Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NattuVishesham

Idukki

മന്ത്രിക്കു മുന്നില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ജനപ്രതിനിധികള്‍

തൊടുപുഴ: വൈദ്യുതി മന്ത്രിയായതിനു ശേഷം ആദ്യമായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസും ഇടുക്കി അണക്കെട്ടും സന്ദര്‍ശിക്കാനെത്തിയ മന്ത്രി സണ്ണി ജോസഫിനു മുന്നില്‍ ജില്ലയിലെ ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ജനപ്രതിനിധികള്‍.

ഇടമലക്കുടിയില്‍ വൈദ്യുതിയെത്താത്ത വീടുകളില്‍ ഇതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്നായിരുന്നു ഡീന്‍ കുര്യാക്കോസ് എംപിയുടെ ആവശ്യം.

മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെയുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്കു നല്‍കുമ്പോഴുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടത്.

ഇതിനു പുറമേ വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം. മെറ്റീരിയല്‍ മാനേജ്‌മെന്‍റ് കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് പത്തു ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണമെന്ന ആവശ്യം റോയി കെ. പൗലോസ് എംഎല്‍എ ഉന്നയിച്ചു.

നിര്‍മലസിറ്റി സബ് സ്റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേ നഷ്ടപരിഹാരം നല്‍കണം. 16 കോടി ചെലവഴിച്ച് നടപ്പാക്കിയ ആമപ്പാറ സോളാര്‍ പ്ലാന്‍റ് പദ്ധതി കാടുപിടിച്ചു കിടക്കുകയാണെന്ന് സേനാപതി വേണു എംഎല്‍എ മന്ത്രിയെ ധരിപ്പിച്ചു.

ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് പുനരാരംഭിക്കണമെന്നും കല്ലാര്‍ ഡാമില്‍ ചെളിയും എക്കലും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഗമണ്ണില്‍ പുതിയ സെക്‌ഷന്‍ ഓഫീസ് ആരംഭിക്കണമെന്നായിരുന്നു സിറിയക് തോമസ് എംഎല്‍എയുടെ ആവശ്യം.

കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജനറേഷന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ എം.പി. രാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

District News

പുന്നമടയിലെ ജലപ്പൂരം ഇന്ന് 

ആലപ്പുഴ: കുഞ്ഞോളങ്ങളെ കീറിമുറിക്കാൻ കരിനാഗങ്ങളെത്തും. ഇന്ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങൾ. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.  

ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്‌സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക.

ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം പൊതുജനത്തിന് കാണാനാവുംവിധം സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

 

മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് രണ്ടിന് പുന്നമടക്കായലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം. ലിജു അധ്യക്ഷനാവും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയാകും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തും. മുഖ്യപ്രഭാഷണവും സ്മരണിക പ്രകാശനവും കെ.സി. വേണുഗോപാൽ എംപി നിർവഹിക്കും.
കൊടിക്കുന്നിൽ സുരേഷ് എംപി മാധ്യമ അവാർഡുകൾ വിതരണം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വിശിഷ്ടാതിഥികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. എംഎൽഎമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, റെജി ചെറിയാൻ, പി. പ്രസാദ്, സജി ചെറിയാൻ, എം.എസ്. അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ. മഹേന്ദ്രൻ, നഗരസഭാധ്യക്ഷ മോളി ജേക്കബ്, ജില്ലാ കളക്ടർ ഷാജി വി. നായർ, ആർഡിഒ ജെ. മോബി തുടങ്ങിയവർ പങ്കെടുക്കും. വിജയികൾക്കുള്ള സമ്മാനദാനം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിക്കും.

District News

ജില്ലാ ഓണം വാരാഘോഷത്തിന് വര്‍ണാഭമായ തുടക്കം

തൊടുപുഴ: ഇടുക്കി ഡാം എല്ലാ ദിവസവും ജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം രംഗത്തെ പ്രത്യേകതകള്‍ സംബന്ധിച്ച് ടൂറിസം മന്ത്രിയെ ധരിപ്പിക്കും.

ഇടുക്കി പദ്ധതി പ്രദേശത്ത് ടൂറിസം കേന്ദ്ര സഹഫണ്ടിന്‍റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന ബൃഹത്തായ പദ്ധതി സംബന്ധിച്ച് അതിവേഗം തുടര്‍നടപടി സ്വീകരിക്കും.ഒരു ഘട്ടത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 22 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം 67 ശതമാനം ഉള്ളിടത്തായിരുന്നു ഇത്. മഴ കിട്ടിയതോടെ ജലനിരപ്പ് 57 ശതമാനമായി ഉയര്‍ന്നത് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.

സ്വദേശി ദര്‍ശന്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി കേന്ദ്ര ടൂറിസം വകുപ്പ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതി ജില്ലയില്‍ യാഥാര്‍ഥ്യമാക്കുന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേന്ദ്ര ടൂറിസം വകുപ്പിന്‍റെ പ്രത്യേക ഫണ്ട് വിഹിതം ഉപയോഗപ്പെടുത്തിയാണ് ഡാമിന്‍റെ ഇടതുഭാഗത്ത് ഇക്കോ ലോഡ്ജും ലാന്‍ഡ്‌സ്‌കേപ്പിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടുള്ളത്. അതിനനുബന്ധമായാണ് പുതിയ പദ്ധതി നിര്‍ദേശവും സമര്‍പ്പിക്കുന്നതെന്നും എംപി പറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി വിളംബര ഘോഷയാത്രയും നടന്നു. റോയി കെ. പൗലോസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, എഡിഎം മിനി കെ. ജോണ്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സാന്ദ്രാ മോള്‍ ജിന്നി, വൈസ് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ആന്‍സി തോമസ്, ബിജു നെടുഞ്ചേരി, ജിപ്‌സി ജിമ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

പരിസ്ഥിതിലോല പ്രശ്‌നങ്ങള്‍ പരിഹരിക്കണം: പി.ജെ. ജോസഫ്

തൊടുപുഴ: കേരളത്തിലെ പരിസ്ഥിതിലോല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
12 വര്‍ഷമായി സംസ്ഥാനത്ത് 131 വില്ലേജുകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ പ്രതിസന്ധിയിലാണ്. വീടുകള്‍, കൃഷിഭൂമികള്‍, വിദ്യാലയങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഇപ്പോഴും പരിസ്ഥിതിലോല പ്രദേശത്തിന്‍റെ നിര്‍വചനത്തിനു കീഴിലാണ്.
2026 ജൂലൈ 27 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത്തെ കരടു വിജ്ഞാപനവും കേരളത്തിന് നിരാശയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, പ്രഫ. ഷീലാ സ്റ്റീഫന്‍, തോമസ് പെരുമന, എം.ജെ. കുര്യന്‍, വി.എ. ഉലഹന്നാന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, എം. മോനിച്ചന്‍, ബെന്നി പുതുപ്പാടി, ബ്ലെയിസ് ജി. വാഴയില്‍, ജോയി കൊച്ചുകരോട്ട്, ബിജു പോള്‍, സജി പൂതക്കുഴി, ജോസ് പൊട്ടന്‍പ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

ഉപാസനയില്‍ ഓണസംഗമം

തൊടുപുഴ: ഉപാസന സാംസ്‌കാരിക കേന്ദ്രത്തില്‍ ദൃശ്യകലാവേദി, കാവ്യകഥാവേദി, വനിതാവേദി, യുവവേദി, സഹൃദയ സദസ്, കുടുംബവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉപാസന ഓണസംഗമം നാളെ നടക്കും. രാവിലെ 10ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടക്കും. 2.30ന് നടക്കുന്ന പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.

ജ്യോതി നിവാസ് സുപ്പീരിയര്‍ ഫാ. ജോസ് തോട്ടത്തില്‍ സിഎംഐ അധ്യക്ഷത വഹിക്കും. ശ്രീ വിവേകാനന്ദ തീര്‍ഥപാദസ്വാമികള്‍ സന്ദേശം നല്‍കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് പി.എ. സലിംകുട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

District News

കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള നെടുങ്കണ്ടത്ത് ആരംഭിച്ചു

നെടുങ്കണ്ടം: ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെ കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള നെടുങ്കണ്ടത്ത് ആരംഭിച്ചു. മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം സേനാപതി വേണു എം എൽ എ നിർവഹിച്ചു. 25 വരെയാണ് മേള. ജില്ലയുടെ വിവിധ മേഖലകളിൽനിന്നുള്ള കുടുംബശ്രീ സംരംഭകരുടെ തനത് ഉത്പന്നങ്ങളാണ് മേളയിൽ വിപണനത്തിനെത്തിച്ചിരിക്കുന്നത്.

മായമില്ലാതെ തയാറാക്കുന്ന ചിപ്സ്, ശർക്കരവരട്ടി, അച്ചാറുകൾ, വിവിധ പലഹാരങ്ങൾ, പായസ കിറ്റുകൾ തുടങ്ങിയ ഒട്ടേറെ ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. 40ലേറെ കുടുംബശ്രീ സംരംഭങ്ങളുടെയും 100ലേറെ ജെഎൽജി ഗ്രൂപ്പുകളുടെയും ഉത്പന്നങ്ങളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്. ഓണവിപണിയിൽ കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ അവസരമൊരുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികൾ, കുടുംബശ്രീ ജില്ലാ നേതൃത്വം, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് പ്രവർത്തകർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.

 

District News

വില്‍പ്പന പൊടിപൊടിച്ച് നേന്ത്രക്കായ ഉപ്പേരി

തൊടുപുഴ: ഓണമെത്തിയതോടെ നേന്ത്രക്കായ ഉപ്പേരിയുടെ വില്‍പ്പന തകൃതിയായി. വെളിച്ചെണ്ണയില്‍ വറുത്തുകോരുന്ന ഉപ്പേരിക്ക് പ്രിയമേറെയാണ്. സദ്യക്കൊപ്പം വിളമ്പാനും വെറുതെയിരിക്കുമ്പോള്‍ കൊറിക്കാനുമായി നേന്ത്രക്കായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും വാങ്ങാന്‍ ഓണക്കാലത്ത് ഏറെ തിരക്കാണ് അനുഭവപ്പെടുന്നത്.

ഓണക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും സമ്മാനമായി നല്‍കുന്നതും ഉപ്പേരിതന്നെയാണ്. ഓണത്തിന്‍റെ രുചി വൈവിധ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഉപ്പേരിയുടെ സ്ഥാനം. വീടുകളില്‍ ഉപ്പേരി വറുക്കുന്നത് ഓണക്കാലത്തിന്‍റെ പ്രത്യേകതയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കടകളിലെ ഉപ്പേരിയാണ് ഏറിയ ആളുകളും വാങ്ങുന്നത്.

ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, ബേക്കറികളിലും മറ്റും ഉപ്പേരി കൂടുതലായി ഇടംപിടിച്ചുകഴിഞ്ഞു. ചിപ്‌സ് നിര്‍മാണ കേന്ദ്രങ്ങളില്‍ കിലോക്കണക്കിന് ഉപ്പേരിയാണ് തയാറാകുന്നത്. നേന്ത്രക്കായ വില കൂടിയതിനാല്‍ ഉപ്പേരിയുടെ വിലയും ഇതോടനുബന്ധിച്ച് കൂടിയിട്ടുണ്ട്. വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോയ്ക്ക് 500-600 രൂപ നിരക്കിലാണ് പലയിടങ്ങളിലും വില്‍പന. 200 ഗ്രാം പാക്കറ്റിന് 100 -120 രൂപയും അരക്കിലോ പായ്ക്കറ്റ് 300 രൂപയ്ക്കും ലഭിക്കും.

വെളിച്ചെണ്ണയ്ക്കു പകരം മറ്റ് എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ വില കുറയും. എന്നാല്‍, രുചിയില്‍ മുന്‍പന്തിയില്‍ വെള്ളിച്ചെണ്ണ ചിപ്‌സായതിനാല്‍ ഇതിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ശര്‍ക്കര വരട്ടിക്ക് കിലോയ്ക്ക് 500 -550 രൂപയാണ് വില. വരും ദിവസങ്ങളില്‍ വില കണക്കാക്കാതെ ഉപ്പേരി വില്‍പന തകൃതിയാകും. കടകള്‍ക്കു പുറമേ വഴിയോരങ്ങളിലും ചിപ്‌സ് പായ്ക്കറ്റുകള്‍ വില്‍പനയ്ക്കുണ്ട്.

District News

കരുവാറ്റ കൊലപാതകം: കസ്റ്റഡി നടപടികൾ നീളാൻ സാധ്യത

ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരക്കാരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഓണാവധിക്കുശേഷമുള്ള സിറ്റിംഗിലേക്ക് നീളാൻ സാധ്യത.

ആഴ്ചയിൽ ശനി, തിങ്കൾ ദിവസങ്ങളിലാണ് ജുവനൈൽ ജസ്റ്റീസ് ബോർഡിന്‍റെ സിറ്റിംഗ് നടക്കാറുള്ളത്. എന്നാൽ, ഇന്ന് പൊതു അവധിയായതിനാലും തുടർന്ന് ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകൾ ഉള്ളതിനാലും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഓണത്തിനുശേഷമുള്ള സിറ്റിംഗിലേക്ക് മാറ്റാനാണ് സാധ്യത.

ബോർഡിന്‍റെ അനുമതി ലഭിച്ചാൽ മാത്രമേ പോലീസിന് തുടർ തെളിവെടുപ്പ് സാധ്യമാകൂ. നിലവിൽ കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെയും ആൺകുട്ടികളെയും ഒബ്സർവേഷൻ ഹോമുകളിലേക്കു മാറ്റിയിരിക്കുകയാണ്.

ബോർഡിൽനിന്ന് കസ്റ്റഡി അനുമതി ലഭിക്കുകയാണെങ്കിൽ ഇവരെ കരുവാറ്റയിലെ സംഭവസ്ഥലത്തെത്തിച്ച് കൃത്യം നടന്ന രീതി പുനഃസൃഷ്ടിച്ച് പരിശോധിക്കാനാണ് പോലീസിന്‍റെ നീക്കം. കുട്ടികളായതിനാൽ നിയമപരമായ കർശന ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തെളിവെടുപ്പ് നടപടികൾ.

കുട്ടികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന പോലീസിന്‍റെ ആവശ്യത്തിൽ ജുവനൈൽ ജസ്റ്റീസ് ബോർഡാണ് പിന്നീട് അന്തിമ തീരുമാനമെടുക്കുക.
ശാസ്ത്രീയ ലാബ് പരിശോധനാ ഫലങ്ങൾ കൂടി ലഭ്യമാകുന്നതോടെ കേസിൽ പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

District News

ഓണം ടൂറിസം വാരാഘോഷത്തിന് രാജാക്കാട്ട് നാളെ തുടക്കം

രാജാക്കാട്: സർക്കാരും ഡിടിപിസിയും രാജാക്കാട് പഞ്ചായത്തും ചേർന്ന് ഓണം ടൂറിസം വാരാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉടുമ്പൻചോല നിയോജകമണ്ഡലംതല ആഘോഷം 23നും 24 നും രാജാക്കാട്ട് നടക്കും. മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മേഖലയിലെ ചെറുതും വലുതുമായ ഏല്ലാ ടൂറിസം കേന്ദ്രങ്ങളെയും കോർത്തിണക്കിയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനാണ് ടൂറിസം ഡിപ്പാർട്ടുമെന്‍റ് മൂന്നാറിനും തേക്കടിക്കും ഇടയിലുള്ള രാജാക്കാട് സെന്‍ററിനെ തെരഞ്ഞെടുത്ത് ടൂറിസം പ്രോജക്റ്റുകൾ വികസിപ്പിക്കാൻ ഒരുങ്ങുന്നത്.

നാളെ രാവിലെ 10.30ന് വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ ക്രിസ്തുജ്യോതി സ്‌കൂൾ ജംഗ്ഷനിൽനിന്നു രാജാക്കാട് ടൗണിലേക്കു നടത്തുന്ന സാംസ്കാരിക റാലി സേനാപതി വേണു എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. 24ന് രാവിലെ ഒന്പതു മുതൽ വിവിധ മത്സരങ്ങൾ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് അഖില കേരള വടംവലി മത്സരവും 6.30ന് സംസ്‌കാരിക സമ്മേളനവും നടക്കും.

സംസ്കാരിക സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ കിങ്ങിണി രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഓണ സന്ദേശം നൽകും. ജനറൽ കൺവീനർ ബെന്നി പാലക്കാട്ട് സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി സി.എസ്. അനന്തകൃഷ്ണൻ നന്ദിയും പറയും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ഷീലാ സ്‌റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ടോമി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ. അജീഷ് കുമാർ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, കൺവീനർ വി.എസ്. ബിജു എന്നിവർ പ്രസംഗിക്കും. രാത്രി ഏഴിന് ഡിജെയും നടക്കും.

District News

ഓണാഘോഷം

ഏഴുമുട്ടം: തൊടുപുഴ സബ് ജില്ല റിട്ട. ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. തുറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്‍റ് ജോര്‍ജ് തുറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ വിദ്യാഭ്യാ സ ഉപജില്ലാ ഓഫീസര്‍ ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു.

ദീപിക ജില്ലാ ബ്യൂറോ ചീഫ് ജെയ്‌സ് വാട്ടപ്പള്ളില്‍ ഓണസന്ദേശം നല്‍കി. സെക്രട്ടറി ടി.എ. ഏബ്രഹാം സ്വാഗതവും റോയ് ടി. ജോസ് ആന്‍റണി നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ഓണാഘോഷത്തിന്‍റെ ഭാഗമായി നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

District News

മർച്ചന്‍റ്സ് അസോസിയേഷൻ ഫുട്‌ബോള്‍ ജഴ്‌സി വിതരണം ചെയ്തു

തൊടുപുഴ: മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്കുള്ള ജഴ്‌സികള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് പി.എ. സലിംകുട്ടി പ്രിന്‍സിപ്പല്‍ ജയമോള്‍ കെ. ജേക്കബിന് ജഴ്‌സികള്‍ കൈമാറി. വര്‍ക്കിംഗ് പ്രസിഡന്‍റ് പ്രശാന്ത് കുട്ടപ്പാസ്, സെക്രട്ടറി എം.ബി. താജു, എക്‌സിക്യൂട്ടീവ് അംഗം ഏബ്രഹാം ഐസക്, പിടിഎ പ്രസിഡന്‍റ് ഇ.എം. അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.

District News

കരുവാറ്റ കൊലപാതകം: കസ്റ്റഡി നടപടികൾ നീളാൻ സാധ്യത

ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരക്കാരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഓണാവധിക്കുശേഷമുള്ള സിറ്റിംഗിലേക്ക് നീളാൻ സാധ്യത.

ആഴ്ചയിൽ ശനി, തിങ്കൾ ദിവസങ്ങളിലാണ് ജുവനൈൽ ജസ്റ്റീസ് ബോർഡിന്‍റെ സിറ്റിംഗ് നടക്കാറുള്ളത്. എന്നാൽ, ഇന്ന് പൊതു അവധിയായതിനാലും തുടർന്ന് ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകൾ ഉള്ളതിനാലും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഓണത്തിനുശേഷമുള്ള സിറ്റിംഗിലേക്ക് മാറ്റാനാണ് സാധ്യത. ബോർഡിന്‍റെ അനുമതി ലഭിച്ചാൽ മാത്രമേ പോലീസിന് തുടർ തെളിവെടുപ്പ് സാധ്യമാകൂ. നിലവിൽ കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെയും ആൺകുട്ടികളെയും ഒബ്സർവേഷൻ ഹോമുകളിലേക്കു മാറ്റിയിരിക്കുകയാണ്.

ബോർഡിൽനിന്ന് കസ്റ്റഡി അനുമതി ലഭിക്കുകയാണെങ്കിൽ ഇവരെ കരുവാറ്റയിലെ സംഭവസ്ഥലത്തെത്തിച്ച് കൃത്യം നടന്ന രീതി പുനഃസൃഷ്ടിച്ച് പരിശോധിക്കാനാണ് പോലീസിന്‍റെ നീക്കം. കുട്ടികളായതിനാൽ നിയമപരമായ കർശന ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തെളിവെടുപ്പ് നടപടികൾ. കുട്ടികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന പോലീസിന്‍റെ ആവശ്യത്തിൽ ജുവനൈൽ ജസ്റ്റീസ് ബോർഡാണ് പിന്നീട് അന്തിമ തീരുമാനമെടുക്കുക. ശാസ്ത്രീയ ലാബ് പരിശോധനാ ഫലങ്ങൾ കൂടി ലഭ്യമാകുന്നതോടെ കേസിൽ പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

District News

പ്രളയദുരിത ബാധിതർക്ക് ഓണസമ്മാനങ്ങളുമായി ലയൺസ് ക്ലബ്

ചെറുതോണി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഇടുക്കി ലയൺസ് ക്ലബ്. ലയൺസ് ക്ലബ് ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ എമർജൻസി ഗ്രാന്‍റ് ഫണ്ട് ഉപയോഗിച്ചാണ് ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം നടത്തിയത്.

പ്രദേശത്തെ ദുരിതബാധിതർക്ക് ആവശ്യമായ അവശ്യസാധനങ്ങളും സാമ്പത്തിക, ഭൗതിക സഹായങ്ങളും വിതരണം ചെയ്തു. ക്ലബ് ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഇടുക്കി എഡിഎം മിനി കെ. ജോൺ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ഗവർണർ വി.എസ്. ജയേഷ് അധ്യക്ഷത വഹിച്ചു. സീനിയർ നാഷണൽ ഏരിയാ ലീഡർ വി. അമൃതനാഥ് മുഖ്യപ്രഭാഷണം നടത്തി.

ഡിസ്ട്രിക്ട് കാബിനറ്റംഗം ജയിന്‍ അഗസ്റ്റിൻ, പ്രോജക്ട് ഓർഡിനേഷൻ അംഗം ഷിൻസ് സെബാസ്റ്റ്യൻ, റീജണൽ ചെയർമാൻ പ്രവീൺ കുമാർ, ഇടുക്കി ലയൺസ് ക്ലബ് പ്രസിഡന്‍റ് സിബി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

District News

"വഴിയിടം' പെരുവഴിയിൽ; പാഴായത് ലക്ഷങ്ങള്‍

കരുവാരകുണ്ട്: പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് 2022-ല്‍ ഇക്കോ വില്ലേജിന് സമീപം നടപ്പാക്കിയ വഴിയിടം പദ്ധതി വെറുതെയായി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ അടഞ്ഞുകിടക്കുകയാണ് പദ്ധതി കെട്ടിടം.

ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം നാളിതുവരെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. പകല്‍വീടിനും ജലസ്രോതസിനും സമീപമുള്ള ഇടുങ്ങിയ സ്ഥലത്ത് വേണ്ടത്ര ആസൂത്രണമില്ലാതെ പദ്ധതി നടപ്പാക്കിയതാണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പദ്ധതിയുടെ പേരില്‍ പൊതുഫണ്ട് ചെലവഴിച്ചിട്ടും കെട്ടിടം അടച്ചിട്ട നിലയില്‍ തുടരുന്നത് ജനങ്ങളുടെ പണം പാഴാക്കുന്നതിന് തുല്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

District News

മഞ്ചേരിയിലെ കൊലപാതകം: പ്രതി തമിഴ്നാട് സ്വദേശിയെന്ന് സൂചന

മഞ്ചേരി: ഇക്കഴിഞ്ഞ 19ന് രാവിലെ മഞ്ചേരി സെൻട്രൽ ജംഗ്ഷനിലെ അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കോംപ്ലക്സിലെ രണ്ടാം നിലയിൽ മധ്യവയ്സ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഉൗർജിതം. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന. കൊല്ലപ്പെട്ടയാളുടെ കൂടെ സ്ഥിരമായി ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിയിലേക്ക് അന്വേഷണം നീളുന്നു.
പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചതിൽ ഇരുവരും കൂടെ നിൽക്കുന്നതായി കാണുന്നുണ്ട്. ഇവരെ പലപ്പോഴും ഒരുമിച്ചാണ് കണ്ടിട്ടുള്ളതെന്ന് പരിസരത്തുള്ള വ്യാപാരികളും മറ്റും പറയുന്നു. എന്നാൽ കൊലപാതകം നടന്ന ശേഷം ഇയാളെ സംബന്ധിച്ച് വിവരവമില്ല.

അതേ സമയം കൊല്ലപ്പെട്ടയാളെക്കുറിച്ച്് പൊലിസിനും വിവരം ലഭിച്ചിട്ടില്ല. പ്രകാശൻ എന്ന പേരിലാണ് മഞ്ചേരിയിൽ ഇയാൾ അറിയപ്പെട്ടിരുന്നത്. ഇത് യഥാർഥ പേരാണോയെന്ന് വ്യക്തമല്ല.

കൊല്ലം സ്വദേശിയെന്ന് പലരോടും ഇയാൾ പറഞ്ഞിട്ടുണ്ടെങ്കിലും മറ്റു ചിലരോട് തിരുവനന്തപുരം എന്നാണ് പറഞ്ഞിട്ടുള്ളത്. ചെങ്ങന്നൂരാണ് സ്വദേശമെന്നും പറഞ്ഞിട്ടുണ്ട്. ജോലി തേടി വർഷങ്ങൾക്ക് മുന്പ് എത്തിയ ഇയാൾ ഇവിടെനിന്ന് വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അവർക്കും ഇയാളുടെ സ്വദേശം സംബന്ധിച്ചോ ബന്ധുക്കളെക്കുറിച്ചോ അറിവൊന്നുമില്ല.

50-60 നുമിടയിൽ പ്രായം തോന്നിപ്പിക്കുന്ന 169 സെന്‍റിമീറ്റർ ഉയരവും ഒത്ത ശരീരവുമുള്ളയാളുടേതാണ് മൃതദേഹം. പുറത്ത് നടുവിലായി വലിയ മറുകുണ്ട്. ഇടതു കൈത്തണ്ടയിൽ പ്രിജ എന്ന് ഇംഗ്ലീഷിൽ പച്ച കുത്തിയിട്ടുണ്ട.് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. തിരിച്ചറിയുന്നവർ 0483 2766852, 9846386326 നന്പരുകളിൽ വിവരമറിയിക്കണമെന്ന് മഞ്ചേരി പൊലിസ് ആവശ്യപ്പെട്ടു.

District News

വളാഞ്ചേരിയിൽ വാടകവീട്ടിൽ ലഹരിവേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ

വളാഞ്ചേരി: കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ വൻ ലഹരി സംഘത്തെ വളാഞ്ചേരി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി.

സംഭവത്തിൽ ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ് (24), ഹുസ്നി മുബാറക് (24) രണ്ടത്താണി സ്വദേശി അബ്ദുൾ നാസർ (39), എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് 43.54 ഗ്രാം എംഡിഎംഎ, 4.7 കിലോഗ്രാം കഞ്ചാവ്, അന്താരാഷ‌്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം ആംബർഗ്രിസ് (തിമിംഗല ഛർദി) എന്നിവ പിടിച്ചെടുത്തു.

കോട്ടക്കലിൽ ഉഴിച്ചിൽ ചികിത്സയ്ക്കായി എത്തിയതാണെന്ന വ്യാജേനയാണ് പ്രതികൾ കാവുംപുറത്ത് വീട് വാടകയ്ക്കെടുത്തത്. തുടർന്ന് ഈ വീട് കേന്ദ്രീകരിച്ച് ലഹരിമരുന്നുകളുടെയും അപൂർവ വസ്തുക്കളുടെയും കച്ചവടം നടത്തിവരികയായിരുന്നു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസും ഡാൻസാഫ് സംഘവും നടത്തി സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്.
പിടിച്ചെടുത്ത തിമിംഗല ഛർദിയുടെ ഉറവിടത്തെക്കുറിച്ചും പ്രദേശത്ത് ഇവർക്ക് ലഹരി വിൽപനയിൽ സഹായികളെ ആരെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

District News

തിരുനാളിനു കൊടിയേറി

അമ്പലപ്പുഴ: വണ്ടാനം മേരി ക്യൂൻസ് ഇടവക പള്ളിയിൽ പരിശുദ്ധ മാതാവിന്‍റെ തിരുന്നാളിനു കൊടിയേറി. വികാരി ഫാ. തോമസ് ഷൈജു ചിറയിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. ഇന്നു രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം 5.30ന് ജപമാല നൊവേന, വൈകിട്ട് 6.30ന് ദിവ്യബലി. കാർമികൻ ഫാ. സൈമൺ കുരിശിങ്കൽ. പ്രസംഗം ഫാ. സൈറസ് കാട്ടുങ്കൽ തയ്യിൽ.

തിരുനാൾ ദിനമായ ഞായർ രാവിലെ 7.30ന് ദിവ്യബലി, വൈകുന്നേരം 3ന് ജപമാല നൊവേന. 3.30ന് തിരുനാൾ ദിവ്യബലി- ഫാ. ആന്‍റണി കാറ്റിക്കാട്, പ്രസംഗം ഫാ. അലക്‌സ് കൊച്ചീക്കാരൻവീട്ടിൽ, സഹകാർമികർ ഫാ. പോൾ കൊച്ചിക്കാരൻവീട്ടിൽ, ഫാ. സ്റ്റാൻലി പയസ് കാട്ടുങ്കൽ തൈയ്യിൽ, ഫാ. ജിജോ സേവ്യർ.

ലിറ്റനി തുടർന്നു തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം. രാത്രി 8.30ന് കാഞ്ഞിരപ്പള്ളി അമല തിയേറ്റേഴ്‌സിന്‍റെ നാടകം- ഒറ്റ. ഇടവകയിൽനിന്നും ഇടവകയ്ക്കു പുറത്തുനിന്നുമായി 150ൽ അധികം പേരാണ് തിരുനാൾ പ്രസുദേന്തിമാരായിട്ടുള്ളത്.

District News

ഇ. മുഹമ്മദ്കുഞ്ഞിക്ക് മുഖ്യമന്ത്രി അവാർഡ് കൈമാറി

വണ്ടൂർ: രാജീവ് ഗാന്ധി സെന്‍ററിന്‍റെ 17-ാമത് രാജീവ് ഗാന്ധി അവാർഡ് ഡിസിസി മുൻ പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിച്ചു. 25,000 രൂപ അവാർഡ് തുകയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മന്ത്രിമാരായ എ.പി. അനിൽകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ വി.എസ്. ജോയ്, ആര്യടൻ ഷൗക്കത്ത്, കെ.പി. നൗഷാദ് അലി, രാജീവ് ഗാന്ധി സെന്‍റർ പ്രസിഡന്‍റ് വി. മധുസൂദനൻ, ആലിപ്പറ്റ ജമീല, പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

District News

ആതുരസേവന വഴിയിലും ഡോ. സുനിലയുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു

കായംകുളം: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വികാരങ്ങളും അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കുന്ന ഡോ.വി.എ. സുനിലയുടെ ഏകാംഗ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു.

അക്രിലിക് പെയിന്‍റ് ജലച്ചായം മിക്‌സഡ് മീഡിയയിൽ ഒരുക്കിയ തെരഞ്ഞെടുത്ത ചിത്രങ്ങൾ എന്നിവയാണ് കൃഷ്ണപുരം കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരകത്തിൽ പ്രദർശിപ്പിക്കുന്നത്.മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം പ്രദർശന ഉദ്ഘാടനം ചെയ്തു. മനുഷ്യവികാരങ്ങൾ, സ്വത്വം, അതിജീവനം, സ്ത്രീജീവിതം, സാംസ്കാരിക പൈതൃകം, സാമൂഹികബോധം എന്നിവയാണ് ചിത്രങ്ങളുടെ പ്രധാന പ്രമേയങ്ങൾ. നിറങ്ങളുടെയും രേഖകളുടെയും ടെക്‌സ്‌ചറുകളുടെയും ശക്തമായ ആവിഷ്‌കാരത്തിലൂടെ ഓരോ ചിത്രവും ഓരോ കഥയും അനുഭവവും പങ്കുവയ്ക്കുന്നുണ്ട്.

ചിത്രകലാരംഗത്തിനപ്പുറം ഇരുപതിലധികം വർഷമായി ആയുർവേദ ചികിത്സാരംഗത്ത് പ്രവർത്തിച്ചുവരുന്ന ഡോ. സുനില, ഭർത്താവ് ഡോ. അജ്‌മലിനൊപ്പം ഇന്ത്യയിലും ബഹ്റൈനിലും ആരോഗ്യസ്ഥാപനങ്ങൾ നടത്തുന്നുണ്ട്. സ്വയം പരിശീലനത്തിലൂടെ ചിത്രകലയിൽ വ്യക്തമായ ശൈലി രൂപപ്പെടുത്തിയ ഡോ. സുനില, പാലറ്റ് നൈഫ് ഉപയോഗിച്ചുള്ള ശക്തമായ ടെക്‌സ്ചറുകളും വികാരസാന്ദ്രമായ വർണവിന്യാസങ്ങളുംകൊണ്ട് ശ്രദ്ധേയയാണ്. ഇന്ത്യൻ എംബസി ബഹ്റൈൻ, ബഹ്റൈൻ ആർട്സ് സൊസൈറ്റി, അൽ ഫറജ് ഗാലറി എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രദർശനങ്ങളിലും അന്തർദേശീയ കലാവേദികളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ബഹ്റൈൻ, സൗദി അറേബ്യ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ സ്വകാര്യ കലാശേഖരങ്ങളിൽ ഡോ. സുനിലയുടെ സൃഷ്ടികൾ ഇടം നേടിയിട്ടുണ്ട്.

 

District News

ഇഎസ്എ ആശങ്ക പരിഹരിക്കണമെന്ന്

നിലന്പൂർ: മലയോര മേഖലയെ ബാധിക്കുന്ന പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്എ) വിജ്ഞാപനവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കണമെന്ന് പ്ലാന്‍റേഷൻ ലേബർ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

നിലന്പൂർ (ജോർജ് .കെ. ആന്‍റണി നഗറിൽ) നടന്ന ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ടോം. കെ. തോമസ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി. രാധാകൃഷ്ണൻ, കെ.എൻ. ചന്ദ്രൻ, കെ. ശിവദാസൻ, പി. ബാലകൃഷ്ണൻ, പി. ശിവാത്മജൻ, എം. വിശ്വനാഥൻ, മാത്യു കാരംവേലി, സജാദ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ: ടോം. കെ. തോമസ് (പ്രസിഡന്‍റ്), പി. രാധാകൃഷ്ണൻ (സെക്രട്ടറി), അബ്ദുൾ അസീസ് (ട്രഷറർ).

District News

റോഡിന്‍റെ ശോച്യാവസ്ഥ: അങ്കണവാടി പൂട്ടണോ, റോഡ് നന്നാക്കുമോ? ആശങ്കയിൽ പ്രദേശത്തുകാർ

ആനക്കയം: ആനക്കയം പഞ്ചായത്ത് മൂന്നാം വാർഡിലെ കൂളിയോടൻമുക്ക് അങ്കണവാടിയിലേക്കുള്ള റോഡ് കാൽനടയാത്ര പോലും സാധിക്കാതെ ദുഷ്കരമായി. 2015 ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച അങ്കണവാടിയിലേക്കുള്ള റോഡും ഇതേ ദിവസം തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ഏറെ വൈകാതെ തകർന്ന റോഡ് മഴക്കാലമെത്തുന്നതോടെ നാലു മീറ്റർ വീതിയുള്ള ചളിക്കുളമാവുകയാണ്.

കുരുന്നുകളുമായി പോകുന്ന രക്ഷിതാക്കൾ പലപ്പോഴും തൊട്ടടുത്ത വീടുകളുടെ മുറ്റം വഴിയും സമീപത്തെ പറന്പിലൂടെയുമാണ് അങ്കണവാടിയിലേക്ക് എത്തുന്നത്. നൂറ്റന്പതു മീറ്ററോളം റോഡ് റിപ്പയർ ചെയ്യുന്ന പക്ഷം അങ്കണവാടിയിലേക്കുള്ള യാത്രാദുരിതത്തിന് അറുതിയാകുമെന്ന് പ്രദേശവാസിയായ കൂളിയോടൻ ഷറഫുദ്ദീൻ ബാഖവി പറയുന്നു.

വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗം പഞ്ചായത്ത് പ്രസിഡന്‍റായിട്ടും റോഡിന്‍റെ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ല. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീടിന് 200 മീറ്റർ മാത്രം അകലത്തിലാണ് തകർന്ന ഈ റോഡ്. അങ്കണവാടി റോഡ് തകർച്ച കാരണം കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നതിന് കഴിയുന്നില്ല. വിവിധ കുത്തിവയ്പുകൾക്കും മറ്റുമായി കുട്ടികൾക്കും ഗർഭിണികൾക്കും അങ്കണവാടിയിൽ എത്തുന്നതിനും റോഡിന്‍റെ ദുരവസ്ഥ പ്രയാസം സൃഷ്ടിക്കുന്നു.

ക്വാറി വേസ്റ്റിട്ടെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ ഗ്രാമസഭകളിലും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. അങ്കണവാടിയിലെ വിദ്യാർഥിയായ സിദാൻ മാസങ്ങൾക്ക് മുന്പാണ് റോഡ് നന്നാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. എന്നാൽ നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല.

റോഡ് റിപ്പയറിംഗിന് എട്ടുലക്ഷം രൂപ ചെലവു വരുമെന്നും ഇതിന്‍റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് സി. ബുഷ്റ പറഞ്ഞു. ടെൻഡർ കഴിയുന്നതോടെ മഴ മാറുകയും പ്രവൃത്തി ആരംഭിക്കുമെന്നും അവർ പറഞ്ഞു.

District News

കെഇ കാർമൽ സെൻട്രൽ സ്കൂളിൽ ഓണാഘോഷം

മുഹമ്മ: കെഇ കാർമൽ സെൻട്രൽ സ്കൂളിൽ നടന്ന ഓണാഘോഷം അവിസ്മരണിയമായി. പോയകാല നന്മയുടെ ഓർമകൾ പങ്കിടാൻ ഒത്തുകൂടിയവരാൽ സമ്പന്നമായിരിന്നു വേദി. ആധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളുമടങ്ങുന്ന നിറസദസിന് മുന്നിൽ അവതരിപ്പിച്ച കലാപരിപാടികൾ കേരള തനിമയുടെ ഉണർത്തുപാട്ടായി. ജോളി എതിരേറ്റ് അവതരിപ്പിച്ച വള്ളംകളിയുടെ കമന്‍ററിയും സ്കൂൾ മാനേജർ ഫാ. ചാക്കോ അക്കത്തറയും ജോളി എതിരേറ്റും ചേർന്ന് അവതരിപ്പിച്ച ഓണപ്പാട്ടും വേറിട്ട അനുഭവം പകർന്നു നൽകി.

പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ്‌ സിഎംഐ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മനുഷ്യരെ നന്മയുടെ നല്ല പാഠം പഠിപ്പിക്കുന്ന പ്രകാശ പൂർണമായ ദിനമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. ഓണമെന്നത് ഏതൊരു മലയാളിയുടെയും മനസിലെ നിറമുള്ള അനുഭവമാണെന്ന് സ്കൂൾ മാനേജർ ഫാ. ചാക്കോ അക്കത്തറ പറഞ്ഞു. സ്കൂൾ ബർസർ ഫാ. സനു വലിയവീട് സിഎംഐ, പിടിഎ പ്രസിഡന്‍റ് സന്തോഷ് ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.

District News

നാളികേരത്തിന് താങ്ങുവില നിശ്ചയിക്കണമെന്ന് കർഷകർ

മഞ്ചേരി: കേര കർഷകർക്ക് ന്യായവും ലാഭകരവും ശാശ്വതവുമായ വരുമാനം ഉറപ്പുവരുത്തുവാൻ നാളികേരത്തിന് താങ്ങുവില നിശ്ചയിക്കണമെന്നും മതിയായ സംഭരണ കേന്ദ്രങ്ങൾ തുടങ്ങണമെന്നും സ്വതന്ത്ര കർഷകസംഘം നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

മുൻ സർക്കാർ ബാക്കിയാക്കിയ നെല്ലിന്‍റെ വില പൂർണമായും കൊടുത്ത് തീർത്തും റബറിന് ന്യായമായ താങ്ങുവില നിശ്ചയിച്ചും കർഷകരെ ചേർത്തു പിടിച്ച സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു. യോഗത്തിൽ മെഹ്ബൂബ് കുരിക്കൾ അധ്യക്ഷത വഹിച്ചു. എലന്പ്ര ബാപ്പുട്ടി, എം.പി.എ. ഇബ്രാഹിം കുരിക്കൾ, വി. മുഹമ്മദ്, അബ്ദുറഹിമാൻ മാന്പള്ളി, ടി.പി. ഇല്യാസ്, കെ.പി. ഷൗക്കത്തലി, ശ്രീദേവി പ്രാക്കുന്ന്, വി. ആയിഷമ്മു, പി. ഷജ് ല, പി.പി. സൈത്, സി.ടി. ഇബ്രാഹിം, അബ്ദുൾ കരീം, ടി. അബ്ദുഹാജി, ഉമ്മർ അന്പാട്ട്, എം.എ. റഫീക്ക് കുരിക്കൾ എന്നിവർ പ്രസംഗിച്ചു.

District News

മൈലാടി ഭാഗത്തെ സംരക്ഷണ ഭിത്തി ഉയരം കൂട്ടണമെന്ന്

നിലന്പൂർ: നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു. മൈലാടി ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ ഉയരം കുറവെന്നും പരാതി. നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേയുടെ നിർമാണം രണ്ട് റീച്ചുകളായാണ് നടക്കുന്നത്. ഇതിൽ മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ഭാഗത്തെ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. മൈലാടി ഭാഗത്ത് ഹൈവേയുടെ ഭാഗമായി നിർമിക്കുന്ന സംരക്ഷണഭിത്തിക്ക് 40 സെന്‍റി മീറ്ററാണ് ഉയരം.

എസ്റ്റിമേറ്റ് തയാറാക്കുന്ന സമയത്ത് സംഭവിച്ച വീഴ്ചയാകും താഴ്ന്നുകിടക്കുന്ന ഈ ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ ഉയരം 40 സെന്‍റിമീറ്ററിൽ ഒതുക്കിയത്. 2018ലും 2019ലും ഉണ്ടായ പ്രളയ സമയത്ത് വെള്ളം കയറി വാഹന ഗതാഗതം ദിവസങ്ങളോളം തടസപ്പെട്ട ഭാഗമാണിത്.

നിലന്പൂർ-ചാലിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏക റോഡാണിത്. അതിനാൽ ഈ ഭാഗത്തെ സംരക്ഷണ ഭിത്തിക്ക് 100 സെന്‍റിമീറ്ററെങ്കിലും ഉയരം വേണമെന്നാണ് ആവശ്യം. ഏറനാട് മണ്ഡലത്തിന്‍റെ എംഎൽഎ എന്ന നിലയിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്‍റെ ഇടപെടൽ അനിവാര്യമാണ്.

അധികം വരുന്ന നിർമാണ ചെലവ് കരാറുകാരന് നൽകാൻ നടപടിയുണ്ടായാൽ ഈ ഭാഗത്ത് ഹൈവേയുടെ സംരക്ഷണ ഭിത്തിയുടെ ഉയരം 100 സെന്‍റിമീറ്ററാക്കാൻ കഴിയും. 112 കോടി രൂപ ചെലവഴിച്ചാണ് ഹൈവേ നിർമാണം നടക്കുന്നത്. മൈലാടി - മുതൽ മൂലേപ്പാടം വരെയുള്ള ഭാഗത്തെ പ്രവൃത്തിക്ക്
46 കോടിയും മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള ഭാഗത്തെ നിർമാണത്തിന് 76 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള ഭാഗത്തെ നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നത്.
മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ഭാഗത്തിന്‍റെ നിർമാണം മേയ് മാസത്തിൽ കരാർ പ്രകാരം തീരേണ്ടതായിരുന്നു. എന്നാൽ പ്രവൃത്തി പൂർത്തികരിക്കാൻ ഇനിയും സമയമെടുക്കും. മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള ഭാഗത്തെ നിർമാണം 2027 മാർച്ച് 31ന് തീരേണ്ടതാണ്. നിലവിലെ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ 2029വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം.

District News

എഴുത്തുകാരെ ആദരിച്ചു

തേഞ്ഞിപ്പലം: പെന്‍ഷനേഴ്‌സ് ഫോറം കേരള കാലിക്കട്ട് സര്‍വകലാശാല യൂണിറ്റിന്‍റെ സാംസ്‌കാരിക വേദിയായ സംസ്‌കാരയുടെ നേതൃത്വത്തില്‍ എഴുത്തുകാരെ ആദരിച്ചു. കാലിക്കട്ട് സര്‍വകലാശാല ഇഎംഎസ് ചെയര്‍ ഹാളില്‍ നടന്ന ചടങ്ങ് കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

യുപിഎഫ്‌കെ യൂണിറ്റ് ട്രഷറര്‍ ഡോ. കെ.വി. മോഹനന്‍ അധ്യക്ഷനായി. ഡോ. അനില്‍ വള്ളത്തോള്‍, ബിലു ബാലകൃഷ്ണന്‍, ഡോ. പി.കെ. ചന്ദ്രന്‍, വി. ധനിക്‌ലാല്‍, ഗോപിനാഥ്, എം.ബി. കുഞ്ഞികൃഷ്ണന്‍, ഡോ. പി. മുഹമ്മത് ഷാഫി, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. പി. നാരായണന്‍ നമ്പൂതിരി, നെല്‍സണ്‍ പുതിയേടത്ത്, ഇ.പി. പവിത്രന്‍, കെപിഎസ് പയ്യനെടി, ഡോ. സി. രാജേന്ദ്രന്‍, ഡോ. ആര്‍. സേതുനാഥ് എന്നിവരെയാണ് ആദരിച്ചത്.

District News

മങ്കടയിൽ കോണ്‍. ഭവൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മങ്കട: കേരളത്തിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മങ്കടയിൽ കോണ്‍ഗ്രസ് ഭവന്‍റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നുമാസം കൊണ്ട് സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാക്കിയ സർക്കരാണിത്. ഇതിന്‍റെ ഗുണഫലം ആറുമാസം കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാകും. വരാനിരിക്കുന്ന തലമുറയ്ക്ക് സുരക്ഷിതത്വത്തിനുള്ള ഭരണം കേരളത്തിലുണ്ടാകും.

മുതിർന്ന പൗരൻമാർക്ക് ഒരു ഡിപ്പാർട്ട്മെന്‍റ് ഉണ്ടാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. അവർക്കു വേണ്ടി പദ്ധതികളും നിയമനിർമാണങ്ങളും ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഐസിസി ട്രെയിനിംഗ് കോ- ഓഡിനേറ്റർ സമദ് മങ്കട, എംഎൽഎമാരായ ആരാടൻ ഷൗക്കത്ത്, വി.എസ്.ജോയ്, കെ.പി.നൗഷാദലി, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.ടി. അജയ് മോഹൻ, വി. ബാബുരാജ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൾ മജീദ്, വി.എ.കരീം, ഡിസിസി സെക്രട്ടറി ടി.കെ. ശശീന്ദ്രൻ, മണ്ഡലം പ്രസിഡന്‍റ് സമദ് കൂട്ടിൽ, പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

District News

സ്കൂളുകളിൽ കളറായി ഓണാഘോഷം

കാഞ്ഞിരപ്പള്ളി: എകെജെഎം സ്കൂളിൽ ഓണാഘോഷം നടത്തി. റിട്ടയേർഡ് യുസി കോളജ് പ്രഫസറും എഴുത്തുകാരിയും വാഗ‌്മിയുമായ മ്യൂസ് മേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പീറ്റർ മുല്ലൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ഇമ്മാനുവൽ മാത്യു എസ്ജെ, പിടിഎ പ്രസിഡന്‍റ് ശ്രീകാന്ത് എസ്. ബാബു, എംപിടിഎ പ്രസിഡന്‍റ് പി.എസ്. മാനില, സ്റ്റാഫ് സെക്രട്ടറി എം.എൻ. സുരേഷ് ബാബു, ലതിക ടീച്ചർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ പുലികളിയും ഓണപ്പാട്ടുകളും വടംവലിയും പായസ വിതരണവും നടത്തി.

കാഞ്ഞിരപ്പള്ളി: ഹോളി എയ്ഞ്ചൽസ് കോളജിൽ ഓണാഘോഷ പരിപാടികൾ നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി വളയം എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജൂബിൻ തോമസ്, ടിൻസി തോമസ്, റെനിമോൾ തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ ഓണപ്പാട്ടും കളികളും നടത്തി. പായസം വിതരണവും ചെയ്തു.

ചിറക്കടവ്: സെന്‍റ് ഇഫ്രേംസ് എൽപി സ്കൂളിൽ ഓണാഘോഷം നടത്തി. സ്കൂൾ അസിസ്റ്റന്‍റ് മാനേജർ ഫാ. നോബി വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.ജി. വിനോദ്, ഹെഡ്മിസ്ട്രസ് സൗമ്യ പി. ജോസ്, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ ഓണപരിപാടികളും നടത്തി.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ് പബ്ലിക് സ്കൂളിൽ ഓണാഘോഷം നടത്തി. സി

നിമാതാരം ജോജി ജോൺ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ് ബെൽ എസ്എബിഎസ്, പിടിഎ പ്രസിഡന്‍റ് ആന്‍റണി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും വടംവലി മത്സരവും നടത്തി.

ചെങ്ങളം: സെന്‍റ് ആന്‍റണീസ് എൽപി സ്കൂളിന്‍റെ ഓണാഘോഷ പരിപാടികൾ സ്കൂൾ അസിസ്റ്റന്‍റ് മാനേജർ ഫാ. ജോർജ് അരഞ്ഞാണിയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് നൈനി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പൂക്കളം ഒരുക്കുകയും കുട്ടികളുടെ വിവിധതരത്തിലുള്ള മത്സരങ്ങളും ഓണക്കളികളും സംഘടിപ്പിച്ചു. പിടിഎ അംഗങ്ങളുടെ സഹകരണത്തോടെ വിദ്യാർഥികൾക്കായി ഓണസദ്യയും ഒരുക്കി.

കണമല: പമ്പാവാലി കാളകെട്ടി സർക്കാർ എൽപി സ്കൂളിൽ ഓണാഘോഷം നടത്തി. എരുമേലി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ എം. സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് കെ.ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് പി.ഐ. സലീന, കണമല ബാങ്ക് ബോർഡ് അംഗം എം.എസ്. സതീശ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനു മാത്യു, നീനു തോമസ് എന്നിവർ പ്രസംഗിച്ചു. ഇഡിസി ചെയർമാൻ കെ.എസ്. ദേവകുമാർ, നാടുകാണി സയൻസ് ആൻഡ് ആർട്സ് കോളജ് അധ്യാപകൻ സുബിൻ അനിരുദ്ധ് എന്നിവർ ഓണ സമ്മാനമായി ഫാനുകൾ നൽകി.

District News

പൊളിയോണം, നാടെങ്ങും ആഘോഷത്തിമർപ്പിൽ

മാരിയമ്മന്‌ ക്ഷേത്രം

നിലമ്പൂര്‍: മാരിയമ്മന്‍ കോവില്‍ ദേവീക്ഷേത്രത്തില്‍ ഓണം ആഘോഷിച്ചു.
1500-ലധികം ഭക്ത ജനങ്ങള്‍ പങ്കെടുത്തു. ഓണസദ്യയില്‍ 14ലധികം വിഭവങ്ങളും പാലട പ്രഥമനും ഭക്തജനങ്ങള്‍ക്ക് ഓണസദ്യയായി വിളമ്പി. ക്ഷേത്രം മാതൃസമിതി അതി മനോഹരമായ പൂക്കളവും തീര്‍ത്തിരുന്നു.
ക്ഷേത്രം ഭരണ സമിതി പ്രസിഡന്‍റ്് പി. രാമസ്വാമി, സെക്രട്ടറി എം.കെ. ബാലകൃഷ്ണന്‍, ഭരണ സമിതി അംഗങ്ങളായ കെ. കുശലന്‍ , ടി.ജെ. ഗോപകുമാര്‍, കെ.എസ്്. ഉണ്ണികൃഷ്ണന്‍, സി. ഹരിദാസ്, മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഷീ ഹോസ്റ്റൽ

എടപ്പാള്‍: വട്ടംകുളം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ജനകീയ ഓണാഘോഷവും വട്ടംകുളം ഗ്രാമപഞ്ചായത്ത് ഷീ ഹോസ്റ്റലിന്‍റെ തറക്കല്ലിടലും ഇന്നു നടക്കും. ഷീഹോസ്റ്റലിന്‍റെ തറക്കല്ലിടല്‍ മന്ത്രി കെ.എം. ഷാജി നിര്‍വഹിക്കും നൂറു ദിന കര്‍മ പരിപാടികളുടെ പ്രഖ്യാപനം അബ്ദുല്‍ സമദാനി സമദാനി എംപി നിര്‍വഹിക്കും.സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായി തെരഞ്ഞെടുത്ത ഷംന ഹംസ മുഖ്യ അതിഥിയാവും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ഗായത്രി തുടങ്ങി നിരവധി ജനപ്രതിനിധികളും വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുക്കും.സാംസ്‌കാരിക ഘോഷയാത്രയോടു കൂടിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകുക. ഓണാഘോഷ പരിപാടികളുടെ ഭാഗമായി മെഡിക്കല്‍ കാമ്പ്,പൂക്കള മത്സരം,കിടപ്പിലായ രോഗികള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിക്കുന്ന ചടങ്ങും വിവിധ കലാപരിപാടികളും നടക്കും.

വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്് ഷാജിമോള്‍ പാലത്തിങ്ങല്‍, വൈസ് പ്രസിഡന്‍റ്് എം.എ. നജീബ്,സ്ഥിരം സമിതി അധ്യക്ഷരായ കഴുങ്കില്‍ മജീദ്, സുമതി, സുബിത പഞ്ചായത്ത് അംഗങ്ങളായ സുനിത, സിനി, അഹ്‌മദ് കുട്ടി, ചന്ദ്രബോസ്, ഗീത എന്നിവര്‍ പങ്കെടുത്തു.

പുൽവെട്ട ജിഎൽപി സ്കൂൾ

കരുവാരകുണ്ട്: പുൽവെട്ട ജിഎൽപി സ്കൂളിൽ വിദ്യാർഥികൾ ഇത്തവണ പൂക്കളമൊരുക്കിയത് സ്വന്തമായി വിളയിച്ച ചെണ്ടുമല്ലിപ്പൂക്കൾ ഉപയോഗിച്ച്. ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തിൽ സ്കൂളിൽ കുട്ടികൾ നട്ട ചെണ്ടുമല്ലിയിൽ പൂവിട്ട പൂക്കളാണ് ഇത്തവണ ഓണാഘോഷത്തിന് പൂക്കളത്തിൽ ഉപയോഗിച്ചത്. വിപുലമായി നടന്ന ആഘോഷ പരിപാടിയിൽ സദ്യ, പൂക്കളം, ഓണക്കളികൾ തുടങ്ങിയവ നടന്നു.

പ്രധാനാധ്യാപകൻ ബി.പി. പ്രകാശൻ, എം.എസ്. സോണിയ, കെ. റഹ്മത്ത്, പി.കെ. മുജീബ് റഹ്മാൻ, പിടിഎ പ്രസിഡന്‍റ് പി. ജാഫർ, എസ്എംസി ചെയർമാൻ പി. അഷ്റഫ്, എംടിഎ പ്രസിഡന്‍റ് ഫസീല, വി. സബ്ന, സബാന, രഞ്ജിത, സിത്താര, കെ. വിലാസിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മുണ്ടേരി സ്കൂൾ

എടക്കര: മുണ്ടേരി ഗവണ്‍മെന്‍റ് ഹൈസ്കൂളിൽ ഓണാഘോഷം പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുന്നീസ ഉദ്്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് സൈതലവി വരിക്കോടൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ്, ചെയർമാൻ ഷെമീർബാബു മണ്ണേത്ത്, പിടിഎ വൈസ് പ്രസിഡന്‍റ് നൗഫൽ ചങ്ങരായി, സീനിയർ അസിസ്റ്റന്‍റ് എം.എ. അനുപേഷ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു ജോണ്‍ എന്നിവർ പ്രസംഗിച്ചു.

സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തിൽ ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി അപ്പൻകാപ്പ് ഉന്നതിയിലെയും മറ്റും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്കും ഓണക്കോടിയും മധുര പലഹാരങ്ങളും നൽകി. അധ്യാപകരായ പി.ബി. ശ്രീജ, കെ.എസ്. രാഗേഷ്, വി.യു. ആര്യ, സി.കെ. ഷമീമ, എം. റംസീന, കൃപമോൾ മാത്യു, അഖിൽ, കെ.വി. വിപിൻ, കെ. തസ്നി എന്നിവർ നേതൃത്വം നൽകി.

 

District News

ജനറൽ ആശുപത്രിക്ക് സൗജന്യ എയർപോർട്ട് കസേരകൾ

കാഞ്ഞിരപ്പള്ളി: ലയൺസ്‌ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിലേക്ക് സൗജന്യമായി എയർപോർട്ട് കസേരകൾ നൽകി. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറ മാത്യു കസേരകൾ ഏറ്റുവാങ്ങി.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയ ശ്രീധർ, ലയൺസ്‌ ക്ലബ് പ്രസിഡന്‍റ് ജിയോ ജോയി, സെക്രട്ടറി ഡോ. ജോജോ ജോർജ്, ട്രഷറർ ജി. രാജേഷ്, അഡ്മിനിസ്ട്രേറ്റർ രാജു തോമസ്, ചാർട്ടർ പ്രസിഡന്‍റ് ഡോ.ടി.എം. ഗോപിനാഥപിള്ള, മുൻ പ്രസിഡന്‍റ് ഷാജിമോൻ ജോസ്, ജോഷി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

District News

ജില്ലയിൽ 153 കർഷക ചന്തകൾ ഒരുങ്ങുന്നു

മലപ്പുറം: ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ഗുണമേൻമയുള്ള പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും കർഷകർക്ക് അർഹമായ
വില ഉറപ്പാക്കാനുമായി കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ 153 കർഷക ചന്തകൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ 108 കൃഷിഭവനുകൾ, വിഎഫ്പിസികെ (10 എണ്ണം), ഹോർട്ടികോർപ്പ് (35 എണ്ണം) എന്നിവയുടെ കീഴിലാണ് ചന്തകൾ പ്രവർത്തിക്കുക.

കൃഷിഭവനുകളുടെ നേതൃത്വത്തിലുള്ള വിപണികൾ ഇന്നു മുതൽ 25 വരെയായിരിക്കും പ്രവർത്തിക്കുക. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ ഉയർന്ന തുക നൽകിയാണ് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് സംഭരിക്കുന്നത്. പൊതുജനങ്ങൾക്ക് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇവ ലഭ്യമാക്കും. നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ, ജൈവ ഉത്പന്നങ്ങൾ, മൂല്യവർധിത കാർഷിക വിഭവങ്ങൾ, കേരളാഗ്രോ ബ്രാൻഡ് ഉത്പന്നങ്ങൾ എന്നിവയും ഈ കർഷക ചന്തകളിൽ വിൽപനക്കെത്തിക്കും.

മോഡല്‍ കുടുംബശ്രീയുടെ ഓണച്ചന്ത തുടങ്ങി

നിലമ്പൂര്‍: നഗരസഭയിലെ മോഡല്‍ കുടുംബശ്രീയുടെ ഓണചന്ത തുടങ്ങി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് പ്രസിഡന്റ് സാലി ബിജു അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്‍ മുസ്തഫ കളത്തുംപടിക്കല്‍ ആദ്യവില്‍പന മെമ്പര്‍ സെക്രട്ടറി വിനോദിന് നല്‍കി നിര്‍വഹിച്ചു.സ്ഥിരംസമിതി അധ്യക്ഷന്‍ മേരീസ് ഷിബു, കൗണ്‍സിലര്‍മാരായ ഫ്രാന്‍സിസ് അമ്പലത്തിങ്ങല്‍, ഷെഫീഖ് മണലാടി, പി.വി. റുബീന, സിഡിഎസ് വൈസ് പ്രസിഡന്‍റ്് സാജിത, അംഗങ്ങളായ നിഷ, കെ. ആമിന, വി. നിഷിദ തുടങ്ങിയവര്‍ പങ്കെടുത്തു.

District News

എലിക്കുളത്തിന്‍റെ ഫാം ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് കാഞ്ഞിരപ്പള്ളിയിലെ കർഷകർ

എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ കൃഷിയിടം ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങി കാഞ്ഞിരപ്പള്ളിയിലെ കർഷകർ. മടുക്കക്കുന്ന് കുരുവിനാക്കുന്നേൽ സിദ്ധാർഥ് ഡൊമിനിക്കിന്‍റെ ഡ്രാഗൺ ഫ്രൂട്ട് പ്രധാന വിളയായുള്ള സമ്മിശ്ര കൃഷിത്തോട്ടം, ചെങ്ങളം പഴേപറമ്പിൽ ജോസ് പി. കുര്യന്‍റെ പാറക്കുളം, ആനിത്തോട്ടം ജൂബിച്ചൻ ആന്‍റണിയുടെയും സലേഷ് ആന്‍റണിയുടെയും റംബുട്ടാൻ തോട്ടങ്ങൾ, കണ്ണെത്താദൂരത്തെ പൈനാപ്പിൾ തോട്ടങ്ങൾ ഇവയിൽ വിളയുന്ന ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങുകയാണ് ആനക്കല്ല് ഫാർമേഴ്‌സ് സൊസൈറ്റിയുടെ പ്രവർത്തകർ. എലിക്കുളം പഞ്ചായത്തും കൃഷിഭവനും എലിക്കുളം ഫാം ടൂറിസം ക്ലബും ആതിഥേയരായി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ഷെമീറിന്‍റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോണികുട്ടി മഠത്തിനകം, ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, സെക്രട്ടറി ബേബിച്ചൻ പടിഞ്ഞാറേമുറിയിൽ, ട്രഷറർ മനോജ് കപ്പലുമാക്കൽ, കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് ജോർഡിൻ കിഴക്കേതലയ്ക്കൽ, ജോമോൻ പടിഞ്ഞാറേ മുറിയിൽ എന്നിവരടങ്ങിയ സംഘമാണെത്തിയത് .

എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് യമുനാ പ്രസാദ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി ജയിംസ് ജീരകത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോഷി കെ. ആന്‍റണി കുഴിക്കാട്ട്താഴെ, കർഷകൻ സിദ്ധാർഥ് ഡൊമിനിക് കുരുവിനാക്കുന്നേൽ എലിക്കുളം ഫാം ടൂറിസം ക്ലബ് പ്രസിഡന്‍റ് മാത്യു കോക്കാട്ട് തോമസ് എന്നിവർ ചേർന്ന് ഡ്രാഗൺ ഫ്രൂട്ട് പഴക്കൂട നൽകി സ്വീകരിച്ചു. എലിക്കുളത്തിന്‍റെ തനത് വിളയിനങ്ങളായ ചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളക്, ചെങ്ങളം വരിയ്ക്കപ്ലാവ് എന്നിവയുടെ തൈകളും എലിക്കുളത്തിന്‍റെ വിഷരഹിത അരി എലിക്കുളം റൈസും സമ്മാനിച്ചു.

പഞ്ചായത്തംഗങ്ങളായ അബ്‌ദുൾ കരീം, ജിബിൻ ശൗര്യാംകുഴിയിൽ, എലിക്കുളം പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, കൃഷി ഓഫീസർ കെ. പ്രവീൺ, ഫാം ടൂറിസം ക്ലബ് കോ-ഓർഡിനേറ്റർ എ.ജെ. അലക്സ് റോയ്, സെക്രട്ടറി ജോസ് പി. കുര്യൻ പഴേപറമ്പിൽ, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി എച്ച്. പ്രിൻസി, ജയിംസ് ജീരകത്തിൽ, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, ഫിലിപ്പ് മാത്യു കണയങ്കൽ തുടങ്ങിയവർ കർഷകരുടെ സംഘവുമായി സംവദിച്ചു.

District News

ഓണവിഭവങ്ങളുടെ വിളവെടുപ്പും മികച്ച കർഷകരെ ആദരിക്കലും

കണ്ണിമല: എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഓണവിഭവങ്ങളുടെ വിളവെടുപ്പ് ഉത്സവം നടത്തി. കണ്ണിമല ഫാർമേഴ്സ് ക്ലബ് പ്രസിഡന്‍റ് പി.ഡി. ജോൺ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു. ബേബിച്ചൻ പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. സാബു തോമസ്, ദിലീഷ് ദിവാകരൻ, ടോമി താമരശേരി, കർഷക പ്രതിനിധികളായ വി.ജെ. ടോമി, ടി.ജി. ഗോപി, ജോസ് കണ്ണിമല, സോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

മികച്ച കർഷകനായി തെരഞ്ഞെടുത്ത ടി.പി. ആന്‍റണി തകിടിയേൽ, മുതിർന്ന കർഷകൻ പി.എസ്. സുധാകരൻ പ്ലാക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓണത്തിന് വിഷ രഹിത പച്ചക്കറികൾ ഉത്പാദിപ്പിച്ച് ഉപഭോക്താക്കളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് കണ്ണിമല ഫാർമേഴ്സ് ക്ലബ് നടത്തി വന്നിരുന്നത്. ക്ലബിന്‍റെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലൂടെ നിരവധി സാധാരണക്കാരായ ആളുകളെ കാർഷിക മേഖലയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.

District News

ക്ഷേമപെൻഷൻ: മാർച്ചും ധർണയും നടത്തി

പൊൻകുന്നം: ക്ഷേമപെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് സിപിഎം പൊൻകുന്നം ലോക്കൽ കമ്മിറ്റി ചിറക്കടവ് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാകമ്മിറ്റിയംഗം ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ. സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു.  വി.ജി. ലാൽ, ഐ.എസ്. രാമചന്ദ്രൻ, വി.ഡി. രെജികുമാർ, കെ.കെ. സുരേഷ്, എം.പി. രാഗേഷ്, ഷാലിജ സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു.

വാഴൂർ: കർഷക ത്തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സിപിഎം വാഴൂർ ഏരിയ കമ്മിറ്റി അംഗം ബെജു കെ. ചെറിയാൻ ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളി യൂണിയൻ മേഖല സെക്രട്ടറി പി.എസ്. അജിത് അധ്യക്ഷത വഹിച്ചു.  കർഷകത്തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി അംഗം ഒ.കെ. ശിവൻകുട്ടി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബേസിൽ വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം വി.പി. റെജി, പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പുഷ്കലാദേവി, ശ്രീകാന്ത് പി. തങ്കച്ചൻ, എസ്. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

District News

പാലക്കയംതട്ടിൽ പരിസ്ഥിതി സമിതി പരിശോധന നടത്തി

നടുവിൽ: പാലക്കയംതട്ടിൽ നിർമാണം നടത്തിവരുന്ന സ്വകാര്യ റിസോർട്ടിൽ ക്രമവിരുദ്ധമായ നിർമാണ പ്രവൃത്തികൾ നടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ക്രമവിരുദ്ധമായ നിർമാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സജീവ് ജോസഫ് എംഎൽഎ നൽകിയ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ ഇവിടെയുള്ള എല്ലാ നിർമാണ പ്രവൃത്തികളും നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു.

ഇന്നലെ സ്ഥലം സന്ദർശിച്ച ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങൾ പരിശോധിക്കുകയും പാലക്കയം തട്ടിന്‍റെ സ്വാഭാവിക ഭൂപ്രകൃതിയെയും ദൃശ്യഭംഗിയെയും വ്യൂ പോയിന്‍റിനെയും മറയ്ക്കുന്ന രീതിയിലാണ് നിർമാണം നടത്തിയതെന്ന് വിലയിരുത്തി.

ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ളവ നേരിടുന്ന പ്രദേശത്ത് നടക്കുന്ന നിർമാണ പ്രവൃത്തികൾ സ്ഥലത്തിന്‍റെ താഴ്ഭാഗത്ത് താമസിച്ചുവരുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണയാകുന്നതായും പരിസ്ഥിതി സമിതി വിലയിരുത്തി. കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങളായ വിനോദ് പയ്യട, സി. വിശാലാക്ഷൻ, വി. ദേവദാസ്, രാജൻ കോരമ്പേത്ത് എന്നിവരാണ് പരിശോധന നടത്തിയത്.

District News

ടിഎസ്എസ്എസ് വാർഷിക സമ്മേളനം

ഏറ്റുപാറ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) പൈസക്കരി മേഖല വാർഷിക സമ്മേളനം ഏറ്റുപാറ അൽഫോൻസ ഓഡിറ്റോറിയത്തിൽ അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. ആർസിസി ഡയറക്ടർ ഫാ. തോമസ് ചെരുവിൽ അധ്യക്ഷത വഹിച്ചു. ഫാ. ഏബ്രഹാം മടത്തിമ്യാലിൽ "ടിഎസ്എസ്എസ് അരികെ' പാലിയേറ്റീവ് എക്യുപ്‌മെന്‍റ്സ് ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ടിഎസ്എസ്എസ് അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ മികച്ച യൂണിറ്റുകളെ പ്രഖ്യാപിച്ചു.

പൈസക്കരി, ചന്ദനക്കാംപാറ, ചുണ്ടപ്പറമ്പ് യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മാനുവൽ കോയിക്കൽ, വത്സമ്മ തേക്കാട്ടിൽ എന്നിവർ മികച്ച ടിഎസ്എസ്എസ് പ്രവർത്തകരായി തെരെഞ്ഞെടുക്കപ്പെട്ടു. ഓരോ യൂണിറ്റുകളിലെയും മികച്ച കർഷകരെയും ആദരിച്ചു. സംഘനിധി നിക്ഷേപം, വായ്പ, എന്നിവയ്ക്ക് പൈസക്കരി, ഏറ്റുപാറ യൂണിറ്റുകളും കൂടുതൽ അംഗങ്ങളെ ചേർത്തതിനും പരസ്പര സഹായനിധിക്കും ചന്ദനക്കാംപാറ യൂണിറ്റും സമ്മാനാർഹരായി.

ആർസിസി പ്രസിഡന്‍റ് ആന്‍റണി സേവ്യർ, പ്രോഗ്രാം മാനേജർ ലിസി ജിജി, ആർസിസി വൈസ് പ്രസിഡന്‍റ് മനോജ് തോണിപ്പാറ എന്നിവർ പ്രസംഗിച്ചു. ആർസിസി സെക്രട്ടറി മാനുവൽ കോയിക്കൽ വാർഷിക റിപ്പോർട്ടും കോ-ഓർഡിനേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ് സംഘനിധി ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
കാർത്തികപുരം: ടിഎസ്എസ്എസ് ആലക്കോട് മേഖലാ വാർഷിക പൊതുയോഗം നടത്തി. കാർത്തികപുരം പാരിഷ് ഹാളിൽ നടന്ന യോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ ഫാ. വിപിൻ ആനചാരിയിൽ അധ്യക്ഷത വഹിച്ചു.
ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് മുഖ്യപ്രഭാഷണവും കാർത്തികപുരം യൂണിറ്റ് ഡയ റക്ടർ ഫാ. അനീഷ് കൊളത്തറ അനുഗ്രഹപ്രഭാഷണവും നടത്തി.

ഷാജി കുന്നുംപുറം പ്രവർത്തന റിപ്പോർട്ടും പുഷ്പ ആന്‍റോ കണക്ക് അവതരണവും നടത്തി. അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ജസ്‌വിൻ ചെരിയൻകുന്നേൽ മേഖലാ വിലയിരുത്തൽ നടത്തി. മേഖലാ പ്രസിഡന്‍റ് സി.കെ. ദേവസ്യ, ആന്‍റണി നിരപ്പേൽ, കെ.എം. ഡൊമിനിക് എന്നിവർ പ്രസംഗിച്ചു. മികച്ച യൂണിറ്റുകൾക്കുള്ള സമ്മാനവിതരണവും വിശിഷ്‌ട വ്യക്തികളെ ആദരിക്കലും നടത്തി.

District News

ചുഴലിയിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു; നിരീക്ഷണം ശക്തമാക്കി

ചെങ്ങളായി: ചുഴലി മേഖലയിൽ പശുക്കിടാവിനെ കടിച്ചു കൊന്ന വന്യജീവി പുലിയായിരിക്കാമെന്ന നിഗമനത്തിൽ പിടികൂടാനായി കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. പടിഞ്ഞാറെ മൂലയിൽ പുലിയെ കണ്ടെന്ന് പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും പറഞ്ഞതിനെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചു. വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ആർആർടി വിഭാഗം പട്രോളിംഗും നടത്തുന്നുണ്ട്.

അതേ സമയം വന്യജീവിയെ തിരിച്ചറിയാനായി സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ ഒന്നും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്ന് തളിപ്പറന്പ് റേഞ്ചർ സനൂപ് പറഞ്ഞു.

ജൂലൈ 21ന് രാത്രി എം.ടി. വിനോദിന്‍റെ പശുക്കിടാവിനെയായിരുന്നു അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്. 23ന് കുളത്തൂരിലെ അജയൻ എന്നയാളും ടാപ്പിംഗ് തൊഴിലാളി ലക്ഷ്മണനും പുലിയെ കണ്ടതായി അവകാശപ്പെട്ടിരുന്നു.പുലി ഭീതിയിൽ തൊഴിലാളികൾ ഈ മേഖലയിൽ ടാപ്പിംഗും നിർത്തിവച്ചിരിക്കുകയാണ്. പുലി ഭീതി കാരണം പ്രദേശം കടുത്ത ആശങ്കയിലാണെന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് ബി.പി. വിപിന പറഞ്ഞു.

District News

ക്ഷേമപെൻഷൻ: പ്രതിഷേധസമരം നടത്തി

കുടിയാന്മല: ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തലാക്കുന്നതിനെതിരേ പെൻഷൻകാർ കുടിയാന്മലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഎം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗം കെ.പി. ദിലീപ് കുമാർ പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്തു. എസ്ഡബ്ല്യുഡബ്ല്യുഎ സെക്രട്ടറി ഐ.ജി. രാജമ്മ അധ്യക്ഷത വഹിച്ചു. എസ്‌സിഎഫ്ഡബ്ല്യുഎ സെക്രട്ടറി പി.എം. വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി.

പെരുമ്പടവ്: സാമൂഹ്യ പെൻഷൻ വീടുകളിൽ വിതരണം ചെയ്യുന്നത് നിർത്തലാക്കിയതിനെതിരേ കെഎസ്കെടിയു, സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ, ഡിഎസ്ഡബ്ല്യുഎഫ് സംഘടനകളുടെ നേതൃത്വത്തിൽ തിമിരി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർണയ്ക്കു മുന്നോടിയായി പ്രതിഷേധ പ്രകടനവും നടത്തി. സാജു ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള കേരള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കർഷക തൊഴിലാളി യുണിയൻ, ഭിന്നശേഷിക്കാരുടെ സംഘടന, മഹിളാ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളോറ വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പയ്യന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്‍റ് കെ.ഡി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് അന്നുക്കാരൻ അധ്യക്ഷത വഹിച്ചു.

ചപ്പാരപ്പടവ്: ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള സംസ്ഥാനസർക്കാർ നടപടിക്കെതിരേ കൂവേരി വില്ലേജ് ഓഫീസിലേക്കു കർഷക തൊഴിലാളി യൂണിയൻ, ഡിഎസ്ഡബ്ല്യുഎഫ്, മഹിളാ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. സിപിഎം ഏരിയാ സെക്രട്ടറി സാജൻ കെ. ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. വി.വി. റീത്ത അധ്യക്ഷത വഹിച്ചു.

District News

എടിഎം പ്രവർത്തിക്കുന്നില്ല, ഒരിടത്ത് 1000 രൂപ അടിച്ചാൽ കിട്ടുക 600 മാത്രം!

കാർത്തികപുരം: ഓണത്തിരക്കിനിടെ ഉദയഗിരി, കാർത്തികപുരം ടൗണുകളിലെ എടിഎമ്മുകൾ പ്രവർത്തിക്കാത്തത് ജനങ്ങളെ വലക്കുന്നു. പെൻഷൻ പണം ഉൾപ്പെടെ പിൻവലിച്ച് സാധനങ്ങൾ വാങ്ങാമെന്ന പ്രതീക്ഷയിൽ എടിഎമ്മുകളിലെത്തിയ പലരും പണം കിട്ടാതെ നിരാശരായി മടുങ്ങുകയാണ്.

ഉദയഗിരിയിൽ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിലും കാർത്തികപുരത്തെ സ്വകാര്യ ഏജൻസികളുടെ എടിഎമ്മുകളിലും പണമില്ലാത്തതാണ് പ്രശ്നം. മറ്റൊരിടത്ത് യന്ത്രത്തകരാറ് കാരണം 1000 രൂപ പിൻവലിക്കാൻ ശ്രമിച്ചാൽ 600 രൂപ മാത്രമാണ് കിട്ടുക. നേരത്തെയും സമാനരീതിയിലുള്ള ‌ തകരാറിനെ തുടർന്ന് രണ്ടാഴ്ച മുന്പായിരുന്നു പുതിയ മെഷീൻ സ്ഥാപിച്ചത്. പുതിയ മെഷീനിലും പഴയതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.

നിലവിൽ ഈ മേഖലയിലുള്ളവർ പത്തുകിലോമീറ്റർ അകലെയുള്ള ആലക്കോടുള്ള എടിഎം കൗണ്ടറിനെയാണ് പണത്തിനായി ആശ്രയിക്കുന്നത്. ഓണച്ചന്തയിലും സപ്ലൈകോയിലും ഉൾപ്പെടെ സാധനങ്ങൾ വാങ്ങാൻ വരുന്നവർ ഇതും മൂലം ബുദ്ധിമുട്ടുകയാണ്.

District News

തെരുവുനായ ആക്രമണം; ആറുപേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിന്‍റെ തീരദേശമേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പടെ ആറുപേർക്ക് പരിക്ക്. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കൊളവയലിലെ ടി.വി. കാവ്യ (30), മുട്ടുംതലയിലെ മുഹമ്മദ് നുമാൻ (13), ഹംസാന (12), അതിഞ്ഞാലിലെ ഷാജഹാൻ (35), അജാനൂരിലെ പുഷ്പൻ, ബല്ല കടപ്പുറത്തെ മിഥിലാജ് എന്നിവർക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച വൈകിട്ടാണ് വിറളിപിടിച്ച് ഓടിയ തെരുവുനായ വഴിനീളെ കണ്ടവരെയെല്ലാം ആക്രമിച്ചത്. അതിഞ്ഞാൽ, തെക്കേപ്പുറം, കൊളവയൽ, കൊത്തിക്കാൽ, മുട്ടുന്തല, അജാനൂർ കടപ്പുറം ഭാഗങ്ങളിലാണ് കറുത്ത നിറത്തിലുള്ള നായ ഭീതി പരത്തിയത്.

നാട്ടുകാർക്ക് ജാഗ്രതാനിർദേശം നൽകാനായി പോകുമ്പോഴാണ് കാവ്യയ്ക്കു നേരെ ആക്രമണമുണ്ടായത്. ദേഹത്തേക്കു ചാടിവീണ നായയുടെ കടിയേറ്റത് കൈയിലെ ബാഗിനു മുകളിലായതിനാൽ ഇവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. എന്നാൽ നായയുടെ നഖം കൊണ്ട് കാലിനു പരിക്കേറ്റതിനാൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടറിൽ പോവുകയായിരുന്ന ഷാജഹാനെയും ചാടിക്കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊത്തിക്കാലിൽ മദ്രസയിലേക്ക് പോകുമ്പോഴാണ് രണ്ടു കുട്ടികൾക്ക് കടിയേറ്റത്. നുമാന്‍റെ നെഞ്ചിലും കൈകാലുകളിലും ഹംസാനയുടെ കൈയിലും കാലിലുമാണ് കടിയേറ്റത്. പിടികൂടാനിറങ്ങിയ നാട്ടുകാർക്കു നേരെ നായ കുതിച്ചുചാടിയപ്പോഴാണ് മിഥിലാജിനു പരിക്കേറ്റത്.

പഞ്ചായത്ത് അംഗങ്ങളായ ഖാലിദ് അറബിക്കാടത്ത്, നദീർ കൊത്തിക്കാൽ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകുംവരെ തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. ഇത് റെയിൽപാത കടന്ന് കാഞ്ഞങ്ങാട് നഗരസഭയുടെ ഭാഗത്തേക്കു കടന്നതായാണ് സൂചന.

District News

ഓണക്കാലത്ത് കാഞ്ഞങ്ങാട്ടെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ നടപടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഓണതിരക്കും ഗതാഗതകുരുക്കും പരിഗണിച്ച് അടിയന്തിരമായി നടപ്പാക്കാനുള്ള തീരുമാനങ്ങളുമായി ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി.

ആലാമിപള്ളി ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും ഓണത്തിന് വരുന്ന വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി റെയില്‍വേ യാത്രക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യാതെ നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയും.

ബിഗ്മാള്‍ പരിസരത്തെ ടൂറിസ്റ്റ് ബസ് ആന്‍ഡ് ടാക്സികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റണം. ഓട്ടോ സ്റ്റാന്‍ഡുകളുടെ എണ്ണം പരിമിതപ്പെടുത്തി നിയന്ത്രണം ഏര്‍പ്പെടുത്തും ഓണത്തിന്‍റെ തിരക്ക് ഒഴിവാക്കാന്‍ വേണ്ടി പ്രൈവറ്റ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ടൗണിലെ ഓണത്തിരക്ക് ഒഴിവാക്കാന്‍ വേണ്ടി വലിയ വാഹനങ്ങള്‍ വെള്ളായിപ്പാലം റോഡിനടുത്തുള്ള യു ടേണ്‍ ഉപയോഗപ്പെടുത്തി കോട്ടച്ചേരി സര്‍ക്കിളില്‍ ഉള്ള തിരക്ക് ഒഴിവാക്കും റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ റോഡ് ഡിവൈഡറിന് കുറുകിയുള്ള പാസേജ് താത്കാലികമായി അടച്ചിടും.

അരിമല ഹോസ്പിറ്റല്‍ റോഡ് മുതല്‍ സ്മൃതിമണ്ഡപം വരെ സര്‍വീസ് റോഡ് സൈഡില്‍ പാര്‍ക്കിംഗ് ഒഴിവാക്കാന്‍ തീരുമാനിച്ചു. പ്രസ്തുത സര്‍വീസ് റോഡ് ടുവേ ട്രാഫിക്ക് നിലനിര്‍ത്തും. പുതിയകോട്ട കോഫി ഹൗസിനെ മുമ്പിലുള്ള റോഡിന് പടിഞ്ഞാറ് വശത്തുള്ള പാര്‍ക്കിംഗ് ഒഴിവാക്കാനും തീരുമാനിച്ചു. കാഞ്ഞങ്ങാട് ടൗണിലെ സര്‍വീസ് റോഡുകള്‍ വണ്‍വേ മാത്രമായി പരിമിതപ്പെടുത്തും. ട്രാഫിക് റെഗുലേറ്ററിംഗ് കമ്മറ്റി തിരുമാനങ്ങള്‍ അടിയന്തിരമായി നടപ്പാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വി.രമേശന്‍ അറിയിച്ചു.

District News

ഓണം കളറാക്കാൻ കാസർഗോഡ്

കാസര്‍ഗോഡ്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷം കാസര്‍ഗോഡ് നഗരത്തില്‍ നടക്കും. 24 മുതല്‍ 30 വരെ വിവിധ കലാപരിപാടികളുടെയും മത്സരങ്ങളുടെയും ആണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിക്ക് സംഘാടകസമിതി അന്തിമരൂപം നല്‍കി. 24നു വൈകുന്നേരം അഞ്ചിന് കാസര്‍ഗോഡ് ജിഎച്ച്എസ്എസി അങ്കണത്തില്‍രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും.

30നു നടക്കുന്ന സമാപന സമ്മേളനം ജില്ലയുടെ ചുമതലയുള്ള തദ്ദേശസ്വയംഭരണമന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. 29ന് ഉച്ചകഴിഞ്ഞ് 3.30നു കാസര്‍ഗോഡ് നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ടീമുകള്‍ക്കും പ്രമുഖരായ കലാകാരന്മാര്‍ക്കും പുറമേ ജില്ലയിലെ പ്രാദേശിക കലാസംഘങ്ങള്‍ക്കും കലാകാരന്മാര്‍ക്കും അവസരം ലഭിക്കുന്ന വിധമാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ശാസ്ത്രീയ നൃത്തവും നാടന്‍ കലാരൂപങ്ങളും ഓണം വാരാഘോഷത്തില്‍ അവതരിപ്പിക്കുന്നുണ്ട്. തിരുവനനപുരം ഭാരത് ഭവന്റെ സാംസ്‌കാരിക പരിപാടിയുടെ പ്രായോജകര്‍ കാസര്‍ഗോഡ് മുന്‍സിപാലിറ്റിയാണ്. കൊല്ലം ഷാഫിയുടെ ഗാനമേള, പിലാത്തറ ലാസ്യയുടെ നൃത്തശില്‍പം, അഥീനയുടെ നാടന്‍ കലാസംഗമം തുടങ്ങിയ പരിപാടികളും ചാക്യാര്‍കൂത്ത് യക്ഷഗാനം തുടങ്ങിയവയും അരങ്ങേറും.


ജില്ലാതല പൂക്കള മത്സരം

24നു രാവിലെ 10 മുതല്‍ 12 മണിവരെ കാസര്‍ഗോഡ് ജിഎച്ച്എസ്എസില്‍ സംഘടിപ്പിക്കും. പരമാവധി 12 ടീമുകള്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്കാണ് അവസരം നല്‍കുക. ഓരോ ടീമിലും നാല് പേര്‍ വീതം ഉണ്ടായിരിക്കണം. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 7,000, 5,000 എന്നിങ്ങനെ പ്രൈസ് മണി നല്‍കും.

വനിതാ-പുരുഷ വടംവലി മത്സരം
വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വടംവലി മത്സരം 27ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ കാസര്‍ഗോഡ് ജിഎച്ച്എസ്എസില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ സംഘടിപ്പിക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം മുതല്‍ നാലാം സ്ഥാനം വരെ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 15,000, 12,000, 8,000, 5,000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും.

കലാമത്സരങ്ങള്‍
26നു വൈകുന്നേരം നാലു മുതല്‍ തിരുവാതിര, ഒപ്പന, ദഫ്മുട്ട്, മാര്‍ഗംകളി തുടങ്ങിയ കലാമത്സരങ്ങള്‍ നടത്തും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മൂന്നു ടീമുകൾക്ക് യഥാക്രമം 10,000, 7,000, 5,000 സമ്മാനത്തുകയായി നല്‍കും.

ദീപാലങ്കാര മത്സരം
കാസര്‍കോട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ സഹകരണത്തോടെ കാസര്‍ഗോഡ് നഗരത്തിലെ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാര മത്സരം സംഘടിപ്പിക്കും. മികച്ച ദീപാലങ്കാരം ഒരുക്കുന്ന സ്ഥാപനങ്ങള്‍, പങ്കാളികള്‍ക്ക് ഒന്നാം സ്ഥാനം മുതല്‍ മൂന്നാം സ്ഥാനം വരെ യഥാക്രമം 15,000, 10,000, 5,000 ക്യാഷ് പ്രൈസ് നല്‍കും.
ജില്ലാതല ഓണാഘോഷ പരിപാടികള്‍ കൂടുതല്‍ ജനകീയവും വൈവിധ്യമാര്‍ന്നതുമാക്കുന്നതിനായി ജില്ലയിലെ കലാകാരന്മാരുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 22നകം രജിസ്റ്റര്‍ ചെയ്ത് ഓണാഘോഷ പരിപാടികളുടെ ഭാഗമാകണമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടണം. ഫോണ്‍:8943992414, 04994 256450.
ഓണാഘോഷം നടത്തി
കാഞ്ഞങ്ങാട്: ജീവോദയ സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓണാഘോഷവും സംഗീത വിരുന്നും കലാപരിപാടികളും നടത്തി. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.പി.ജാഫര്‍ ഉദ്ഘാടനം ചെയ്തു. മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോസ് കൊട്ടാരം അധ്യക്ഷതവഹിച്ചു. ജെന്നി മാക്കീല്‍ മുഖ്യാതിഥി ആയിരുന്നു. മുഹമ്മദ് അലി നവാസ്, രാജന്‍ കളത്തില്‍, സുകുമാരന്‍, കെ.ആശ എന്നിവര്‍ സംസാരിച്ചു. മാനേജര്‍ ലിസി ജേക്കബ് സ്വാഗതവും പ്രിന്‍സിപ്പല്‍ വി.ശാലിനി നന്ദിയും പറഞ്ഞു.

District News

കെഎംഎ ഓണസമ്മാന വിതരണം നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ അസോസിയേഷന്‍ അംഗങ്ങളായ ആയിരത്തിലേറെ കുടുംബങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഓണ സമ്മാനം നല്‍കി.

ആയിരത്തോളം രൂപയുടെ വിഭവങ്ങളും അഞ്ചു കിലോ അരിയുമടങ്ങിയ കിറ്റുകളാണ് ഓണസമ്മാനം. വ്യാപാരി വ്യവസായി ഏകാപന സമിതി ജില്ലാ പ്രസിഡന്‍റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്‍റ് എ.വി.ഹരിഹരസുതന്‍ മുഖ്യാതിഥിയായി. ഐശ്വര്യ കുമാരന്‍, ശോഭന ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.മഹേഷ് സ്വാഗതവും ഹാസിഫ് മെട്രോ നന്ദിയും പറഞ്ഞു.

District News

ടിഎസ്എസ്എസ് പനത്തടി മേഖല വാർഷിക പൊതുയോഗം

ഒടയംചാൽ: ടിഎസ്എസ്എസ് പനത്തടി മേഖല വാർഷിക പൊതുയോഗം പടിമരുത് സെന്‍റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.

ആർസിസി പനത്തടി ഡയറക്ടർ ഫാ. ജോൺസൺ പടിഞ്ഞാറയിൽ അധ്യക്ഷതവഹിച്ചു. ആർസിസി കോർഡിനേറ്റർ സിസ്റ്റർ ലില്ലി മരിയ സംഘനിധി ഓഡിറ്റ് റിപ്പോർട്ടും ആർസിസി സെക്രട്ടറി മേരി ലൂയിസ് ആർസിസി റിപ്പോർട്ടും അവതരിപ്പിച്ചു. ടിഎസ്എസ്എസ് തലശേരി ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് മുഖ്യപ്രഭാഷണം നടത്തി.പനത്തടി ഫൊറോന വികാരി ഫാ. ചാക്കോ കുടിപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. അസി.ഡയറക്ടർ ഫാ.ജെസ്ബിൻ ചെരിയംകുന്നേൽ, പ്രോഗ്രാം മാനേജർ ബീന ബേബി എന്നിവർ പ്രസംഗിച്ചു.

ആർസിസി പ്രസിഡന്‍റ് അഗസ്റ്റിൻ കാഞ്ഞിരടുക്കം സ്വാഗതവും വൈസ് പ്രസിഡന്‍റ് വിനോദ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

District News

വൈഎംസിഎ ഭാരവാഹികള്‍ സ്ഥാനമേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈഎംസിഎ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍ ഉദ്ഘാടനം ചെയ്തു. സാജു തോമസ് അധ്യക്ഷതവഹിച്ചു.

ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം മുഖ്യപ്രഭാഷണം നടത്തി. സി.എം.ബൈജു, റോജി മാത്യു, പീറ്റര്‍ ചക്കുങ്കല്‍, കെ.കെ.സേവിച്ചന്‍, ലില്ലിക്കുട്ടി കൊടിയംകുന്നേല്‍, ജെയ്‌സണ്‍ തോമസ്, വിക്ടര്‍ കോടിമറ്റം, സോണി കാരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ സ്വാഗതവും രാരിച്ചന്‍ പന്നകത്തില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സി.എ.പീറ്റര്‍ (പ്രസിഡന്‍റ്), സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ (വൈസ്പ്രസിഡന്‍റ്), രാരിച്ചന്‍ പന്നകത്തില്‍ (ജനറല്‍ സെക്രട്ടറി), ജോജോ മാത്യു (സെക്രട്ടറി), രാജ് സെബാന്‍ (ട്രഷറര്‍).

District News

പാലിന്‍റെ ഗുണനിലവാര പരിശോധന ആരംഭിച്ചു

കാസര്‍ഗോഡ്: ഓണക്കാലത്ത് ജില്ലയിലെത്തുന്ന പാലിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ കാസര്‍ഗോഡ് ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്‍റർ ആരംഭിച്ചു. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മില്‍ക്ക് അനലൈസര്‍ മെഷീന്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഉഷാദേവി അധ്യക്ഷതവഹിച്ചു. \

ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ പി.എച്ച്.സിനാജുദ്ദീന്‍, അസി.ഡയറക്ടര്‍ കല്യാണി നായര്‍, നീലേശ്വരം സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ സ്മിത മാരാര്‍ എന്നിവര്‍ പ്രസംഗിച്ചു.
24നു വൈകുന്നേരം അഞ്ചു വരെ കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്‍റെ ഗുണനിയന്ത്രണ ലാബിലാണ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുക. പാല്‍ ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ജില്ലയിലെ പാല്‍ ഉത്പാദകസംഘങ്ങള്‍ക്കും സൗജന്യ പാല്‍ പരിശോധന നടത്താം.
പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതും സുരക്ഷിതവുമല്ലാത്ത പാല്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കും. താല്‍പര്യമുള്ളവര്‍ 200 മില്ലി ലിറ്റര്‍ പാലുമായി ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ എത്തിച്ചേരണമെന്ന് ജില്ലാ ഗുണനിയന്ത്രണ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04994 255390.

District News

അതിർത്തിയിൽ കേരള-കർണാടക എക്സൈസ് സംയുക്ത പരിശോധന

ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് സംഘം പരിശോധന കർശനമാക്കി. അന്തർസംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കേരള-കർണാകട എക്സൈസ് സംയുക്ത പരിശോധനയും ആരംഭിച്ചു. ഉത്സവ സീസണിൽ കർണാടകയിൽനിന്ന് കേരളത്തിലേക്ക് രാസലഹരി, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ കടത്തുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

കൂട്ടുപുഴ പുതിയ പാലത്തിന് സമീപത്തെ കേരള എക്സൈസ് ചെക്ക്പോസ്റ്റിനോടു ചേർന്നാണ് കർണാടക എക്സൈസ് സംഘവും കേരള സംഘവും പരിശോധന നടത്തുന്നത്. പാലം കടന്ന് കർണാടകയുടെ ഭാഗത്തും ഇരു സംസ്ഥാന സംഘങ്ങളും സംയുക്തമായി പരിശോധന നടത്തി. വരും ദിവസങ്ങളിലും മിന്നൽ പരിശോധന തുടരും.

യാത്രാവാഹനങ്ങളും നിരീക്ഷണത്തിൽ

കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങൾക്കു പുറമേ യാത്രാ വാഹനങ്ങളും കർശനമായി പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ മുതൽ ബസുകൾ വരെയുള്ള വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.

ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി കൂട്ടുപുഴ അതിർത്തിയിൽ 24 മണിക്കൂറും പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങളുടെ സംയുക്ത പരിശോധന. ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അഞ്ചുപേർ വീതമുള്ള രണ്ട് സംഘങ്ങളാണ് രണ്ട് ഷിഫ്റ്റുകളിലായി ചെക്സ്റ്റിൽ പ്രവർത്തിക്കുന്നത്.

അതേ സമയം പുതിയ രീതികളിൽ ലഹരി വസ്തുക്കൾ കടുത്തുന്നത് എക്സൈസ് സംഘത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. റോഡിനോട് ചേർന്ന വനപ്രദേശത്തെ ഊടുവഴികളിലൂടെ ലഹരിവസ്തുക്കൾ കാൽനടയായി കടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണത്തിന് ലഭിച്ച വിവരം ഇതു കണ്ടെത്തി തടയാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കർണാടക സംഘത്തിൽ വിരാജ്പേട്ട സബ് ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് വി. ചന്ദ്രപ, എക്സൈസ് ഇൻസ്പെക്ടർ യശ്വന്ത് കുമാർ, എക്സൈസ് സബ് ഇൻസ്പെക്ടർ കെ.ജി. കേശവ ഗൗഡ, മടിക്കേരി സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഡ്രൈവർ സി.സി. അഭിഷേക് എന്നിവർ പങ്കെടുത്തു.

കേരള സംഘത്തിൽ ഇരിട്ടി എക്സൈസ് സിഐ സി. രജിത്, എക്സൈസ് ഇൻസ്പെക്ടർമാരായ സൻഫീർ മുഹമ്മദ്, എൽദോ ജോർജ്, എക്സൈസ് എ.എസ.ഐമാരായ പി. ബഷീർ, കെ. ഉമ്മർ, ടി. ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എം. ബിനീഷ്, ടി.പി. അഭിജിത്, സി.വി. റജിൽ, വനിതാ എക്സൈസ് ഓഫീസർ ശ്രീജ എസ്. കുമാർ എന്നിവർ പങ്കെടുത്തു.

District News

പൂക്കള മത്സരം; റീ സര്‍വേ ഓഫിസിന് ഒന്നാം സ്ഥാനം

കണ്ണൂർ: ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം വാരാഷോഷ പരിപാടികളുടെ ഭാഗമായി കണ്ണൂര്‍ നഗരത്തിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ, സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു.

സിവില്‍ സ്റ്റേഷനിലെ അസി. ഡയറക്ടര്‍ റീ സര്‍വേ ഓഫിസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഓഫീസ് രണ്ടാം സ്ഥാനവും, കളക്ടറേറ് കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. എസ്ബിഐ മെയിന്‍ ബ്രാഞ്ച്, പിഡബ്ല്യുഡി റോഡ്‌സ് ഡിവിഷന്‍, കണ്ണൂര്‍ താലൂക്ക് ഓഫീസ്, വൈദ്യുതി ഭവന്‍, വാട്ടര്‍ അഥോറിറ്റി ഓഫിസ്, പിഡബ്ല്യുഡി ബില്‍ഡിംഗ്സ് സബ് ഡിവിഷന്‍ കണ്ണൂര്‍ എന്നിവ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.

District News

മഞ്ഞപ്പിത്ത പ്രതിരോധം: പടിയൂരിൽ പ്രത്യേക പദ്ധതി

ഇരിട്ടി: പടിയൂർ പഞ്ചയത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പടിയൂർ-കല്യാട് പഞ്ചായത്തിൽ ഒന്നര മാസത്തെ പ്രത്യേക പ്രതിരോധ പ്രവർത്തന പദ്ധതിക്ക് തുടക്കമായി. ജനകീയ കൂട്ടായ്മ ചേർന്നാണ് മാർഗരേഖ തയാറാക്കിയത്. ഭക്ഷണ-പാനീയ വിതരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.

ഓണം, നബിദിനാഘോഷ ങ്ങളോടനുബന്ധിച്ച് വിതരണം ചെയ്യുന്ന പാനീയങ്ങൾ ചൂടുള്ളത് മാത്രമായിരിക്കണം. ഓണത്തോടനുബന്ധിച്ചുള്ള മഴയുത്സവങ്ങൾ നിർത്തിവയ്ക്കാനും തീരുമാനിച്ചു. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ചൂടുള്ള പാനീയങ്ങൾ ഒഴികെയുള്ള വെൽക്കം ഡ്രിങ്കുകളുടെ വിതരണം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പാടില്ല. ഭക്ഷണ വിതരണം നടക്കുന്ന ചടങ്ങുകൾ 20 ദിവസം മുന്പ് അധികൃതരെ അറിയിക്കണം. സദ്യകൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ സ്രോതസ് മുൻകൂട്ടി ആരോഗ്യവകുപ്പിനെ അറിയിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം. ഹെൽത്ത് കാർഡില്ലാത്ത ഹോട്ടൽ, കൂൾബാർ ജീവനക്കാർ രണ്ടാഴ്ചയ്ക്കകം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാർഡുകളിൽ ക്ലോറിനേഷൻ ഡ്രൈവും ആരംഭിച്ചു.

സ്കൂളുകളിലും നിയന്ത്രണം

സ്കൂളുകളിൽ കുട്ടികൾ ഭക്ഷണവും വെള്ളവും പങ്കിടരുതെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും നിർദേശം നൽകി. കുട്ടികളിലെ രോഗവിവരങ്ങൾ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. മുഴുവൻ സ്കൂളുകളിലും പിടിഎ പ്രത്യേക യോഗം ചേരും. ആരാധനാലയങ്ങൾ, അങ്കണവാടികൾ, കുടുംബശ്രീ, വായനശാലകൾ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ പരിപാടികൾ നടത്തും. എല്ലാ തിങ്കളാഴ്ചയും ഊരത്തൂർ ആരോഗ്യകേന്ദ്രത്തിൽ അവലോകന യോഗം ചേരും. വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും അടിയന്തര യോഗം ചേരും.

മഞ്ഞപ്പിത്തബാധിത വീടുകളിലേക്കുള്ള സന്ദർശനം ഒഴിവാക്കാനും രോഗബാധിതരുമായി അടുത്തിടപഴകുന്നവരും ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി. ശ്രീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.വി. രാജീവ്, സെക്രട്ടറി റോബർട്ട് ജോസഫ്, ഊരത്തൂർ പിഎച്ച്സി, ജെഎച്ച്ഐ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു .ഇരിട്ടി ഹെൽത്ത് സൂപ്പർവൈസർ സി.പി. സലിം, ഊരത്തൂർ എച്ച്ഐ ഇൻചാർജ് രാജേഷ് എന്നിവർ ക്ലാസെടുത്തു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

 

District News

പാലിന്‍റെ ഗുണമേന്മയറിയാം; ഓണക്കാല ഊര്‍ജിത പാല്‍ പരിശോധന ക്യാമ്പ് തുടങ്ങി

കണ്ണൂർ: ക്ഷീരവികസന വകുപ്പിന്‍റെ ജില്ലാ ഗുണമേന്‍മാ നിയന്ത്രണ വിഭാഗം സംഘടിപ്പിച്ച ഓണക്കാല ഊര്‍ജിത പാല്‍ പരിശോധന ക്യാമ്പ് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഗുണമേന്മാ പരിശോധനാ ലാബ് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. രശ്മി, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എന്‍. ശ്രീകാന്തി, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് ട്വിങ്കിള്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 24 ന് വൈകുന്നേരം അഞ്ചു വരെ ലാബില്‍ പാല്‍ പരിശോധനയ്ക്ക് നല്‍കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഓണക്കാലത്ത് പാല്‍ ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്‍റെ വിപണനവും ഉപഭോഗവും തടയുന്നതിന്‍റെ ഭാഗമായാണ് ഊര്‍ജിത പാല്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലിലിറ്റര്‍ പാല്‍ സാമ്പിള്‍കൊണ്ടുവരണം. പാക്കറ്റ് പാലാണെ ങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. പാലിന്‍റെ ഗുണനിലവാരത്തെപ്പറ്റിയുള്ള സംശയമകറ്റു ന്നതിന് ഉപഭോക്താക്കള്‍ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി ബന്ധപ്പെടാം. ഫോണ്‍: 9747336094, 9447204204.

District News

കണ്ണൂർ പ്രസ് ക്ലബ് ഓണാഘോഷം

കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് ഓണാഘോഷം സൺ ഷൈൻ ഹെറിറ്റേജിൽ നടന്നു. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്‍റ് സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഓണവട്ടം പരിപാടിയില്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു.

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുൾ കരീം, സച്ചിന്‍ സൂര്യകാന്ത് മഖേച്ച, സി. അനില്‍കുമാര്‍, അഡ്വ. കെ.കെ. ബല്‍റാം, കെ.പി. പ്രശാന്ത്, പി.ജെ. ജേക്കബ്, പി.ജെ. റെജി, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു. വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി.

District News

ചാവശേരി ഹയർ സെക്കൻഡറി സ്കൂളിന് ജില്ലയിലെ മികച്ച ഹൈസ്‌കൂളിനുള്ള അവാർഡ്

മട്ടന്നൂർ: ജില്ലയിലെ മികച്ച ഹൈസ്‌കൂളിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പെർഫോമൻസ് അവാർഡ് ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു ലഭിച്ചു. സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണു പുരസ്‌കാരം. വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുമ്പോൾ 197 പേരാണ് ചാവശേരി സ്‌കൂളിൽ പുതുതായി എത്തിയത്. ജില്ലയിലെ 186 ഹൈസ്‌കൂളുകളിൽ നിന്നാണു ചാവശേരി തെരഞ്ഞെടുക്കപ്പെട്ടത്.

ഇരിട്ടി നഗരസഭയുടെ കീഴിലുള്ള വിദ്യാലയത്തിൽ "ഐഡിയ' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. അടിസ്ഥാനശേഷി വികസന പരിപാടി, പഠന പരിപോഷണ പരിപാടി, കൗൺസലിംഗ്, മെഗാ ഗൃഹസന്ദർശനം, പങ്കാളിത്ത ഉച്ചഭക്ഷണ പദ്ധതി, പ്രാദേശിക മികവ് കൂട്ടായ്മ തുടങ്ങിയ പദ്ധതികളാണു നടപ്പാക്കിയത്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് സ്‌കൂൾ മുറ്റം ഇന്‍റർലോക്ക്, ശിശുസൗഹൃദ ഫർണിച്ചറുകൾ, ശൗചാലയം, ക്ലാസ്മുറികൾ, ശബ്ദസംവിധാനം, ബിരിയാണി ഉൾപ്പെടെയുള്ള ഉച്ചഭക്ഷണം എന്നിവയും ഏർപ്പെടുത്തി. ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ, കൗൺസിലർ സി.എം. രമ്യ, പ്രിൻസിപ്പൽ മൻസൂർ കിണാക്കൂൽ, മുഖ്യാധ്യാപകൻ സി.എ. അബ്ദുൾഗഫൂർ, പിടിഎ പ്രസിഡന്‍റ് കെ. ശ്രീനിവാസൻ തുടങ്ങിയവരാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

District News

കളക്ടറേറ്റില്‍ ഓണാഘോഷം‍ സംഘടിപ്പിച്ചു

കണ്ണൂർ: കളക്ടറേറ്റില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന റവന്യൂ വകുപ്പിന്‍റെ ആഘോഷ പരിപാടികള്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. തിരക്കുപിടിച്ച ഡിജിറ്റല്‍ കാലത്ത് ഓണം പോലെയുള്ള ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദേഹം പറഞ്ഞു.

ആളുകള്‍ക്ക് ഒന്നിച്ചിരിക്കാനും ഭക്ഷണവും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍. ഓണം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്‍റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ നിത്യജീവിതത്തിലേക്ക് വ്യാപിപ്പിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്‍റ് കളക്ടര്‍ എസ്. സ്വാതി, എഡിഎം പി.എന്‍. പുരുഷോത്തമന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ. രാജേഷ് ഖന്ന, ഡപ്യൂട്ടി കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണാഘോഷത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാപരിപാടികളും കമ്പവലി, ഉറിയടി, കസേരക്കളി തുടങ്ങിയ ഓണക്കളികളും അരങ്ങേറി.

District News

സദ്ഭാവന ദിനം ആചരിച്ചു

കണ്ണൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി കണ്ണൂർ ഡിസിസിയിൽ നടന്ന പുഷ്പാർച്ചയ്നക്കും അനുസ്മരണത്തിനും പ്രസിഡന്‍റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി.

നേതാക്കളായ പ്രഫ.എ.ഡി. മുസ്തഫ, കെപിസിസി ട്രഷറർ വി.എ. നാരായണൻ, പി.ടി. മാത്യു, വി.വി. പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം.പി. വേലായുധൻ, വി.പി. അബ്ദുൾ റഷീദ്, വിജിൽ മോഹനൻ, സി.ടി. ഗിരിജ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ, അജിത്ത് മാട്ടൂൽ, പ്രസാദ് കൊടിയേരി, സി.ടി. സജിത്ത്, നൗഷാദ് ബ്ലാത്തൂർ, രാഹുൽ കായക്കൽ, കൂക്കിരി രാജേഷ്, കെ. ഉഷാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി മേലെചൊവ്വ പ്രത്യാശ ഭവനിൽ സ്നേഹ സംഗമം നടത്തി. കെപിസിസി അംഗം മുഹമ്മദ്‌ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംവെള്ളി, പ്രത്യാശഭവൻ ഡയറക്ടർ സിസ്റ്റർ ജീന, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ അശ്വിൻ സുധാകർ, മിഥുൻ മാറോളി, ശ്രുതി റിജേഷ്, യൂത്ത് കോൺഗ്രസ്‌ എം.കെ. വരുൺ, പ്രിൻസ് പി. ജോർജ്, നിവിൽ മാനുവൽ, റയീസ് തില്ലങ്കേരി, ഷിജു കല്ലെൻ, അൻഫീർ ചാലാട് എന്നിവർ പ്രസംഗിച്ചു.

 

District News

മാവേലി വരുന്നു; നാല് ബിന്നുകളുമായി

കണ്ണൂർ: ഓണാഘോഷത്തിനിടയില്‍ മാലിന്യം വലിച്ചെറിയാതെ തരംതിരിച്ച് ശേഖരിക്കാന്‍ പ്രജകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ജില്ലാ ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ രണ്ട് മാവേലിമാര്‍ ജില്ലയില്‍ പര്യടനം തുടങ്ങി. മാവേലിയുടെ കൈവശമുള്ള പാത്രത്തില്‍ നിന്നും നറുക്കെടുപ്പിലൂടെ കിട്ടുന്ന മാലിന്യം പച്ച, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള അനുയോജ്യമായ ബിന്നുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മാവേലി സമ്മാനങ്ങള്‍ നല്‍കും. ബിന്നുകള്‍ മാറി നിക്ഷേപിച്ചു പോകുന്നവര്‍ക്ക് അത് കൃത്യമായി പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ മാവേലിയുടെ ടീമും മത്സരാര്‍ഥികളെ സഹായിക്കും.

ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ ഖരമാലിന്യ പരിപാലന നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ശുചിത്വമിഷന്‍റെ മാവേലിയും സംഘവും. ഒപ്പം ഓണാഘോഷങ്ങള്‍ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുകയെന്ന ലക്ഷ്യവും. 'തരം തിരിക്കാം മാലിന്യം മാവേലിക്കൊപ്പം' എന്ന പേരിലുള്ള പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കി, പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിന്‍റെ ലക്ഷ്യം. ആഘോഷവേളകളില്‍ ഉണ്ടാകുന്ന മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ ഉറവിടത്തില്‍ തന്നെ തരംതിരിച്ച് അതത് ബിന്നുകളില്‍ നിക്ഷേപിക്കണമെന്ന സന്ദേശവും ഇതിലൂടെ പ്രചരിപ്പിക്കും. 'മാലിന്യം വലിച്ചെറിയാതെ തരംതിരിച്ച് കൈമാറാം, ഹരിത ഓണം ആഘോഷിക്കാം' എന്നതാണ് പ്രചാരണ പരിപാടിയുടെ മുഖ്യ സന്ദേശം.

District News

പുലിയെ കാണാൻ തിക്കും തിരക്കും

മട്ടന്നൂർ: വീടിനു സമീപത്ത് പുലി കുടുങ്ങി കിടക്കുന്നത് അറിഞ്ഞു പുലി പേടിയില്ലാതെ കാണാനുള്ള തിരക്കായിരുന്നു ജനങ്ങൾ. ഇന്നലെ പുലർച്ചെ മുതൽ നൂറുകണക്കിനു പേരാണ് മാലൂർ പെരുവങ്ങാട്ടയിലെത്തിയത്. സി.കെ. രാമകൃഷ്ണന്‍റെ പറമ്പിലെ പന്നിക്കെണിയിലാണു പുലി കുടുങ്ങിയത്. വനംവകുപ്പ് അധികൃതരും പൊലിസും പുലർച്ചെ തന്നെ ഇവിടെയെത്തി സ്ഥലത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. മയക്കുവെടി വയ്ക്കുമ്പോഴും മറ്റു ആളുകളെ നിയന്ത്രിക്കാൻ പൊലിസും വനംവകുപ്പ് അധികൃതരും പാടുപെട്ടു.

ഇന്നലെ പുലർച്ചെ നാലോടെ നായ്ക്കളും കന്നുകാലികളും അസ്വാഭാവികമായി കരയുന്നത് കേട്ടതായി വീട്ടുകാർ പറഞ്ഞു. പുരളിമല വനമേഖലയിൽനിന്നാണ് പുലി എത്തിയതെന്നാണ് കരുതുന്നത്. കെണിയിൽ അകപ്പെട്ട പുലി രക്ഷപ്പെടാനായി മുകളിലേക്കു ചാടുകയും മരക്കമ്പുകളും മറ്റും കടിച്ചുമുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പുലിയെ കാണുന്നതിനായി സമീപത്തെ പി. ബാബുവിന്‍റെ വീടിന്‍റെ രണ്ടാംനിലയിൽ ഉൾപ്പടെ ആളുകൾ തിങ്ങിക്കൂടി.
പുലിയുള്ളതിന്‍റെ അടുത്തേക്കു വരരുതെന്ന് പൊലിസ് പലതവണ ആവശ്യപ്പെട്ടിട്ടും ആൾക്കാർ മാറാൻ തയാറായില്ല. വനംവകുപ്പ് അധികൃതർ പുലിയെ ഏറെനേരം നിരീക്ഷിച്ചശേഷം രാവിലെ 9.45 ഓടെയാണ് ആദ്യഡോസ് മയക്കുവെടി വച്ചത്. തുടർന്ന് ബൂസ്റ്റർ ഡോസുകളും നൽകി. പുലിയെ പിടിച്ചതോടെ ചിത്രം പകർത്താനുള്ള തിരക്കായിരുന്നു.

ആറുവയസോളം പ്രായം തോന്നിക്കുന്ന ആൺ പുലിയാണു കുരുക്കിൽ പെട്ടത്. കൊട്ടിയൂർ റേഞ്ചിലെ തോലമ്പ്ര സെക്ഷൻ പരിധിയിലുള്ള പ്രദേശമാണിത്. വയറിൽ കുടുങ്ങിയ കമ്പിയുമായി കുതറിമാറാൻ ശ്രമിച്ചതോടെ കുരുക്ക് ആഴത്തിൽ മുറുകി പുലി അവശനിലയിലായിരുന്നു. വിവരമറിഞ്ഞ് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജിന്‍റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തിയിരുന്നു.

ആർആർടി വെറ്റിനറി ഡോക്ടർ ഇല്യാസ് റാവുത്തർ, കുട്ടിമാവൻകീഴിൽ വെറ്ററിനറി സർജൻ ഡോ. സി. അരുൺ എന്നിവരുടെ നേതൃത്വത്തിലാണു പുലിയുടെ ആരോഗ്യനില പരിശോധിച്ചത്. മയക്കുവെടി വച്ച് മാത്രമേ പുലിയെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിക്കൂ എന്ന് വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പുലിയെ മയക്കുവെടിവച്ച് കുരുക്കിൽനിന്നു മോചിപ്പിച്ചത്. അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പിക്കുരുക്ക് മുറുകിയതുമൂലം ആന്തരിക അവയവങ്ങൾക്ക് ഏറ്റ അതിതീവ്രമായ പരിക്കുകളാണ് മരണകാരണമെന്ന് വെറ്ററിനറി ഡോക്ടർമാർ സ്ഥിരീകരിച്ചു.

മുതിർന്ന റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പൂർത്തിയാക്കിയത്. ഐഎഫ്എസ്, എഡിസിഎഫ് നോർത്തേൺ സർക്കിൾ ജി. ആദർശ്, സിസിഎഫിന്‍റെ ടെക്നിക്കൽ അസിസ്റ്റന്‍റ് ജി. പ്രദീപ്, കണ്ണൂർ എസ്ഐപിഎസിഎഫ് രവീന്ദ്രനാഥ്, തലശേരി തഹസിൽദാർ വിജേഷ് പദ്മനാഭൻ, മാലൂർ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് ബാബു, കണ്ണവം റേഞ്ച് ഓഫീസർ സുധീർ നേരോത്ത്, ആറളം അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, തളിപ്പറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ എന്നിവർ നേതൃത്വം ൽകി.
സംഭവത്തിൽ വനംവകുപ്പ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടുപന്നിയേയോ മറ്റോ ലക്ഷ്യമാക്കി വച്ച കുരുക്കിലാണോ പുലി അകപ്പെട്ടതെന്ന് അന്വേഷിച്ചു വരികയാണെന്നും കേസിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ലെന്നും സമഗ്രമായ അന്വേഷണം നടക്കുമെന്നും അധികൃതർ അറിയിച്ചു.

നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ മാർഗ നിർദേശങ്ങൾ പ്രകാരം ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വെറ്ററിനറി വിദഗ്ദ്ധരുടെയും ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണു പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയത്.

District News

കോളജ് വിദ്യാർഥിനിക്ക് നേരേ ലൈഗികാതിക്രമം; ഒഡീഷ സ്വദേശി അറസ്റ്റിൽ

പഴയങ്ങാടി: മാടായി കോളജിലെ വിദ്യാർഥിനിക്ക് നേരേ ലൈഗികാതിക്രമത്തിന് ശ്രമിച്ച ഒഡീഷ സ്വദേശിയെ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് പിടികൂടി പഴയങ്ങാടി പൊലിസിന് കൈമാറി. ഒഡീഷക്കാരനായ കിരൺ സിങ്കു (20 ) ആണ് പിടിയിലായത്. ഇയാളുടെ അതിക്രമത്തിനിടെ വിദ്യാർഥിനിക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം.

കോളജിലെ ക്ലാസ് കഴിഞ്ഞ് പഴയങ്ങാടി ബസ്‌സ്റ്റാൻഡിലേക്കുള്ള യാത്രയിൽ പെൺകുട്ടിയെ പിന്തുടർന്ന കിരൺ സിങ്കു വിദ്യാർഥിനിയെ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. വിദ്യാർഥിനിയുടെ കരച്ചിലും ബഹവും കേട്ട് സഹവിദ്യാർഥികൾ എത്തി കുട്ടിയെ രക്ഷിക്കുകയും അന്യസംസ്ഥാന തൊഴിലാളിയെ കിഴടക്കുകയുമായിരുന്നു.

സംഭമമറിഞ്ഞെത്തിയ പൊലിസ് പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാർഥിനിയിൽസിന്ന് സിഐ ഇ. സന്തോഷ് കുമാറും സംഘവും വിശദമായ മൊഴി രേഖപ്പെടുത്തി. പിടിയിലായ പ്രതി മദ്യലഹരിയിലായതിനാൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പൊലിസ് പറഞ്ഞു.

District News

അഖില്‍ ജോയന്‍റെ ഭൗതികദേഹം 24നു വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും

വെള്ളരിക്കുണ്ട് (കാസർഗോഡ്): യുക്രെയ്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മര്‍ച്ചന്‍റ് നേവി ജീവനക്കാരന്‍ അഖില്‍ ജോയന്‍റെ (26) ഭൗതികശരീരം 24നു വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും. യുക്രെയ്നില്‍ നിന്നു മോള്‍ഡോവയിലെ ചിസിനാവിലേക്ക് റോഡ് മാര്‍ഗവും തുടര്‍ന്ന് ചിസിനാവില്‍ നിന്ന് ഇസ്താംബുള്‍ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗവും തുര്‍ക്കി എയര്‍ലൈന്‍സ് എത്തിക്കും. 23നു ബംഗളൂരുവിലെത്തുന്ന ഭൗതികദേഹം 24ന് ആംബുലന്‍സിലാണ് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കുക. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യന്‍ എംബസിയില്‍നിന്നും നോര്‍ക്കയില്‍നിന്നും ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു. ജൂലൈ 20നാണ് അഖില്‍ കൊല്ലപ്പെട്ട വിവരം അധികൃതര്‍ വീട്ടുകാരെ അറിയിക്കുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ച് അഭ്യര്‍ഥിച്ചിരുന്നു. യുക്രെയിനിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയായത്. എംഎല്‍എമാരായ ഗോവിന്ദന്‍ പള്ളിക്കാപ്പിലും സന്ദീപ് വാര്യരും വീട്ടിലെത്തുകയും തുടര്‍ നടപടികള്‍ക്ക് നോര്‍ക്കയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. മരണവിവരം അറിഞ്ഞയുടന്‍ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അഖിലിന്‍റെ വീട്ടിലെത്തുകയും ജില്ലാ ഭരണ സംവിധാനം തുടര്‍നടപടികളുടെ ഏകോപനം ഉറപ്പു വരുത്തുകയും ചെയ്തു.

District News

ട്രെയിനിൽനിന്ന് ലാപ്ടോപ്പ് കവർന്ന മോഷ്ടാവ് അറസ്റ്റിൽ

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിയുടെ ലാപ്ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃക്കരിപ്പൂർ പടന്ന സ്വദേശി കെ.സുധാകരനെയാണ് (56) ആർ.പി.എഫും റെയിൽവേ പൊലിസും ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടിയത്.

ഏറനാട് എക്സ്പ്രസിൽ ഫറോക്കിൽ നിന്ന് കാസർഗോഡേക്ക് യാത്ര ചെയ്യുകയായിരുന്നു എൻജിനിയറിംഗ് കോളജ് വിദ്യാർഥിയുടെ 80,000 രൂപ വില വരുന്ന ലാപ്ടോപ്പ് അടങ്ങിയ ബാഗായിരുന്നു കവർന്നത്. ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2.30ഓടെ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു മോഷണം. വിദ്യാർഥിയുടെ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ 11ഓടെ കണ്ണൂരിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും പിടിച്ചെടുത്തു. ആർപിഎഫ് ഇൻസ്പെക്ടർ രമേഷ്കുമാർ, റെയിൽവേ എസ്ഐ സന്തോഷ്,ആർ.പി.എഫ് എഎസ്ഐ സഞ്ജയ്, ഹെഡ്കോൺസ്റ്റബിൾമാരായ അജീഷ്, വിജേഷ്, റെയിൽവേ ഇന്‍റലിജൻസ് സിപിഒ ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

District News

സർക്കാർ ഡോക്ടറുടെ പേരിലും കൊമേഴ്‌സൽ വാഹന വായ്പ!

ഇരിട്ടി: ശ്രീരാം ഫിനാൻസിന്‍റെ ഇരിട്ടി ശാഖയിൽ ലോൺ രേഖകളുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. ഇരിട്ടി ബ്രാഞ്ചിൽ മാത്രം നൂറിലേറെ പേരുടെ പേരിൽ അനധികൃതമായി ലോൺ രേഖപ്പെടുത്തിയതായി കണ്ടെത്തി. സർക്കാർ ഡോക്ടറുടെ പേരിലും കൊമേഴ്‌സൽ വാഹനത്തിനായി 5.40 ലക്ഷം രൂപയുടെ ലോൺ എടുത്തതായി കണ്ടെത്തി.

ശ്രീരാം ഫിനാൻസുമായി യാതൊരു ഇടപാടും ഇല്ലാത്ത ഡോക്ടറുടെ ആധാർ, പാൻ നമ്പറുകളും കൃത്യമായി ഉപയോഗിച്ചാണ് ലോൺ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ലോൺ അക്കൗണ്ടിൽ നൽകിയ ഫോൺ നമ്പർ തന്‍റേതല്ലെന്ന് ഡോക്ടർ പറഞ്ഞു. തന്‍റെ പേരിൽ വാഹനമില്ലെന്നും ലോൺ എടുത്തിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.

സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് ഡോക്ടർ തന്‍റെ പേരിലുള്ള ലോൺ വിവരം അറിയുന്നത്. കഴിഞ്ഞ മാസമാണ് വായ്പ ആരംഭിച്ചതെന്നാണ് രേഖകളിൽനിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ ഡോക്ടർ ഇരിട്ടി പൊലിസിൽ പരാതി നൽകി. തന്‍റെ പേരിലെടുത്ത വാഹനത്തിന്‍റെ വിവരങ്ങൾ ഉൾപ്പെടെ ലോൺ സംബന്ധമായ മുഴുവൻ രേഖകളും ലഭ്യമാക്കണമെന്നാണ് ഡോക്ടറുടെ ആവശ്യം. ലോൺ രേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നൂറിലേറെ പേർ ശ്രീരാം ഫിനാൻസിന്‍റെ കീഴൂരിലുള്ള ഓഫിസിലെത്തിയതായാണ് വിവരം. വ്യാജമായി ലോൺ എടുത്തതായി സംശയിക്കുന്നവർ ചേർന്ന് വാട്സ് ആപ്പ് കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്.

വിശദീകരണവും പൊളിയുന്നു

സോഫ്റ്റ്‌വേറിൽ മാറ്റം വരുത്തിയപ്പോഴുണ്ടായ പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ശ്രീരാം ഫിനാൻസ് അധികൃതരുടെ വിശദീകരണം. 70 ശതമാനത്തോളം പ്രശ്നങ്ങൾ പരിഹരിച്ചതായും ശേഷിക്കുന്നവ ഉടൻ പരിഹരിക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ലോൺ ബാധ്യതയുമായി ബന്ധപ്പെട്ട ആശങ്കയുമായി ഓഫിസിലെത്തിയവർക്ക് നോൺ-ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ, ശ്രീരാം ഫിനാൻസുമായി യാതൊരു ഇടപാടും ഇല്ലാത്ത സർക്കാർ ഡോക്ടറുടെ പേരിൽ കൊമേഴ്‌സൽ വാഹന ലോൺ രേഖപ്പെടുത്തിയ സംഭവം ഈ വിശദീകരണങ്ങളെ കൂടുതൽ ചോദ്യം ചെയ്യുന്നതാണ്. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഡോക്ടർ വ്യക്തമാക്കി.

Latest News

Corehub Up