Special News
ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധാരാ സിംഗ് ഉടൻ ജയിൽ മോചിതനായേക്കുമെന്ന വാർത്തകളാണ് ഈ ക്രൂരമായ സംഭവത്തെ വീണ്ടും ചർച്ചകളിലേക്ക് എത്തിക്കുന്നത്.
പ്രതിയുടെ ജയിലിലെ നല്ല പെരുമാറ്റം മുൻനിർത്തി ഒഡീഷ ശിക്ഷാ അവലോകന ബോർഡ് നൽകിയ ജയിൽ മോചന ശിപാർശയാണ് പുതിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുന്നത്. 1999 ജനുവരി 23നായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംക്രൂരത.
ഒഡീഷയിൽ ആദിവാസി ജില്ലയായ കിയോഞ്ചാറിലെ മനോഹരപുര ഗ്രാമത്തിൽ ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവർ ഉറങ്ങിക്കിടന്നിരുന്ന വാനിനു തീയിട്ടാണ് ധാരാ സിംഗിന്റെ നേത്യത്വത്തിലുള്ള അക്രമിസംഘം അവരെ ദാരുണമായി കൊലപ്പെടുത്തിയത്.
നിലവിൽ ഈ കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഒരേയൊരു പ്രതി ധാരാ സിംഗ് മാത്രമാണ്.
സംഭവം നടന്നതിനു തൊട്ടുപിന്നാലെ ദീപികയുടെ മുഖപ്രസംഗം (1999 ജനുവരി 26, ചൊവ്വ): ഇതോ മഹത്തായ റിപ്പബ്ലിക്? ദീപിക പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ രാജ്യത്തിന്റെ മതേതരത്വത്തിന് നേരെ ഉയർന്ന ചോദ്യങ്ങളെയാണ് അഭിസംബോധന ചെയ്തത്.
Kerala
കൊച്ചി: അഭിമന്യു വധക്കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
വിചാരണ നീട്ടാനുള്ള നീക്കമായി മാത്രമേ ഇതിനെ കണക്കാക്കാനാവൂവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് ജി. ഗിരീഷ് ഹര്‍ജി തള്ളിയത്.
ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ് പ്രതികളായ ജെ.ഐ. മുഹമ്മദ്, ആരിഫ് ബിന്‍ സലിം, ബിലാല്‍ സജി, ഫറൂഖ് അമാനി, പി.എം. രജീബ് എന്നിവര്‍ നല്കിയ ഹര്‍ജികളാണ് തള്ളിയത്.
സമാന ആവശ്യമുന്നയിച്ച് ഒന്നാം പ്രതി നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്കി.
National
മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വനത്തിൽ തള്ളിയ കേസിൽ യുവതിയും കാമുകനും പിടിയിൽ. ഐരോളി സ്വദേശി ബലിറാം സൂര്യനാഥ് കുശ്വാഹ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സുനിത കുശ്വാഹ (40), ഇവരുടെ കാമുകനും ഓട്ടോറിക്ഷാ ഡ്രൈവറുമാരായ രാഹുൽ ദശരഥ് പ്രജാപതി (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ബലിറാമിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 11 മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ഐരോളിയിലായിരുന്നു ബലിറാം താമസിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബലിറാമിന്റെ സഹോദരൻ സുനിതയെ കാണാനെത്തിയിരുന്നു. ബലിറാമിന്റെ കാണാതാകലിനെക്കുറിച്ച് സുനിതയോട് ചോദിച്ചപ്പോൾ വ്യത്യസ്തമായ മറുപടിയാണ് ഇവർ നൽകിയത്. ഇതിൽ സംശയം തോന്നിയ സഹോദരൻ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സുനിതയ്ക്ക് രാഹുൽ പ്രജാപതിയുമായി ബന്ധമുണ്ടെന്ന് ബലിറാം കണ്ടെത്തിയിരുന്നു. ഇതോടെ ബലിറാമിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു.
രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബലിറാമിനെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ കഴുത്തറുത്ത് മരണം ഉറപ്പാക്കി. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വനത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി.
Kerala
തൃശൂർ: പാലക്കാട് വാളയാറിലെ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ രാംനാരായൺ ബാഗേലിന്റെ കൊലപാതകത്തിൽ, അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാൻ സർക്കാർ കർശന ജാഗ്രത പുലർത്തണമെന്ന് ആക്ഷൻ കൗൺസിലും കുടുംബാംഗങ്ങളും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ ഗുരുതരമായ അപാകതകളുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. ഇത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തര വീഴ്ചകളാണു സാക്ഷ്യപ്പെടുത്തുന്നത്.
ഈ സാഹചര്യത്തിൽ കുടുംബം ആവശ്യപ്പെട്ട സ്പെഷൽ പ്രോസിക്യൂട്ടറുടെ നിയമനം അടിയന്തരമായി പൂർത്തിയാക്കണമെന്നും അപാകതകൾ പരിഹരിച്ച് പുതിയ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.ഇതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവരുമായി കൂടിക്കാഴ് നടത്തുമെന്നും അവർ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ രാംനാരായണിന്റെ ഭാര്യ ലളിത ബാഗേൽ, സഹോദരൻ ശശികാന്ത്, ആക്ഷൻ കൗൺസിൽ ചെയർമാൻ കെ. ശിവരാമൻ, അഡ്വ. കെ.എസ്. നിസാർ, ശ്യാമ ബാഗേൽ പാലക്കാട് എന്നിവർ പങ്കെടുത്തു.
Kerala
തിരൂരങ്ങാടി: തര്‍ക്കത്തെ തുടര്‍ന്ന് റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു.
മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ കുന്നത്ത്പറമ്പ് സ്വദേശി പരേതനായ വടക്കേ പുറത്ത് അബ്ദുള്‍ ഖാദറിന്റെ മകന് ഫൈസല്‍ (52) ആണ് മരിച്ചത്.
സംഭവത്തില്‍ കുന്നത്ത്പറമ്പ് സ്വദേശിയായ മാളിയേക്കല്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 9.45 ന് കുന്നത്ത് പറമ്പില്‍ വച്ചാണ് സംഭവം. കടയില്‍ കോഴിമുട്ട വാങ്ങാനെത്തിയ ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഫൈസല്‍, ലത്തീഫിനെ മുട്ട കൊണ്ട്
എറിഞ്ഞു. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ലത്തീഫ് ഫൈസലിനെ പിടിച്ചുതള്ളി. റോഡില്‍ തലയിടിച്ച് വീണ ഫൈസല്‍ ഗുരുതര പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.
വധശ്രമ കേസില്‍ റിമാന്‍ഡിലായ ലത്തീഫിനെതിരെ തിരൂരങ്ങാടി പോലീസ് കൊലപാതക കുറ്റം ചുമത്തി. മരിച്ച ഫൈസലിന് ഭാര്യയും രണ്ടു മക്കളുണ്ട്.
Kerala
പാലക്കാട്: വടകരപ്പതിയിൽ സ്വർണ മൂക്കുത്തി കവരാനായി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ. ആട്ടയാമ്പതി സ്വദേശിയായ പതിനേഴുകാരനെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തത്.
കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉദയകുമാറിന്റെ സുഹൃത്താണ് പിടിയിലായത്. ആട്ടയാമ്പതിയിലെ വീട്ടിൽ കഴിഞ്ഞ 20 വർഷമായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സരസമ്മാളിനെ (72) കഴിഞ്ഞ ജൂൺ 10 മുതലാണ് കാണാതായത്.
അമ്മയെ കാണാനില്ലെന്ന് കാട്ടി മകൾ നൽകിയ പരാതിയിൽ കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സരസമ്മാൾ ധരിച്ചിരുന്ന രണ്ട് സ്വർണ്ണ മൂക്കുത്തികൾ കൈക്കലാക്കാനായിരുന്നു കൊലപാതകം. സരസമ്മാളിന്റെ അയൽവാസിയായ ഉദയകുമാർ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വീടിന്റെ ശുചിമുറിയിൽ വച്ച് കത്തിക്കുകയും, അവശിഷ്ടങ്ങൾ വീടിന്റെ പിൻഭാഗത്ത് കുഴിച്ചിടുകയുമായിരുന്നു.
Kerala
ഗുരുവായൂർ: വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. ചേലക്കര വില്ലടത്ത് വീട്ടിൽ സന്താനവല്ലി (76) യാണ് കൊല്ലപ്പെട്ടത്.
ലൈംഗികാതിക്രമത്തിനിടെ മർദനമേറ്റതാണ് വയോധികയുടെ മരണത്തിലേക്കു നയിച്ചത്. സംഭവത്തിലെ പ്രതി പെരുമ്പാവൂർ കുറുപ്പംപടി വായിക്കര ചിറ്റേത്ത് സി.എസ്. സുരേഷിനെ(55) അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. കൊല്ലത്ത് മകനൊപ്പം താമസിച്ചിരുന്ന സന്താനവല്ലി കുറച്ചുകാലമായി വീടുവിട്ട് നിൽക്കുകയായിരുന്നു. ഒരാഴ്ചയോളമായി ഇവർ ഗുരുവായൂരിലുണ്ട്.
പെരുമ്പാവൂരിൽ ചുമട്ടുതൊഴിലാളിയായ സുരേഷ് ജോലിക്കിടെയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടു രണ്ടാഴ്ചമുമ്പ് നാട്ടിൽനിന്നു മുങ്ങിയാണ് ഗുരുവായൂരിലെത്തിയത്. ഇയാൾ കർണംകോട് റെയിൽവേ ഗേറ്റിനു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇതിനിടെ ക്ഷേത്രപരിസരത്തുവച്ച് ഇയാൾ സന്താനവല്ലിയുമായി പരിചയത്തിലായി. തുടർന്ന് സുരക്ഷിതമായി താമസിക്കാൻ സ്ഥലംനൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സുരേഷ് വാടക കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം വയോധികയെ ശാരീരികബന്ധത്തിന് നിർബന്ധിച്ചു. വാക്കുതർക്കത്തിനിടയിൽ പിടിച്ചു തള്ളുകയും സന്താനവല്ലിയുടെ തല ചുമരിൽ ഇടിക്കുകയും ചെയ്തു. ബോധം പോയതോടെ മരിച്ചെന്നുകരുതി സാരികൊണ്ട് കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളുകയായിരുന്നു.
സംഭവത്തിനുശേഷം ഉറക്കം നഷ്ടപ്പെട്ട സുരേഷ് ക്ഷേത്രപരിസരത്തുവച്ച് പരിചയപ്പെട്ട യുവാവിനൊപ്പം മദ്യപിക്കുന്നതിനിടയിൽ കൊലപാതക വിവരം പങ്കുവയ്ക്കുകയായിരുന്നു. ഈ യുവാവാണ് വിവരം ഉടൻ പോലീസിനെ വിളിച്ചറിയിച്ചത്. ടെമ്പിൾ പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ശനിയാഴ്ച രാത്രി 12ഓടെ കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തി.
തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. ടെമ്പിൾ സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
National
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ 17 വയസുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം. തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്. സംഭവത്തിൽ സമത നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ജയ്പൂർ: സർക്കാർ സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക്. സർക്കാർ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ കൊലപ്പെടുത്തി യുവതി. സംഭവത്തിൽ നിരജ് ശർമ്മയുടെ മകൾ ആയുഷിയും (23) ബന്ധുക്കളായ ആറ് പേരും പിടിയിലായി.
എന്നാൽ അമ്മാവന്റെ പരാതിയിൽ യുവതിയുടെ സർക്കാർ ജോലിയെന്ന സ്വപ്നം തകർന്നു. രാജസ്ഥാനിലെ ജയ്പൂപൂരിലാണ് ആശ്രിത നിയമനം നേടാൻ മകൾ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശർമ്മയെയാണ് ജൂലൈ മൂന്നിന് കൊലപ്പെടുത്തിയത്. അമിത വേഗത്തിലെത്തിയ സ്കോർപിയോ കാർ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
എന്നാൽ നീരജ് ശർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്കായിരുന്നു നീരജ് ശർമ്മ. ഈ ജോലി ഇവർക്ക് ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ മരണത്തിന് പിന്നാലെ ആശ്രിത നിയമനത്തിലൂടെ ലഭിച്ചതായിരുന്നു. അച്ഛന്റെ മരണത്തന് പിന്നാലെ ആശ്രിത നിയമനത്തിൽ ജോലി ചെയ്യാൻ ആയുഷി താൽപര്യം കാണിച്ചിരുന്നു. എന്നാൽ നീരജ് ശർമ ഇതിന് അനുവാദനം നൽകിയില്ല. ഇത് ആയുഷിയെ കടുത്ത സമ്മദത്തിലാക്കിയിരുന്നു.
ഇതോടെയാണ് ബന്ധുക്കൾക്കൊപ്പം ചേർന്ന് സ്വത്തും അമ്മയുടെ ജോലിയും തട്ടിയെടുക്കാനായി ആയുഷി പദ്ധതി തയാറാക്കിയത്. ഏഴ് ലക്ഷം രൂപയാണ് ആയുഷി അമ്മയെ കൊലപ്പെടുത്താനായി നൽകിയത്. അമ്മയെ കൊലപ്പെടുത്തിയാൽ ആശ്രിത നിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നും അതോടൊപ്പം കുടുംബ സ്വത്തുക്കൾ സ്വന്തമാക്കാമെന്നുമായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് നേപ്പാളിലേക്കു കടന്നു. സംഭവത്തിൽ മനീസർ സ്വദേശി അങ്കിത് (25), കാമുകി രജ്ഞിനി ദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 21- നാണ് മകളെ കാണാനില്ലെന്ന് കൊല്ലപ്പെട്ട യുവതിടെ അമ്മ പോലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ ഭർതൃവീട്ടുകാരെ സംശയിക്കുന്നുണ്ടെന്നു പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മേയ് 22ന് യുവതിയുടെ മൃതദേഹം ഒരു വാടക വീട്ടിൽനിന്നു കണ്ടെത്തുകയായിരുന്നു.
അങ്കിതും രജ്ഞിനിയും ചേർന്നു യുവതിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകത്തിനു തൊട്ടടുത്ത ദിവസം ഇരുവരും ഹരിദ്വാറിലേക്കു പോവുകയും അവിടെനിന്ന് നേപ്പാളിലേക്കു കടക്കുകയുമായിരുന്നു.
പിടികൂടിയ ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പിടികൂടി പോലീസ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ബിജു എന്ന പൊടിയൻ, ഇയാളുടെ മകൻ മിഥിൻ, സഹോദരൻ വിജിൻ എന്നിവരാണ് പിടിയിലായത്. ഇവർ കാഞ്ഞിരംകുളം പോലീസിന്റെ കസ്റ്റഡിയിലാണ്.
കൊലപാതകം നടത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം ആലുനിന്നകുഴി എന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടന്നത്. മനോജ് എന്ന് വിളിക്കുന്ന മനു ആണ് കൊല്ലപ്പെട്ടത്.
മിഥിന്റെ വീട്ടിൽ സഹോദരനെ കാണാൻ എത്തിയ യുവാവിന്റെ ബൈക്കിന്റെ പെട്രോൾ തീരുകയും പെട്രോൾ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റെയ്സ് ചെയ്യുകയും ചെയ്തു. എന്നാൽ ബൈക്ക് റെയ്സ് ചെയ്തത് സമീപവാസിയായ മനോജ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Kerala
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം അറസ്റ്റിൽ.ആസാമിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.
ജൂണ്‍ 21നാണ് ഇതര സംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര് അറസ്റ്റിലായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. തൃശൂർ സ്വദേശിയുടെ രണ്ടുനില കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ അന്യ സംസ്ഥാനക്കാർ മാത്രം കുടുംബമായി താമസിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം. പുഷ്പ് വിഹാർ സ്വദേശി അക്രിതി സുതാറിന്റെ (28) മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തെച്ചൊല്ലി യുവതിയെ പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ശനിയാഴ്ച ലോധി കോളനിയിലെ പാലിക കുഞ്ചിലുള്ള പാർപ്പിട സമുച്ചയമായ എൻഡിഎംസി ഫ്ലാറ്റിന്റെ ബി ബ്ലോക്കിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ അക്രിതിയെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലത്ത് വീണുകിടന്ന യുവതിയെ കണ്ട മറ്റ് താമസക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.
യുവതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടി അക്രിതിയുടെ മരണം ആത്മഹത്യയാക്കാൻ ശ്രമം നടക്കുന്നതായി അനുജൻ പറഞ്ഞു. സഹോദരി വളരെ ഉത്തരവാദിത്തവും മാനസികമായി കരുത്തുമുള്ള ആളായിരുന്നുവെന്ന് അനുജൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി ശൗചാലയത്തിൽ കുഴിച്ചുമൂടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസങ്ങൾക്കു മുമ്പ് ആഗ്രയിൽ നടന്ന സംഭവത്തിൽ സുരേന്ദ്ര ശർമ്മയാണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ റൂബിയാണ് അറസ്റ്റിലായത്. സുരേന്ദ്ര ശർമ്മ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭക്ഷണത്തിൽ ഉറക്കുഗുളിക നൽകി ഭർത്താവിനെ ബോധരഹിതനാക്കിയ ശേഷമാണ് യുവതി കൊലപാതകം നടത്തിയത്. തുടർന്ന് വീടിനകത്തെ ശൗചാലയത്തിൽ മൃതദേഹം മൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് റൂബി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ആരെങ്കിലും ഭർത്താവിനെക്കുറിച്ച് അന്വേഷിച്ചാൽ ഇവർ സങ്കടപ്പെടുകയും കരയുകയും ചെയ്യുമായിരുന്നു. മദ്യപിച്ചെത്തി സുരേന്ദ്ര ശർമ്മ യുവതിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തി റൂബിയെ ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെ റൂബി ഭർതൃമാതാവിനോട് സുരേന്ദ്രനെ താൻ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഭർതൃമാതാവ് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവർ കാണിച്ചുകൊടുത്ത സ്ഥലത്തെ തറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു. പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
National
ബംഗളൂരു: കർണാടകയിലെ മൈസൂരുവിൽ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. സ്വകാര്യ സ്കൂൾ അധ്യാപിക സുശീലയാണ് സാമ്പത്തിക തർക്കങ്ങളുടെ പേരിൽ ഭർത്താവ് നിത്യാനന്ദയെ കൊലപ്പെടുത്തിയത്.
ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് സംസ്കരിക്കാൻ ശ്രമിക്കുകയായിരുന്നു. മരിച്ച നിത്യാനന്ദയുടെ കഴുത്തിലെ പാട് സഹോദരന്റെ ശ്രദ്ധയിൽപ്പെട്ടു. ചോദ്യങ്ങൾക്ക് സുശീല കൃത്യമായ ഉത്തരം നൽകാതെ വന്നതോടെ ഇയാൾ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തറിയുന്നത്.
ഞായറാഴ്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ നിത്യാനന്ദയെ ഉറങ്ങി കിടക്കുന്നതിനിടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുശീല പോലീസിനോട് പറഞ്ഞു. ഇതിന് ആൺസുഹൃത്തായ ഹരിഷിന്റെ അയാളുടെ മൂന്ന് ജോലിക്കാരുടേയും സഹായവും കിട്ടിയിരുന്നു. ഹരീഷിനെയും രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
National
ഹൈദരാബാദ്: ഹൈദരാബാദിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. മഹാബൂബ്നഗര്‍ ജില്ലയിലെ 38കാരാനായ നാഗേഷ് ആണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇളയ മകന്റെ മുന്നിൽ വച്ച് ആയിരുന്നു നാഗേഷിന്റെ ഭാര്യ കവിത കത്തികൊണ്ട് ആക്രമിച്ചത്. ഇരുവരും വിവാഹിതരായി 15 വർഷം കഴിഞ്ഞു. സംഭവ സമയം വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു നാഗേഷ്.
കവിതയുടെ ആക്രമണത്തിന് പിന്നാലെ ഭാര്യ തന്നെ ആക്രമിക്കുന്നുവെന്ന് നാഗേഷ് ഉറക്കെ വിളിച്ചുപറയുന്നത് തങ്ങൾ കേട്ടതായി അയൽവാസികൾ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കതക് പൂട്ടിയിരുന്നതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞില്ല.
തുടരെ കതകില്‍ മുട്ടിയതിന് ശേഷമാണ് കവിത പുറത്തേക്ക് വന്നതും നാട്ടുകാരെ അകത്ത് കയറാന്‍ അനുവദിച്ചതും. തുടർന്ന് നാഗേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവിതയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
ആലപ്പുഴ: ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്. സംഭവത്തിൽ മരിച്ച ജയരാജന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദനമേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയതോടെയാണ് കേസ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
ഞായറാഴ്ചയാണ് ജയരാജനെ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇയാളെആശുപത്രിയിൽ എത്തിക്കുന്നതിൽ വീട്ടുകാർ വലിയ താമസം വരുത്തി. മണിക്കൂറുകൾക്ക് ശേഷം മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് എത്തിയാണ് ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളും മർദനമേറ്റ പാടുകളും കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സംഭവം കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് പോലീസ് എത്തിയത്. പ്രാഥമികമായി പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ വഴക്കുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.
District News
പെരുമ്പാവൂർ: യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസാം നഗോൺ സ്വദേശി റബ്ബുൾ അമീനെ(40)യാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഭാര്യാ പിതാവിനോട് രണ്ടു ലക്ഷം ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വിരോധത്തിൽ ഭാര്യയായ മർസിൻസ് കത്തൂണി(29) നെ പ്ലൈവുഡ് പലക കൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോഞ്ഞാശേരി ചമ്പാരത്ത്കുന്ന് തുറപാലം ഭാഗത്താണ് ഇവർ താമസിച്ചിരുന്നത്.
National
പൂന: മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ കൊക്കയിലേക്കു തള്ളിയിട്ടു കൊന്ന കേസിൽ നിർണായക കണ്ടെത്തൽ. കേതനിൽ നിന്ന് ഒരു കോടി രൂപയോളം പ്രതിശ്രുത വധു സിയ ഗോയൽ കൈപ്പറ്റിയിരുന്നെന്ന് റിപ്പോർട്ട്. ഈ പണം സിയ കാമുകൻ ചേതൻ ചൗധരിക്ക് കൈമാറി. ഷോപ്പിംഗിനെന്നു പറഞ്ഞാണ് കേതനിൽനിന്നു സിയ പണം വാങ്ങിയത്. ഈ പണം ബിസിനസ് മെച്ചപ്പെടുത്താനായാണ് ചേതൻ ഉപയോഗിച്ചത്. പണം കിട്ടിക്കഴിഞ്ഞാൽ മൂന്നുവർഷത്തിനുള്ളിൽ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തുമെന്ന് ചേതൻ സിയയ്ക്ക് ഉറപ്പു നൽകിയിരുന്നു. കേതനെ കൊലപ്പെടുത്തിയ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് സിയയുടെ കുടുംബത്തെക്കണ്ട് വിവാഹക്കാര്യത്തിൽ സമ്മതം വാങ്ങാനായിരുന്നു ചേതന്റെ പദ്ധതി.
ഫെബ്രുവരിയിലാണ് കേതനുമായി സിയയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹനിശ്ചയത്തിന് ആഴ്ചകൾക്കു മുൻപ് സിയയും ചേതനും ഉദയ്പുരിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചു. അവിടെ വച്ചുതന്നെ ഇവർ കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നോയെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.
കേതനെ വിവാഹം കഴിക്കാൻ ആഗ്രഹമില്ലായിരുന്നെന്നു ചോദ്യം ചെയ്യലിൽ സിയ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. കേതനെ കൊലപ്പെടുത്തി മൂന്നു വർഷത്തിനുശേഷം ചേതനെ വിവാഹം കഴിക്കാമെന്നായിരുന്നു സിയയുടെ കണക്കുകൂട്ടൽ.
District News
ആലപ്പുഴ: തിരുവമ്പാടി മേരി ജാക്വിലിൻ വധക്കേസിൽ ഒന്നും മൂന്നും പ്രതികളെ കോടതി വെറുതേവിട്ടു. ഒന്നാംപ്രതി പുന്നപ്ര തെക്ക് പണിക്കൻവെളി നജ്മൽ (അജ്മൽ–28), മൂന്നാംപ്രതി അവലൂക്കുന്ന് ചിറയിൽ സീനത്ത് ബീവി (48) എന്നിവരെയാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതേവിട്ടത്. കേസിലെ രണ്ടാം പ്രതി മുംതാസ് വിചാരണയ്ക്കിടെ മരിച്ചു. 2019 മാർച്ച് 12നാണ് ആലപ്പുഴ തിരുവമ്പാടി ചക്കാലയിൽ വീടിനുള്ളിൽ മേരി ജാക്വിലിനെ (53) മരിച്ചനിലയിൽ കണ്ടെത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതമാണെന്നു തെളിഞ്ഞു. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. എന്നാൽ, തെളിവ് ഹാജരാക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. കൊല്ലപ്പെട്ട സ്ത്രീയുടെ ഫോണിൽ ഉപയോഗിച്ച സിംകാർഡ് ഒന്നാം പ്രതിയിൽനിന്ന് കണ്ടെത്തിയിരുന്നു. വിചാരണവേളയിൽ ഇത് തെളിയിക്കാനായില്ല.
വീട്ടുമുറ്റത്ത് കണ്ട കാൽപാദത്തിന്റെ അടയാളം, മുറിയിൽനിന്നു ലഭിച്ച തലമുടി, മദ്യം വാങ്ങിയതിന്റെ ബിൽ എന്നിവയടക്കം 39 രേഖകൾ കോടതിയിൽ ഹാജരാക്കി. കാൽപാദത്തിന്റെ പരിശോധന, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ഐഎംഇഐ നമ്പർ കണ്ടെത്തിയ രീതി, കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ രേഖകൾ എന്നിവയിലെ പാകപ്പിഴകളും ശാസ്ത്രീയ തെളിവുകളുടെ അഭാവവുമാണ് പ്രതികൾ കുറ്റക്കാരല്ലെന്ന് നിരീക്ഷിക്കാൻ സഹായകമായത്.
കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി ഒന്നാംപ്രതി നജ്മലിനെയും മൂന്നാം പ്രതി സീനത്തിനെയും കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അംബികയും പ്രതികൾക്കായി അഡ്വ. ടി.ടി. സുധീഷും അഡ്വ. എസ്. ഗുൽസാറും ഹാജരായി.
National
പുന: പൂനയിൽ പ്രതിശ്രുത വരനെ കൊക്കയിലേക്കു തള്ളിയിട്ടുകൊന്ന കേസിൽ യുവതിക്കും കാമുകനുമെതിരേ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പോലീസ്.
ശതകോടിശ്വരനായ കേതന് വിശാല്‍ അഗര്‍വാളിനെ (26) കൊലപ്പെടുത്തിയ കേസിലാണ് ഇയാളുമായി വിവാഹം നിശ്ചയിച്ചിരുന്ന സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും അറസ്റ്റിലായത്.
കുറ്റകൃത്യത്തിനു മുന്‍പും ഇതിനുശേഷവും ടെലിഫോൺ ചാറ്റുകൾ ഇരുവരും ഫോണിൽ നിന്ന് നീക്കംചെയ്തതായി പോലീസ് കണ്ടെത്തി.
അതിനിടെ, കേതൻ വിശാലിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം കേസിന്റെ വിചാരണയ്ക്ക് അതിവേഗ കോടതി അനുവദിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. പ്രമുഖ അഭിഭാഷകൻ ഉജ്ജ്വൽ നിഗമിനെ സ്പെഷൽ പ്രോസിക്യൂട്ടറായും നിയമിച്ചു.
കേതൻ വിഗ് ഉപയോഗിച്ചിരുന്നതും വിക്കുള്ളതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിവാഹത്തിൽ താത്പര്യമില്ലായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സിയ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
National
പൂന: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പ്രതികളായ സിയ ഗോയലും ചേതൻ ചൗധരിയും പരസ്പരം മറ്റൊരാളുടെ തലയിൽ കുറ്റം കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതായി പോലീസ് പറഞ്ഞു.
താൻ സിയയുമായി ഒളിച്ചോടാൻ മാത്രമാണ് ആഗ്രഹിച്ചതെന്നും കൊലപാതകത്തിന് നിർബന്ധിച്ചത് സിയയാണെന്നും ചേതൻ പോലീസിനോട് പറഞ്ഞു. എന്നാൽ സിയ ഇത് നിഷേധിച്ചു. കൊലപാതകം ചേതന്റെ ആശയമായിരുന്നുവെന്നും, ജൂൺ 14 ന് കേതനെ കൊലപ്പെടുത്താൻ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുൻപിൽ കരഞ്ഞതായും സിയ പറഞ്ഞു. എന്നാൽ, ലഭിച്ച തെളിവുകൾ പ്രകാരം ഈ കൊലപാതകത്തിന്റെ സൂത്രധാര സിയ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഇരുവരും ആദ്യം ഒളിച്ചോടി വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് സിയയും ചേതനും പരിചയപ്പെടുന്നത്. പിന്നീട് ഇവർ അടുപ്പത്തിലായി. ഫെബ്രുവരിയിലായിരുന്നു കേതനുമായി സിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹം വേണ്ടെന്ന് സിയ പലതവണ കേതനോട് പറഞ്ഞിരുന്നുങ്കിലും അദ്ദേഹം സമ്മതിച്ചില്ലെന്ന് പോലീസ് പറയുന്നു. ഇതേ തുടർന്നാണ് ചേതനുമായി ചേർന്ന് കേതനെ കൊലപ്പെടുത്താൻ സിയ പോലീസ് പദ്ധതിയിട്ടത്.
National
ബംഗളൂരു: മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ സോഫ്റ്റ്വെയർ എൻജിനീയറായ എം. ശ്വേതയെ ബുധനാഴ്ച പുതുച്ചേരിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നു പോലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ശ്വേതയുടെ പങ്കാളി കൊന്നത്തിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരെയാണ് ഇരുവരും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്.
കെന്നത്തുമായുള്ള ബന്ധത്തെ മുത്തുലക്ഷ്മി എതിർത്തതായും ബാങ്കുകളിൽ നിന്നും 30 ലക്ഷത്തിലധിക്കം രൂപ കടം വാങ്ങിയതായും ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മുത്തുലക്ഷിയുടെ പെരുമാറ്റമാണ് വീടുവിട്ടിറങ്ങാനും കെന്നത്തിനൊപ്പം ജീവിക്കാനും തന്നെ പ്രേരിപ്പിച്ചതെന്ന് ശ്വേത പോലീസിനോട് പറഞ്ഞു.
"അമ്മ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും നൽകിയിട്ടില്ല. ഹൈസ്കൂൾ കാലം മുതൽ എൻജിനീയറിംഗ് ബിരുദം നേടുന്നതു വരെ ഞാൻ ഒരു തടവുകാരിയുടെ ജീവിതമാണ് നയിച്ചത്. എന്റെ കൂട്ടുകാരും സഹപാഠികളും എന്നെ കളിയാക്കുകയോ എന്റെ അവസ്ഥ കണ്ട് വിഷമിക്കുകയോ ചെയ്യുമായിരുന്നു. മാതാപിതാക്കളും സഹോദരിയും ഉണ്ടായിട്ടും ഞാൻ ഒരു അനാഥയെപ്പോലെയാണ് ജീവിച്ചത്. ഇതാണ് അമ്മയോട് എനിക്ക് വെറുപ്പുണ്ടാക്കിയത്", ശ്വേത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ശ്വേതയും കെന്നത്തും ഫ്ലാറ്റിൽ എത്തിയപ്പോൾ മുത്തുലക്ഷ്മി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്തു പോയിരിക്കുകയായിരുന്നു. മുത്തുലക്ഷ്മിയും ശ്വേതയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും മുത്തുലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സോമസുന്ദറും സുപ്രിയയും തിരിച്ചെത്തുന്നതിന് മുൻപ് പ്രതികൾ രക്തക്കറ കഴുകിക്കളഞ്ഞു.
സുപ്രിയ വീട്ടിൽ എത്തിയപ്പോൾ അവളെ ആദ്യം ആക്രമിച്ചു. സോമസുന്ദറിന് നേരെയും കത്തി വീശി. ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം വീടിന് പുറത്തേക്ക് ഓടി ഉറക്കെ നിലവിളിച്ചു. അപ്പോഴേക്കും മുൻവശത്തെ വാതിൽ ഉള്ളിൽ നിന്ന് പൂട്ടി ബാൽക്കണി വഴി ശ്വേതയും കെന്നത്തും രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇരുവരും രണ്ടു വഴിക്ക് പോയി. പുതുച്ചേരിയിൽ നിന്നാണ് ശ്വേതയെ പിടികൂടിയത്. കെന്നത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
National
പൂന: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാനെന്നാണ് പ്രതികൾ നൽകിയ മൊഴി. ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ചിന്തയാണ് കേതനെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
പൂന സ്വദേശി കേതൻ വിശാൽ അഗർവാൾ (26) ഈ മാസം 18 നാണ് കൊല്ലപ്പെട്ടത്. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് പ്രതിശ്രുത വധു സിയ ഗോയൽ ആദ്യം കുടുംബത്തെയും പോലീസിനെയും അറിയിച്ചിരുന്നത്. എന്നാൽ, സിയയും അവരുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ കൊലപാതകമാണിതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
കടുത്ത ചൂടുള്ള ദിവസമായിട്ടും മുഖം മറയ്ക്കുന്ന രീതിയിൽ ഹൂഡിയും ഹെഡ്സെറ്റും ധരിച്ച് ഒരാൾ ഇവരെ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. യാത്രയ്ക്കിടയിൽ സിയ തിരിഞ്ഞുനോക്കുമ്പോൾ ഈ ഹൂഡി ധാരി ഒളിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് സിയയുടെ കാമുകനായ ചേതൻ ചൗധരിയാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരെയും ജൂൺ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Kerala
തൃശൂര്‍: തൃശൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടന്ന അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാനക്കാരൻ മരിച്ചു. ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) ആണ് മരിച്ചത്. സംഭവത്തില്‍ നാല് സ്ത്രീകള്‍ അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമമണത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
തൃശൂര്‍ നഗരത്തിലെ ഒരു വാടക വീട്ടിലാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷ സ്വദേശിയാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമെന്നാണ് വിവരം.
Kerala
കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് പാറക്കൽ താഴെ സ്വദേശിനി സുധയാണ് കൊല്ലപ്പെട്ടത്.
പൊയില്‍ക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നും വാക്കത്തി കണ്ടെത്തി. കഴുത്തിനേറ്റ വെട്ടാണ് സുധയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭര്‍ത്താവ് കൃഷ്ണൻകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്.
സ്ഥിരമായി വീട്ടില്‍ ഇവർക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്. തുടര്‍നടപടികള്‍ക്കായി വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കൃഷ്ണൻകുട്ടിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഡല്‍ഹിയിലെ കൈലാഷ് ഹില്‍സ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റിൽ. ഡല്‍ഹിയിലെ പ്രമുഖ ത്വക്ക് രോഗ വിദഗ്ധൻ ഡോ. മനീഷ് ഗുപ്തയാണ് വീട്ടുജോലിക്കാരിയായ മീന (45) എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്.
ഒരു സ്ത്രീ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി അയൽവാസികളില്‍ ഒരാള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിവരം ലഭിച്ച ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ മൃതദേഹം മീനയുടെതാണെന്നു കണ്ടെത്തി.
പോലീസ് നല്കുന്ന വിവരമനുസരിച്ച്, മീന പതിവുപോലെ ജോലിക്കായി ഡോക്ടറുടെ വീട്ടിലെത്തിയതായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കോപാകുലനായ ഡോക്ടര്‍ ആദ്യം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മീനയെ ആക്രമിക്കുകയും പിന്നീട് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മീന സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് മനീഷിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മീന മന്ത്രവാദം ചെയ്യുകയാണെന്ന സംശയം മനീഷിന് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: നെടുമങ്ങാട് ഒന്നര വയസുകാരന് അര്‍ഷിതിന്റെ കൊലപാതകത്തില്‍ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയില്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്നാണ് കോടതിയുടെ ചോദ്യം.
കുട്ടിയെ അമ്മ അഖിലയും രണ്ടാനച്ഛന് അഷ്കറും ചേര്‍ന്ന് പീഡിപ്പിക്കുന്ന വിവരം മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് അറിയിച്ചിരുന്നു. ആ പരാതിയില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി എടുത്തില്ല എന്നാണ് കോടതി ചോദിക്കുന്നത്. വനിതാ ശിശു ക്ഷേമ വകുപ്പിനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. സംഭവത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് എടുക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. മേയ് 23നാണ് രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് ഒന്നര വയസുകാരന് കൊല്ലപ്പെട്ടത്.
കുഞ്ഞിന് പരിക്കേറ്റ വിവരം കൃത്യസമയത്ത് ലഭിച്ചിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന താത്കാലിക ജീവനക്കാരനെ മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ ഉണ്ടായിരുന്നതായും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് ആഴ്ചകള്‍ക്ക് മുമ്പ് മേയ് മൂന്നിന് ആയിരുന്നു കുട്ടിയുടെ മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വിളിച്ച് സഹായം തേടിയത്. കുട്ടിയുടെ രണ്ടു കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതം വിവരം അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് ഇത് നിസാരമായി തള്ളിക്കളയുകയായിരുന്നു.
കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്നും ഭാവിയില്‍ കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും പ്രതി അഷ്കര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് മുമ്പും കുട്ടി നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
National
ബംഗളൂരു: ഇൻഷ്വറൻസ് തുക തട്ടാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കർണാടകയിലെ ബെലഗാവി സ്വദേശിയായ സന്ദീപ് മഞ്ജർഗ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സുമ, ഇവരുടെ കാമുകൻ, കൃത്യത്തിന് ഒത്താശ ചെയ്ത ഒരു നഴ്സ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 13ന് ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മരിച്ചുവെന്ന വാർത്തയാണ് പുറത്തുവന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് പോലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ബൈക്ക് അപകടത്തിൽ ആശുപത്രിയിലെത്തിയ ആൾ എങ്ങനെയാണ് ഹൃദയാഘാതം വന്ന് മരിച്ചതെന്ന സ്റ്റാറ്റസ് സുമയുടെ കാമുകൻ പുന്ദാലിക് രംഗത്തെത്തിയത്. തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.
മനപൂർവം ബൈക്ക് അപകടമുണ്ടാക്കി സന്ദീപിനെ ആശുപത്രിയിലാക്കിയെന്നും തുടർന്ന് ഡ്രിപില്‍ വിഷം ചേര്‍ത്തും ഉറക്ക ഗുളിക നല്‍കിയും കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി. ആശുപത്രി അധികൃതരും കുറ്റകൃത്യത്തിൽ പങ്കാളികളായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇവർ കൃത്രിമം കാട്ടിയെന്നും പോലീസ് കണ്ടെത്തി.
National
ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന ബസവനഗൗഡ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ശ്വേത, ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരാണ് പിടിയിലായത്. ജൂൺ ഏഴിന് പകുതി കത്തിയ നിലയിൽ ശിവപുര താന്പ്രഹള്ളി എൽഎൽസി കനാലിന് സമീപം മൃതദേഹം കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഒരു വർഷമായി ബസവനഗൗഡ പാട്ടീൽ നിരന്തരം ശ്വേതയെ ശല്യപ്പെടുത്തിയിരുന്നു. ഇയാൾ ശ്വേതയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഫോൺ കോൾ റെക്കോർഡുകളും പോലീസിന് ലഭിച്ചു.
യുവാവിന്റെ നിരന്തര ശല്യത്തെ തുടർന്നാണ് ജൂൺ ആറിന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തി ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ മുരളിയും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ. കിഴക്കെ ഐമുറി സ്വദേശി ജാൻസിയെയാണ് ഭർത്താവ് ബിജു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജാൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബപ്രശ്നമാണ് ആക്രമണത്തിന്റെ കാരണം. പ്ലേവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ജാൻസി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒളിഞ്ഞു നിന്ന് ബിജു ആക്രമിച്ചത്.
തുടയിലും മുതുകിലും രണ്ട് കൈകളിലും ഗുരുതരമായി പരിക്കേറ്റ ജാൻസിയെ കളമശേരി മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
National
ബംഗളൂരു: സിക്കിം സ്വദേശിനിയായ യുവതിയെ കാമുകൻ കഴുത്തറത്തു കൊന്നു. അതി ഹാംഗ്മ സുബ്ബ(22) ആണ് കൊല്ലപ്പെട്ടത്. ഡാർജിലിംഗ് സ്വദേശിയായ പുർബ ലെപ്ച ആണ് കേസിലെ പ്രതി.
ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഒരു ഹോട്ടലിലെ വെയ്റ്ററാണ് പുർബ ലെപ്ച.
പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപാണ് ബംഗളൂരുവിലെത്തിയത്. ദൊഡ്ഡക്കണ്ണഹള്ളിയിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു ഇരുവരും.
ഞായറാഴ്ച പുലർച്ചെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള സംസാരം വാക്കുതർക്കത്തിലെത്തി. ഇതിനിടെ പുർബ ലെപ്ച കത്തി ഉപയോഗിച്ച് അതി ഹാംഗ്മ സുബ്ബയെ ആക്രമിക്കുകയും കഴുത്തറക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് വച്ചുതന്നെ യുവതി കൊല്ലപ്പെട്ടു. സംഭവത്തിൽ ബെല്ലന്ദൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസിലെ പ്രതികളുടെ വിചാരണ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. നിലവിലെ ജഡ്ജിയില്‍നിന്നു നീതി ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുള്ളതിനാല്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നില്‍ നടക്കുന്ന വിചാരണ വേറെ കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ആകാശ് തില്ലങ്കേരി അടക്കം കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്.
കേസില്‍ വിചാരണക്കോടതി തിടുക്കം കാട്ടുകയാണെന്നു ഹര്‍ജിയില്‍ പറയുന്നു. ഇതടക്കം ചൂണ്ടിക്കാട്ടി കോടതി മാറ്റത്തിനു നല്കിയ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
രണ്ടാം സാക്ഷിയെ വിസ്തരിച്ചപ്പോള്‍ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണു പറഞ്ഞതെന്നും അതിനാല്‍ പെരുമാറ്റരീതി പ്രത്യേകം രേഖപ്പെടുത്തണമെന്നുള്ള ആവശ്യം വിചാരണക്കോടതി അനുവദിക്കാത്തതടക്കം ഹര്‍ജിയില്‍ പറയുന്നു. വിചാരണക്കോടതി പ്രതികളുടെ ജാമ്യം നേരത്തേ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയാണ് ജാമ്യം പുനഃസ്ഥാപിച്ചത്. വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി 15ന് ഹര്‍ജി പരിഗണിക്കാനായി മാറ്റി.
National
ബംഗളൂരു: കുടുംബവഴക്കിനിടെ പതിനാറുകാരൻ അച്ഛനെയും സഹോദരിയെയും കുത്തിക്കൊന്നു. കർണാടകയിലെ കൊപ്പൽ ജില്ലയിൽ നടന്ന സംഭവത്തിൽ യങ്കണ്ണ നായിഡു (48), പ്രഗതി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ പ്രതിയുടെ അമ്മയ്ക്കും പ്രതിക്കും ഗുരുതരമായി പരിക്കേറ്റു. പോലീസ് അറസ്റ്റ് ചെയ്ത പതിനാറുകാരൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ഇയാൾ ഓൺലൈൻ ഗെയിമിൽ സ്ഥിരമായി ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിൽ നിന്ന് നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോൾ നാലുപേരും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് നാലുപേരയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
National
ഗുരുഗ്രാം: അർധരാത്രി ഫോണിൽ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലെ ബൻസ് അലിയാർ ഗ്രാമത്തിലുണ്ടായ സംഭവത്തിൽ നരേന്ദ്രസിംഗ് (37) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഭാര്യ കാജൽ ദേവിയാണ് കൊല്ലപ്പെട്ടത്. അർധരാത്രിയിൽ കാജൽ ദേവി ഫോണിൽ സംസാരിച്ചതുമായി ബന്ധപ്പെട്ട് ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ നരേന്ദ്രസിംഗ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. കഴിഞ്ഞ ദിവസം നരേന്ദ്രസിംഗ് വീട്ടിലെത്തിയപ്പോൾ കാജല്‍ ഫോണില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന് നരേന്ദ്രസിംഗ് ചോദിച്ചെങ്കിലും കാജൽ മറുപടി നൽകിയിരുന്നില്ല.
ഇതോടെ പ്രകോപിതനായ പ്രതി ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. തർക്കം മൂത്തതോടെ നരേന്ദ്രസിംഗ് കാജലിനെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ നാല് മക്കളും ടെറസിൽ കിടന്നുറങ്ങുമ്പോഴായിരുന്നു കൊല നടന്നത്.
National
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ പ്രണയപ്പകയെത്തുടർന്ന് സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതിയെ സഹപ്രവർത്തകൻ ഓഫീസിനുള്ളിൽ വെച്ച് ക്രൂരമായി കുത്തിക്കൊന്നു. പട്യാല സ്വദേശിനിയായ ഡിംപിൾ ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ മരണമുറപ്പാക്കിയ ശേഷം പ്രതിയായ ഹർവീന്ദർ മാൻ (ഹാരി) സ്വന്തം കഴുത്തിൽ മുപ്പതിലധികം തവണ കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാൾ നിലവിൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി 7.40-ഓടെ നടന്ന ഈ ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പാക്കേഴ്സ് ആൻഡ് മൂവേഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു. ഈ പരിചയം പിന്നീട് പ്രണയമായി മാറിയെങ്കിലും കുറച്ചുകാലം മുൻപ് ഇവർ വേർപിരിഞ്ഞു. എന്നാൽ ബന്ധം പുനഃസ്ഥാപിക്കണമെന്ന് ഹാരി നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിംപിൾ ഇതിന് തയ്യാറായിരുന്നില്ല. ഇതിന്റെ മാനസിക വിഷമത്തിലായിരുന്ന പ്രതി വ്യാഴാഴ്ച ഓഫീസിലെത്തി ഡിംപിളുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.
തന്റെ ഡെസ്കിലിരുന്ന് ജോലി ചെയ്യുകയായിരുന്ന ഡിംപിളിനെ ഹാരി പിന്നിൽ നിന്നെത്തി പെട്ടെന്ന് കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടിയ യുവതിയെ മുടിയിൽ കുത്തിപ്പിടിച്ച് ഓഫീസിന്റെ വാതിലിനടുത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി പ്രതി ക്രൂരമായി കുത്തുന്നത് തുടർന്നു. ഓഫീസിലുണ്ടായിരുന്ന മറ്റു ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ അക്രമണോത്സുകത കണ്ട് അവർക്ക് പിന്മാറേണ്ടി വന്നു. നിലത്തു വീണ യുവതി ചലനമറ്റ ശേഷവും ഇരുപതിലധികം തവണയാണ് പ്രതി കുത്തിയത്.
യുവതി മരിച്ചെന്ന് ഉറപ്പായതോടെ ഹാരി ഓഫീസിനുള്ളിലേക്ക് തിരികെപ്പോയി സ്വന്തം കഴുത്തിൽ മുപ്പതോളം തവണ കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭയന്നുവിറച്ച ജീവനക്കാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ഇരുവരെയും അടുത്തുള്ള ഫോർട്ടിസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഡിംപിൾ മരണപ്പെട്ടിരുന്നു. സ്വന്തം കഴുത്തറുത്ത പ്രതി ഹാരിയെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണവും ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലവും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Kerala
പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുലിനെ (28) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഫെബ്രുവരിയില്‍ വെസ്റ്റ് ബംഗാള്‍ ഹൗറ ഡോംജൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്.
കൊലപാതകത്തിന് ശേഷം പെരുമ്പാവൂരില്‍ ഹെല്‍പ്പര്‍ ജോലി ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പെരുമ്പാവൂര്‍ ടൗണില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെയും ഇയാള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്തിട്ടുണ്ട്.
പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ, ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാര്‍, എഎസ്ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒ ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂര്‍ പോലീസിന് കൈമാറി.
National
ലക്നോ: ഉത്തർപ്രദേശിൽ സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൂട്ടാളി കൊന്നു. വിലപിടിപ്പുള്ള വസ്തുക്കൾ പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പ്രതിയെ കൊലപ്പെടുത്തിയത്.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്ത് മലാക്ക പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് വീരേന്ദ്ര വൈശ്യ (70), ഭാര്യ അനിത (65), മകൾ മീനാക്ഷി (45) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് കമ്മീഷണർ ജോഗേന്ദ്ര കുമാർ പറഞ്ഞു.
മകൻ അഭിഷേക് വൈശ്യയുടെ (40) മൃതദേഹം സമീപത്തു നിന്നും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അഭിഷേകിന്റെ സുഹൃത്ത് സണ്ണി ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തതായും ഇയാളുടെ കൈവശത്ത് നിന്നും സ്വർണവും വെള്ളിയും കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
വീരേന്ദ്ര വൈശ്യയും അനിതയും പാരമ്പര്യ സ്വത്ത് അഭിഷേകിന് നൽകാൻ വിസമ്മതിച്ചതാണ് കൊലപാതകങ്ങൾക്ക് കാരണം. മേയ് 31 ന് വൈകുന്നേരം അഭിഷേകും സണ്ണിയും ചേർന്ന് വീരേന്ദ്ര, അനിത, മീനാക്ഷി എന്നിവരെ കൊലപ്പെടുത്തി.
സംഭവത്തിന് പിന്നാലെ കവർന്ന സ്വർണവും വെള്ളിയും പങ്കിടുന്നതിനെ ചൊല്ലി അഭിഷേകും സണ്ണിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അഭിഷേകിനെ കൊലപ്പെടുത്തിയ സണ്ണി മൃതദേഹം ഉപേക്ഷിച്ച് ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. സംഭവത്തിൽ ഭിന്ദ് സ്വദേശി രാമു ഗുർജാർ, ഇയാളുടെ സുഹൃത്തുക്കളായ അരുൺ കുശ്വാഹ, ഗൗരവ് കുശ്വാഹ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട പെൺകുട്ടിയെ കാണാതായിരുന്നു. ഇതേ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെൺകുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗം ചെയ്ത് ശേഷം പ്രതികൾ കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു.
പ്രധാന പ്രതിയായ രാമു ഗുർജാർ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഗ്വാളിയോറിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ഗുപ്തേശ്വർ ഹില്ലിലെ നവഗ്രഹ ക്ഷേത്രത്തിന് സമീപമുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് മൂവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജനായ വിക്രം ദിഗ്വ (23) എന്ന സിക്ക് യുവാവ് കൗമാരക്കാരനായ ഹെൻറി നൊവാകിനെ (18) കുത്തിക്കൊന്ന കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി സിക്ക് സംഘടനകൾ. കൊലപാതകത്തിന് ഉപയോഗിച്ച 21 സെന്റിമീറ്റർ നീളമുള്ള കത്തി സിക്ക് മതവിശ്വാസികൾ ധരിക്കുന്ന പവിത്രമായ 'കൃപാൺ' ആണെന്ന തരത്തിൽ കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
കേസ് പരിഗണിച്ച സതാംപ്ടൺ ക്രൗൺ കോടതി ജഡ്ജി വില്യം മൂസ്ലി, പ്രതി മതപരമായ ഒരു ആയുധത്തെ അക്രമത്തിനായി ഉപയോഗിച്ച് സ്വന്തം മതത്തിനും കുടുംബത്തിനും നാണക്കേടുണ്ടാക്കിയെന്ന് മുൻപ് നിരീക്ഷിച്ചിരുന്നു. എന്നാൽ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പേർഷ്യൻ വംശജരായ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു കത്തിയാണെന്നും അത് സിക്ക് ആചാരപ്രകാരമുള്ള കൃപാൺ അല്ലെന്നും സിക്ക് ഫെഡറേഷൻ യുകെ വ്യക്തമാക്കി.
വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ വിഷയം വംശീയമായി വിയോഗിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. തുടർന്ന്, തങ്ങൾ ആയുധത്തെ കൃപാൺ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ വിഭാഗം പിന്നീട് വിശദീകരിച്ചു.
അതേസമയം, കുത്തേറ്റു വീണ നൊവാക്കിനെ പോലീസ് മൃഗീയമായാണ് കൈകാര്യം ചെയ്തതെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ഒൻപത് തവണ നിലവിളിച്ചിട്ടും അതുകേൾക്കാതെ പോലീസ് നൊവാക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അവൻ അവസാനം കേട്ട വാക്കുകൾ അതായിരുന്നുവെന്ന് പിതാവ് മാർക്ക് നൊവാക് സങ്കടത്തോടെ പറഞ്ഞു. സംഭവത്തിൽ പ്രതിയുടെ കുടുംബം നൊവാക്കിന്റെ കുടുംബത്തോട് മാപ്പ് അപേക്ഷിച്ചിട്ടുണ്ട്.
National
മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മാൽവാനിയിൽ നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി സെലിമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇവരുടെ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനെ ഒഡീഷയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മേയ് 18നാണ് സെലിമയെ അയൽവാസികൾ അവസാനമായി കണ്ടത്. അതിനുശേഷം ഇവരുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
കഴിഞ്ഞ 22 ന് വീടിനുള്ളിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ സംശയം തോന്നിയ അയൽവാസികൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീട്ടിൽ എലി ചത്തു കിടക്കുന്നുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ദുർഗന്ധം അസഹനീയമായതിനെ തുടർന്ന് അയൽവാസികൾ മാൽവാനി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് സെലിമയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ വകവരുത്തിയ ശേഷം ഷംസുദ്ദീൻ സംസ്ഥാനം വിട്ടതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒഡീഷയിലുണ്ടെന്ന് കണ്ടെത്തിയത്.
Kerala
നെടുമങ്ങാട്: ആ കുരുന്നിനെ ഞങ്ങൾക്കു തന്നുകൂടായിരുന്നോ? ഞങ്ങൾ വളർത്തുമായിരുന്നല്ലോ... എന്തിനാണ് ഈ ഇത്രയും ക്രൂരത കാട്ടിയത്? എത്രമാത്രം വേദന അവൻ അനുഭവിച്ചു കാണുമായിരിക്കും? ഒരു മനുഷ്യജീവനോടു ചെയ്യാവുന്ന കാര്യങ്ങളാണോ ആ അമ്മയും രണ്ടാനപ്പനും ആ കുഞ്ഞിനോട് ചെയ്തത്്? നിഷ്കളങ്കമായ ആ മുഖത്തുനോക്കി ഇതൊക്കെ ചെയ്യുവാൻ എങ്ങനെ കഴിഞ്ഞു? മനുഷ്യന് ഇത്രത്തോളം ക്രൂരമാകാൻ കഴിയുമോ?
നെടുമങ്ങാട് പനവൂരിൽ ഒന്നരവയസുകാരൻ അർഷാദിനെ അമ്മയുടെ ഒത്താശയോടെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയ വാർത്തകൾ കേട്ടപ്പോൾ മനുഷ്യത്വമുള്ള ഏതൊരാളുടെയും ഉള്ളിൽ ഉയർന്ന ചോദ്യങ്ങളാണിവ. അത്രത്തോളം വലിയ ക്രൂരതയാണ് ഈ കുഞ്ഞിനോട് ഈ മനുഷ്യമൃഗങ്ങൾ ചെയ്തത്.
കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ താൻ ചെയ്ത ക്രൂരതകൾ അഷ്കർ ഏറ്റു പറയുന്പോൾ പോലീസുകാർ പോലും നടുങ്ങിനിന്നു. ഒരു കുഞ്ഞിനെ ലഭിക്കാൻ ആശുപത്രികൾ പോലും കയറിയിറങ്ങുന്ന ആയിരങ്ങളുള്ള നാട്ടിലാണ് നിഷ്കളങ്കനായ ഒരു കുരുന്നിനെ അഷ്കർ എന്ന മനുഷ്യമൃഗം കടിച്ചുകീറി കൊലപ്പെടുത്തിയത്.
കരൾ വിറയ്ക്കും ക്രൂരതകൾ
വിശന്നു കരഞ്ഞാൽ തീ വച്ചു പൊള്ളിക്കും. വാശിപിടിച്ചാൽ തൊഴി. കിടക്കയിൽ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയം കീറിമുറിച്ചു. ബൈക്കിൽ കയറാൻ ശ്രമിച്ചതിന് ഇരുകൈകളും തല്ലിയൊടിച്ചു. ചെളിവെള്ളത്തിൽ ഇറങ്ങിയതിന് കാൽവിരലുകൾ പൊള്ളിച്ചു. പീഡനങ്ങളിൽ പലതും നടന്നത് അമ്മയുടെമുന്നിൽ വച്ചുതന്നെ. നിരന്തര പീഡനങ്ങൾക്കൊടുവിൽ കുഞ്ഞ് ആഹാരം കഴിച്ചുകൊണ്ടിരിക്കേ വെള്ളിയാഴ്ച തലചുവരിലിടിച്ചു കൊലപ്പെടുത്തി.
പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്ക്ക് അമ്മ അഖിലയ്ക്കും അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറിനും ഒപ്പമാണ് അർഷാദ് താമസിച്ചിരുന്നത്. ആദ്യഭർത്താവിന്റെ മരണശേഷം ഒപ്പംകൂടിയ അഷ്കറുമൊത്തുള്ള ജീവിതം സുഗമമാക്കാൻ കുഞ്ഞിനെ ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചിരുന്നു. തുടർന്നാണ് കുഞ്ഞിനോട് ക്രൂരമായ ഇടപെടലുകൾ തുടങ്ങിയത്.
ചോദിച്ചിട്ടും കൊടുക്കാതെ
വിവരമറിഞ്ഞ് അഖിലയുടെ അമ്മ റീന കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും അഷ്കർ എതിർത്തു. ആദ്യ ഭർത്താവ് അഖിലിന്റെ പിതാവ് സുനിൽകുമാറും കുഞ്ഞിനെ ഏറ്റെടുത്തു വളർത്താൻ സന്നദ്ധനായി രംഗത്തു വന്നു. അതിനും ഇരുവരും വഴങ്ങിയില്ല.കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. അതിനുള്ള ശ്രം നടത്തിയെങ്കിലും ബന്ധുക്കൾ കുഞ്ഞിനെ തിരിച്ചറിയും എന്നതിനാൽ ഉപേക്ഷിച്ചു. ശേഷമാണ് കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊല്ലാൻ ഇരുവരും പദ്ധതിയിട്ടത്.
അമ്മയുടെ ഒത്താശ
അതിനായി നിരന്തര പീഡനത്തിന് കുഞ്ഞിനെ വിധേയമാക്കി. അമ്മ അഖിലയുമായി ചേർന്ന് ഒരുവട്ടം ശ്വാസംമുട്ടിച്ച് അവശനാക്കി. കുഞ്ഞിന്റെ പിടച്ചിൽ കണ്ട് അഖില അസ്കറിനെ പിന്തിരിപ്പിച്ചു.തന്റെ അസാന്നിധ്യത്തിലേ കുഞ്ഞിനെ വകവരുത്താവൂഎന്ന് അഖിലതന്നെ അഷ്കറിനോട് പറഞ്ഞു.
അതുപ്രകാരമാണ് അഖില ഏതാനും ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലേക്ക് പോയത്. ഈ ഘട്ടത്തിൽ അഷ്കർ കുഞ്ഞിനെ മൃഗീയ പീഡനങ്ങൾക്കു വിധേയമാക്കുകയായിരുന്നു.
മൃഗീയ പീഡനം
അതിന്റെ അവശതയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ തൊണ്ടയിൽ ആഹാരം കുടുങ്ങിയതായി വരുത്തിത്തീർത്ത് കൊലപ്പെടുത്താൻ വെള്ളിയാഴ്ച രാവിലെയാണ് അഷ്കർ തീരുമാനം എടുത്തത്. മാതാവ് അഖിലയുമായും അഷ്കർ ഈ വിവരം ഫോണിലൂടെ പങ്കുവച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആഹാരം കൊടുത്ത ശേഷം തൊണ്ടയിൽ മുറുകെ അമർത്തി.
പലവട്ടം ഇതു ചെയ്തിട്ടും വിജയിച്ചില്ല. തുടർന്നു തലപിടിച്ചു ഭിത്തിയിൽ ബലമായി ഇടിച്ചു. കുഴുഞ്ഞു വീണ കുഞ്ഞിന്റെ വായിൽ ഭക്ഷണം തിരുകിവച്ചു. കഴിക്കാൻ ആവശ്യപ്പെട്ട് അടിക്കുകയും ചെയ്തു. ഈ സമത്താണ് കുഞ്ഞ് വലിയ ശബ്ദത്തിൽ ഛർദിച്ചതും ശബ്ദം കേട്ട് സമീപവാസികളിൽ ചിലർ വന്നതും. ഭക്ഷണം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ അവരോടു പറഞ്ഞത്.
National
മുംബൈ: മഹാരാഷ്ട്രയിൽ രണ്ടു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ തുടർച്ചയായി മലയാളി യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ടു. ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായർ(31) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
താനെയിലെ വർത്തക് നഗറിലാണ് സംഭവം. വർത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ ഒരു തർക്കത്തിൽ വിഷ്ണു നായർ ഇടപെട്ടിരുന്നു. തുടർന്ന് പോലീസെത്തി ഈ പ്രശ്നം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു
പോലീസ് മടങ്ങിയതിനു പിന്നാലെ, ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന വിഷ്ണുവിനെ അക്രമിസംഘം പിന്തുടർന്ന് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കൊല്ലപ്പെട്ട വിഷ്ണു നായരും കസ്റ്റഡിയിലായ പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ മുംബൈയിലെ അധോലോക സംഘട്ടനങ്ങളുടെയും ഗുണ്ടാപ്പകയുടെയും ഭാഗമായാണോ ഈ കൊലപാതകം നടന്നതെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Kerala
കൊച്ചി: പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അയ്യംവേലി പറമ്പിൽ കണ്ണൻ ആണ് മരിച്ചത്. സംഭവത്തിൽ ജെൻസൻ എന്നയാളാണ് അറസ്റ്റിലായത്.
തേവര പോലീസാണ് ജെൻസനെ പിടികൂടിയത്. പള്ളുരുത്തി വെളിയിൽ രാത്രി 10 ഓടെയായിരുന്നു സംഭവം. ജെൻസന്റെ സുഹൃത്തിന്റെ മകളുമായി കണ്ണൻ അടുപ്പത്തിലായതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.
മുൻപും ജെൻസനും കണ്ണനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ അർധരാത്രി ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തിനിടെ കൈയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നു. പെൺസുഹൃത്തിന്റെ അച്ഛനും മറ്റൊരാളും കൊല നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ഇരുവരെയും കേസിൽ പ്രതി ചേർത്തു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ 10 ഓടെ പോസ്റ്റ്മോർട്ടം നടക്കും.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയെയും പങ്കാളിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
സ്ഥിരമായി ഇയാൾ കുഞ്ഞിനെ മർദിച്ചിരുന്നു. കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അമ്മ അഖിലയുടെ പങ്കാളി അഷ്കറിന്റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തി.
അഷ്കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്ന് ബന്ധുക്കളും പോലീസിന് മൊഴിനൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ അഷ്കറാണ് കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാറും നേരത്തെ പറഞ്ഞിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് ആസാം സ്വദേശിയെ ഒരു സംഘം ആളുകള്‍ ചേർന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. ആസാം സ്വദേശിയായ പ്രൊസന്‍ജിത്ത് ദാസ് (35) ആണ് കൊല്ലപ്പെട്ടത്.
ആസാമില്‍ നിന്ന് ജോലിക്കായി തിരുവള്ളൂരില്‍ എത്തിയതായിരുന്നു പ്രൊസന്ജിത്തും ആറ് പേരും. തിരുവള്ളൂരില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു സംഘം. മദ്യലഹരിയില്‍ പ്രൊസൻജിത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ എത്തുകയും ബഹളം വയ്ക്കുകയുമായിരുന്നു. സ്ത്രീ ഉടൻ തന്നെ വീട്ടില്‍ കയറി വാതില്‍ അടച്ചു.
പ്രൊസന്‍ജിത്ത് അക്രമാസക്തനാവുകയും ജനല്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സ്ത്രീ ബന്ധുക്കളെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. ഇതോടെ സ്ത്രീയുടെ ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി പ്രൊസന്‍ജിത്തിനെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രൊസന്‍ജിത്ത് പിന്നീട് മരിണത്തിന് കീഴടങ്ങി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കുമ്പളങ്ങി മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിൽ തമിഴ്നാട് സ്വദേശി മാഹിൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാർക്കറ്റ് പരിസരത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുമ്പളങ്ങി സ്വദേശിയായ ഒരാളെ പിടികൂടിയത്.
മാർക്കറ്റും സമീപപ്രദേശങ്ങളും കഞ്ചാവ്-ലഹരി സംഘങ്ങളുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള വ്യക്തി സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നാണ് വിവരം. മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുണ്ടായ തർക്കമാണോ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.
കസ്റ്റഡിയിലുള്ളയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുമ്പളങ്ങി ഇല്ലിക്കൽ മാർക്കറ്റിലെ മനോജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയ്ക്കുള്ളിലാണ് മാഹിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
National
മുംബൈ: മഹാരാഷ്ടയിലെ ബുൽദാനയിൽ പോലീസ് ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിച്ച് കൊലപാതകക്കുറ്റം ചുമത്തി പിതാവിനെയും സഹോദരനെയും ജയിലിലടച്ച യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ സ്റ്റേഷനിലെത്തി. ശിവാനി കൽമേക്കർ എന്ന യുവതിയാണ് മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ ജീവനോടെ മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.
കഴിഞ്ഞ ഏപ്രിലിലാണ് ബുർഹാൻപൂർ ജില്ലയിൽ നിന്നും ശിവാനിയെയും സുഹൃത്തായ അരുൺ ദാദു കൽമേക്കറിനെയും കാണാതാവുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ, മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ ജൽഗാവ് ജാമോദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രജുര അണക്കെട്ടിന് സമീപം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശാസ്ത്രീയമായ പരിശോധനയോ, ഡിഎൻഎ ടെസ്റ്റോ നടത്താതെ ഈ മൃതദേഹം ശിവാനിയുടേതാണെന്ന് മഹാരാഷ്ട്ര പോലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്ന് ശിവാനിയുടെ പിതാവ് ബാപുരം കൽമേക്കർ, സഹോദരൻ അജയ് കൽമേക്കർ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശിവാനിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഖക്നാർ പോലീസ് നടത്തിയ സമാന്തര അന്വേഷണത്തിലാണ് നാസിക്കിന് സമീപം അരുണും ശിവാനിയും ഒന്നിച്ച് താമസിക്കുന്നതായി കണ്ടെത്തിയത്. പിന്നീട് ഇരുവരെയും മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
നിരപരാധികളായ ബാപുരനെയും അജയെയും ജയിലിലടച്ച മഹാരാഷ്ട്ര പോലീസിന്റെ നടപടിക്കെതിരെ ബുർഹാൻപൂരിലും പരിസര പ്രദേശങ്ങളിലും ജനരോഷം ശക്തമാവുകയാണ്.
Kerala
കായംകുളം: രണ്ടു ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം കൈയും കാലും കെട്ടിയ നിലയിൽ കായലിൽ നിന്ന് കണ്ടെത്തി. മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കേതിൽ തങ്കമ്മയുടെ (80) മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ചൊവ്വാഴ്ച രാവിലെ കായലിൽ മീൻപിടിക്കാൻ പോയ തൊഴിലാളികളാണ് കായലിന് നടുവിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൈകാലുകൾ കെട്ടി കല്ലിനൊപ്പം താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. മകൻ കുടുംബത്തോടൊപ്പം വേറൊരു വീട്ടിലും, മകൾ വിവാഹശേഷം ഭർത്തൃവീട്ടിലുമാണ് താമസിക്കുന്നത്.
വീട്ടിൽ തനിച്ചായിരുന്ന തങ്കമ്മയെ കഴിഞ്ഞ രണ്ടു ദിവസമായി കാണാതായതിനെ തുടർന്ന് നാട്ടുകാർ മകളെ വിവരമറിയിക്കുകയായിരുന്നു. മകൾ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കനകക്കുന്ന് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കായലിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.
വയോധികയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
National
ഹൈദരാബാദ്: മദ്യപിച്ചെത്തി വീട്ടുകാരുമായി നിരന്തരം വഴക്കിട്ടിരുന്ന യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. തെലുങ്കാനയിലെ യാക്കൂത്പുരയിലാണ് സംഭവം. ബേക്കറി ജീവനക്കാരനായ ഹബീബ് പാഷ (26) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ മുഹമ്മദ് ഫറൂഖ് പാഷ (24), സുഹൃത്ത് അർഷദ് (26) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹബീബ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഹബീബ് വീട്ടിൽ വഴക്കുണ്ടാക്കിയതോടെ കോപാകുലനായ മുഹമ്മദും അർഷദും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും സഹോദരി ഷബാന ബീഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ചെന്നൈ: പത്തു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തില്‍ പോലീസുകാർ ചിരിച്ചുകളിച്ചതിൽ വ്യാപക വിമർശനം. കോയമ്പത്തൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം.
വെസ്റ്റ് സോൺ ഐജി ആർ.വി.രമ്യ ഭാരതി, കോയമ്പത്തൂർ റേഞ്ച് ഡിഐജി പി.സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലട്ടിപ്പള്ളി പവൻകുമാർ റെഡ്ഡി തുടങ്ങിയവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷമായ വിമർശനമുയർന്നു.
തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് പത്രസമ്മേളനം വിളിച്ചുചേർത്ത പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ ചിരിച്ചുകളിച്ചിരിക്കുന്നതിനെയാണ് പലരും കുറ്റപ്പെടുത്തിയത്. സംഭവം വിവാദമായെങ്കിലും ഐജിയോ മറ്റു പോലീസ് ഉദ്യോഗസ്ഥരോ വിശദീകരണമൊന്നും നൽകിയിട്ടില്ല.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബുഡ്ഗാമിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ 200 മീറ്റർ അകലെയുള്ള വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നു.
ശനിയാഴ്ച വൈകുന്നേരമാണ് ഗൽവാൻപോര ഗ്രാമത്തിൽ നിന്ന് കുട്ടിയെ കാണാതാവുന്നത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ബലാത്സംഗവും കൊലപാതകവുമാണെന്നാണ് പോലീസ് പറഞ്ഞത്.
ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും വിദ്യാഭ്യാസ മന്ത്രി സക്കീന യാതൂവും പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും എത്രയും വേഗം നീതി ലഭ്യമാക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽക്കുകയും ചെയ്തു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ മുതിർന്ന അഭിഭാഷൻ ഖാസ മൊയ്സുദ്ദീൻ (63) എസ്യുവി ഇടിച്ചു മരിച്ചു. തന്റെ പിതാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതാണ് മൊയ്സുദ്ദീന്റെ മകൻ ആരോപിച്ചു. വഖഫ് സ്വത്തുക്കൾ തട്ടിയെടുത്തവർക്കെതിരേ തന്റെ പിതാവ് പോരാട്ടം നടത്തിയിരുന്നുവെന്ന് മകൻ പറഞ്ഞു.
വീടിനു സമീപമാണ് മൊയ്സുദ്ദീൻ വാഹനമിടിച്ചു മരിച്ചത്. തന്റെ കാറിൽ കയറാൻ ശ്രമിക്കവേ നന്പർ പ്ലേറ്റില്ലാതെവന്ന എസ്യുവി മൊയ്സുദ്ദീനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൊയ്സുദ്ദീന്റെ മകന്റെ പരാതിയിൽ പോലീസ് കൊലക്കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുന്‍പ് അഞ്ചു തവണ മൊയ്സുദ്ദീനു നേർക്ക് ആക്രമണശ്രമമുണ്ടായിട്ടുണ്ടെന്നും വഖഫ് ഭൂമി തട്ടിയെടുത്തവർ ഭീഷണി മുഴക്കിയിരുന്നുവെന്നും മകൻ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് സംശയം.
കോയമ്പത്തൂർ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. നാലാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി സുലൂര്‍ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച വൈകുന്നേരം വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയതോടെ മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് കുടുംബം സുലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ, പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ പിന്നിലായി സ്ഥിതി ചെയ്യുന്ന കണ്ണമ്പാളയം എന്ന സ്ഥലത്തെ വലിയ ഒരു കുളത്തില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി നാട്ടുകാരാണ് കണ്ടത്.
പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പെണ്‍കുട്ടി ലൈംഗീകമായ പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍ ജില്ലാ പോലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ റോഡ് ഉപരോധിച്ചിരുന്നു.
പുതിയതായി ചുമതലയേറ്റ ജില്ലാ പോലീസ് സൂപ്രണ്ട് എ. പവന്‍കുമാര്‍ റെഡ്ഡി കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, ഇത്തരം സംഭവങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. "കോയമ്പത്തൂരിൽ ഇന്നലെ 10 വയസുകാരിക്ക് സംഭവിച്ച ഭയാനകമായ സംഭവം അത്യധികം ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നു. ഇത്തരം മനുഷ്യത്വരഹിതവും പൊറുക്കാനാവാത്തതുമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ കഴിയില്ല'.- അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മൃതദേഹം മോർച്ചറിയിൽ നിന്ന് കൊണ്ടുപോകാൻ പെൺകുട്ടിയുടെ കുടുംബം വിസമ്മതിച്ചതിനെ തുടർന്നാണ് വിജയ് പ്രതികരിച്ചത്. "മുഖ്യമന്ത്രിയിൽ നിന്ന് എന്തെങ്കിലും പ്രസ്താവന ലഭിക്കുന്നതുവരെ ഞങ്ങൾ മൃതദേഹം കൊണ്ടുപോകില്ല. ഞങ്ങൾ മാറ്റത്തിന് വോട്ട് ചെയ്തു. ഇപ്പോൾ, അദ്ദേഹം ഒരു പ്രസ്താവനയോ ഉറപ്പോ പോലും നൽകുന്നില്ല. പുതിയ സർക്കാരിനു ശേഷവും മാറ്റമുണ്ടാകില്ലെന്ന് ഇത് കാണിക്കുന്നു'.- മാതാപിതാക്കൾ ദേശീയ മാധ്യമത്തോടു പറഞ്ഞു.
National
അഹമ്മദാബാദ്: കൊലക്കേസിൽ അറസ്റ്റിലായി പരോൾ ലഭിച്ചതിന് ശേഷം ഒളിവിൽപോയ ബോളിവുഡ് നടൻ 12 വർഷത്തിനു ശേഷം അറസ്റ്റിൽ. ഹേമന്ത് മോദി(53) ആണ് അറസ്റ്റിലായത്.
അഹമ്മദാബാദിലെ ഘീകാന്ത മെട്രോ സ്റ്റേഷന് സമീപത്തു നിന്നാണ് ഹേമന്ത് മോദിയെ (ഹേമന്ത് നാഗിന്ദാസ് പുരുഷോത്തംദാസ്, വൈഷ്ണവ്) അറസ്റ്റ് ചെയ്തത്.
2014ൽ കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി അനുവദിച്ച 30 ദിവസത്തെ പരോൾ കാലാവധി അവസാനിച്ചിട്ടും കീഴടങ്ങാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2005ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട ഒരു കൊലപാതകക്കേസിലാണ് ഹേമന്ത് വൈഷ്ണവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ബോംബെ പോലീസ് ആക്ടിലെ സെക്ഷൻ 135(1) നൊപ്പം ഐപിസി 302, 324, 147, 148, 149, 120(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
2005 ജൂൺ 15 ന് രാത്രി ആസാദ് ചൗക്കിനടുത്തുള്ള പാർശ്വനാഥ് ടൗൺഷിപ്പ് പ്രദേശത്ത് ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. നരേന്ദ്ര (നന്നോ യശ്വന്ത് കാംബ്ലെ) ആണ് കൊല്ലപ്പെട്ടത്.
2008 ഓഗസ്റ്റ് 27 ന് കേസിലെ പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മെഹ്സാന ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഹേമന്ത് വൈഷ്ണവിന് 2014 ജൂലൈ 25 ന് ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചത്.
പരോൾ കാലാവധി അവസാനിച്ചിട്ടും ഹേമന്ത് മോദി തിരിച്ചെത്തിയില്ല. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ജയേഷ്ഭായ് ജോർദാർ എന്നിവയുൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളിലും വാഗ്ലെ കി ദുനിയ പോലുള്ള ടെലിവിഷൻ പ്രോഗ്രാമുകളിലും നാടകങ്ങളിലും ഇയാൾ അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമനടപടികൾ നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ സുശാന്ത് ഗോൾഫ് സിറ്റിയിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ യുവതിയെ മുൻ കാമുകൻ കൊലപ്പെടുത്തി. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശിവാനി (22) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ ചപ്ര സ്വദേശി പ്രേം കുമാർ മാഞ്ചി (23) യെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. മെയ് 17ന് രാവിലെ പത്ത് മണിയോടെ ജോലിയുടെ ആവശ്യങ്ങൾക്കായി എന്ന് പറഞ്ഞ് ശിവാനി വീട്ടിൽ നിന്നു ഇറങ്ങി. എന്നാൽ രാത്രി വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് സുശാന്ത് ഗോൾഫ് സിറ്റിയിലെ വനത്തിൽ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലക്നോവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന പ്രേമിനെ അറസ്റ്റ് ചെയ്തത്.
ശിവാനിയെ കഴിഞ്ഞ ആറ് വർഷമായി അറിയാമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കഴിഞ്ഞ ആറുമാസമായി ശിവാനിക്ക് സഹപ്രവർത്തകനായ മനീഷ് എന്നയാളുമായി ഉണ്ടായിരുന്ന സൗഹൃദം പ്രേമിനെ അസ്വസ്ഥനാക്കിയിരുന്നു. ശിവാനിയുടെ ഫോണിൽ ഇരുവരുടെയും ചിത്രങ്ങൾ കണ്ടതോടെ പ്രതി കോപാകുലനായി. ശിവാനിയുടെ വിവാഹനിശ്ചയത്തിൽ തനിക്ക് എതിർപ്പുകൾ ഉണ്ടായിരുന്നില്ലെന്നും എന്നാൽ മനീഷുമായുള്ള അടുപ്പം സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് പ്രതി പോലീസിന് മൊഴി നൽകിയിട്ടുള്ളത്.
ഞായറാഴ്ച രാവിലെ പ്രേം തന്റെ ബൈക്കിൽ ശിവാനിയുമായി ആവാസ് വികാസ് കോളനിക്ക് സമീപമുള്ള വനമേഖലയിലേക്ക് പോയി. അവിടെ വച്ച് റബ്ബർ പൈപ്പ് ഉപയോഗിച്ച് ശിവാനിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം സിമന്റ് കട്ട ഉപയോഗിച്ച് യുവതിയുടെ തല അടിച്ചുതകർത്തു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി ശിവാനിയുടെ മൊബൈൽ ഫോൺ പ്രതി അടുത്തുള്ള കനാലിലേക്ക് എറിഞ്ഞു കളഞ്ഞു.
പ്രേമിനെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയാക്കി ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് അടുത്ത തിങ്കളാഴ്ച വിധി പറയും.
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം. കേസിലെ 16 പ്രതികളില്‍ 13 പേര്‍ക്കു വിചാരണക്കോടതി ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. മൂന്നുപേരെ വെറുതെ വിട്ടു.ഇതിനെതിരേ സര്‍ക്കാരും മധുവിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Kerala
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ഇഷ്ടിക ചൂളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബംഗാൾ സ്വദേശി ഹേമന്ത് (42) ആണ് മരിച്ചത്.
പ്രതി സോനായി മുർമുവിനെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അർധരാത്രിയോടെ വള്ളികുന്നം സ്വദേശി ബിജിലിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എ.ആർ. ബ്രിക്സ് എന്ന സ്ഥാപനത്തിൽ വച്ചായിരുന്നു സംഘർഷം.
ഇതിനിടെ ഗുരുതരമായി പരുക്കേറ്റ ഹേമന്തിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ പ്രതി സോനായിയും ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
കുടുംബ പ്രശ്നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഏറെ നാളായി ഇരുവരും വേർ വേർപിരിഞ്ഞു താമസിച്ചിവരികയായിരുന്നു. സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച അജീഷിനെ നാട്ടുകാർ പിടികൂടി കുളത്തുപ്പുഴ പോലീസിന് കൈമാറി.
അശ്വതി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാലുവർഷമായി കുടുംബപ്രശ്നത്തേ തുടർന്ന് ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
National
താനെ: കാണാതായ ഇരുപത്തിനാലുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡ്രമ്മിലാക്കി അഴുക്കുചാലിൽ തള്ളിയ കേസിൽ നഴ്സും സഹോദരനും പോലീസ് പിടിയിൽ. ഡോംബിവ്ലിയിലെ സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എൻജിനീയറായ അർബാസ് ഖാൻ (24) കൊല്ലപ്പെട്ട കേസിലാണ് നഴ്സ് മെഹ്ജബിൻ ഷെയ്ഖ്, സഹോദരൻ താരിഖ് ഷെയ്ഖ് എന്നിവരെ മുമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. പണമിടപാടുകളെച്ചൊല്ലിയുള്ള തർക്കവും തട്ടിക്കൊണ്ടുപോയി പണം തട്ടാനുള്ള ശ്രമവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ജോലി സംബന്ധമായ പണം വാങ്ങാനായി മുംബൈ ദാദറിലേക്ക് പോയ അർബാസ് ഖാനെ കാണാതാകുന്നത്. യുവാവിനെക്കുറിച്ച് വിവരമില്ലാതായതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ അർബാസും നഴ്സായ മെഹ്ജബിനും തമ്മിൽ പരിചയമുണ്ടെന്ന് കണ്ടെത്തി. ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഇരുവരും അവസാനമായി മുംബൈയിലെ വസായ് മേഖലയിലുണ്ടായിരുന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ വ്യക്തമായി.