ബംഗളൂരു: കുടുംബവഴക്കിനിടെ പതിനാറുകാരൻ അച്ഛനെയും സഹോദരിയെയും കുത്തിക്കൊന്നു. കർണാടകയിലെ കൊപ്പൽ ജില്ലയിൽ നടന്ന സംഭവത്തിൽ യങ്കണ്ണ നായിഡു (48), പ്രഗതി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ പ്രതിയുടെ അമ്മയ്ക്കും പ്രതിക്കും ഗുരുതരമായി പരിക്കേറ്റു. പോലീസ് അറസ്റ്റ് ചെയ്ത പതിനാറുകാരൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ഇയാൾ ഓൺലൈൻ ഗെയിമിൽ സ്ഥിരമായി ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിൽ നിന്ന് നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോൾ നാലുപേരും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് നാലുപേരയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Tags : murder Stab police case karnataka