x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടുവയുടെ ആക്രമണത്തിൽ ഗൂഡല്ലൂരിൽ കർഷകൻ കൊല്ലപ്പെട്ടു

ഓൺലൈൻ ഡെസ്ക്
Published: August 21, 2026 10:07 PM IST | Updated: August 21, 2026 10:11 PM IST

പ്രതീകാത്മക ചിത്രം

ഗൂഡല്ലൂർ: ഒരു കർഷകൻ കൂടി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേലെ ഗൂഡല്ലൂർ ഓവാലി കോക്കലിമലയിൽ രവിചന്ദ്രൻ (48) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഓവാലി ലോറിസ്റ്റൺ നാലാം നമ്പർ തോട്ടത്തിന് സമീപത്ത് സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് രവിചന്ദ്രനെ കടുവ പിടികൂടിയത്.

 ഈ പ്രദേശത്തു  കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കടുവയുടെ ആക്രമണത്തിൽ കൊലചെയ്യപ്പെടുന്ന രണ്ടാമത്തെ ആളാണ് രവിചന്ദ്രൻ .വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇയാളുടെ കരച്ചിലും കടുവയുടെ അലർച്ചയും കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും രവിചന്ദ്രൻ മരണപ്പെട്ടിരുന്നു. 

ഇയാളുടെ ഒരു കൈയും കടിച്ചെടുത്തുകൊണ്ടാണ് കടുവ പോയത്, പിന്നീട് ഉപേക്ഷിച്ചു. ഭാര്യ -മഹേശ്വരി . മക്കൾ - മഹാലക്ഷ്മി (കോത്തഗിരി), സംഗീത (തിരുപ്പൂർ ), അജിത് കുമാർ (ഗൂഡല്ലൂർ ), മരുമകൾ - ജനനന്ദിത. 

Tags : Gudalur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Tiger Attack Murder

Recent News

Corehub Up