പ്രതീകാത്മക ചിത്രം
വളാഞ്ചേരി: കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ വൻ ലഹരി സംഘത്തെ വളാഞ്ചേരി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി.
സംഭവത്തിൽ ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ് (24), ഹുസ്നി മുബാറക് (24) രണ്ടത്താണി സ്വദേശി അബ്ദുൾ നാസർ (39), എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് 43.54 ഗ്രാം എംഡിഎംഎ, 4.7 കിലോഗ്രാം കഞ്ചാവ്, അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം ആംബർഗ്രിസ് (തിമിംഗല ഛർദി) എന്നിവ പിടിച്ചെടുത്തു.
കോട്ടക്കലിൽ ഉഴിച്ചിൽ ചികിത്സയ്ക്കായി എത്തിയതാണെന്ന വ്യാജേനയാണ് പ്രതികൾ കാവുംപുറത്ത് വീട് വാടകയ്ക്കെടുത്തത്. തുടർന്ന് ഈ വീട് കേന്ദ്രീകരിച്ച് ലഹരിമരുന്നുകളുടെയും അപൂർവ വസ്തുക്കളുടെയും കച്ചവടം നടത്തിവരികയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസും ഡാൻസാഫ് സംഘവും നടത്തി സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്.
പിടിച്ചെടുത്ത തിമിംഗല ഛർദിയുടെ ഉറവിടത്തെക്കുറിച്ചും പ്രദേശത്ത് ഇവർക്ക് ലഹരി വിൽപനയിൽ സഹായികളെ ആരെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
Tags : Nattuvishesham District News Robbery Valanchery Three people