Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder

America

കലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; അടിമുടി ദുരൂഹത

കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയിലെ മില്‍പീറ്റസില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനു പിന്നിലെ കാരണം കണ്ടെത്താനായില്ല.

ഇതേ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന ഇവരുടെ സുഹൃത്ത് കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ സംഭവവുമായി ബന്ധപ്പെട്ട് മാല്‍പീറ്റ്‌സ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോട്ടയം കുറിച്ചി പള്ളത്ര വീട്ടില്‍ ജേക്കബിന്‍റെ (മിഥുന്‍) ഭാര്യ ആന്‍ മേരി മാത്യു (35), തൃശൂര്‍ പീച്ചി വിലങ്ങന്നൂര്‍ സ്വദേശി വിജിഷിന്‍റെ ഭാര്യ അഞ്ജന ഹരി (35) എന്നിവരാണു മരിച്ചത്.

ഡിക്‌സണ്‍ ലാന്‍ഡിംഗ് റോഡിലെ മില്‍ക്രീക്ക് അപ്പാര്‍ട്ട്മെന്‍റിലാണ് മൂന്നു യുവതികളും കുടുംബസമേതം താമസിച്ചിരുന്നത്. ഫ്ലാറ്റിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയിലായിരുന്നു ആന്‍.

അപ്പാര്‍ട്ട്‌മെന്‍റിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ അഞ്ജനയെ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയെ അനില കാറിടിപ്പിക്കുന്നത് കണ്ടവരുണ്ടെന്നു പൊലിസ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് പാര്‍ക്കിംഗ് ഏരിയയില്‍ നീല നിറത്തിലുള്ള ഒരു എസ്‌യുവി യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം പാഞ്ഞുപോകുന്നതു കണ്ടെന്നും വാഹനം ഓടിച്ചിരുന്നത് ഒരു സ്ത്രീയാണെന്നുമാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

പിന്നീട് സമീപത്തെ മറ്റൊരു കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് മുന്‍ ഭാഗം തകര്‍ന്ന നിലയില്‍ വാഹനം കണ്ടെത്തി. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞെത്തിയ ആനിന്‍റെ ഭര്‍ത്താവ് ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ആന്‍ കുത്തേറ്റു മരിച്ചുകിടക്കുന്നത് കണ്ടത്.

യുഎസിലെ സ്‌കൂളില്‍ കംപ്യൂട്ടര്‍ അധ്യാപികയായിരുന്ന ആന്‍ ജൂണ്‍ അവസാനം പിതാവ് ജിജിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയിരുന്നു. ആന്‍ ട്രീസ (12), അലീസ (5) എന്നിവരാണ് മക്കള്‍.

ഭര്‍ത്താവ് ജേക്കബ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ജിജി മാത്യുവിന്‍റെയും പരേതയായ ബെസി ജി. മാത്യുവിന്‍റെയും മകളാണ്. ആനിന്‍റെ സംസ്‌കാരം കോട്ടയത്തു നടക്കും.

പോസ്റ്റ്‌മോര്‍ട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. തുടര്‍ന്ന് പള്ളം ബുക്കാന സെന്‍റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

2021ലാണ് അഞ്ജനയും കുടുംബവും യുഎസിലെത്തിയത്. മകള്‍ ആറു വയസുകാരി വാമിക. ഭര്‍ത്താവ് വിജീഷ് കലിഫോര്‍ണിയയില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനിയറാണ്. തൃശൂർ പട്ടിക്കാട് മുടിക്കോട് ഹരിദാസ് - സുഷമ ദമ്പതികളുടെ മകളാണ്. 2023ലാണ് അഞ്ജനയും കുടുംബവും നാട്ടിലെത്തി മടങ്ങിയത്.

National

ഭർത്താവിനെ കൊലപ്പെടുത്തി കുടലെടുത്തു; പിടിക്കപ്പെടുമെന്നായപ്പോൾ മേൽക്കൂരയിൽ നിന്ന് ചാടി

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവതി മേൽക്കൂരയിൽ നിന്ന് ചാടി. പേഹോവ റോഡിലെ താമസസ്ഥലത്താണ് വിമല ദേവി എന്ന യുവതി ഭർത്താവായ രാജേഷിനെ (40) ക്രൂരമായി കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് വയറ്റിന് കുത്തിപ്പരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകത്തിന്‍റെ ഭീകരത വ്യക്തമായത്. രാജേഷിന്‍റെ വയറ്റിൽ 35 സെന്‍റിമീറ്ററോളം നീളത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നും കുടൽ പുറത്തുവന്ന നിലയിലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഇയാളുടെ കരളിന്‍റെ ഒരു ഭാഗവും വലതു വൃക്കയും കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

കൊലപാതകത്തിന് ശേഷം നാട്ടുകാർ തടഞ്ഞുവെക്കാൻ ശ്രമിച്ചതോടെയാണ് വിമല ദേവി കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് ദാരുണമായ സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുരുക്ഷേത്ര യൂണിവേഴ്സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

National

കടുവയുടെ ആക്രമണത്തിൽ ഗൂഡല്ലൂരിൽ കർഷകൻ കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: ഒരു കർഷകൻ കൂടി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേലെ ഗൂഡല്ലൂർ ഓവാലി കോക്കലിമലയിൽ രവിചന്ദ്രൻ (48) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഓവാലി ലോറിസ്റ്റൺ നാലാം നമ്പർ തോട്ടത്തിന് സമീപത്ത് സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് രവിചന്ദ്രനെ കടുവ പിടികൂടിയത്.

 ഈ പ്രദേശത്തു  കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കടുവയുടെ ആക്രമണത്തിൽ കൊലചെയ്യപ്പെടുന്ന രണ്ടാമത്തെ ആളാണ് രവിചന്ദ്രൻ .വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇയാളുടെ കരച്ചിലും കടുവയുടെ അലർച്ചയും കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും രവിചന്ദ്രൻ മരണപ്പെട്ടിരുന്നു. 

ഇയാളുടെ ഒരു കൈയും കടിച്ചെടുത്തുകൊണ്ടാണ് കടുവ പോയത്, പിന്നീട് ഉപേക്ഷിച്ചു. ഭാര്യ -മഹേശ്വരി . മക്കൾ - മഹാലക്ഷ്മി (കോത്തഗിരി), സംഗീത (തിരുപ്പൂർ ), അജിത് കുമാർ (ഗൂഡല്ലൂർ ), മരുമകൾ - ജനനന്ദിത. 

National

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ

പൂന: മഹാരാഷ്ട്രയിലെ പൂനയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. സാഹിൽ ഖൈരെ (25) എന്ന യുവാവാണ് അറസ്റ്റിലായത്.

നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി അസുഖബാധിതയായതിനാൽ ചൊവ്വാഴ്ച സ്കൂളിൽ പോയിരുന്നില്ല. സംഭവം നടക്കുമ്പോൾ കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഉച്ചകഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് അടുത്തുള്ള തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് സാഹിൽ കുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഒരു സൈക്കിളിൽ സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിച്ച വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സാഹിലാണ് സൈക്കിളിൽ ഉണ്ടായിരുന്നതെന്നും കുറ്റം ചെയ്തതായും സമ്മതിക്കുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടതിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരിയാണ്.

Kerala

കരുവാറ്റ കൊലപാതകം: തെളിവു നശിപ്പിക്കാൻ മുളകുപൊടി വിതറി

ഹരിപ്പാട്: കരുവാറ്റയിൽ സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ വാടകവീട്ടിൽ കൈയും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഡോഗ് സ്ക്വാഡിനെയും വിരലടയാള വിദഗ്ധരെയും വഴിതെറ്റിക്കാൻ പ്രതികൾ വീട്ടിലുണ്ടായിരുന്ന മുളകുപൊടിയെടുത്ത് മുറികളിലും വാതിൽപടികളിലും വിതറിയിരുന്നു. സിനിമകൾ കണ്ട പ്രേരണയിലാണ് ഇതു ചെയ്തതെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.

കൊല്ലത്തുനിന്ന് ട്രെയിൻ മാർഗം ഹരിപ്പാട്ടെത്തിയ മൂവർ സംഘം ഓട്ടോറിക്ഷയിലാണ് കരുവാറ്റയിലെ വീട്ടിലെത്തിയത്. ബാത്ത്‌റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാനിനുള്ള വെന്‍റിലേഷൻ ഭാഗത്തുകൂടി രണ്ടുപേർ അകത്തുകടക്കുകയായിരുന്നു. തുടർന്ന് വീടിന്‍റെ മുൻവാതിൽ തുറന്ന് പുറത്തുനിന്ന മൂന്നാമനെയും അകത്തുകയറ്റി.

ഡൈനിംഗ് റൂമിലുണ്ടായിരുന്ന ശിവൻകുട്ടിയെ തറയിലിട്ട് കൈയും കാലും പരസ്പരം വരിഞ്ഞുമുറുക്കി ബലപ്രയോഗത്തിലൂടെ ക്രൂരമായി മർദിച്ചും ശ്വസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. രണ്ടുപേർ മുൻവാതിലിലൂടെ പുറത്തിറങ്ങിയ ശേഷം, മൂന്നാമൻ വീടിന്‍റെ പ്രധാന വാതിലുകൾ അകത്തുനിന്ന് പൂട്ടി വീണ്ടും എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ ഭാഗത്തുകൂടി പുറത്തിറങ്ങി. തുടർന്ന് പുലർച്ചെ കെഎസ്ആർടിസി ബസ് മാർഗം പ്രതികൾ കൊല്ലത്തേക്ക് കടന്നു.

അപഹരിച്ചതിൽ കുറച്ചു സ്വർണം പ്രതികൾ കൊല്ലത്ത് വിറ്റ് 16,000 രൂപ വാങ്ങിയിരുന്നു. കൃത്യത്തിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാൻ പെൺകുട്ടി പല നാടകങ്ങളും മെനഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ പോലീസ് ഇത് പൊളിച്ചടുക്കി. പ്രതികൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സൈബർ സെല്ലിന്‍റെ സഹായത്തോടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് കൊല്ലത്തുനിന്നാണ് 24 മണിക്കൂറിനകം പ്രതികളെ അന്വേഷണംഘം പിടികൂടിത്.

മുതിർന്ന കുറ്റവാളികളെപ്പോലെ കൃത്യം ആസൂത്രണം ചെയ്ത പ്രതികളെ കർശനമായി നിയമപരമായി നേരിടുമെന്ന് പോലീസ് വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. മരണം ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വിദേശത്തുള്ള മകൾ എത്തിയ ശേഷം സംസ്കാരം നടക്കും. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എഡിജിപി വിജയൻ, ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി രാജപ്പൻ, സിഐ വിനോദ്, എസ്എച്ച്ഒമാരായ നൗഷാദ്, ഷൈജ, എസ്ഐ ശ്യാം നിവാസ്, എഎസ്ഐമാരായ പ്രമോദ്, ഷിഹാബ്, പോലീസുകാരായ ശ്രീജിത്ത്, നിഷാദ് ഹരി, പ്രദീപ്, അരുൺ, സജാദ്, രഞ്ജിത്ത് ജവഹർ, അഖിൽ മുരളി, രഞ്ജിത്ത്, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങൾ, സൈബർ സെൽ ഉദ്യോഗസ്ഥരായ ഗിരീഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Kerala

മൊകേരി ശ്രീധരന്‍ വധം: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവച്ചു

കൊച്ചി: കോഴിക്കോട് കുറ്റ്യാടി മൊകേരി വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്‍ വധക്കേസില്‍ ഭാര്യയടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി.

പ്രതികളെ വെറുതെ വിട്ട നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്നു വിലയിരുത്തിയാണ് കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ച് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

കേസിലെ ഒന്നാംപ്രതി ബംഗാള്‍ സ്വദേശി പരിമള്‍ ഖല്‍ദാന്‍, രണ്ടും മൂന്നും പ്രതികളായ കൊല്ലപ്പെട്ട ശ്രീധരന്‍റെ ഭാര്യ ഗിരിജ, ഭാര്യാ മാതാവ് ദേവി എന്നിവരെ വെറുതെവിട്ടതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി.

2017 ജൂലൈ എട്ടിനാണ് ശ്രീധരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പുതിയ വീടിന്‍റെ നിര്‍മാണത്തിനെത്തിയ തൊഴിലാളി പരിമളുമായി ഗിരിജയ്ക്ക് അടുപ്പമുണ്ടായെന്നും ഇതിനെത്തുടര്‍ന്ന് ശ്രീധരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്.എന്നാല്‍, ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയുന്നില്ലെന്ന് കോടതി വിലയിരുത്തി.

Kerala

അപ്പൂപ്പനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ: അമ്പരപ്പിച്ച് 13കാരിയുടെ കൂൾ അഭിനയം; തകർന്നത് മണിക്കൂറുകൾക്കുള്ളിൽ

ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ വാടകവീട്ടിൽ കൈയും കാലും കെട്ടിയിട്ടു കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ (70) കൊച്ചുമകളും കാമുകനും അടക്കം നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു.

എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 വയസുകാരിയുടെ ആസൂത്രണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമായ കൊല്ലം പരവൂർ സ്വദേശികളായ 16, 17 വയസുള്ള മൂന്നു കൗമാരക്കാരുമാണ് കൊലപാതകം നേരിട്ടു നടത്തിയത്.

ശനിയാഴ്ച രാത്രിയിലാണ് പ്രതികൾ വാടകവീട്ടിലെത്തി കൃത്യം നടത്തിയത്. ബാത്ത്‌റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാൻ വെക്കുന്നതിനായി തുറന്നിട്ടിരുന്ന ചെറിയ ഭാഗത്തുകൂടി രണ്ടുപേർ ഞെരുങ്ങി കയറി അകത്തു കടക്കുകയായിരുന്നു.

തുടർന്നു വീടിന്‍റെ മുൻവാതിൽ തുറന്നു പുറത്തുനിന്ന മൂന്നാമനെയും അകത്തുകയറ്റി. വീട്ടിലുണ്ടായിരുന്ന ശിവൻകുട്ടിയെ ഡൈനിംഗ് റൂമിലെ തറയിലിട്ട് കൈയും കാലും പരസ്പരം വരിഞ്ഞുമുറുക്കി ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.

ശിവൻകുട്ടി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. കൊലപാതകത്തിനു ശേഷം ശിവൻകുട്ടിയുടെ മൃതദേഹം പ്രതികൾ വിഡിയോ കോളിലൂടെ കൊച്ചുമകൾക്കു കാട്ടിക്കൊടുക്കുകയും ചെയ്തു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വഴിതെറ്റിക്കാൻ മുറികളിലും വാതിൽപ്പടികളിലും മുളകുപൊടി വിതറിയ ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. രണ്ടുപേർ മുൻവാതിലിലൂടെ പുറത്തിറങ്ങിയ ശേഷം, മൂന്നാമൻ വീടിന്‍റെ പ്രധാന വാതിലുകൾ അകത്തുനിന്നു പൂട്ടി വീണ്ടും എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ ഭാഗത്തുകൂടി പുറത്തിറങ്ങുകയായിരുന്നു.

കൃത്യത്തിൽ പങ്കില്ലെന്നു വരുത്തിത്തീർക്കാൻ കൊച്ചുമകൾ പല നാടകങ്ങളും മെനഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ പോലീസ് ഇത് പൊളിച്ചടുക്കി. അപ്പൂപ്പൻ ഉപദ്രവിച്ചതിലുള്ള വൈരാഗ്യവും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം കൈക്കലാക്കുക എന്നതുമായിരുന്നു ലക്ഷ്യം.

പ്രതികൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സൈബർ സെല്ലിന്‍റെ സഹായത്തോടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് കൊല്ലത്തുനിന്നാണ് 24 മണിക്കൂറിനകം പ്രതികളെ അന്വേഷണസംഘം പിടികൂടിയത്. ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

 

NRI

ഡെലവെയർ കൗണ്ടിയിൽ വെടിവയ്പ്; ഒരാൾ മരിച്ചു

 ഒഹായോ: ഡെലവെയർ കൗണ്ടിയിൽ 55 വയസുകാരിയായ ടമേല ഡച്ചർ വെടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ ബീൻ-ഓളർ റോഡിലെ ഒരു വീട്ടിലാണ് വെടിവയ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ടമേലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ ദാജമിയോസ് പേൻ (21), ക്രിസ്റ്റ്യൻ ഇവാൻസ് (20) എന്നിവർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി.

കേസിൽ അന്വേഷണം തടസപ്പെടുത്തിയെന്നാരോപിച്ച് ടമേല ഡച്ചറുടെ 18 വയസുകാരിയായ മകൾ ബ്രയാന ഡച്ചറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഡെലവെയർ കൗണ്ടി ഷെരീഫ് ഓഫീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

National

യൂട്യൂബിൽ കൊലപാതക രീതികൾ തെരഞ്ഞു; 85കാരനായ മുത്തശ്ശനെ വിദ്യാർഥി കൊലപ്പെടുത്തി

ജയ്പൂർ: കുടുംബവഴക്കിനെ തുടർന്ന് 85കാരനായ മുത്തശ്ശനെ പ്ലസ് ടു വിദ്യാർഥിയായ 16കാരൻ കൂട്ടുകാരന്റെ സഹായത്തോടെ കൊലപ്പെടുത്തി പുഴയിൽ തള്ളി. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത കൊച്ചുമകനെ കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ സുഹൃത്തിനെയും 50കാരനായ തോട്ടം കാവൽക്കാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഓഗസ്റ്റ് 10നായിരുന്നു കൊലപാതകം നടന്നത്. ഓഗസ്റ്റ് 12ന് പുഴയ്ക്ക് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വയോധികന്റെ നെഞ്ചിൽ കുത്തേറ്റ പരിക്കുകളും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ പാടുകളും ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വയോധികനെ കാണാതായിട്ടും കുടുംബാംഗങ്ങൾ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് പോലീസ് ചോദ്യം ചെയ്തതോടെയാണ് പ്ലസ് ടു വിദ്യാർഥിയായ പതറിപ്പോവുകയും കുറ്റം സമ്മതിക്കുകയും ചെയ്തത്. കൊലപാതകത്തിന് മുന്നോടിയായി ഇയാൾ ഇന്‍റർനെറ്റിൽ മനുഷ്യനെ എങ്ങനെ കൊല്ലാം എന്നും കഴുത്തിൽ എത്രമാത്രം സമ്മർദ്ദം ചെലുത്തിയാൽ മരണം സംഭവിക്കും എന്നും സെർച്ച് ചെയ്തിരുന്നതായി ഫോൺ പരിശോധിച്ച പോലീസിന് വ്യക്തമായി.

സുഹൃത്തുമായി ചേർന്ന് സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് മുത്തശ്ശനെ ആക്രമിച്ച ശേഷം മൃതദേഹം ചാക്കിലാക്കി സ്കൂട്ടറിൽ കൊണ്ടുപോയി പുഴയിൽ തള്ളുകയായിരുന്നു എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തുടർന്ന് ഇരുവരും വീട്ടിലെത്തി ഉറങ്ങാൻ കിടന്നു.

മുംബൈയിൽ സ്ഥിരതാമസമാക്കിയ വയോധികന്‍റെ മറ്റ് രണ്ടു മക്കൾ സോഷ്യൽ മീഡിയ വഴിയാണ് പിതാവിന്‍റെ മരണവാർത്ത അറിയുന്നത്. തുടർന്ന് ഇവർ ഓഗസ്റ്റ് 13ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നിലെ യഥാർഥ കാരണത്തെക്കുറിച്ചും മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Kerala

ദമ്പതികളുടെ കൊലപാതകത്തിൽ കലാശിച്ചത് മകന്‍റെ ലഹരി ഉപയോഗം

ഇടുക്കി: എഴുകുംവയലില്‍ ദമ്പതികളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ മകന്‍റെ അമിത ലഹരി ഉപയോഗം. ഇന്നലെ പ്രതിയെ പോലീസ് പിടികൂടുമ്പോഴും ഇയാള്‍ ലഹരിയിലായിരുന്നു. പരസ്പര വിരുദ്ധമായാണ് പ്രതി പോലീസിനോടു സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.

എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്നു വിളിക്കുന്ന ആന്‍റണി (55), ഭാര്യ വത്സമ്മ (50 എന്നിവരെയാണ് ഇന്നലെ രാത്രി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ മകന്‍ അജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് വിവരം. കാലങ്ങളായി പ്രതി ലഹരിക്കടിമയായിരുന്നെന്നാണ് വിവരം. മാതാപിതാക്കള്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കു പതിവായിരുന്നു.

ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തു. തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുന്നതിനിടെ നാട്ടുകാര്‍ ഇയാളെ കൈയേറ്റം ചെയ്യുകയും ചെയ്തു.

പോലീസ് ചോദ്യം ചെയ്യലിലാണ് ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത്. അച്ഛനെയും അമ്മയെയും ദൈവസന്നിധിയിലേക്ക് അയയ്ക്കാനാണ് കൃത്യം ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. സംഭവം സമയം വീട്ടില്‍ കൊല്ലപ്പെട്ട ആന്‍റണിയുടെ മാതാവും ഉണ്ടായിരുന്നു. കൊല നടന്ന വീട്ടില്‍ ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

ക്രൂരതയ്ക്ക് പിന്നിൽ ലഹരി

നെടുങ്കണ്ടം: മാതൃകാ ദമ്പതികളായിരുന്ന എഴുകുംവയല്‍ പാറത്തറയില്‍ ആന്‍റണിയും വത്സമ്മയും കൊല ചെയ്യപ്പെട്ടതിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികള്‍ . ഇവരുടെ മകന്‍ അജീഷാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് അറിഞ്ഞപ്പോൾ ഇവര്‍ക്ക് വിശ്വസിക്കാനായില്ല.

സ്വന്തം കൃഷിസ്ഥലത്ത് ജോലിചെയ്തും കന്നുകാലികളെ വളര്‍ത്തിയും ഉപജീവനം നടത്തിയിരുന്ന ഇരുവരും നാട്ടിലും ഏറെ സ്വീകാര്യരായിരുന്നു.
വെള്ളിയാഴ്ച രാത്രി ഒന്പതരയോടെയാണ് അരുംകൊല നടന്നത്.

പുറത്തറിഞ്ഞത് ഇങ്ങനെ

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ഫോട്ടോയെടുത്ത് എഴുകുംവയല്‍ നിത്യസഹായ മാതാ പള്ളിയിലെ മുന്‍ അസി. വികാരിക്ക് അയച്ചുകൊടുക്കുകയും പാരീസിലുള്ള ഈ വൈദികന്‍ ദൃശ്യങ്ങള്‍ എഴുകുംവയല്‍ പള്ളിയിലെ വികാരിയച്ചന് അയച്ചുനല്‍കുകയും ചെയ്തതോടെയാണ് ക്രൂരകൃത്യം പുറത്തറിയുന്നത്.
തുടര്‍ന്ന് പള്ളിവികാരി പോലീസിനെയും പ്രദേശവാസികളെയും വിവരം അറിയിക്കുകയായിരുന്നു.

അരുംകൊലയ്ക്ക് പിന്നില്‍ ലഹരി

പ്രതി വര്‍ഷങ്ങളായി വിവിധ ലഹരിവസ്തുക്കള്‍ക്ക് അടിമയായിരുന്നു. മദ്യവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിച്ചിരുന്ന ഇയാള്‍ വീട്ടില്‍ പതിവായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ പിതാവ് ആന്‍റണിയും മറ്റുചിലരും ചേര്‍ന്ന് ലഹരിവിമുക്ത കേന്ദ്രത്തില്‍ എത്തിച്ചിരുന്നു.

ഇവിടെനിന്നും രണ്ടാഴ്ച മുമ്പാണ് ഇയാള്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് വീണ്ടും ലഹരിക്ക് അടിമപ്പെടുകയായിരുന്നു. ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തില്‍ ആക്കിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും പറയപ്പെടുന്നു.

സഹോദരനും ഭീഷണി

ജര്‍മനിയില്‍ ജോലിചെയ്യുന്ന ഏക സഹോദരന്‍ നിതിനെയും പ്രതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച നിനക്കുള്ള പണി താമസിയാതെ ഞാന്‍ തരുമെന്ന് സഹോദരനോട് പറഞ്ഞിരുന്നു.

Kerala

വധശ്രമം: അറസ്റ്റിലായ ബന്ധുക്കള്‍ റിമാന്‍ഡില്‍

കൊച്ചി: അഭിഭാഷകന്‍റെ വയോധികനായ പിതാവിനെ കഴുത്തിലും വയറിലും കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ രണ്ടു ബന്ധുക്കളെ കോടതി റിമാന്‍ഡ് ചെയ്തു. മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ (45) എന്നിവരാണ് റിമാന്റിലായത്.

മുരുക്കുംപാടം തോട്ടുങ്കല്‍ പറമ്പില്‍ മോഹന്‍ദാസിനെ (80) ആണ് ഇരുവരും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹന്‍ദാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മോഹന്‍ദാസിന്‍റെ അഭിഭാഷകനായ മകന്‍ ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിന്‍റെ വക്കാലത്ത് എടുത്തതാണ് അക്രമത്തിന് കാരണം.

Kerala

നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. എഴുകുംവയൽ ആന്‍റണി, ഭാര്യ വത്സമ്മ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ലഹരിക്ക് അടിമയായ മകൻ അജീഷിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം അജീഷ് തന്നെയാണ് സുഹൃത്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് സുഹൃത്ത് പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിവരമറിയിച്ചു.

ഇതേതുടർന്ന് മെമ്പറും നാട്ടുകാരും ചേർന്ന് വീട്ടിലെത്തി നോക്കിയപ്പോൾ ആയുധവുമായി നിൽക്കുന്ന അജീഷിനെയാണ് കാണാൻ സാധിച്ചത്. ഉടൻ തന്നെ വിവരമറിഞ്ഞെത്തിയ പോലീസ് സാഹസികമായിട്ടാണ് അജീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.

ലഹരിക്ക് അടിമയായ ഇയാളുടെ മാനസിക സ്ഥിരത പോലീസ് പരിശോധിച്ചു വരികയാണ്. കൊലപാതകത്തിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് പ്രതിയെ ചോദ്യം ചെയ്താലേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

നാടിനെ ഞെട്ടിച്ച ഈ കൊലപാതകത്തെ തുടർന്ന് സംഭവസ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ശനിയാഴ്ച രാവിലെ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

National

തെലുങ്കാനയിൽ സ്കൂൾ പ്രിൻസിപ്പൽ കുത്തേറ്റ് മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയിലെ നൽക്കൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാഗാർജുന ഗ്രാമർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി (48) ആണ് കൊല്ലപ്പെട്ടത്. കൊണ്ടമല്ലേപ്പള്ളിയിലെ വീട്ടിലാണ് സംഭവം.

മൂന്ന് ദിവസത്തെ അവധി പ്രമാണിച്ച് കഴിഞ്ഞ ശനിയാഴ്ച രൂപ റെഡ്ഡിയും ഭർത്താവ് രാജേന്ദർ റെഡ്ഡിയും ഹൈദരാബാദിലേക്ക് പോയിരുന്നു. ഭർത്താവിന് ഹൈദരാബാദിൽ ജോലിയുണ്ടായിരുന്നതിനാൽ, ചൊവ്വാഴ്ച രാവിലെ രൂപ റെഡ്ഡി തനിച്ച് കൊണ്ടമല്ലേപ്പള്ളിയിൽ തിരിച്ചെത്തി സ്കൂളിൽ ഹാജരായി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചര വരെ സ്കൂളിലുണ്ടായിരുന്ന രൂപ റെഡ്ഡി, ചില സുഹൃത്തുക്കൾ തന്നെ കാണാൻ വരുന്നുണ്ടെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് സ്കൂളിന് സമീപമുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ ബുധനാഴ്ച രൂപ റെഡ്ഡി സ്കൂളിൽ എത്തിയില്ല. ഭർത്താവ് ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് വീട്ടിലെ വാടകക്കാരോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഭർത്താവ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചിന്തപ്പള്ളി സബ് ഇൻസ്പെക്ടർ രാമമൂർത്തിയെ വിവരമറിയിച്ചു. എസ്ഐയും അയൽക്കാരും ചേർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് രൂപ റെഡ്ഡിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ഏകദേശം 27 തവണ കുത്തേറ്റ പാടുകളുണ്ട്.

ഹൈദരാബാദിൽ എൻജിനീയറിംഗ് വിദ്യാർഥിയാണ് രൂപ റെഡ്ഡിയുടെ മകൻ അഭിനവ് റെഡ്ഡിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിനുള്ളിൽ നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ മോഷണശ്രമമല്ല കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.

രൂപ റെഡ്ഡിയുടെ പരിചയക്കാർ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

District News

കണ്ണമ്മൂല വിഷ്ണു കൊലക്കേസ്: വിധി ഇന്ന്

നെടുമങ്ങാട്: കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ നെടുമങ്ങാട് എസ്‌സി/എസ്ടി പ്രത്യേക കോടതി ഇന്നു ശിക്ഷ വിധിക്കും. വിചാരണ ഇന്നലെ പൂർത്തിയായി. അപൂർവം കേസുകളിലുൾപ്പെടുന്നതല്ലെന്നും പ്രതികൾക്ക് പരമാവധി ഇളവ് അനുവദിക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്‍റെ വാദത്തെ സ്‌പെഷൽ പ്രോസിക്യൂട്ടർ സാജൻ പ്രസാദ് എതിർത്തു.

സമൂഹത്തെ ഞെട്ടിച്ച സംഭവമാണെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.സ്‌പെഷൽ കോടതി ജഡ്ജി ഷാജഹാനാണ് വാദം കേട്ടത്.കേസിലെ ഒന്നാംപ്രതി കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ ആർ. അരുൺ അടക്കം ഏഴുപേരെ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു.
പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 144 തൊണ്ടി വസ്തുക്കളും ആറു തെളിവു രേഖകളും ഹാജരാക്കി.

പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം കൂടി ചുമത്തി അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസിസ്റ്റന്‍റ് കമ്മീഷണർ ഷാനിഹാനാണ് കുറ്റപത്രം സമർപ്പിച്ചത്. 2016 ഒക്ടോബർ ഏഴിനു പ്രതികൾ സംഘം ചേർന്നു വിഷ്ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ടു വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ 18 വയസായിരുന്നു വിഷ്ണുവിനു പ്രായം.

NRI

സംസ്ഥാനം വിട്ട് 29 വർഷം ഒളിവിൽ; മൂന്ന് വയസുകാരിയായ മകളുടെ കൊലക്കേസിലെ പ്രതി മെക്സിക്കോയിൽ പിടിയിൽ

ടെക്സസ്: മൂന്ന് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞിരുന്ന 48 വയസുകാരിയായ മരിയ നാരസ് മെക്സിക്കോയിൽ അറസ്റ്റിലായി. 1996ൽ മൂന്ന് വയസുകാരിയായ മകൾ കാസാൻഡ്ര എൽ.

വൈറ്റിന്‍റെ മരണവുമായി ബന്ധപ്പെട്ട് ടെക്സസിലെ ടാറന്‍റ് കൗണ്ടിയിൽ രജിസ്റ്റർ ചെയ്ത ക്യാപിറ്റൽ മർഡർ കേസിലാണ് നാരസ് പ്രതിയായിരുന്നത്. അന്വേഷണ രേഖകൾ പ്രകാരം, കുഞ്ഞിനെ ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.

1997ൽ ഗ്രാൻഡ് ജൂറി നാരസിനെതിരെ ക്യാപിറ്റൽ മർഡർ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ജാമ്യത്തുക 25,000 ഡോളറായി കുറച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാകാതെ നാരസ് രാജ്യം വിട്ട് ഒളിവിൽ പോയതായാണ് അധികൃതർ പറയുന്നത്.

മെക്സിക്കൻ ഇന്‍റർപോൾ, യുഎസ് മാർഷൽസ് സർവീസ്, യുഎസ് ഡിപ്പാർട്മെന്‍റ ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, യുഎസ് ഡിപ്പാർട്മെന്‍റ് ഓഫ് ജസ്റ്റിസ് എന്നിവയുടെ സംയുക്ത അന്തർദേശീയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ശനിയാഴ്ച നാരസിനെ മെക്സിക്കോയിൽ പിടികൂടിയത്.

ടാറന്‍റ് കൗണ്ടിയിൽ വിചാരണ നേരിടുന്നതിനായി നാരസിനെ അമേരിക്കയിലേക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Kerala

പറവൂരിൽ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

കൊച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ (34) വടക്കേക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ പത്തിന് ശേഷമാണ് സംഭവം. വടക്കന്‍ പറവൂരിലെ വടക്കേക്കര മുറവന്‍തുരുത്തിലെ ഷിബിന്‍റെ വീട്ടില്‍ വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.

ആറു വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. സുരമ്യ ഷിബിന്‍റെ വീട്ടിലെത്തി റൂം അടച്ചിരുന്ന് സംസാരിച്ചിരുന്നു. അതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ഷിബിന്‍ സുരമ്യയെ ആക്രമിക്കുകയായിരുന്നു. ഷിബിന്‍റെ വീട്ടുകാരും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു.

എന്നാല്‍ എന്താണ് കൊലപാതകത്തിന് കാരണമായതെന്ന് വ്യക്തമല്ല. സുരമ്യ ഇടയ്ക്കിടെ ഷിബിന്‍റെ വീട്ടിലെത്താറുണ്ട്. ബന്ധം പിരിയുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ നേരത്തെ വഴക്ക് നടന്നിരുന്നു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Kerala

കൊട്ടാരക്കരയിൽ യുവാവ് വെട്ടേറ്റു മരിച്ചു; അയൽവാസി കസ്റ്റഡിയിൽ

കൊല്ലം: കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയെ പോലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.

പ്രതിയുടെ വീട്ടിൽ വച്ച് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. തർക്കത്തിനിടയിൽ പ്രതി വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ആദർശിന്‍റെ തലയ്ക്കടിച്ച് വീഴ്ത്തുകയും തുടർന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു.

കൊല നടത്തിയ ശേഷം പ്രതി തന്നെയാണ് നേരിട്ട് പോലീസിനെ വിവരമറിയിച്ചത്. നിലവിൽ പ്രതി കൊട്ടാരക്കര പോലീസിന്‍റെ കസ്റ്റഡിയിലാണ്.

National

സ്വത്ത് തർക്കം; ഭാര്യയെ കൊലപ്പെടുത്തിയ എൻജിനീയർ അറസ്റ്റിൽ

ന്യൂഡൽഹി: സ്വത്ത് തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ. കമൽ സിംഗ് (62) ആണ് ഭാര്യ കോമളി (50)നെ കൊലപ്പെടുത്തിയത്. ഡൽഹി ഷാധരയിലെ ഗഗൻ വിഹാറിലാണ് സംഭവം.

ബാലക്കണിയിൽ തുണി ഉണക്കിക്കൊണ്ടിരിക്കുകയായിരുന്ന കോമളിന്‍റെ തലയ്ക്ക് പിന്നിൽ കമൽ വാളുകൊണ്ട് വെട്ടുകയായിരുന്നു. കോമള്‍ നിലവിളിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി. തുടർന്ന് മുടിയിൽ പിടിച്ച് സ്വീകരണമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന കമൽ കത്രിക ഉപയോഗിച്ച് നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം രക്തക്കറയുള്ള വസ്ത്രങ്ങളും വാളും ഒരു ബാഗിലാക്കി പ്രതി, സ്കൂട്ടറിൽ രക്ഷപ്പെട്ടു. യാത്രയ്ക്കിടെ വാളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും കോമളിന്‍റെ മുറിയിൽ നിന്നുമായി ഏകദേശം 12,75,000 രൂപയും കൈക്കലാക്കിയാണ് ഇയാൾ കടന്നത്.

കൊലയ്ക്ക് പിന്നാലെ കമലിനെ കാണാത്തതിനെ തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെങ്കിലും, അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ വഴിമാറി മഥുരയിലേക്ക് തിരിക്കുകയായിരുന്നു. ആദ്യം മൊബൈൽ ഫോൺ ഓൺ ചെയ്ത് ഗോരഖ്പൂരിലേക്ക് പോയ കമൽ ഗോരഖ്പൂരിൽ എത്തിയ ശേഷം ഫോൺ ഓഫ് ചെയ്യുകയും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ മഥുരയിലേക്ക് തിരിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിൽ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പോലീസ് പ്രതിയെ പിടികൂടിയത്.

ഒരു വർഷത്തോളമായി ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും, ജഗത്പുരിയിലെ ഒരു വസ്തുവിന്‍റെ പേരിലുണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Kerala

തൃശൂരിലെ റോഡപകടം കൊലപാതകം?; മനഃപൂർവം ലോറിയിടിപ്പിച്ചതെന്ന് കുടുംബം

പാലക്കാട്: തൃശൂർ പുതുക്കാടിൽ ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്ത്. ഇത് വാഹനാപകടമല്ലെന്നും, ലോറി മനഃപൂർവം ഇടിപ്പിച്ച് നടത്തിയ കൊലപാതകമാണെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് ഏകദേശം 15 മിനിറ്റ് മുന്പ് ലോറി ഡ്രൈവറും റിജാസും തമ്മിൽ വാക്കേറ്റം നടന്നിരുന്നതായി കുടുംബം വ്യക്തമാക്കി. റോഡിൽ വാഹനം കടന്നുപോകാൻ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലും ജീവഹാനിയിലും കലാശിച്ചതെന്ന്, ഒപ്പമുണ്ടായിരുന്നതും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതുമായ സുഹൃത്ത് പറഞ്ഞതായി കുടുംബം അറിയിച്ചു.

ബൈക്കിന് തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാറിലെ ഡാഷ്ബോർഡ്/റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

Kerala

റിട്ടയേർഡ് അധ്യാപികയുടെ കൊലപാതകം: അയൽവാസിയായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

ആലപ്പുഴ: തുമ്പോളിയിൽ റിട്ടയേർഡ് അധ്യാപിക ഏലിയാമ്മ(ചിന്നമ്മ)യെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ കൊലപ്പെടുത്തിയ കേസിൽ ബന്ധുവും അയൽവാസിയുമായ പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലിയ്ക്ക്(39) ജീവപര്യന്തം തടവ് ശിക്ഷ.

ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് ആണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 15 വർഷം വേറെയും തടവ് ശിക്ഷ വിധിച്ചു.

2010 ഓഗസ്റ്റ് 12 നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. ഏലിയാമ്മ ടീച്ചറിന്‍റെ നാല് മക്കളും ഭർത്താവും വിദേശത്തായിരുന്നു. ഏലിയാമ്മയും ജോലിക്കാരിയും മാത്രമാണ് തുമ്പോളിയിലെ വീട്ടിൽ ഉണ്ടായിരുന്നത്. ജോലിക്കാരി വീട്ടിൽ പോയ സമയം അയൽവാസിയായ ഫ്രില്ലി, ഏലിയാമ്മയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്.

മുഖത്ത് മുളക് പൊടി വിതറി പിന്നിൽ നിന്ന് തള്ളി താഴെയിട്ട ശേഷം കത്തി ഉപയോഗിച്ച് കൈകളിലും കഴുത്തിലും മുറിവ് ഉണ്ടാക്കുകയുമായിരുന്നു. വീഴ്ചയിൽ ഏലിയാമ്മയുടെ വാരിയെല്ലുകൾ പൊട്ടുകയും ചെയ്തു. പിന്നീട് ഏലിയാമ്മയുടെ സ്വർണ വളകളും മാലയും മോഷ്ടിച്ചു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഫ്രില്ലി ഇവിടെ നിന്ന് മടങ്ങിയത്.

ആലപ്പുഴ നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പോലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചു. തമിഴ് നാടോടി സംഘത്തെ ഏലിയാമ്മയുടെ വീട്ടിൽ കണ്ടതായി മൊഴി നൽകിയ ഫ്രില്ലിയെ ആദ്യം പോലീസ് വിശ്വസിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിൽ തൃശൂരിൽ ട്രെയിനിൽ നിന്ന് ഒരു നാടോടി സംഘത്തെ പിടികൂടിയെങ്കിലും ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞു. തുടർന്ന് ഫ്രില്ലി പോലീസ് നിരീക്ഷണത്തിലായി.

തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 2010 സെപ്റ്റംബർ ആറിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സിബിസിഐഡി ഇൻസ്പെക്ടർ എ. നസീർ കുറ്റപത്രം സമർപ്പിച്ച കേസിൽ 70 ഓളം സാക്ഷികളും നിരവധി തൊണ്ടി മുതലകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിരുന്നു.

National

ഭാര്യയെ കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞു; യുവാവ് ഒളിവിൽ

ബംഗളൂരു: ബംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി റീമ കുമാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന ഭർത്താവ് ധീരജ് കുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

നാലോ അഞ്ചോ ദിവസങ്ങൾക്ക് മുൻപാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി ധീരജ് കുമാർ നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.

റീമ കുമാരി ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകയും സുഹൃത്തുമായ യുവതി വ്യാഴാഴ്ച വീട് സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് കണ്ട് സുഹൃത്ത് വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു.

വീട്ടുടമയെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ബെഡ്ഷീറ്റിൽ പൊതിഞ്ഞ് നിലയിൽ റീമയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു.

ഏകദേശം ഒരു വർഷം മുൻപാണ് ദമ്പതികൾ ജോലി തേടി ബിഹാറിൽ നിന്ന് ബംഗളൂരുവിൽ എത്തിയത്. ഒരു ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.

പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ്, പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

District News

റിട്ട. അധ്യാപികയുടെ കൊലപാതകം: അയൽവാസി കുറ്റക്കാരിയെന്ന് കോടതി; ശിക്ഷാവിധി നാളെ

ആലപ്പുഴ: ചിന്നമ്മ എന്ന് വിളിക്കുന്ന ഏലിയാമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസി കുറ്റക്കാരിയെന്ന് കോടതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39) അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ശിക്ഷാവിധി കേൾക്കുന്നതിനായി 31 ന് പ്രതിയെ വീണ്ടും ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു.

2010 ഓഗസ്റ്റ് 12-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടീച്ചറുടെ ഭർത്താവും നാലു മക്കളും വിദേശത്തായിരുന്നു. വീട്ടുജോലിക്കാരി പോയ സമയം നോക്കി ടീച്ചർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവരാൻ പ്രതി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. അടുക്കളത്തിണ്ണയിൽ ഇരിക്കുകയായിരുന്ന ടീച്ചറെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി മുഖത്ത് മുളകുപൊടി വിതറി, പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ലുകൾ പൊട്ടിയ ടീച്ചറുടെ ഇരുകൈത്തണ്ടകളും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്വർണവളകളും മാലയും കവർന്നു. ഈ ആഭരണങ്ങൾ പണയം വച്ച് പ്രതി മോതിരവും വസ്ത്രങ്ങളും വാങ്ങി. തമിഴ് നാടോടികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞു പരത്തി പോലീസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു.

വീട്ടുജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സബ് ഇൻസ്പെക്‌ടർ വി. കെ. കൃഷ്ണൻ നായർ ആണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസ് അന്വേഷണം നടത്തി. 2010 സെപ്റ്റംബർ ആറിന് പ്രതിയെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതലുകൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സിബിസി ഐഡി ഇൻസ്പെക്ടർ എ. നസീർ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എഴുപതോളം സാക്ഷികളെയും നിരവധി ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.പി. ഗീത, എൻ.ബി. ഷാരി എന്നിവർ ഹാജരായി.

Kerala

റിട്ട. അധ്യാപികയുടെ കൊലപാതകം: അയൽവാസി കുറ്റക്കാരിയെന്ന് കോടതി; ശിക്ഷാവിധി 31ന്

ആലപ്പുഴ: മാരാരിക്കുളത്ത് ചിന്നമ്മ എന്ന് വിളിക്കുന്ന ഏലിയമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസി കുറ്റക്കാരിയെന്ന് കോടതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39) അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ശിക്ഷാവിധി കേൾക്കുന്നതിനായി 31 ന് പ്രതിയെ വീണ്ടും ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു.

2010 ഓഗസ്റ്റ് 12-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടീച്ചറുടെ ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നു. വീട്ടുജോലിക്കാരി പോയ സമയം നോക്കി ടീച്ചർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.

അടുക്കളത്തിണ്ണയിൽ ഇരിക്കുകയായിരുന്ന ടീച്ചറെ സ്നേഹപൂർവം വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി മുഖത്ത് മുളകുപൊടി വിതറി, പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ലുകൾ പൊട്ടിയ ടീച്ചറുടെ ഇരുകൈത്തണ്ടകളും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്വർണവളകളും മാലയും കവർന്നു. ഈ ആഭരണങ്ങൾ പണയം വെച്ച് പ്രതി മോതിരവും വസ്ത്രങ്ങളും വാങ്ങി. തമിഴ് നാടോടികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ് പരത്തി പോലീസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു.

വീട്ടുജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സബ് ഇൻസ്പെക്ടർ വി. കെ. കൃഷ്ണൻ നായർ ആണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസ് അന്വേഷണം നടത്തി. 2010 സെപ്റ്റംബർ ആറിന് പ്രതിയെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതലുകൾ കണ്ടെത്തുകയും ചെയ്തു.

തുടർന്ന് സിബിസി ഐഡി ഇൻസ്പെക്ടർ എ. നസീർ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എഴുപതോളം സാക്ഷികളെയും നിരവധി ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.പി. ഗീത, എൻ.ബി. ഷാരി എന്നിവർ ഹാജരായി.

District News

വയോധികനെ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകം

കടുത്തുരുത്തി: വീടിനുള്ളില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇതുമായി ബന്ധപെട്ട് മകനെ പോലീസ് അറസ്റ്റ് ചെയ്തു. മകന്‍ പിതാവിനെ ചവിട്ടി ക്കൊന്നതാണെന്ന് പോലീസ് പറഞ്ഞു. ആപ്പാഞ്ചിറ മാന്നാര്‍ മൂര്‍ക്കാട്ടില്‍ മാത്യു (80) വിനെയാണ് ഞായറാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തര്‍ക്കത്തിനൊടുവില്‍ മകന്‍ എബി മാത്യു (36) കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്ഥലം വില്പനയെ ചൊല്ലി ഇരുവരും തര്‍ക്കം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാത്യുവിന്‍റെ സംസ്‌കാരം നടന്ന ശേഷം തിങ്കളാഴ്ച രാത്രിയോടെ പോലീസ് എബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം പരി ശോധനയിൽ വാരിയെല്ലിന് പൊട്ടലേറ്റതായി കണ്ടെത്തി.

കൂടാതെ ശരീരത്ത് പല ഭാഗങ്ങളിലും ക്ഷതമേറ്റ പാടുകളുമുണ്ടായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെ എബിയാണ് പിതാവ് മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയതോടെ ഫോറന്‍സിക് വിഭാഗം പരിശോധിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താമെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. മകനൊപ്പമാണ് മാത്യു താമസിച്ചിരുന്നത്. മാത്യുവിന്‍റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Kerala

വയോധികന്‍റെ മരണം കൊലപാതകമെന്ന് പോലീസ്; മകൻ അറസ്റ്റിൽ

കോട്ടയം: കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അച്ഛനെ മകൻ ചവിട്ടി കൊന്നതാണെന്ന് പോലീസ് കണ്ടെത്തി.

കടുത്തുരുത്തി മൂർക്കാട്ടിൽ മാത്യു (80) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മാത്യുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിയായ മകൻ എബി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലം വിൽപ്പനയെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.

Kerala

തിരുവനന്തപുരത്തെ യുവാവിന്‍റെ കൊലപാതകം: പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വഞ്ചിയൂർ ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളും പോലീസ് പിടിയിൽ. പുലയനാർ കോട്ടയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

അതിർത്തിത്തർക്കത്തിന്‍റെ പേരിലാണ് കൊലപാതകമെന്നാണ് നിഗമനം. അയൽവാസിയും സുഹൃത്തുമായ ചമ്പക്കട സ്വദേശി പ്രദീപാണ് കേസിലെ മുഖ്യപ്രതി. പ്രദീപിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് വിശാഖ്. ഈ പകയാണ് കൊലപാതകത്തിന് കാരണം.

പ്രദീപും വിശാഖും തമ്മിൽ വഴിതർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ വിശാഖ് പ്രദീപിനെ വെട്ടി പരിക്കേൽപ്പിച്ചു. ഈ കേസിൽ റിമാൻഡിൽ ആയിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വഞ്ചിയൂർ പാസ്പോർട്ട് ഓഫീസിന് സമീപത്തെ ചമ്പക്കടയിലുള്ള വിശാഖിന്‍റെ വീടിനു മുന്നിലെ റോഡിൽ വച്ചായിരുന്നു കൊലപാതകം.

Kerala

പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു; പ്രതി ഒളിവിൽ

തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ അയൽവാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. കൈതമുക്കിന് സമീപം ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രദീപിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തെ പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിൽവാസം അനുഭവിച്ചിരുന്നു. ഇതിനുശേഷം പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് മലയിൻകീഴിലെ ഒരു വീട്ടിലേക്ക് വിശാഖ് താമസം മാറിയിരുന്നു. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പ്രദീപ് കൈയിൽ കരുതിയിരുന്ന വാളുകൊണ്ട് വിശാഖിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.

Kerala

തൃശൂരിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

തൃശൂർ: ജീവനാംശം നൽകണമെന്ന കോടതിവിധിയെത്തുടർന്നുള്ള വൈരാഗ്യത്തിൽ വയോധികനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മടവാക്കര സ്വദേശി കൃഷ്ണൻ(84) ആണ് മരിച്ചത്. സംഭവത്തിൽ മകൻ രാധാകൃഷ്ണനെ (54) പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു മകന്‍റെ വീട്ടിൽ താമസിച്ചിരുന്ന കൃഷ്ണനെ ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ ഭിത്തിയിൽ ചാരിയിരിക്കുന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമെന്നാണ് കരുതിയത്.

കൃഷ്ണന്‍റെ ഇടതുചെവിയോട് ചേർന്ന് ദുരൂഹമായ ഒരു മുറിവ് കണ്ടെത്തിയിരുന്നു. വീടിന്‍റെ രണ്ടാമത്തെ നിലയിലെ വാതിൽ തുറന്നുകിടന്നിരുന്നതും സംശയത്തിനിടയാക്കി. അച്ഛന്‍റെ സംസ്കാര ചടങ്ങുകളിൽ രാധാകൃഷ്ണൻ പങ്കെടുത്തിരുന്നില്ല.

സംസ്കാര ചടങ്ങുകൾക്ക് ശേഷം പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കുടുംബത്തിലെ രൂക്ഷമായ സ്വത്തുതർക്കത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.രാധാകൃഷ്ണൻ പിതാവിന് ജീവനാംശം നൽകണമെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു.

എന്നാൽ ഇത് നൽകാതിരുന്നതിനെ തുടർന്ന് കൃഷ്ണൻ മകനെതിരെ വീണ്ടും നിയമനടപടി സ്വീകരിച്ചു. ഇതിലുണ്ടായ കടുത്ത വൈരാഗ്യമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പുതുക്കാട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

 

National

സാരി വാങ്ങാത്തതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

മുംബൈ: സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവിനെ പ്രഷർ കുക്കറിന്‍റെ അടപ്പുകൊണ്ട് മർദിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ബിഹാർ സ്വദേശിനി സുനിതാദേവി ഹരേറാം സിംഗ് ആണ് ഭർത്താവ് ഹരേറാം കിഷുൻജി സിംഗിനെ (35) കൊലപ്പെടുത്തിയത്.

താനെയിലെ വാടകവീട്ടിൽ വച്ചാണ് സംഭവം നടക്കുന്നത്. സാരി വാങ്ങിക്കൊടുക്കാത്തതിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും സുനിതാദേവി കുക്കറിന്‍റെ അടപ്പുകൊണ്ട് ഭർത്താവിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഹരേറാമിന്‍റേത് ഹൃദയാഘാതമോ സ്വാഭാവിക മരണമോ ആണെന്ന് വരുത്തിത്തീർക്കാൻ യുവതി ശ്രമിച്ചു. സുനിതാദേവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.

എന്നാൽ ശ്വാസംമുട്ടൽ മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് കണ്ടെത്തി. തുടർന്ന് ബന്ധുക്കളിൽ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുനിതാദേവിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂലൈ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

 

Kerala

കോഴിക്കോട് പാളയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനോട് ചേർന്നുള്ള മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകം സ്വദേശി ബിജു (30) ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുള്ളതിനാൽ കൊലപാതകമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ വിളിച്ചുണർത്താൻ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീടിന് പുറത്തായി നിർമിച്ച മുറിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴുത്തിലും വയറിനുവശത്തുമായി ആഴത്തിലുള്ള വെട്ടേറ്റ പാടുകളുണ്ട്.

പരിസരത്ത് ലഹരി സംഘങ്ങൾ സജീവമായതിനാലും പോലീസ് നിരന്തരം നിരീക്ഷണം നടത്തുന്ന സ്ഥലമായതിനാലും, ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട ആരെങ്കിലും ബിജുവിനെ ആക്രമിച്ചതാണോ എന്ന് കുടുംബാംഗങ്ങൾ സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

Kerala

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ

പാലക്കാട്: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പണമിടപ്പാടിന്‍റെ പേരിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മുണ്ടൂർ കാഞ്ഞിക്കുളം സ്വദേശിയായ പി.വി. അജയ് ആണ് അറസ്റ്റിലായത്.

കോങ്ങാട് പോലീസാണ് അജയ്‌യെ അറസ്റ്റ് ചെയ്തത്. കന്നിമാരി സ്വദേശി ജിഷ്ണുവിനെയാണ് കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ജിഷ്ണു പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ യുവാവ് അജയ്ക്കും കേസിലെ രണ്ടാം പ്രതിയായ അനൂപ് കുമാറിനും 35 ലക്ഷം രൂപ നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിന്‍റെ വൈരാഗ്യത്തിലാണ് പ്രതികൾ യുവാവിനെ ആക്രമിക്കുകയും കാറിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ഒരു വാഹനം കൊണ്ടുവന്നിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

National

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഗ്രാമത്തിൽ പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പോക്സോ നിയമപ്രകാരവും അജ്ഞാതർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആദ്യം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പെൺകുട്ടിയുടെ വീടിനു തൊട്ടടുത്തുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുന്ന രാഹുൽ രാജു മഡാവി (30) എന്ന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയർ വ്യക്തമാക്കി.

അതേസമയം, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകിയപ്പോൾ ആശുപത്രിക്ക് മുന്നിൽ വൻ ജനരോഷം അരങ്ങേറി. പ്രതിക്ക് വധശിക്ഷ നൽകണമെന്നും കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും റോഡ് ഉപരോധിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

Kerala

പാലിയേക്കരയിലെ വയോധികന്‍റെ മരണം കൊലപാതകം; പ്രതി പിടിയിൽ

തൃശൂർ: പാലിയേക്കര മേൽപ്പാലത്തിന് സമീപം കഴിഞ്ഞ ദിവസം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തലവണിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പിൽ ചന്ദ്രൻ (70) ആണ് കൊല്ലപ്പെട്ടത്.

കേസിൽ തമിഴ്‌നാട് ധർമ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.

ജൂലൈ 14-ന് രാവിലെയാണ് പാലിയേക്കര മേൽപ്പാലത്തിന്‍റെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ ചന്ദ്രന്‍റെ മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്. ആദ്യം സാധാരണ മരണമെന്ന് കരുതിയെങ്കിലും ശരീരത്തിലെ പരിക്കുകളാണ് പോലീസിന് സംശയമുണ്ടാക്കിയത്.

കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ചന്ദ്രൻ പാലിയേക്കര മേൽപ്പാലത്തിനടിയിലായിരുന്നു രാത്രികളിൽ കഴിഞ്ഞിരുന്നത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഇയാൾ ഉപജീവനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതേ മേഖലയിൽ ആക്രി പെറുക്കുന്ന പ്രതി പ്രഭാകരനും കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പമാണ് രാത്രി ചെലവഴിച്ചിരുന്നത്.

സംഭവദിവസം ആക്രി വിറ്റുകിട്ടിയ തുകയുമായി ഇരുവരും ആദ്യം കള്ളുഷാപ്പിലെത്തി മദ്യപിച്ചു. തുടർന്ന് വീണ്ടും മദ്യവുമായെത്തി മേൽപ്പാലത്തിനടിയിലിരുന്ന് കുടിക്കുന്നതിനിടയിൽ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.

തർക്കത്തിനിടെ പ്രതി അടുത്തുണ്ടായിരുന്ന കരിങ്കല്ലും കോൺക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് ചന്ദ്രന്‍റെ തലയ്ക്ക് ക്രൂരമായി ഇടിച്ചും എറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുട്ടനെല്ലൂർ ഭാഗത്തുള്ള ആളൊഴിഞ്ഞ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മൊബൈൽ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.

National

ഗ്രഹാം സ്റ്റെയിൻസ് വധം; ഓർമപ്പെടുത്തലായി ആ ചരിത്രത്താളുകൾ

ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്‍റെ രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധാരാ സിംഗ് ഉടൻ ജയിൽമോചിതനായേക്കുമെന്ന വാർത്തകളാണ് ആ ക്രൂരമായ സംഭവത്തെ വീണ്ടും ചർച്ചകളിലേക്ക് എത്തിക്കുന്നത്.

പ്രതിയുടെ ജയിലിലെ നല്ല പെരുമാറ്റം മുൻനിർത്തി ഒഡീഷ ശിക്ഷാ അവലോകന ബോർഡ് നൽകിയ ജയിൽമോചന ശിപാർശയാണ് പുതിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുന്നത്.

1999 ജനുവരി 23നായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംക്രൂരത. ഒഡീഷയിൽ ആദിവാസി ജില്ലയായ കിയോഞ്ചാറിലെ മനോഹരപുര ഗ്രാമത്തിൽ ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവർ ഉറങ്ങിക്കിടന്നിരുന്ന വാനിനു തീയിട്ടാണ് ധാരാ സിംഗിന്‍റെ നേത്യത്വത്തിലുള്ള അക്രമിസംഘം അവരെ ദാരുണമായി കൊലപ്പെടുത്തിയത്.

നിലവിൽ ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരേയൊരു പ്രതി ധാരാ സിംഗ് മാത്രമാണ്.

സംഭവം നടന്നതിനു തൊട്ടുപിന്നാലെ ദീപികയുടെ മുഖപ്രസംഗം (1999 ജനുവരി 26, ചൊവ്വ): "ഇതോ മഹത്തായ റിപ്പബ്ലിക്?'ദീപിക പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ രാജ്യത്തിന്‍റെ മതേതരത്വത്തിന് നേരെ ഉയർന്ന ചോദ്യങ്ങളെയാണ് അഭിസംബോധന ചെയ്തത്.

നാല്പ‌ത്തൊമ്പതു വർഷംമുമ്പ് ലോകത്തിന്‍റെ മുന്നിൽ അഭിമാനത്തോടെ തലയുയർത്തിനിന്നു സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ഇന്ത്യയെവിടെ? മതവിദ്വേഷംമൂത്ത് സഹോദരങ്ങളെ ചുട്ടുകൊല്ലാൻ മടിക്കാത്ത കാപാലികരുള്ള ഇന്നത്തെ ഇന്ത്യൻ സമൂഹമെവിടെ? നാമിന്നു മാനംകെട്ടവരാണ്. ലോകത്തിനുമുമ്പിൽ പരിഹാസ്യരായ ജനത.

നിസഹായരെ ചുട്ടെരിച്ചു കിരാതയുഗത്തിലേക്കാണോ ഇന്ത്യയുടെ മടക്കയാത്ര? റിപ്പബ്ലിക്കിന്‍റെ അമ്പതാമാണ്ടിൽ ആഘോഷങ്ങൾക്കൊരുങ്ങേണ്ട നാം ഒറീസയിൽ അതിനിഷ്‌ഠുരമായി കൊല്ലപ്പെട്ടവരുടെ ചുടലയ്ക്കുചുറ്റും ആനന്ദനൃത്തമാടാൻ മടിക്കാത്ത നരഭോജികളായി അധഃപതിക്കുകയാണെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

Kerala

ഷുഹൈബ് വധം: വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി

കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതികളുടെ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്ന് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.

നിലവിലെ ജഡ്ജിയില്‍ നിന്ന് നീതി ലഭിക്കുമെന്ന കാര്യത്തില്‍ ആശങ്കയുള്ളതിനാല്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നില്‍ നടക്കുന്ന വിചാരണ വേറെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആകാശ് തില്ലങ്കേരി അടക്കം കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് വിചാരണക്കോടതിയായ തലശേരി സെഷന്‍സിന് അയച്ചു നല്‍കിയ ശേഷം റിപ്പോര്‍ട്ട് തേടാനാണ് രജിസ്ട്രിക്ക് ജസ്റ്റീസ് സി.എസ്. ഡയസ് നിര്‍ദേശം നല്‍കിയത്.

വിചാരണ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ ജൂണ്‍ പത്തിലെ ഇടക്കാല ഉത്തരവ് ഒരു മാസത്തേക്ക് തുടരാനും കോടതി നിര്‍ദേശിച്ചു.

Special News

ഗ്രഹാം സ്റ്റെയിൻസ് വധം വീണ്ടും ചർച്ചകളിൽ: ഓർമപ്പെടുത്തലായി ആ ചരിത്രത്താളുകൾ

ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്‍റെ രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധാരാ സിംഗ് ഉടൻ ജയിൽ മോചിതനായേക്കുമെന്ന വാർത്തകളാണ് ഈ ക്രൂരമായ സംഭവത്തെ വീണ്ടും ചർച്ചകളിലേക്ക് എത്തിക്കുന്നത്.

പ്രതിയുടെ ജയിലിലെ നല്ല പെരുമാറ്റം മുൻനിർത്തി ഒഡീഷ ശിക്ഷാ അവലോകന ബോർഡ് നൽകിയ ജയിൽ മോചന ശിപാർശയാണ് പുതിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുന്നത്. 1999 ജനുവരി 23നായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംക്രൂരത.

ഒഡീഷയിൽ ആദിവാസി ജില്ലയായ കിയോഞ്ചാറിലെ മനോഹരപുര ഗ്രാമത്തിൽ ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവർ ഉറങ്ങിക്കിടന്നിരുന്ന വാനിനു തീയിട്ടാണ് ധാരാ സിംഗിന്‍റെ നേത്യത്വത്തിലുള്ള അക്രമിസംഘം അവരെ ദാരുണമായി കൊലപ്പെടുത്തിയത്.

നിലവിൽ ഈ കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഒരേയൊരു പ്രതി ധാരാ സിംഗ് മാത്രമാണ്.

സംഭവം നടന്നതിനു തൊട്ടുപിന്നാലെ ദീപികയുടെ മുഖപ്രസംഗം (1999 ജനുവരി 26, ചൊവ്വ): ഇതോ മഹത്തായ റിപ്പബ്ലിക്? ദീപിക പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ രാജ്യത്തിന്‍റെ മതേതരത്വത്തിന് നേരെ ഉയർന്ന ചോദ്യങ്ങളെയാണ് അഭിസംബോധന ചെയ്തത്.

Kerala

അഭിമന്യു വധക്കേസ്: വിചാരണ നീട്ടാന്‍ പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: അഭിമന്യു വധക്കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.

വിചാരണ നീട്ടാനുള്ള നീക്കമായി മാത്രമേ ഇതിനെ കണക്കാക്കാനാവൂവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് ജി. ഗിരീഷ് ഹര്‍ജി തള്ളിയത്.

ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ് പ്രതികളായ ജെ.ഐ. മുഹമ്മദ്, ആരിഫ് ബിന്‍ സലിം, ബിലാല്‍ സജി, ഫറൂഖ് അമാനി, പി.എം. രജീബ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്.

സമാന ആവശ്യമുന്നയിച്ച് ഒന്നാം പ്രതി നല്‍കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കി.

National

ഭർത്താവിനെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ കേസ്; യുവതിയും കാമുകനും പിടിയിൽ

മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വനത്തിൽ തള്ളിയ കേസിൽ യുവതിയും കാമുകനും പിടിയിൽ. ഐരോളി സ്വദേശി ബലിറാം സൂര്യനാഥ് കുശ്വാഹ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സുനിത കുശ്വാഹ (40), ഇവരുടെ കാമുകനും ഓട്ടോറിക്ഷാ ഡ്രൈവറുമാരായ രാഹുൽ ദശരഥ് പ്രജാപതി (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട ബലിറാമിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 11 മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ഐരോളിയിലായിരുന്നു ബലിറാം താമസിച്ചിരുന്നത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബലിറാമിന്‍റെ സഹോദരൻ സുനിതയെ കാണാനെത്തിയിരുന്നു. ബലിറാമിന്‍റെ കാണാതാകലിനെക്കുറിച്ച് സുനിതയോട് ചോദിച്ചപ്പോൾ വ്യത്യസ്തമായ മറുപടിയാണ് ഇവർ നൽകിയത്. ഇതിൽ സംശയം തോന്നിയ സഹോദരൻ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സുനിതയ്ക്ക് രാഹുൽ പ്രജാപതിയുമായി ബന്ധമുണ്ടെന്ന് ബലിറാം കണ്ടെത്തിയിരുന്നു. ഇതോടെ ബലിറാമിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു.

രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബലിറാമിനെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ കഴുത്തറുത്ത് മരണം ഉറപ്പാക്കി. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വനത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി.

Kerala

രാംനാരായൺ ബാഗേലിന്‍റെ കൊലപാതകം; സർക്കാർ ജാഗ്രത പുലർത്തണമെന്ന് കുടുംബം

തൃശൂർ: പാലക്കാട് വാളയാറിലെ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ രാംനാരായൺ ബാഗേലിന്‍റെ കൊലപാതകത്തിൽ, അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാൻ സർക്കാർ കർശന ജാഗ്രത പുലർത്തണമെന്ന് ആക്‌ഷൻ കൗൺസിലും കുടുംബാംഗങ്ങളും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിലവിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ ഗുരുതരമായ അപാകതകളുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. ഇത് പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തര വീഴ്ചകളാണു സാക്ഷ്യപ്പെടുത്തുന്നത്.

ഈ സാഹചര്യത്തിൽ കുടുംബം ആവശ്യപ്പെട്ട സ്പെഷൽ പ്രോസിക്യൂട്ടറുടെ നിയമനം അടിയന്തരമായി പൂർത്തിയാക്കണമെന്നും അപാകതകൾ പരിഹരിച്ച് പുതിയ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.ഇതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവരുമായി കൂടിക്കാഴ് നടത്തുമെന്നും അവർ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ രാംനാരായണിന്‍റെ ഭാര്യ ലളിത ബാഗേൽ, സഹോദരൻ ശശികാന്ത്, ആക്‌ഷൻ കൗൺസിൽ ചെയർമാൻ കെ. ശിവരാമൻ, അഡ്വ. കെ.എസ്. നിസാർ, ശ്യാമ ബാഗേൽ പാലക്കാട് എന്നിവർ പങ്കെടുത്തു.

Kerala

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു

തിരൂരങ്ങാടി: തര്‍ക്കത്തെ തുടര്‍ന്ന് റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു.
മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ കുന്നത്ത്പറമ്പ് സ്വദേശി പരേതനായ വടക്കേ പുറത്ത് അബ്ദുള്‍ ഖാദറിന്റെ മകന്‍ ഫൈസല്‍ (52) ആണ് മരിച്ചത്.
സംഭവത്തില്‍ കുന്നത്ത്പറമ്പ് സ്വദേശിയായ മാളിയേക്കല്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9.45 ന് കുന്നത്ത് പറമ്പില്‍ വച്ചാണ് സംഭവം. കടയില്‍ കോഴിമുട്ട വാങ്ങാനെത്തിയ ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഫൈസല്‍, ലത്തീഫിനെ മുട്ട കൊണ്ട്
എറിഞ്ഞു. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ലത്തീഫ് ഫൈസലിനെ പിടിച്ചുതള്ളി. റോഡില്‍ തലയിടിച്ച് വീണ ഫൈസല്‍ ഗുരുതര പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.

വധശ്രമ കേസില്‍ റിമാന്‍ഡിലായ ലത്തീഫിനെതിരെ തിരൂരങ്ങാടി പോലീസ് കൊലപാതക കുറ്റം ചുമത്തി. മരിച്ച ഫൈസലിന് ഭാര്യയും രണ്ടു മക്കളുണ്ട്.

Kerala

സ്വർണ മൂക്കുത്തി കവരാന്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവം; പതിനേഴുകാരൻ പിടിയിൽ

പാലക്കാട്: വടകരപ്പതിയിൽ സ്വർണ മൂക്കുത്തി കവരാനായി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ. ആട്ടയാമ്പതി സ്വദേശിയായ പതിനേഴുകാരനെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തത്.

കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉദയകുമാറിന്‍റെ സുഹൃത്താണ് പിടിയിലായത്. ആട്ടയാമ്പതിയിലെ വീട്ടിൽ കഴിഞ്ഞ 20 വർഷമായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സരസമ്മാളിനെ (72) കഴിഞ്ഞ ജൂൺ 10 മുതലാണ് കാണാതായത്.

അമ്മയെ കാണാനില്ലെന്ന് കാട്ടി മകൾ നൽകിയ പരാതിയിൽ കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

സരസമ്മാൾ ധരിച്ചിരുന്ന രണ്ട് സ്വർണ്ണ മൂക്കുത്തികൾ കൈക്കലാക്കാനായിരുന്നു കൊലപാതകം. സരസമ്മാളിന്‍റെ അയൽവാസിയായ ഉദയകുമാർ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വീടിന്‍റെ ശുചിമുറിയിൽ വച്ച് കത്തിക്കുകയും, അവശിഷ്ടങ്ങൾ വീടിന്‍റെ പിൻഭാഗത്ത് കുഴിച്ചിടുകയുമായിരുന്നു.

 

Kerala

വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

ഗുരുവായൂർ: വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. ചേലക്കര വില്ലടത്ത് വീട്ടിൽ സന്താനവല്ലി (76) യാണ് കൊല്ലപ്പെട്ടത്.

ലൈംഗികാതിക്രമത്തിനിടെ മർദനമേറ്റതാണ് വയോധികയുടെ മരണത്തിലേക്കു നയിച്ചത്. സംഭവത്തിലെ പ്രതി പെരുമ്പാവൂർ കുറുപ്പംപടി വായിക്കര ചിറ്റേത്ത് സി.എസ്. സുരേഷിനെ(55) അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. കൊല്ലത്ത് മകനൊപ്പം താമസിച്ചിരുന്ന സന്താനവല്ലി കുറച്ചുകാലമായി വീടുവിട്ട് നിൽക്കുകയായിരുന്നു. ഒരാഴ്ചയോളമായി ഇവർ ഗുരുവായൂരിലുണ്ട്.

പെരുമ്പാവൂരിൽ ചുമട്ടുതൊഴിലാളിയായ സുരേഷ് ജോലിക്കിടെയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടു രണ്ടാഴ്ചമുമ്പ് നാട്ടിൽനിന്നു മുങ്ങിയാണ് ഗുരുവായൂരിലെത്തിയത്. ഇയാൾ കർണംകോട് റെയിൽവേ ഗേറ്റിനു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇതിനിടെ ക്ഷേത്രപരിസരത്തുവച്ച് ഇയാൾ സന്താനവല്ലിയുമായി പരിചയത്തിലായി. തുടർന്ന് സുരക്ഷിതമായി താമസിക്കാൻ സ്ഥലംനൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സുരേഷ് വാടക കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു.

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം വയോധികയെ ശാരീരികബന്ധത്തിന് നിർബന്ധിച്ചു. വാക്കുതർക്കത്തിനിടയിൽ പിടിച്ചു തള്ളുകയും സന്താനവല്ലിയുടെ തല ചുമരിൽ ഇടിക്കുകയും ചെയ്തു. ബോധം പോയതോടെ മരിച്ചെന്നുകരുതി സാരികൊണ്ട് കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളുകയായിരുന്നു.

സംഭവത്തിനുശേഷം ഉറക്കം നഷ്ടപ്പെട്ട സുരേഷ് ക്ഷേത്രപരിസരത്തുവച്ച് പരിചയപ്പെട്ട യുവാവിനൊപ്പം മദ്യപിക്കുന്നതിനിടയിൽ കൊലപാതക വിവരം പങ്കുവയ്ക്കുകയായിരുന്നു. ഈ യുവാവാണ് വിവരം ഉടൻ പോലീസിനെ വിളിച്ചറിയിച്ചത്. ടെമ്പിൾ പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ശനിയാഴ്ച രാത്രി 12ഓടെ കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തി.

തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. ടെമ്പിൾ സിഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

National

മുംബൈയിൽ 17 വയസുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു; പ്രതി അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ 17 വയസുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പോലീസ് അറസ്റ്റ് ചെയ്തു.

കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം. തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്. സംഭവത്തിൽ സമത നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

National

ആശ്രിത നിയമനത്തിലൂടെ സ‍ർക്കാർ ജോലി സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്തി യുവതി

ജയ്പൂർ: സ‍ർക്കാർ സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക്. സ‍ർക്കാർ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ കൊലപ്പെടുത്തി യുവതി. സംഭവത്തിൽ നിരജ് ശ‍ർമ്മയുടെ മകൾ ആയുഷിയും (23) ബന്ധുക്കളായ ആറ് പേരും പിടിയിലായി.

എന്നാൽ അമ്മാവന്‍റെ പരാതിയിൽ യുവതിയുടെ സ‍ർക്കാർ ജോലിയെന്ന സ്വപ്നം തക‍ർന്നു. രാജസ്ഥാനിലെ ജയ്പൂപൂരിലാണ് ആശ്രിത നിയമനം നേടാൻ മകൾ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശ‍ർമ്മയെയാണ് ജൂലൈ മൂന്നിന് കൊലപ്പെടുത്തിയത്. അമിത വേഗത്തിലെത്തിയ സ്കോ‍ർപിയോ കാർ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

എന്നാൽ നീരജ് ശ‍ർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്കായിരുന്നു നീരജ് ശ‍ർമ്മ. ഈ ജോലി ഇവർക്ക് ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ മരണത്തിന് പിന്നാലെ ആശ്രിത നിയമനത്തിലൂടെ ലഭിച്ചതായിരുന്നു. അച്ഛന്‍റെ മരണത്തന് പിന്നാലെ ആശ്രിത നിയമനത്തിൽ ജോലി ചെയ്യാൻ ആയുഷി താൽപര്യം കാണിച്ചിരുന്നു. എന്നാൽ നീരജ് ശ‍ർമ ഇതിന് അനുവാദനം നൽകിയില്ല. ഇത് ആയുഷിയെ കടുത്ത സമ്മ‍ദത്തിലാക്കിയിരുന്നു.

ഇതോടെയാണ് ബന്ധുക്കൾക്കൊപ്പം ചേർന്ന് സ്വത്തും അമ്മയുടെ ജോലിയും തട്ടിയെടുക്കാനായി ആയുഷി പദ്ധതി തയാറാക്കിയത്. ഏഴ് ലക്ഷം രൂപയാണ് ആയുഷി അമ്മയെ കൊലപ്പെടുത്താനായി നൽകിയത്. അമ്മയെ കൊലപ്പെടുത്തിയാൽ ആശ്രിത നിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നും അതോടൊപ്പം കുടുംബ സ്വത്തുക്കൾ സ്വന്തമാക്കാമെന്നുമായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ.

National

ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേക്ക് കടന്ന യുവാവ് പിടിയിൽ

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് നേപ്പാളിലേക്കു കടന്നു. സംഭവത്തിൽ മനീസർ സ്വദേശി അങ്കിത് (25), കാമുകി രജ്ഞിനി ദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മെയ് 21- നാണ് മകളെ കാണാനില്ലെന്ന് കൊല്ലപ്പെട്ട യുവതിടെ അമ്മ പോലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ ഭർതൃവീട്ടുകാരെ സംശയിക്കുന്നുണ്ടെന്നു പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മേയ് 22ന് യുവതിയുടെ മൃതദേഹം ഒരു വാടക വീട്ടിൽനിന്നു കണ്ടെത്തുകയായിരുന്നു.

അങ്കിതും രജ്ഞിനിയും ചേർന്നു യുവതിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകത്തിനു തൊട്ടടുത്ത ദിവസം ഇരുവരും ഹരിദ്വാറിലേക്കു പോവുകയും അവിടെനിന്ന് നേപ്പാളിലേക്കു കടക്കുകയുമായിരുന്നു.

പിടികൂടിയ ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Kerala

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; നാല് പേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പിടികൂടി പോലീസ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ബിജു എന്ന പൊടിയൻ, ഇയാളുടെ മകൻ മിഥിൻ, സഹോദരൻ വിജിൻ എന്നിവരാണ് പിടിയിലായത്. ഇവർ കാഞ്ഞിരംകുളം പോലീസിന്‍റെ കസ്റ്റഡിയിലാണ്.

കൊലപാതകം നടത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം ആലുനിന്നകുഴി എന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടന്നത്. മനോജ്‌ എന്ന് വിളിക്കുന്ന മനു ആണ് കൊല്ലപ്പെട്ടത്.

മിഥിന്‍റെ വീട്ടിൽ സഹോദരനെ കാണാൻ എത്തിയ യുവാവിന്‍റെ ബൈക്കിന്‍റെ പെട്രോൾ തീരുകയും പെട്രോൾ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റെയ്‌സ് ചെയ്യുകയും ചെയ്തു. എന്നാൽ ബൈക്ക് റെയ്‌സ് ചെയ്തത് സമീപവാസിയായ മനോജ്‌ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Kerala

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം അറസ്റ്റിൽ.ആസാമിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.

ജൂണ്‍ 21നാണ് ഇതര സംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.

ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. തൃശൂർ സ്വദേശിയുടെ രണ്ടുനില കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ അന്യ സംസ്ഥാനക്കാർ മാത്രം കുടുംബമായി താമസിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.

National

മൂന്നാം നിലയിൽനിന്ന് വീണ് യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് യുവതിയുടെ കുടുംബം

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽനിന്ന് വീണ് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം. പുഷ്പ് വിഹാർ സ്വദേശി അക്രിതി സുതാറിന്‍റെ (28) മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തെച്ചൊല്ലി യുവതിയെ പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ശനിയാഴ്ച ലോധി കോളനിയിലെ പാലിക കുഞ്ചിലുള്ള പാർപ്പിട സമുച്ചയമായ എൻഡിഎംസി ഫ്ലാറ്റിന്‍റെ ബി ബ്ലോക്കിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ അക്രിതിയെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലത്ത് വീണുകിടന്ന യുവതിയെ കണ്ട മറ്റ് താമസക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.

യുവതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടി അക്രിതിയുടെ മരണം ആത്മഹത്യയാക്കാൻ ശ്രമം നടക്കുന്നതായി അനുജൻ പറഞ്ഞു. സഹോദരി വളരെ ഉത്തരവാദിത്തവും മാനസികമായി കരുത്തുമുള്ള ആളായിരുന്നുവെന്ന് അനുജൻ കൂട്ടിച്ചേർത്തു.

National

ഭർത്താവിനെ കൊലപ്പെടുത്തി ശൗചാലയത്തിൽ കുഴിച്ചുമൂടി; യുവതി പിടിയിൽ

ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി ശൗചാലയത്തിൽ കുഴിച്ചുമൂടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസങ്ങൾക്കു മുമ്പ് ആഗ്രയിൽ നടന്ന സംഭവത്തിൽ സുരേന്ദ്ര ശർമ്മയാണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ റൂബിയാണ് അറസ്റ്റിലായത്. സുരേന്ദ്ര ശർമ്മ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഭക്ഷണത്തിൽ ഉറക്കുഗുളിക നൽകി ഭർത്താവിനെ ബോധരഹിതനാക്കിയ ശേഷമാണ് യുവതി കൊലപാതകം നടത്തിയത്. തുടർന്ന് വീടിനകത്തെ ശൗചാലയത്തിൽ മൃതദേഹം മൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് റൂബി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ആരെങ്കിലും ഭർത്താവിനെക്കുറിച്ച് അന്വേഷിച്ചാൽ ഇവർ സങ്കടപ്പെടുകയും കരയുകയും ചെയ്യുമായിരുന്നു. മദ്യപിച്ചെത്തി സുരേന്ദ്ര ശർമ്മ യുവതിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തി റൂബിയെ ചോദ്യം ചെയ്തിരുന്നു.

ഇതിനു പിന്നാലെ റൂബി ഭർതൃമാതാവിനോട് സുരേന്ദ്രനെ താൻ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഭർതൃമാതാവ് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവർ കാണിച്ചുകൊടുത്ത സ്ഥലത്തെ തറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു. പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

 

National

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ മൈസൂരുവിൽ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. സ്വകാര്യ സ്കൂൾ അധ്യാപിക സുശീലയാണ് സാമ്പത്തിക ത‍ർക്കങ്ങളുടെ പേരിൽ ഭർത്താവ് നിത്യാനന്ദയെ കൊലപ്പെടുത്തിയത്.

ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് സംസ്കരിക്കാൻ ശ്രമിക്കുകയായിരുന്നു. മരിച്ച നിത്യാനന്ദയുടെ കഴുത്തിലെ പാട് സഹോദരന്‍റെ ശ്രദ്ധയിൽപ്പെട്ടു. ചോദ്യങ്ങൾക്ക് സുശീല കൃത്യമായ ഉത്തരം നൽകാതെ വന്നതോടെ ഇയാൾ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തറിയുന്നത്.

ഞായറാഴ്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ നിത്യാനന്ദയെ ഉറങ്ങി കിടക്കുന്നതിനിടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുശീല പോലീസിനോട് പറഞ്ഞു. ഇതിന് ആൺസുഹൃത്തായ ഹരിഷിന്‍റെ അയാളുടെ മൂന്ന് ജോലിക്കാരുടേയും സഹായവും കിട്ടിയിരുന്നു. ഹരീഷിനെയും രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

 

National

വിവാഹേതര ബന്ധമെന്ന് സംശയം; ഉറങ്ങിക്കിടന്ന ഭർത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: ഹൈദരാബാദിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. മഹാബൂബ്‌നഗര്‍ ജില്ലയിലെ 38കാരാനായ നാഗേഷ് ആണ് കൊല്ലപ്പെട്ടത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇളയ മകന്‍റെ മുന്നിൽ വച്ച് ആയിരുന്നു നാഗേഷിന്‍റെ ഭാര്യ കവിത കത്തികൊണ്ട് ആക്രമിച്ചത്. ഇരുവരും വിവാഹിതരായി 15 വർഷം കഴിഞ്ഞു. സംഭവ സമയം വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു നാഗേഷ്.

കവിതയുടെ ആക്രമണത്തിന് പിന്നാലെ ഭാര്യ തന്നെ ആക്രമിക്കുന്നുവെന്ന് നാഗേഷ് ഉറക്കെ വിളിച്ചുപറയുന്നത് തങ്ങൾ കേട്ടതായി അയൽവാസികൾ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കതക് പൂട്ടിയിരുന്നതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞില്ല.

തുടരെ കതകില്‍ മുട്ടിയതിന് ശേഷമാണ് കവിത പുറത്തേക്ക് വന്നതും നാട്ടുകാരെ അകത്ത് കയറാന്‍ അനുവദിച്ചതും. തുടർന്ന് നാഗേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവിതയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Kerala

ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകം; മകൻ കസ്റ്റഡിയിൽ

ആലപ്പുഴ: ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്. സംഭവത്തിൽ മരിച്ച ജയരാജന്‍റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദനമേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയതോടെയാണ് കേസ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

ഞായറാഴ്ചയാണ് ജയരാജനെ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇയാളെആശുപത്രിയിൽ എത്തിക്കുന്നതിൽ വീട്ടുകാർ വലിയ താമസം വരുത്തി. മണിക്കൂറുകൾക്ക് ശേഷം മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് എത്തിയാണ് ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ശരീരത്തിന്‍റെ പല ഭാഗത്തും മുറിവുകളും മർദനമേറ്റ പാടുകളും കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സംഭവം കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് പോലീസ് എത്തിയത്. പ്രാഥമികമായി പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ വഴക്കുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.

District News

യുവതിയുടെ കൊലപാതകം: ഭർത്താവ് അറസ്റ്റിൽ

പെരുമ്പാവൂർ: യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസാം നഗോൺ സ്വദേശി റബ്ബുൾ അമീനെ(40)യാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ഭാര്യാ പിതാവിനോട് രണ്ടു ലക്ഷം ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വിരോധത്തിൽ ഭാര്യയായ മർസിൻസ് കത്തൂണി(29) നെ പ്ലൈവുഡ് പലക കൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോഞ്ഞാശേരി ചമ്പാരത്ത്കുന്ന് തുറപാലം ഭാഗത്താണ് ഇവർ താമസിച്ചിരുന്നത്.

National

വ്യവസായിയുടെ കൊലപാതകം: സിയ കേതനിൽനിന്ന് വാങ്ങിയത് ഒരു കോടി രൂപ

പൂന: മഹാരാഷ്ട്രയിൽ ‌യുവ വ്യവസായി കേതൻ അഗർവാളിനെ കൊക്കയിലേക്കു തള്ളിയിട്ടു കൊന്ന കേസിൽ നിർണായക കണ്ടെത്തൽ. കേതനിൽ നിന്ന് ഒരു കോടി രൂപയോളം പ്രതിശ്രുത വധു സിയ ഗോയൽ കൈപ്പറ്റിയിരുന്നെന്ന് റിപ്പോർട്ട്. ഈ പണം സിയ കാമുകൻ ചേതൻ ചൗധരിക്ക് കൈമാറി‌. ഷോപ്പിംഗിനെന്നു പറഞ്ഞാണ് കേതനിൽനിന്നു സിയ പണം വാങ്ങിയത്. ഈ പണം ബിസിനസ് മെച്ചപ്പെടുത്താനായാണ് ചേതൻ ഉപയോഗിച്ചത്. പണം കിട്ടിക്കഴിഞ്ഞാൽ മൂന്നുവർഷത്തിനുള്ളിൽ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തുമെന്ന് ചേതൻ സിയയ്ക്ക് ഉറപ്പു നൽകിയിരുന്നു. കേതനെ കൊലപ്പെടുത്തിയ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് സിയയുടെ കുടുംബത്തെക്കണ്ട് വിവാഹക്കാര്യത്തിൽ സമ്മതം വാങ്ങാനായിരുന്നു ചേതന്‍റെ പദ്ധതി.

ഫെബ്രുവരിയിലാണ് കേതനുമായി സിയയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹനിശ്ചയത്തിന് ആഴ്ചകൾക്കു മുൻപ് സിയയും ചേതനും ഉദയ്പുരിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നതിന്‍റെ തെളിവുകൾ പോലീസിനു ലഭിച്ചു. അവിടെ വച്ചുതന്നെ ഇവർ കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നോയെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.

കേതനെ വിവാഹം കഴിക്കാൻ ആഗ്രഹമില്ലായിരുന്നെന്നു ചോദ്യം ചെയ്യലിൽ സിയ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. കേതനെ കൊലപ്പെടുത്തി മൂന്നു വർഷത്തിനുശേഷം ചേതനെ വിവാഹം കഴിക്കാമെന്നായിരുന്നു സിയയുടെ കണക്കുകൂട്ടൽ.

 

District News

മേരി ജാക്വിലിൻ വധം : പ്രതികളെ വെറുതേവിട്ടു 

ആലപ്പുഴ: തിരുവമ്പാടി മേരി ജാക്വിലിൻ വധക്കേസിൽ ഒന്നും മൂന്നും പ്രതികളെ കോടതി വെറുതേവിട്ടു. ഒന്നാംപ്രതി പുന്നപ്ര തെക്ക് പണിക്കൻവെളി നജ്മൽ (അജ്മൽ–28), മൂന്നാംപ്രതി അവലൂക്കുന്ന് ചിറയിൽ സീനത്ത് ബീവി (48) എന്നിവരെയാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി പി.എൻ. വിനോദ് കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതേവിട്ടത്. കേസിലെ രണ്ടാം പ്രതി മുംതാസ് വിചാരണയ്ക്കിടെ മരിച്ചു. 2019 മാർച്ച്‌ 12നാണ് ആലപ്പുഴ തിരുവമ്പാടി ചക്കാലയിൽ വീടിനുള്ളിൽ മേരി ജാക്വിലിനെ (53) മരിച്ചനിലയിൽ കണ്ടെത്തിയത്‌.

പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതമാണെന്നു തെളിഞ്ഞു.  മൊബൈൽഫോൺ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്‌. എന്നാൽ, തെളിവ് ഹാജരാക്കുന്നതിൽ പോലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. കൊല്ലപ്പെട്ട സ്‌ത്രീയുടെ ഫോണിൽ ഉപയോഗിച്ച സിംകാർഡ് ഒന്നാം പ്രതിയിൽനിന്ന് കണ്ടെത്തിയിരുന്നു. വിചാരണവേളയിൽ ഇത് തെളിയിക്കാനായില്ല.

വീട്ടുമുറ്റത്ത് കണ്ട കാൽപാദത്തിന്‍റെ അടയാളം, മുറിയിൽ‍നിന്നു ലഭിച്ച തലമുടി, മദ്യം വാങ്ങിയതിന്‍റെ ബിൽ എന്നിവയടക്കം 39 രേഖകൾ കോടതിയിൽ ഹാജരാക്കി. കാൽപാദത്തിന്‍റെ പരിശോധന, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ഐഎംഇഐ നമ്പർ കണ്ടെത്തിയ രീതി, കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ രേഖകൾ എന്നിവയിലെ പാകപ്പിഴകളും ശാസ്ത്രീയ തെളിവുകളുടെ അഭാവവുമാണ് പ്രതികൾ കുറ്റക്കാരല്ലെന്ന് നിരീക്ഷിക്കാൻ സഹായകമായത്. 

കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി ഒന്നാംപ്രതി നജ്മലിനെയും മൂന്നാം പ്രതി സീനത്തിനെയും കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അംബികയും പ്രതികൾക്കായി അഡ്വ. ടി.ടി. സുധീഷും അഡ്വ. എസ്. ഗുൽസാറും ഹാജരായി.

National

വ്യവസായിയുടെ കൊലപാതകം: വിചാരണ അതിവേഗ കോടതിയിൽ

പുന: പൂനയിൽ പ്രതിശ്രുത വരനെ കൊക്കയിലേക്കു തള്ളിയിട്ടുകൊന്ന കേസിൽ യുവതിക്കും കാമുകനുമെതിരേ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പോലീസ്.

ശതകോടിശ്വരനായ കേതന്‍ വിശാല്‍ അഗര്‍വാളിനെ (26) കൊലപ്പെടുത്തിയ കേസിലാണ് ഇയാളുമായി വിവാഹം നിശ്ചയിച്ചിരുന്ന സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും അറസ്റ്റിലായത്.

കുറ്റകൃത്യത്തിനു മുന്പും ഇതിനുശേഷവും ടെലിഫോൺ ചാറ്റുകൾ ഇരുവരും ഫോണിൽ നിന്ന് നീക്കംചെയ്തതായി പോലീസ് കണ്ടെത്തി.

അതിനിടെ, കേതൻ വിശാലിന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം കേസിന്‍റെ വിചാരണയ്ക്ക് അതിവേഗ കോടതി അനുവദിക്കാൻ മഹാരാഷ്‌ട്ര സർക്കാർ തീരുമാനിച്ചു. പ്രമുഖ അഭിഭാഷകൻ ഉജ്ജ്വൽ നിഗമിനെ സ്പെഷൽ പ്രോസിക്യൂട്ടറായും നിയമിച്ചു.

കേതൻ വിഗ് ഉപയോഗിച്ചിരുന്നതും വിക്കുള്ളതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിവാഹത്തിൽ താത്പര്യമില്ലായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സിയ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

National

പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവം: പരസ്പരം പഴിചാരി യുവതിയും കാമുകനും

പൂന: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പ്രതികളായ സിയ ഗോയലും ചേതൻ ചൗധരിയും പരസ്പരം മറ്റൊരാളുടെ തലയിൽ കുറ്റം കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതായി പോലീസ് പറഞ്ഞു.

താൻ സിയയുമായി ഒളിച്ചോടാൻ മാത്രമാണ് ആഗ്രഹിച്ചതെന്നും കൊലപാതകത്തിന് നിർബന്ധിച്ചത് സിയയാണെന്നും ചേതൻ പോലീസിനോട് പറഞ്ഞു. എന്നാൽ സിയ ഇത് നിഷേധിച്ചു. കൊലപാതകം ചേതന്‍റെ ആശയമായിരുന്നുവെന്നും, ജൂൺ 14 ന് കേതനെ കൊലപ്പെടുത്താൻ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്‍റെ മുൻപിൽ കരഞ്ഞതായും സിയ പറഞ്ഞു. എന്നാൽ, ലഭിച്ച തെളിവുകൾ പ്രകാരം ഈ കൊലപാതകത്തിന്‍റെ സൂത്രധാര സിയ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

ഇരുവരും ആദ്യം ഒളിച്ചോടി വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് സിയയും ചേതനും പരിചയപ്പെടുന്നത്. പിന്നീട് ഇവർ അടുപ്പത്തിലായി. ഫെബ്രുവരിയിലായിരുന്നു കേതനുമായി സിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹം വേണ്ടെന്ന് സിയ പലതവണ കേതനോട് പറഞ്ഞിരുന്നുങ്കിലും അദ്ദേഹം സമ്മതിച്ചില്ലെന്ന് പോലീസ് പറയുന്നു. ഇതേ തുടർന്നാണ് ചേതനുമായി ചേർന്ന് കേതനെ കൊലപ്പെടുത്താൻ സിയ പോലീസ് പദ്ധതിയിട്ടത്.

National

'അനാഥയെപ്പോലെയാണ് ജീവിച്ചത്'; മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയതിന് കാരണം വെളിപ്പെടുത്തി യുവതി

ബംഗളൂരു: മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ എം. ശ്വേതയെ ബുധനാഴ്ച പുതുച്ചേരിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നു പോലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ശ്വേതയുടെ പങ്കാളി കൊന്നത്തിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരെയാണ് ഇരുവരും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്.

കെന്നത്തുമായുള്ള ബന്ധത്തെ മുത്തുലക്ഷ്മി എതിർത്തതായും ബാങ്കുകളിൽ നിന്നും 30 ലക്ഷത്തിലധിക്കം രൂപ കടം വാങ്ങിയതായും ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മുത്തുലക്ഷിയുടെ പെരുമാറ്റമാണ് വീടുവിട്ടിറങ്ങാനും കെന്നത്തിനൊപ്പം ജീവിക്കാനും തന്നെ പ്രേരിപ്പിച്ചതെന്ന് ശ്വേത പോലീസിനോട് പറഞ്ഞു.

"അമ്മ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും നൽകിയിട്ടില്ല. ഹൈസ്കൂൾ കാലം മുതൽ എൻജിനീയറിംഗ് ബിരുദം നേടുന്നതു വരെ ഞാൻ ഒരു തടവുകാരിയുടെ ജീവിതമാണ് നയിച്ചത്. എന്‍റെ കൂട്ടുകാരും സഹപാഠികളും എന്നെ കളിയാക്കുകയോ എന്‍റെ അവസ്ഥ കണ്ട് വിഷമിക്കുകയോ ചെയ്യുമായിരുന്നു. മാതാപിതാക്കളും സഹോദരിയും ഉണ്ടായിട്ടും ഞാൻ ഒരു അനാഥയെപ്പോലെയാണ് ജീവിച്ചത്. ഇതാണ് അമ്മയോട് എനിക്ക് വെറുപ്പുണ്ടാക്കിയത്", ശ്വേത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ശ്വേതയും കെന്നത്തും ഫ്ലാറ്റിൽ എത്തിയപ്പോൾ മുത്തുലക്ഷ്മി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്തു പോയിരിക്കുകയായിരുന്നു. മുത്തുലക്ഷ്മിയും ശ്വേതയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും മുത്തുലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സോമസുന്ദറും സുപ്രിയയും തിരിച്ചെത്തുന്നതിന് മുൻപ് പ്രതികൾ രക്തക്കറ കഴുകിക്കളഞ്ഞു.

സുപ്രിയ വീട്ടിൽ എത്തിയപ്പോൾ അവളെ ആദ്യം ആക്രമിച്ചു. സോമസുന്ദറിന് നേരെയും കത്തി വീശി. ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം വീടിന് പുറത്തേക്ക് ഓടി ഉറക്കെ നിലവിളിച്ചു. അപ്പോഴേക്കും മുൻവശത്തെ വാതിൽ ഉള്ളിൽ നിന്ന് പൂട്ടി ബാൽക്കണി വഴി ശ്വേതയും കെന്നത്തും രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇരുവരും രണ്ടു വഴിക്ക് പോയി. പുതുച്ചേരിയിൽ നിന്നാണ് ശ്വേതയെ പിടികൂടിയത്. കെന്നത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

 

National

പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവം; കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാനെന്ന് പ്രതികൾ

പൂന: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാനെന്നാണ് പ്രതികൾ നൽകിയ മൊഴി. ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ചിന്തയാണ് കേതനെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

പൂന സ്വദേശി കേതൻ വിശാൽ അഗർവാൾ (26) ഈ മാസം 18 നാണ് കൊല്ലപ്പെട്ടത്. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് പ്രതിശ്രുത വധു സിയ ഗോയൽ ആദ്യം കുടുംബത്തെയും പോലീസിനെയും അറിയിച്ചിരുന്നത്. എന്നാൽ, സിയയും അവരുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ കൊലപാതകമാണിതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

കടുത്ത ചൂടുള്ള ദിവസമായിട്ടും മുഖം മറയ്ക്കുന്ന രീതിയിൽ ഹൂഡിയും ഹെഡ്‌സെറ്റും ധരിച്ച് ഒരാൾ ഇവരെ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. യാത്രയ്ക്കിടയിൽ സിയ തിരിഞ്ഞുനോക്കുമ്പോൾ ഈ ഹൂഡി ധാരി ഒളിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് സിയയുടെ കാമുകനായ ചേതൻ ചൗധരിയാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരെയും ജൂൺ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Kerala

തൃശൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ യുവാവിനെ കൊലപ്പെടുത്തി; ആറ് പേർ അറസ്റ്റിൽ

തൃശൂര്‍: തൃശൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടന്ന അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാനക്കാരൻ മരിച്ചു. ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) ആണ് മരിച്ചത്. സംഭവത്തില്‍ നാല് സ്ത്രീകള്‍ അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമമണത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

തൃശൂര്‍ നഗരത്തിലെ ഒരു വാടക വീട്ടിലാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷ സ്വദേശിയാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമെന്നാണ് വിവരം.

Kerala

കൊയിലാണ്ടിയിൽ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് പാറക്കൽ താഴെ സ്വദേശിനി സുധയാണ് കൊല്ലപ്പെട്ടത്.

പൊയില്‍ക്കാവ് ബീച്ചിന് സമീപം നാലുസെന്‍റ് കോളനിയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നും വാക്കത്തി കണ്ടെത്തി. കഴുത്തിനേറ്റ വെട്ടാണ് സുധയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭര്‍ത്താവ് കൃഷ്ണൻകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്.

സ്ഥിരമായി വീട്ടില്‍ ഇവർക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്. തുടര്‍നടപടികള്‍ക്കായി വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കൃഷ്ണൻകുട്ടിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Latest News

Corehub Up