x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫംഗസ് ബാധ: വാഴകൃഷി വ്യാപകമായി നശിക്കുന്നു

വെബ് ഡെസ്ക്
Published: September 14, 2026 12:32 AM IST | Updated: September 14, 2026 12:32 AM IST

പനാമ വാട്ടം ബാധിച്ചു നശിച്ച വാഴകൃഷി.

കോട്ടയം: ഫംഗസ് ബാധിച്ചു വാഴകൃഷി വ്യാപകമായി നശിക്കുന്നതു കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. നാട്ടില്‍ വ്യാപകമായി കൃഷി ചെയ്യുന്ന ഞാലിപ്പൂവന്‍, പൂവന്‍, ചെങ്കദളി, റസ്താളി തുടങ്ങിയ വാഴയിനങ്ങളെയാണ് ഫംഗസ് രോഗം കൂടുതലായി ബാധിക്കുന്നത്. ഫ്യൂസേറിയം വാട്ടം അഥവാ പനാമ വാട്ടം എന്ന പേരിലാണ് ഫംഗസ് ബാധ അറിയപ്പെടുന്നത്. ഫ്യൂസേറിയം ഓക്‌സിസ്‌പോറം ക്യൂബെന്‍സ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മണ്ണില്‍ ജീവിക്കുന്ന ഒരു തരം പൂപ്പലാണ് വാഴകളിലെ രോഗത്തിന് കാരണമാകുന്നത്. എന്നാല്‍ ഏത്തവാഴയെ ഈ ഫംഗസ് ബാധ കാര്യമായി ബാധിക്കാറില്ല. ഈ രോഗം ബാധിച്ചു വലിയ തോതില്‍ നാട്ടിലെ ഞാലിപ്പൂവന്‍, പൂവന്‍ വാഴകൃഷി നശിച്ചു പോയിരുന്നു.

ഫംഗസ് ബാധിക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞില്ലെങ്കില്‍ തോട്ടം ഒന്നാകെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് പനാമ വാട്ടം. മണ്ണിലുള്ള ഫംഗസ്, വേരുകളിലൂടെ വാഴയ്ക്കുള്ളില്‍ പ്രവേശിച്ച് ജലപ്രവാഹം തടസപ്പെടുത്തുന്നതോടെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. പ്രായമായ ഇലകളുടെ അരികുകള്‍ ആദ്യം മഞ്ഞനിറമാവുകയും പിന്നീട് ഈ മഞ്ഞപ്പ് ഇലയുടെ മധ്യഭാഗത്തേക്ക് പടരുകയും ചെയ്യും. രോഗബാധയേറ്റ ഇലകള്‍ ഒടിഞ്ഞു വാഴത്തണ്ടിനോട് ചേര്‍ന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്നതാണു പ്രധാന ലക്ഷണം. രോഗം മൂര്‍ച്ഛിക്കുന്നതോടെ മുകളിലെ ഇലകളും ഇതേ അവസ്ഥയിലായി വാഴ വാടിക്കരിയും.

വാഴയുടെ ഉള്‍ഭാഗം പരിശോധിച്ചാലും രോഗബാധ തിരിച്ചറിയാം. ഫംഗസ് കോശങ്ങള്‍ വാഴയുടെ ജലവാഹകക്കുഴലുകളില്‍ നിറഞ്ഞ് അവയെ പൂര്‍ണമായും അടച്ചുകളയുന്നതിനാലാണ് നിറം മാറ്റമുണ്ടാകുന്നത്. ഇതോടെ വേരുകളില്‍ നിന്ന് വെള്ളവും ലവണങ്ങളും വാഴയുടെ മുകളിലേക്ക് എത്തില്ല. കുലച്ച വാഴകളെയാണ് ഇത് ബാധിക്കുന്നതെങ്കില്‍ കായകള്‍ ശരിയായി മൂപ്പിലെത്താതെ നശിക്കും.
ഫ്യൂസേറിയം പൂപ്പലുകള്‍ക്ക് മണ്ണില്‍ വര്‍ഷങ്ങളോളം സുഷുപ്താവസ്ഥയില്‍ കിടക്കാന്‍ കഴിയും. രോഗബാധയുള്ള വാഴച്ചുവട്ടില്‍ നിന്ന് ശേഖരിക്കുന്ന കന്നുകള്‍ പുതിയ തോട്ടങ്ങളില്‍ നടുമ്പോഴാണ് രോഗം പടരുന്നത്. രോഗബാധയുള്ള തോട്ടത്തിലൂടെ ഒഴുകുന്ന വെള്ളം വഴിയോ കാര്‍ഷിക ആയുധങ്ങളിലൂടെയോ ഫംഗസ് മറ്റു തോട്ടങ്ങളിലെ വാഴകളിലേക്കും പടരും.

ഫംഗസിനെ പ്രതിരോധിക്കാന്‍

‌വാഴക്കന്നുകള്‍ നടുന്നതിന് മുമ്പായി സൂഡോമോനാസ് ലായനിയില്‍ അര മണിക്കൂര്‍ മുക്കിവയ്ക്കുക, കുഴിയില്‍ വേപ്പിന്‍പിണ്ണാക്കും ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളങ്ങളും ചേര്‍ക്കുക, രോഗം ബാധിച്ച വാഴകള്‍ ചുവടോടെ പിഴുത് തോട്ടത്തിന് പുറത്തെത്തിച്ചു കത്തിച്ചുകളയണം. തുടര്‍ന്നു കുഴിയില്‍ കുമ്മായമിട്ട് മണ്ണ് അണുവിമുക്തമാക്കണം. തുടങ്ങിയവയാണ് ഫംഗസിനെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ ചെയ്യുന്നത്. നാട്ടിലേക്ക് പനാമ വാട്ടം രോഗത്തിന്‍റെ ഫംഗസ് എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന വാഴവിത്തുകളിലൂടെയാണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up