ലാം ഇപ്പോൾ മാലിന്യങ്ങൾ കുന്നുകൂടുകയാണ്. മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമാണെന്നു കരുതി ദൂരസ്ഥലങ്ങളിൽനിന്നും വാഹനങ്ങളിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്.

ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്ന സ്ഥിതിയായപ്പോൾ നായ്ശല്യവും രാത്രിയായാൽ പന്നിക്കൂട്ടങ്ങളും സ്ഥിരം സന്ദർശകരായി. കാട്ടുപന്നികൾ റോഡിനു കുറുകെ പായുന്നതു വാഹനാപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

മഴപെയ്താൽ പ്ലാസ്റ്റിക്കിലെല്ലാം വെള്ളംകെട്ടിനിന്ന് കൊതുക് പെരുകി അതുവഴി പകർച്ചവ്യാധി പടരുമെന്ന ആശങ്കയുമുണ്ട്. മാലിന്യം വലിച്ചെറിയരുത്, പ്ലാസ്റ്റിക് കത്തിക്കരുത് എന്നെല്ലാം പറഞ്ഞ് പേടിപ്പിച്ച് മാലിന്യം കൊണ്ടുപോകുന്നതിന് വീട്ടുകാരിൽ നിന്നും പണം വാങ്ങി ശുചീകരണം നടത്തുന്നവരേയും ഇപ്പോൾ കാണാനില്ലത്രെ.

മാലിന്യം എടുക്കാൻ വരുമെന്ന് കരുതി മൂന്നും നാലും ചാക്കുകൾ നിറച്ച് മാലിന്യം സൂക്ഷിച്ചിരുന്നവർ ഇപ്പോൾ പെട്ടിരിക്കുകയാണ്. മാലിന്യം സൂക്ഷിച്ച് എലിശല്യവും മറ്റു ക്ഷുദ്രജീവികളുമായി സ്ഥല കുറവുള്ള വീട്ടുകാർ ദുരിതത്തിലാണ്.

ബന്ധവസിലുള്ള മാലിന്യങ്ങളും സമീപത്തെ മാലിന്യ കൂമ്പാരങ്ങളുമെല്ലാം നീക്കം ചെയ്ത് പ്രദേശം ശുചീകരിക്കണമെന്നാണ് പൊതുജനാവശ്യം.