Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attack

കടുവയുടെ ആക്രമണത്തിൽ ഗൂഡല്ലൂരിൽ കർഷകൻ കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: ഒരു കർഷകൻ കൂടി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേലെ ഗൂഡല്ലൂർ ഓവാലി കോക്കലിമലയിൽ രവിചന്ദ്രൻ (48) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഓവാലി ലോറിസ്റ്റൺ നാലാം നമ്പർ തോട്ടത്തിന് സമീപത്ത് സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് രവിചന്ദ്രനെ കടുവ പിടികൂടിയത്.

 ഈ പ്രദേശത്തു  കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കടുവയുടെ ആക്രമണത്തിൽ കൊലചെയ്യപ്പെടുന്ന രണ്ടാമത്തെ ആളാണ് രവിചന്ദ്രൻ .വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇയാളുടെ കരച്ചിലും കടുവയുടെ അലർച്ചയും കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും രവിചന്ദ്രൻ മരണപ്പെട്ടിരുന്നു. 

ഇയാളുടെ ഒരു കൈയും കടിച്ചെടുത്തുകൊണ്ടാണ് കടുവ പോയത്, പിന്നീട് ഉപേക്ഷിച്ചു. ഭാര്യ -മഹേശ്വരി . മക്കൾ - മഹാലക്ഷ്മി (കോത്തഗിരി), സംഗീത (തിരുപ്പൂർ ), അജിത് കുമാർ (ഗൂഡല്ലൂർ ), മരുമകൾ - ജനനന്ദിത. 

Kerala

മദ്യപാനത്തിനിടെ പണത്തെച്ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു

തൃപ്പൂണിത്തുറ: അത്തക്കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. അത്തം നഗറില്‍ കളിപ്പാട്ട കച്ചവടത്തിന് വന്ന തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി പ്രിന്‍സിനാണ് (40) കുത്തേറ്റത്.

ഇയാളെ ആക്രമിച്ച കേസില്‍ കുറ്റിമുല്ല കച്ചവടക്കാരന്‍ കൊട്ടാരക്കര സ്വദേശി ജോസഫിനെ (70) പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 12 ഓടെയായിരുന്നു സംഭവം. ഇരുവരും ബാറില്‍ വച്ചുള്ള മദ്യപാനത്തിനിടെ പണത്തിന്‍റെ കാര്യം പറഞ്ഞ് തര്‍ക്കം നടന്നിരുന്നു.

പിന്നീട് സ്റ്റാച്യുവിനടുത്തുള്ള കടയ്ക്ക് മുന്നില്‍ പ്രിന്‍സ് കിടക്കാന്‍ എത്തിയപ്പോള്‍ ജോസഫ് ആക്രമിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ പ്രിന്‍സിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

District News

എക്സൈസുകാരെ ആക്രമിച്ച കേസിലെ പ്രതി എംഡിഎംഎയുമായി പിടിയിൽ

കായംകുളം: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരെ മുമ്പ് ആക്രമിച്ച കേസിലെ പ്രതി എംഡിഎംഎയുമായി പിടിയിലായി. കായംകുളം കൃഷ്ണപുരം ശാസ്താവിന്‍റെ അയ്യത്ത് ബി. ഷൈജു (32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 30.45 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇന്നലെ രാവിലെ ഏഴിന് കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിന് സമീപത്തുവച്ചാണ് ഇയാൾ പിടിയിലായത്.

മാരുതി സിയാസ് കാറിലാണ് ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് ഏറെ നാളുകളായി ലഹരിവ്യാപാരം നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരുമാസം മുമ്പ് ആലപ്പുഴ എക്സൈസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരെ വാഹനം ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു.

ഹരിപ്പാട് എക്‌സൈസ് സിഐ എം. മഹേഷിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രിവന്‍റീവ് ഓഫിസർ എം. റെനി, ഗ്രേഡ് പിഒമാരായ വി.കെ. രാജേഷ് കുമാർ, ടി. ജിയേഷ്, വനിതാ സിഇഒ എം.വി. ആര്യദേവി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

International

യെമനിലെ ഹൂത്തി ആക്രമണം: നാല് പേർ കൊല്ലപ്പെട്ടു

സനാ: യെമനിലെ തുറമുഖ നഗരമായ മോഖയിൽ ഹൂത്തി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാല് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് യെമൻ ഭരണകൂടം അറിയിച്ചു.

ആറ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് നഗരത്തിലെ ജനവാസ മേഖലയെയും തുറമുഖത്തെയും ഹൂത്തി വിമതർ ആക്രമിച്ചതെന്ന് യെമൻ സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സൗദി സഖ്യസേനയുടെ സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളുമാണ് ലക്ഷ്യമിട്ടതെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. ഈ ആഴ്ച ഇത് മൂന്നാം തവണയാണ് ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള മോഖ തുറമുഖം ഹൂത്തികൾ ആക്രമിക്കുന്നത്.

Kerala

കേസ് ഏറ്റെടുത്തതില്‍ വൈരാഗ്യം; അഭിഭാഷകന്‍റെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് എതിർകക്ഷികൾ

കൊച്ചി: കേസ് ഏറ്റെടുത്തതിന്‍റെ വൈരാഗ്യത്തില്‍ അഭിഭാഷകന്‍റെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് എതിര്‍കക്ഷികള്‍. മുരുക്കുംപാടം തോട്ടുങ്കല്‍പറമ്പില്‍ മോഹന്‍ദാസിനെ (80) ആണ് ഗാര്‍ഹിക പീഡനക്കേസിലെ എതിര്‍കക്ഷികള്‍ കത്തിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍, വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ എന്നിവരെ ഞാറക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 5.30ന് മോഹന്‍ദാസിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. സാരമായി പരിക്കേറ്റ മോഹന്‍ദാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഒന്നാം പ്രതിയായ ഡാസ്റ്ററിന്‍റെ ഭാര്യ നല്‍കിയ സ്വകാര്യ അന്യായം മോഹന്‍ദാസിന്‍റെ അഭിഭാഷകനായ മകന്‍ ഏറ്റെടുത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിന് കാരണമെന്ന് മോഹന്‍ദാസിന്‍റെ ഭാര്യ ലൗലി പോലീസിന് മൊഴിനല്‍കി. അറസ്റ്റു രേഖപ്പെടുത്തി പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

National

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിക്ക് നേരെ ആക്രമണം; സുരക്ഷ ഉദ്യോഗസ്ഥനും പരിക്ക്

മുംബൈ: പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദേഡില്‍ ഗുരുദ്വാര സന്ദർശനത്തിനിടെയാണ് സംഭവം. ഉച്ചയ്ക്ക് 1.45 ഓടെയാണ് ആക്രമണം. ആക്രമണത്തിൽ സുഖ്ബീര്‍ സിംഗ് ബാദലിനും സുരക്ഷ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

നിഹാംഗ് വിഭാഗക്കാരനാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. കൈയ്ക്ക് പരിക്കേറ്റ ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് പ്രാഥമിക വിവരം. പ്രതിയെ പോലീസ് പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്.

സംഭവ സമയം ബാദലിന്‍റെ ഭാര്യയും അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ബാദലിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

Kerala

കൊട്ടാരക്കരയിൽ യുവാവ് വെട്ടേറ്റു മരിച്ചു; അയൽവാസി കസ്റ്റഡിയിൽ

കൊല്ലം: കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയെ പോലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.

പ്രതിയുടെ വീട്ടിൽ വച്ച് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. തർക്കത്തിനിടയിൽ പ്രതി വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ആദർശിന്‍റെ തലയ്ക്കടിച്ച് വീഴ്ത്തുകയും തുടർന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു.

കൊല നടത്തിയ ശേഷം പ്രതി തന്നെയാണ് നേരിട്ട് പോലീസിനെ വിവരമറിയിച്ചത്. നിലവിൽ പ്രതി കൊട്ടാരക്കര പോലീസിന്‍റെ കസ്റ്റഡിയിലാണ്.

National

മണിപ്പുരിൽ നാഗാ ഗ്രാമത്തിനു നേർക്ക് ആക്രമണം; ഒന്പതു വീടുകൾ കത്തിച്ചു

കാംഗ്പോക്പി: മണിപ്പുരിലെ കാംഗ്‌പോക്പി ജില്ലയിൽ നാഗാ വിഭാഗത്തിന്‍റെ ഗ്രാമത്തിനു നേർക്ക് ആക്രമണം. ഒന്പതു വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കി.

ചൊവ്വാഴ്ച രാത്രി ഒന്പതരയോടെ ലിയാംഗ്‌മായി നാഗാ ഗ്രാമത്തിലായിരുന്നു ആക്രമണം. സായുധ സംഘം വെടിവയ്പ് നടത്തിയശേഷം വീടുകൾ കത്തിക്കുകയായിരുന്നു. സമീപഗ്രാമങ്ങളിലുള്ളവരെത്തി തീ അണയ്ക്കാൻ സഹായിച്ചു.

കുക്കി വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നാണു നിഗമനം.
ഒരു ക്രൈസ്തവ ദേവാലയവും പത്തു വീടുകളും അക്രമികൾ കത്തിച്ചെന്ന് ലിയാംഗ്‌മായി നാഗാ കൗൺസിൽ അറിയിച്ചു. പ്രദേശത്തു കൂടുതൽ സുരക്ഷാസൈനികരെ വിന്യസിച്ചിട്ടുണ്ട്.

International

ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; ആറ് പേർ കൊല്ലപ്പെട്ടു

സന: ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു. ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഹൂതികളുടെ കപ്പൽ ആക്രമണത്തിൽ ഇതാദ്യമായാണ് ആറ് പേർ കൊല്ലപ്പെടുന്നത്.

കൊല്ലപ്പെട്ട നാവികരിൽ മൂന്നു പേർ പാക്കിസ്ഥാനികളും ഒരാൾ ഇന്തോനേഷ്യക്കാരനുമാണ്. രക്ഷാ ദൗത്യത്തിനെത്തിയ യെമനി സൈനികരാണ് കൊല്ലപ്പെട്ട മറ്റു രണ്ടു പേർ. ഈജിപ്തിന്‍റെ ഉടമസ്ഥതയിലുള്ള തിഹാമ എന്ന ചരക്കുകപ്പലാണ് ഹൂതികൾ ചെങ്കടലിൽ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സൈനിക ഉപകരണങ്ങൾ വഹിച്ചുകൊണ്ടിരുന്ന സൗദി കപ്പലിനെ ലക്ഷ്യമിട്ടാണ് ആക്രമണെന്നായിരുന്നു ഹൂതികൾ വീശദീകരണം.

ഹോർമുസ് തുറക്കണമെങ്കിൽ അമേരിക്ക ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്‍റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായി പ്രതികരിച്ചു. ഇറാൻ വഞ്ചകരായ വിലപേശലുകാരാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

ഇറാനെതിരായ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച പനാമ പതാകയുള്ള ചരക്ക് കപ്പൽ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് തുറക്കണമെങ്കിൽ മരവിപ്പിച്ച ആസ്തികൾ അമേരിക്ക വിട്ടുനൽകണമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായി ആവശ്യപ്പെട്ടു. മരവിപ്പിച്ച ആസ്തികളുടെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും താനാണ് അവരുടെ ബാങ്കറെന്നും ട്രംപിന്‍റെ മറുപടി.

 

Kerala

കാട്ടുപോത്തിന്‍റെ ആക്രമണം; യുവാവിന് പരിക്ക്

മുണ്ടക്കയം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്‍റെ നേരെ കാട്ടുപോത്ത് പാഞ്ഞടുത്തു. ബൈക്കിൽ നിന്നു വീണ് യുവാവിന് പരിക്ക്. പുഞ്ചവയൽ ഇഞ്ചക്കുഴി ഇടലപുര ബിജുമോനാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി ഒന്പതോടുകൂടിയായിരുന്നു സംഭവം. മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ബിജുമോൻ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. വീടിന് തൊട്ട് സമീപം യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്നു വീണ് യുവാവിന്‍റെ കാലിന് പരിക്കേറ്റു.

ബൈക്കിനും കേടുപാട് സംഭവിച്ചു. തലനാരീഴയ്ക്കാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ നിന്നു ബിജുമോൻ രക്ഷപ്പെട്ടത്. ഉടൻതന്നെ വനം വകുപ്പ് അധികാരികളെ വിവരം അറിയിക്കുകയും രാത്രി ഉദ്യോഗസ്ഥരെത്തി ഇവരുടെ വാഹനത്തിൽ തന്നെ യുവാവിനെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷിന്‍റെ നേതൃത്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. 24 മണിക്കൂറും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രദേശത്ത് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രദേശത്ത് പ്രവർത്തന രഹിതമായി കിടക്കുന്ന സോളാർ ഫെൻസിംഗ് വളരെ വേഗത്തിൽ പ്രവർത്തനക്ഷമമാക്കുന്നതിനും തീരുമാനിച്ചതയും അധികൃതർ അറിയിച്ചു.

വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി പാക്കാനം ഇഞ്ചക്കുഴി മേഖല

സാധാരണക്കാരായ കുടുംബങ്ങൾ അധിവസിക്കുന്ന പുഞ്ചവയൽ - പാക്കാനം, ഇഞ്ചക്കുഴി ഭാഗത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രദേശവാസിയുടെ വളർത്തു നായയെ പുലി പിടികൂടിയിരുന്നു. വനവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും പിന്നീട് തുടർ നടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുമുമ്പും പ്രദേശവാസികളുടെ വളർത്തു നായയെ പുലി പിടികൂടിയിരുന്നു. കൂടാതെ പ്രദേശത്ത് കാട്ടുപോത്ത്, കാട്ടുപന്നി, കരടി, കടുവ അടക്കമുള്ളവ പതിവായി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആറുമാസങ്ങൾക്കു മുമ്പ് പ്രദേശത്ത് ആന കിടങ്ങുകൾ നിർമിച്ചതോടെ വന്യമൃഗ ശല്യത്തിന് നേരിയ ആശ്വാസമായിരുന്നു.

എന്നാൽ കനത്ത മഴയിൽ ആന കിടങ്ങുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോസിട്ട് വെള്ം ഒഴുക്കി കളഞ്ഞിരുന്നു. ഇരുവശങ്ങളും വനത്താൽ ചുറ്റപ്പെട്ട ഇഞ്ചക്കുഴി ഭാഗത്തെ പ്രവർത്തന രഹിതമായ സോളാർ ഫെൻസിംഗ് പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കിയാൽ ഒരു പരിധിവരെ മേഖലയിലെ വന്യമൃഗ ശല്യം കുറയ്ക്കുവാൻ കഴിയും.

International

റഷ്യൻ എണ്ണശുദ്ധീകരണശാലയിൽ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണം, 12 മരണം

മോസ്കോ: റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ന്‍. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു.

റഷ്യയിലെ ഏറ്റവും അത്യാധുനിക എണ്ണശുദ്ധീകരണ ശാലകളിൽ ഒന്നായ ടാനെക്കോ ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് റിഫൈനറിക്ക് മുകളിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ടാറ്റ്‌നെഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ടാനെക്കോ റിഫൈനറി റഷ്യയുടെ പ്രധാന ഇന്ധന സ്രോതസ്സുകളിലൊന്നാണ്. 2024-ൽ 1.7 കോടി ടൺ അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച ഈ പ്ലാന്‍റിൽ നിന്ന് 27 ലക്ഷം ടൺ പെട്രോളും 85 ലക്ഷം ടൺ ഡീസലും ഉത്പാദിപ്പിച്ചിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ യുക്രൈൻ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. റഷ്യയിൽ ഇന്ധനക്ഷാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രൈന്റെ നടപടിയെന്നാണ് റിപ്പോർട്ടുകൾ.

ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടെങ്കിലും നിലവിൽ പ്രശ്നങ്ങൾ പരിഹരിച്ചതായാണ് റഷ്യൻ അധികൃതരുടെ വിശദീകരണം.

District News

മയക്കുമരുന്നു സംഘത്തിന്‍റെ ആക്രമണത്തിൽ പള്ളിവികാരിക്ക് ഗുരുതര പരിക്ക്

തുറവൂർ: പള്ളിവികാരിയെ മയക്കുമരുന്ന് സംഘം ആക്രമിച്ചതായി പരാതി. അന്ധകാരനഴി പാട്ടം സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ഫെർണാണ്ടസിനിനെയാണ് കഴിഞ്ഞദിവസം ഒരുസംഘം പള്ളിമേടയിൽ കയറി ആക്രമിച്ചത്.

കുറച്ചുനാളുകളായി പള്ളിയുടെയും മേടയുടെയും പരിസരങ്ങളിലിരുന്ന് ഒരു സംഘം മയക്കുമരുന്ന് ഉപയോഗിക്കുന്നത് പതിവാണ്. കഴിഞ്ഞദിവസം മേടയുടെ മുൻവശത്തിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതതു കണ്ട്, നാട്ടുകാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് വികാരി 112 ലേക്ക് വിളിക്കുകയും പോലീസെത്തി ഇവരെ തുരത്തുകയും ചെയ്തിരുന്നു. പോലീസ് സ്ഥലത്തുനിന്ന് പോയ ശേഷം ഇവർ സംഘംചേർന്ന് പള്ളിമേടയിൽ വരികയും അടച്ചിട്ട പള്ളിമേടയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി ഫാ. ഫെർണാണ്ടസിനെ ആക്രമിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വികാരിയെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിവികാരിയുടെ മൊഴിയിൽ കുത്തിയതോട് പോലീസ് കേസെടുത്തതിനെത്തുടർന്ന് വെള്ളിയാഴ്ച പള്ളി കൈക്കാരനായ വർഗീസിന്‍റെ വീടുകയറി ഏഴംഗസംഘം ആക്രമിച്ചു. വർഗീസിനെയും ഭാര്യയെയും അമ്മയെയും അച്ഛനെയും കുട്ടികളെയും അതിക്രൂരമായി മർദിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്തു.

സംഭവത്തിൽ കേസെടുത്ത പോലീസ് കെഎസ്ഇബി ജീവനക്കാരനായ മാർട്ടിനെ ഇന്നലെ അറസ്റ്റ് ചെയ്തു .

കുറച്ചു നാളുകളായി പള്ളിവികാരിക്കു നേരേ മയക്കുമരുന്ന് സംഘത്തിന്‍റെ ഭീഷണി നിലനിൽക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. പ്രദേശം സന്ധ്യകഴിഞ്ഞാൽ മയക്കുമരുന്ന് സംഘത്തിന്‍റെ പിടിയിലാണ്. മുമ്പ് പല തവണ ഈ സംഘം വികാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു. അക്രമികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് സമാധാന ജീവിതം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Kerala

ബാറിന്‍റെ വാതില്‍ ദേഹത്ത് തട്ടി; യുവാവിനെ ആക്രമിച്ച് മൂന്നംഗ സംഘം, പിടിയില്‍

കൊച്ചി: ബാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ യുവാവിനെ ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ കാരാട്ട് പള്ളിക്കര നെല്ലിപ്പിള്ളില്‍ സിജില്‍ (52), ഈയം കുഴിയില്‍ ബൈജു (48), മാറമ്പിള്ളി പുത്തന്‍പുരയ്ക്കല്‍ ഷാനവാസ്(40) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലുള്ള ബാറില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അഭിഷേക് എന്നയാളെയാണ് ആക്രമിച്ചത്.

മദ്യപിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങുന്ന വഴി ബാറിന്‍റെ വാതില്‍ ദേഹത്ത് തട്ടിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ്‌ഐമാരായ അസിരിഫ് ഷഫീഖ്, ജോജോ ജോര്‍ജ്, കെ. ആദര്‍ശ്, പി.കെ. വിനാസ് , എഎസ്‌ഐ എം.ബി സുബൈര്‍, സിപിഒ എ.കെ. നജ്മി, എം.ബി. ജയന്തി എന്നിവരാണ് ഉണ്ടായിരുന്നത്.

Kerala

പ്ലാന്‍റേഷന്‍ ഡിവിഷന്‍ ഓഫീസിന് നേരെ കാട്ടാന ആക്രമണം; ഫര്‍ണിച്ചറുകളും വളവും നശിപ്പിച്ചു

കാലടി: അതിരപ്പിള്ളിയില്‍ പ്ലാന്‍റേഷന്‍ ഡിവിഷന്‍ ഓഫീസിന് നേരെ കാട്ടാന ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാലടി പ്ലാന്‍റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റ് ഒന്‍പതാം ബ്ലോക്കിലെ ബി 2 ഡിവിഷന്‍ ഓഫീസിന് നേരെയാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. ഓഫീസിനകത്തു കടന്ന കാട്ടാനകള്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്.

ഓഫീസിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാര്‍ വൈദ്യുത വേലി തകര്‍ത്താണ് കാട്ടാനക്കൂട്ടം അകത്തു കടന്നത്. ഓഫീസിനുള്ളില്‍ കയറിയ ആനകള്‍ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും തകര്‍ത്തെറിഞ്ഞു. തുടര്‍ന്ന് സമീപത്തെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന വളവും കാട്ടാനക്കൂട്ടം നശിപ്പിച്ചു.

പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നത് തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്ലാന്‍റേഷന്‍ മേഖലയില്‍ നിലവില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികള്‍ കാട്ടാനകളെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

ജനവാസ മേഖലകളില്‍ നിന്നും തോട്ടങ്ങളില്‍ നിന്നും കാട്ടാനകളെ തുരത്താനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും വനംവകുപ്പ് ഉടന്‍ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Kerala

യുക്രെയ്ൻ ആക്രമണത്തിൽ റഷ്യൻ റിഫൈനറിയിൽ തീപിടിത്തം

മോസ്കോ: യുക്രെയ്നും റഷ്യയും ആക്രമണം തുടരുന്നു. റഷ്യയിലെ രണ്ടു പ്രധാന റിഫൈനറികൾ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി. യാരോസ്‌ലാവലിലെ സ്ലാവ്നെഫ്റ്റ്-യാനോസ്, ബഷ്കർറ്റോസ്റ്റാനിലെ ബാഷ്നെഫ്റ്റ്-നോവ്‌ഓയിൽ റിഫൈനറികളെയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. യാരോസ്‌ലാവലിൽ വൻ തീപിടിത്തമുണ്ടായതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.

റഷ്യയുടെ എണ്ണവരുമാനം തടയാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സെലൻസ്കി വിശദീകരിച്ചു. കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകളെ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, യുക്രെയ്നിലെ ഖാർകീവിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇന്ധന, ഊർജ, ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം. ഇതിന്‍റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി, വി. ജോയി, ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരെയാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐ.പി. ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഡി.എസ്. ഉണ്ണി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

ബുധനാഴ്ച ഷഹിൻ, നിതിൻ രാജ് എന്നിവർക്കും കോടതി ജാമ്യം നൽകിയിരുന്നു. സർക്കാരിന്‍റെയും ഇഡിയുടെയും ശക്തമായ എതിർപ്പുകൾ തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഇതോടെ ഈ കേസിൽ ആകെ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. പ്രതികൾ 68 ദിവസത്തിലധികമായി ജയിലിൽ കഴിയുന്നുണ്ടെന്നതും കേസിന്‍റെ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായത്.

Kerala

അതിരപ്പിള്ളിയിൽ പലചരക്ക് കടയ്ക്ക് നേരെ കാട്ടാന ആക്രമണം

തൃശൂർ: അതിരപ്പിള്ളി പുളിയിലപ്പാറയിൽ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടമുണ്ടാക്കി. ഇന്ന് പുലർച്ചെ മൂന്നോടെയാണ് പലചരക്ക് കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. മാളിയേക്കൽ പോൾ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയുടെ മുൻവശത്തെ ഷട്ടറും ചില്ലുകളും തകർത്താണ് കൊമ്പൻ അകത്തുകയറിയത്.

കടയ്ക്കുള്ളിൽ നിലയുറപ്പിച്ച ആന അവിടെയുണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുകയും മറ്റ് പലചരക്ക് സാധനങ്ങൾ വലിയ തോതിൽ നശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒന്നേകാൽ മണിക്കൂറോളം കടയ്ക്കകത്ത് തുടർന്ന ആനയെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഒടുവിൽ തുരത്തിയോടിച്ചത്. വാഴച്ചാലിൽ നിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന പാതയിലെ പ്രധാന ജംഗ്ഷനായ പുളിയിലപ്പാറയിലെ ഏക പലചരക്ക് കടയാണ് ഇത്.

Kerala

വീട്ടുമുറ്റത്ത് കളിക്കവെ രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു

കൊല്ലം: ക്ലാപ്പനയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു. വരവിള സന്നിധാനത്ത് അഭിലാഷ്– ഗോപിക ദമ്പതികളുടെ മകൻ അഭിതേജിനാണ് നായയുടെ കടിയേറ്റത്.

കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു. സാരമായി പരുക്കേറ്റ അഭിതേജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂട്ടത്തോടെ നടക്കുന്ന തെരുവുനായകൾ ക്ലാപ്പന പഞ്ചായത്തിൽ ഭീഷണി ആയിരിക്കുകയാണ്. അടുത്തിടെ ഒരു വീട്ടിൽ നിന്ന് 17 കോഴികളെ തെരുവുനായ കടിച്ചുകൊന്നിരുന്നു.

Kerala

ആംബുലൻസ് തടഞ്ഞുനിർത്തി നഴ്സിനെ ആക്രമിക്കാൻ ശ്രമം; പോലീസ് കേസെടുത്തു

തിരുവനന്തപുരം: വർക്കലയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചു മടങ്ങിയ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ഷാനവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച ശേഷം വർക്കലയിലേക്ക് തിരിച്ചുവരുന്നതിനിടയിൽ ചെറുന്നിയൂരിൽ വെച്ചായിരുന്നു ഈ അതിക്രമം ഉണ്ടായത്. റോഡിൽ ആംബുലൻസ് തടഞ്ഞുനിർത്തിയ യുവാവ് വാഹനത്തിന്‍റെ മുൻസീറ്റിലിരിക്കുകയായിരുന്ന ഷാനവാസിനോട് അകാരണമായി കയർക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.


താൻ ഔദ്യോഗിക ഡ്യൂട്ടിയിലാണെന്ന് അറിയിച്ചിട്ടും യുവാവ് ആക്രോശിക്കുന്നത് തുടരുകയും, ഷാനവാസിന്‍റെ കൈയിൽ പിടിച്ച് വലിച്ച് മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഡ്യൂട്ടിയിലാണെങ്കിൽ ആംബുലൻസിനുള്ളിലെ രോഗിയെ കാണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതി കൈയേറ്റം നടത്തിയത്.

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം നൽകി. രാഹുൽ, വൈശാഖ് അടക്കമുള്ള പ്രവർത്തകർക്കാണ് ജാമ്യം നൽകിയത്. അമൽ, ലെനിൻ രാജ് എന്നിവർക്കും ജാമ്യം ലഭിച്ചു.

കഴിഞ്ഞദിവസം ഒമ്പത് പേർക്ക് ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഗൗരവമേറിയ കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് വ്യക്തമാക്കിയ കോടതി വധശ്രമ കുറ്റം നിലനിൽക്കാനുള്ള തെളിവുകൾ ഇല്ലെന്നും നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ഇഡി എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നടപടി.

പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ഒമ്പത് പ്രതികൾക്ക് 67 ദിവസത്തിന് ശേഷം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ ടി.എസ് കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർത്ഥ്, റഫീഖ്, നന്ദു ജി രാഹുൽ രാജ് അടക്കമുള്ള പ്രതികൾക്കാണ് ഇന്ന് ജാമ്യം നൽകിയത്.

ബുധനാഴ്ച നാല് പ്രതികളുടെ ജാമ്യ ഹർജികൂടി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ട്. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണ്, അന്വേഷണം അവസാനഘട്ടത്തിലെത്തി, പോലീസിന്‍റെ കസ്റ്റഡി ആവശ്യവും നിലനിൽക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ ജാമ്യം അനുദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

International

യുക്രെയ്നിൽ റഷ്യയുടെ ഗ്ലൈഡ് ബോംബാക്രമണം

കീവ്: തെക്കൻ യുക്രെയ്ൻ നഗരമായ സപോർഷിയയിൽ ഗ്ലൈഡ് ബോംബ് വർഷിച്ച് റഷ്യൻ യുദ്ധവിമാനങ്ങൾ. ആക്രമണത്തിൽ 71 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു.

പതിനാറു വയസുകാരി ഉൾപ്പെടെ 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 90 മിനിറ്റിനുള്ളിൽ ജനവാസമേഖലകളിൽ എട്ട് ബോംബുകളാണിട്ടത്. സോവിയറ്റ് കാലഘട്ടത്തിലെ ബോംബുകളാണ് ഗ്ലൈഡ് ബോംബുകൾ. 3,000 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ വഹിക്കാൻ കഴിയും.

ആക്രമണത്തിൽ സപോറിഷ്യയിലെ നാല് ജില്ലകളിലായി 22 പാർപ്പിടസമുച്ചയങ്ങൾക് കേടുപാടുകൾ സംഭവിച്ചു.

International

ഇറാനിൽ കുരുങ്ങി‍?ഗൾഫിന്‍റെ അഭ്യർഥന മാനിച്ച് ആക്രമണം മാറ്റിവച്ചെന്ന് ട്രംപ്

വാഷിംഗ്ടൺ: ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥനമാനിച്ച് ഇറാനെതിരായ ആക്രമണം മാറ്റിവച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. “രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.

എന്നാൽ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പെടെയുള്ള ഗൾഫ് നേതാക്കളുടെയും ഇറാന്‍റെയും അഭ്യർഥനമാനിച്ചാണ് പദ്ധതി ഉപേക്ഷിച്ചത്. നയതന്ത്രത്തിന് കൂടുതൽ സാവകാശം നൽകാൻ തീരുമാനിച്ചു’’ - ട്രംപ് പറഞ്ഞു. ഗൾഫ് സഖ്യകക്ഷികളായ ഖത്തർ, സൗദി,‍ യുഎഇ എന്നിവരാണ് സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയിൽ സമ്മർദം ചെലുത്തിയത്.

മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചതായി ട്രംപ് പറഞ്ഞു. സംഘർഷം നീങ്ങുന്നത് എവിടേക്കാണെന്ന് അറിയാൻ സാധിക്കാത്തതിനാൽ സമാധാനക്കരാറാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് സൽമാൻ പറഞ്ഞതായി ട്രംപ് അറിയിച്ചു. ഇറാനുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടതായും ശക്തമായ ആക്രമണം നടത്തുമെന്നും പ്രഖ്യാപിച്ച് ഇരുട്ടിവെളുത്തപ്പോഴേക്കും ട്രംപ് മലക്കംമറിഞ്ഞു. ഗൾഫ് രാജ്യങ്ങളുടെ സമ്മർദമാണ് ട്രംപിനെ പിന്തിരിപ്പിച്ചത്.

ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നതും ഇറാന്‍റെ ആണവ ഭീഷണി അവസാനിപ്പിക്കുന്നതും പുതിയ കരാറിൽ ഉൾപ്പെടുമെന്നു ട്രംപ് ഞായറാഴ്ചയും ആവർത്തിച്ചു. എന്നാൽ ഹോർമുസ് ഇനിയൊരിക്കലും മുൻപുള്ളസ്ഥിതിയിലായിരിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ഞായറാഴ്ച പറഞ്ഞു. ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതം സംബന്ധിച്ച് ഒമാനുമായി ചർച്ച നടക്കുന്നുണ്ടെന്നും എന്നാൽ, കടലിടുക്ക് തുറക്കുന്നതിൽ ചർച്ചകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ഭുതമില്ലെന്ന് ഇറാൻ
ടെഹ്റാൻ: ട്രംപിന്‍റെ പ്രഖ്യാപനത്തിൽ രാജ്യത്തിന് അദ്ഭുതമില്ലെന്ന് ഇറാൻ പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ സയിദ് മജീദ് പറഞ്ഞു.അമേരിക്കയിൽനിന്നുള്ള ഭീഷണിയിൽ ഇറാൻ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നില്ലെന്ന് ഇറേനിയൻ സ്റ്റേറ്റ് മീഡിയ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പറഞ്ഞു.ഇറാൻ നിലപാട് കടുപ്പിച്ചതോടെ യുദ്ധത്തിൽനിന്നും തലയൂരാനും ആക്രമണങ്ങൾ അവസാനിപ്പിക്കാനും കഴിയാതെ തുടരുകയാണ് യുഎസ്.

Kerala

മുന്‍മന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണം വരുന്നു

തിരുവനന്തപുരം: മുന്‍മന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍‌.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അന്നത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധം കൊണ്ട് ആക്രമിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.

സംഭവത്തിലെ ഗൂഡാലോചനയടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികളായ കെഎസ്‌യു പ്രവര്‍ത്തകര്‍ ആഭ്യന്തര മന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് എസ്പി തലത്തിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചത്. ഉത്തരവ് വൈകാതെ ഇറങ്ങും.

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന പരാതിയില്‍ പിന്നീട് പോലീസ് ആയുധം ഒഴിവാക്കിയിരുന്നു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവമുണ്ടായത്. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയുടെ ഗണ്‍മാന്‍റെ പരാതി.

എന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളുമാണ് ഉണ്ടായതെന്ന് പിന്നീട് വീണ ജോര്‍ജ് മൊഴി നല്‍കിയിരുന്നു. കേസില്‍ കെഎസ്‌യുക്കാരായ അഞ്ചു പേര്‍ക്കതിരേ വധശ്രമക്കുറ്റം ചുമത്തി രണ്ടാഴ്ച ജയിലില്‍ അടച്ചിരുന്നു.

International

പാക്കിസ്ഥാനിൽ റാലിക്കിടെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

പെഷാവർ: പാക്കിസ്ഥാനിൽ ഭീകരതയ്ക്കെതിരെ നടന്ന റാലിക്കിടെ ചാവേർ ആക്രമണം. സംഭവത്തിൽ 14 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന സ്വാറ്റ് ജില്ലയിലുള്ള കബാൽ പോലീസ് സ്റ്റേഷന് പുറത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.

സ്വാറ്റ് താഴ്‍വരയിലെ കബാൽ ടൗണിന് സമീപമുള്ള പോലീസ് സ്റ്റേഷന് സമീപം നൂറുണകണക്കിന് ആളുകൾ പ്രതിഷേധിക്കുമ്പോഴാണ് ചാവേറാക്രമണം നടന്നത്. താഴ്‍വരയിൽ ഭീകരപ്രവ‍ർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കൊല്ലപ്പെട്ടവരിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായാണ് വിവരം. സ്ഫോനടത്തിൽ പരിക്കേറ്റവരെ സെയ്ദു ഷരീഫ് ടീച്ചിംഗ് ആശുപത്രിയിലേക്ക് മാറ്റി.

International

ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു: ട്രംപ്

വാഷിംഗ്ടൺ ഡിസി: ഇറാനിൽ അതിശക്തിയോടെ ബോംബാക്രമണം നടത്താനുള്ള അമേരിക്കൻ പദ്ധതി ഉപേക്ഷിച്ചതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാനും ഇറാന്‍റെ ആണവമോഹങ്ങൾ അവസാനിപ്പിക്കാനും കരാറുണ്ടാക്കണമെന്ന് ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും അഭ്യർഥിച്ച പശ്ചാത്തലത്തിലാണിതെന്ന് ട്രംപ് അവകാശപ്പെട്ടു.

അഭ്യർഥന കണക്കിലെടുത്ത് ലോകത്തിന്‍റെ നന്മയ്ക്കും ഇറാന്‍റെ അഭിവൃദ്ധിക്കുമായി ആക്രമണപദ്ധതി ഉപേക്ഷിക്കുന്നതായി ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം, അമേരിക്കയുമായി ചർച്ച നടത്താൻ അഭ്യർഥിച്ച കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.

ഇറാനെ മുട്ടുകുത്തിക്കുന്നവിധത്തിലുള്ള ബോംബാക്രമണത്തിന് അമേരിക്കയും ഇസ്രയേലും പദ്ധതിയിടുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. വെള്ളിയാഴ്ചത്തെ യുഎസ് കാബിനറ്റ് യോഗത്തിൽ ട്രംപ് ആക്രമണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

അതേസമയം, ശത്രുവിന്‍റെ ഏതുതരം ഭീഷണിയെയും അതീവ ഗൗരവത്തിലാണു പരിഗണിക്കുന്നതെന്ന് ഇറാന്‍റെ പ്രതിരോധ മന്ത്രി മജീദ് ഇബിൻ അൽ റേസ ഇന്നലെ പറഞ്ഞു.

സൈക്കോളജിക്കൽ യുദ്ധത്തിന്‍റെ ഭാഗമായിട്ടാണു ഭീഷണി മുഴക്കുന്നതെങ്കിൽപ്പോലും ഏന്തും നേരിടാൻ ഇറാൻ തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

International

യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ രണ്ടു മരണം

മോസ്കോ: യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. യുക്രെയ്നിൽനിന്ന് 800 കിലോമീറ്റർ അകലെ സമാര, സരാറ്റോവ് മേഖലകളിലായിരുന്നു ആക്രമണം.

റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പന സ്ഥാപനമായ വൈൽഡ്ബെറീസിന്‍റെ ഗോഡൗൺ ആണു സമാരയിൽ ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ മാസം യുക്രെയ്ൻ ആക്രമണത്തിൽ വൈൽഡ്ബെറീസിന്‍റെ ഒട്ടേറെ ഗോഡൗണുകൾ നശിച്ചിരുന്നു. സരാറ്റോവിലെ പാർപ്പിട കേന്ദ്രത്തിലുണ്ടായ ആക്രമണത്തിലാണു രണ്ടു പേർ കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി 635 ഡ്രോണുകളാണു യുക്രെയ്ൻ തൊടുത്തതെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

International

ഇറാനെ മുട്ടുകുത്തിക്കുന്ന ആക്രമണത്തിന് യുഎസ്

വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ വൻ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ഇറാനെ അടിയറവു പറയാൻ പ്രേരിപ്പിക്കുന്ന തരം ആക്രമണം നടത്തണമെന്ന് അമേരിക്കൻ സേനയ്ക്ക് പ്രസിഡന്‍റ് ട്രംപ് നിർദേശം നല്കിയത്രേ.

ഇറാനെ ശക്തമായി അടിക്കാൻ പോവുകയാണെന്നും ഇനിയിതു താങ്ങാൻ ഞങ്ങൾക്കു കഴിയില്ലെന്ന് ഇറാൻ പറയേണ്ടിവരുമെന്നും ട്രംപ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. നുണ പറയുകയും കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഇറാനിൽ തനിക്കു വിശ്വാസം നഷ്ടപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇതിനിടെ, ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലും പങ്കുചേരുമെന്നാണ് റിപ്പോർട്ട്. ഇറാന്‍റെ എണ്ണശുദ്ധീകരണ ശാലകളിലും ഊർജ സംവിധാനങ്ങളിലും ഇതുവരെ കാണാത്ത ബോംബാക്രമണത്തിനാണ് പദ്ധതിയെന്നും പറയുന്നു. ആക്രമണത്തിന് അന്തിമാനുമതി നൽകേണ്ടത് ട്രംപാണ്.

ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ഇറാനിൽ ബോംബിട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് യുഎസ് ഒറ്റയ്ക്കാണ് ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നത്. അറബി രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയാ‌യിരുന്നു ഇറാന്‍റെ തിരിച്ചടി.

Kerala

നീലഗിരിയിൽ കാട്ടാനയാക്രമണം; ഒരാൾ മരിച്ചു

ഗൂഡല്ലൂർ: നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദേവാല മൂന്നാം ബ്ലോക്കിലെ തോട്ടം തൊഴിലാളി ബാലസുബ്രഹ്‌മണ്യൻ (65) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.45-ഓടെയായിരുന്നു സംഭവം. ഗൂഡല്ലൂർ കരിയ ഷോലയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽവച്ചാണ് ആക്രമണം ഉണ്ടായത്.

ബഹളം കേട്ട് ഓടിയെത്തിയവരാണ് ബാലസുബ്രഹ്‌മണ്യനെ കാട്ടാന ചവിട്ടിയത് കണ്ടത്. ഉടൻ പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

International

ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേർക്ക് അജ്ഞാത വസ്തു പതിച്ചു

മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേർക്ക് അജ്ഞാത വസ്തു പതിച്ചു. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സംഭവം നടന്നത്.

ആക്രമണത്തിൽ കപ്പലിന്‍റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കപ്പലിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ വ്യക്തമാക്കി.

വിവരമറിയിച്ചതിനെ തുടർന്ന് പ്രാദേശിക കോസ്റ്റ് ഗാർഡ് അധികൃതർ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും അധികൃതർ നിർദേശം നൽകി.

Kerala

തെരുവുനായ ആക്രമണം; നഷ്‌ടപരിഹാര ബാധ്യത തദ്ദേശ സ്ഥാപനങ്ങള്‍ക്ക്: ഹൈക്കോടതി

കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു ഹൈക്കോടതി.

തെരുവുനായ്ക്കളുടെ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമായതിനാല്‍ വീഴ്ച വരുത്തിയാല്‍ മറുപടി പറയാനും അധികൃതര്‍ക്കു ബാധ്യതയുണ്ട്.

തെരുവുനായ്ക്കളെ പിടികൂടാനും വന്ധ്യംകരിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിനായി മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും നായ്ക്കളുടെ കണക്കെടുപ്പ് നടത്തണമെന്നുമാണ് നിയമം. ഫണ്ട് ലഭ്യമല്ല എന്ന കാരണത്താല്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ജസ്റ്റീസുമാരായ സതീഷ് നൈനാന്‍, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

2007ല്‍ റോഡില്‍വച്ച് തെരുവുനായയുടെ കടിയേറ്റ 70കാരന് 10,000 രൂപ നഷ്‌ടപരിഹാരം നല്‍കാനുള്ള വിധി ചോദ്യം ചെയ്തു കണ്ണൂര്‍ എരുവേശി പഞ്ചായത്ത് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി തള്ളിയാണു ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള ചുമതലയുണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വ്യവസ്ഥയും ജനന നിയന്ത്രണ ചട്ടങ്ങളും അതിനു തടസമാണെന്നായിരുന്നു പഞ്ചായത്തിന്‍റെ വാദം.

എന്നാല്‍, പൊതുനിരത്തുകള്‍ ആരുടെ നിയന്ത്രണത്തിലാണോ അവര്‍ക്ക് അതുപയോഗിക്കാന്‍ അവകാശപ്പെട്ടവരോട് ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും ഓരോ തദ്ദേശ സ്ഥാപനത്തിനും നിര്‍ബന്ധിത ചുമതലയുണ്ട്. തെരുവുനായ്ക്കളെ പിടികൂടാനും നശിപ്പിക്കാനും പ്രത്യേക പരിശീലനം ലഭിച്ചവരെ നിയമിക്കാന്‍ തദ്ദേശ സ്ഥാപനത്തിന് അധികാരമുണ്ട്.

വളര്‍ത്തുനായ്ക്കള്‍ക്കു ലൈസന്‍സും തെരുവുനായ്ക്കളുടെ എണ്ണം പെരുകാതിരിക്കാന്‍ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും ഉറപ്പുവരുത്തണം.

പരാതികള്‍ ഇല്ലെങ്കിലും ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.
നായയുടെ ആക്രമണമുണ്ടായാല്‍ ആറുമാസത്തിനകം കേസ് നല്‍കണമെന്ന പഞ്ചായത്തീരാജ് നിയമത്തിലെ നിബന്ധന ഇത്തരം സംഭവങ്ങളില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

International

ഗാസയിൽ ശിശു അടക്കം നാലു പേർ കൊല്ലപ്പെട്ടു

കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ ഒന്നര വയസ് പ്രായമുള്ള ശിശു അടക്കം നാലു പേർ കൊല്ലപ്പെട്ടു.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ പലസ്തീൻ കൂടാരങ്ങൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ എട്ടു വയസുള്ള പെൺകുട്ടിയും ഒരു പുരുഷനും കൊല്ലപ്പെട്ടു.

സെൻട്രൽ ഗാസയിലെ ബുറെയ്ജ് ക്യാന്പിലുണ്ടായ ആക്രമണത്തിലാണ് ഒന്നര വയസ് പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഗാസ സിറ്റിയിലുണ്ടായ ആക്രമണത്തിൽ മറ്റൊരാളും മരിച്ചു. ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്ന് ഇസ്രേലി സേന അറിയിച്ചു.

Kerala

കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം; സ്ഥലത്ത് വൻ പ്രതിഷേധം

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കായിക്കര കുന്നുംപുറത്ത് ബീമാ മൻസൽ ബഷീർ (68) ആണ് മരിച്ചത്.

കുളത്തൂപ്പുഴ തെങ്കാശി അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ ടൗണിനു സമീപം അയ്യമ്പിള്ള വളവ് പ്രദേശത്ത് ഇന്നു പുലർച്ചെ അഞ്ചേകാലോടെയാണ് സംഭവം. വീട്ടിൽ നിന്നും ടൗണിലേക്ക് വരികയായിരുന്ന ബഷീറിനെ പാഞ്ഞെത്തിയ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

അതേസമയം, കാട്ടുപോത്ത് ആക്രമണത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഡിഎഫ്ഒയും കളക്ടറും എത്താതെ മൃതദേഹം റോഡിൽ നിന്നും മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കുളത്തൂപ്പുഴ പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

പുനലൂർ എംഎൽഎ അജയപ്രസാദ്, കശുവണ്ടി കോർപ്പറേഷൻ മുൻ എംഡി ജയമോഹൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രദേശത്തെ ക്യാമ്പ് ചെയ്തു പ്രതിഷേധത്തിന് നേതൃത്വം നൽകുകയാണ്. അഞ്ചൽ റേഞ്ച് ഓഫീസർ പ്രദേശവാസികളായും സംസാരിച്ചിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന നിലപാടിലാണ് നാട്ടുകാർ.

Kerala

ഇഡിക്കു നേരേ ആക്രമണം: പ്രതികള്‍ ജാമ്യഹര്‍ജി നല്‍കി

കൊച്ചി: പ്രതിപക്ഷനേതാവിന്‍റെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴു പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി.

തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് പ്രതികളായ ശ്രീജിത്, ജീവന്‍, അനില്‍കുമാര്‍, പി.എസ്. കിരണ്‍, ഷെഫീക്, എസ്. സിദ്ധാർഥ്, നിഷാദ് എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്.

International

റഷ്യയിൽ യുക്രെയ്ൻ ആക്രമണം

മോസ്കോ: റഷ്യക്കുള്ളിൽ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണം തുടരുന്നു. കഴിഞ്ഞദിവസം രാത്രി അധിനിവേശ ക്രിമിയയിലും പേർമ്, റിയാസാൻ, ടഗാന്‍റോഗ് നഗരങ്ങളിലുമായി എണ്ണശുദ്ധീകരണ ശാലകളും മറ്റു വ്യവസായ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.

റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പനക്കാരായ വൈൽഡ്ബറീസിന്‍റെ ഗോഡൗണിൽ വീണ്ടും ഡ്രോൺ പതിച്ചു. റിയാസാൻ നഗരത്തിലെ ഗോഡൗണിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു മാറ്റി.

ഇതോടെ, അടുത്ത ദിവസങ്ങളിൽ യുക്രെയ്ൻ ആക്രമണത്തിൽ നശിച്ച വൈൽഡ്ബറീസ് ഗോഡൗണുകളുടെ എണ്ണം ഏഴായി.

റഷ്യയിലെ ആമസോൺ എന്നറിയപ്പെടുന്ന ഈ കന്പനിയുടെ സംഭരണശേഷിയിൽ പത്തു ശതമാനത്തിന്‍റെ കുറവുണ്ടായി. യുക്രെയ്ൻ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി കന്പനി കസാക്കിസ്ഥാനിൽ ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ സംഭരണശേഷിയുള്ള സ്ഥലം അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.

യുക്രെയ്നിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള പെർമ് നഗരത്തിൽ വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നല്കാൻ തയാറായില്ല.

ടഗാന്‍റോഗ് നഗരത്തിലെ അപ്പാർട്ട്മെന്‍റിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരു വനിത കൊല്ലപ്പെട്ടു. അധിനിവേശ ക്രിമിയയിൽ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ഇതിനിടെ, യുക്രെയ്നിലെ ഖേർസൻ നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ന് ആയുധവുമായി ഒഡേസ തുറമുഖത്തെത്തിയ രണ്ടു കപ്പലുകളെ ആക്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Kerala

വിദ്യാര്‍ഥിനിയെ തള്ളി, വിദ്യാര്‍ഥിയുടെ ഷര്‍ട്ട് കീറി, ബസില്‍ നിന്നും ഇറക്കിവിട്ടു: കണ്ടക്ടര്‍ക്കെതിരേ പരാതി

കൊച്ചി: കണ്‍സെഷന്‍ ടിക്കറ്റ് നല്‍കിയ വിദ്യാര്‍ഥികളെ ആക്രമിച്ച് ബസില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. കാക്കനാട്-ഇടച്ചിറ റൂട്ടില്‍ ഓടുന്ന സിമില എന്ന ബസിലെ കണ്ടക്ടര്‍ ആണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നും കയറിയ ഒരു വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിയെയും ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം.

വിദ്യാര്‍ഥികളെ തള്ളുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ തങ്ങളുടെ കണ്‍സെഷന്‍ ടിക്കറ്റ് ആയ നാലു രൂപ കൊടുത്തതിലുള്ള പ്രകോപനത്തെ തുടര്‍ന്നാണ് കണ്ടക്ടറുടെ ആക്രമണം. ബസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയും വിദ്യാര്‍ഥിനിയെ പിടിച്ച് തള്ളുകയുമായിരുന്നുവെന്നാണ് പരാതി.

ഇതോടെ വാക്കുതര്‍ക്കമുണ്ടാവുകയും പ്രതികരിച്ച വിദ്യാര്‍ഥിയുടെ യൂണിഫോം ഷര്‍ട്ട് കണ്ടക്ടര്‍ പിടിച്ചു വലിച്ചു കീറുകയുമായിരുന്നു. അയ്യപ്പന്‍കാവിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇരുവരും.

അതേസമയം, നോര്‍ത്ത് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പില്‍ നിന്നും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കാനായി ബസുകള്‍ നിര്‍ത്താതെ പോവുകയും സ്റ്റോപ്പില്‍ നിന്നും മാറി അകലെ നിര്‍ത്തുന്നതും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

 

 

District News

മുഖംമൂടി ധരിച്ച മൂന്നംഗ സംഘം വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന്

കുമളി: ചക്കുപള്ളം ആറാംമൈലില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. ആറാംമൈല്‍ തെക്കേപ്പറമ്പില്‍ ടി.എം. ഏബ്രഹാമിന്‍റെ വീട്ടിലാണ് മുഖംമൂടി സംഘം എത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വീടിന്‍റെ മതില്‍ ചാടിക്കടന്ന സംഘം കോളിംഗ് ബെല്‍ മുഴക്കി. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കതകു തുറക്കാന്‍ സംഘം ആവശ്യപ്പെട്ടു.

വീട്ടുകാര്‍ ജനലിലൂടെ നോക്കിയപ്പോള്‍ മുഖംമൂടി ധരിച്ച രണ്ടു പേരും ഒരാള്‍ ഹെല്‍മറ്റ് ധരിച്ച് നില്‍ക്കുന്നതായും കണ്ടു. തുടര്‍ന്ന് ഇവര്‍ കതകു തുറക്കാതെ ഒച്ചവച്ചതോടെ മൂന്നു പേരും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ഉടന്‍തന്നെ കുമളി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, സംഘാംഗങ്ങളെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും സ്ഥലത്തെത്തിയ പോലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍, ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതിനാല്‍ സംഘത്തിലെ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഒരു വാഹനം കടന്നുപോകുന്നതു മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. സംഭവത്തില്‍ കുമളി പോലീസ് അന്വേഷണം ആരംഭിച്ചു..

Kerala

ട്രാഫിക് എസ്‌ഐയെ ഹെല്‍മെറ്റിന് അടിച്ചു; നടുറോഡില്‍ യുവാവിന്‍റെ പരാക്രമം

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പോലീസിന് നേരെ ആക്രമണം. ട്രാഫിക് എസ്‌ഐ ഉത്തംകുമാറിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലിന് എംജി റോഡിലാണ് സംഭവം. കാസര്‍ഗോഡ് സ്വദേശിയായ അജീഷിനെതിരെ കേസ് എടുത്തു.

ബൈക്ക് മറ്റൊരു വാഹനത്തിന് കുറുകെ വച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദനം. ട്രാഫിക് ബ്ലോക്കിനിടെ അജീഷ് ഒരു ട്രാവലര്‍ വാഹനത്തിന് മുന്നിലേക്ക് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചു കയറ്റിയത് ട്രാവലറിന്‍റെ ഡ്രൈവര്‍ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതറിഞ്ഞ് എത്തിയ എസ്‌ഐയെ യുവാവ് ആക്രമിക്കുകയായിരുന്നു.

ഹെല്‍മെറ്റ് കൊണ്ട് എസ്‌ഐയെ ഇടിക്കുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെയും യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Kerala

'ഓടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുവലിച്ച് അടിച്ചു വീഴ്ത്തി': തൃക്കാക്കരയിലെ ക്രൂരമര്‍ദനത്തെ കുറിച്ച് പരിക്കേറ്റ ഷാഫിയുടെ പിതാവ്

കൊച്ചി: തൃക്കാക്കരയില്‍ മകനും സുഹൃത്തുക്കളും നേരിട്ട ക്രൂരമര്‍ദനത്തെ കുറിച്ച് പറഞ്ഞ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനിലെ റൗണ്ട് എ ബൗട്ടിന് സമീപമായിരുന്നു ഇടിവേള ഉപയോഗിച്ച് യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മര്‍ദിച്ചത്.

ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മകനും സുഹൃത്തുക്കളും ചെമ്പുമുക്കില്‍ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരവെയാണ് സംഭവമുണ്ടായത്.

മണവാളന്റെ കുന്നപുറത്തെ വീട്ടില്‍ നിന്നും തിരിച്ച് വരുന്നതിനിടെ ബര്‍ക്കത്ത് എന്ന കടയില്‍ നിന്നും ചായ കുടിച്ചു. അഞ്ചു സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടു പേര്‍ വീട്ടിലേക്ക് പോയി. മകനും മറ്റു രണ്ടു സുഹൃത്തുക്കളും ചായ കുടിച്ച് ഇറങ്ങിയപ്പോഴാണ് ഗുണ്ടകള്‍ എത്തിയത്.

മറ്റൊരു ടീമുമായി വാക്കേറ്റം നടന്നതിനെ കുറിച്ച് എന്താണ് ചേട്ടാ എന്ന് അവരോട് ചോദിച്ചു. പിന്നെ ബോധമില്ല. ഒറ്റയടിക്ക് താഴെ വീണു. ആദ്യം പ്രവീണിനെ അടിച്ചു വീഴ്ത്തി പിന്നെ ഷാഫിയെയും. നിസാം ഓടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു വലിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് ഷാഫിയുടെ പിതാവ് പ്രതികരിച്ചത്.

കേസിലെ പ്രതികളെ കോഴിക്കോട് നിന്നാണ് പോലീസ് പിടികൂടിയത്. കളമശേരി സ്വദേശി ഷെഫിന്‍ (31), പൂക്കാട്ടുപടി സ്വദേശി ഫഹദ് (30), കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില്‍ എത്തിച്ചു.

പ്രതികളുടെ മര്‍ദനത്തില്‍ ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു. നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

 

Kerala

തൃക്കാക്കരയിലെ ക്രൂരമര്‍ദനം: ഇടിവള പ്രയോഗത്തില്‍ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്, പ്രതികള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കരയില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളെ പിടികൂടി. കളമശേരി സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് കോഴിക്കോട് നിന്നും പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില്‍ എത്തിച്ചു.

കാറിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ചാണ് യുവാക്കളെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപമായിരുന്നു സംഭവം. ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേരെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം, യുവാക്കളെ തടഞ്ഞു നിര്‍ത്തി കൊലവിളി നടത്തുകയായിരുന്നു.

അക്രമികളിലൊരാള്‍ കൈയില്‍ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാക്കളെ മുഖത്ത് തുടരെത്തുടരെ ഇടിക്കുകയും തുടര്‍ന്ന് മറ്റു പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി ചവിട്ടുകയും മര്‍ദിക്കുകയുമായിരുന്നു. ഇടിവള പ്രയോഗത്തില്‍ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു.

നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്‍റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്‍റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി നടത്താനായി നിസാമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

International

സപ്പോറിഷ്യയിൽ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണം; 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി റഷ്യ

മോസ്കോ: റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോറിഷ്യ മേഖലയിലെ അവധിക്കാല ക്യാമ്പിന് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി റഷ്യ. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചപ്പോള്‍, യുക്രെയ്ൻ അധികാരികൾ പ്രതികരിച്ചിട്ടില്ല.

അസോവ് കടലിന് സമീപമുള്ള തീരദേശ വിനോദമേഖലയായ കിലിവ്കയിലുള്ള അവധിക്കാല ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് മേഖലയിലെ റഷ്യന്‍ അനുകൂല അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉറങ്ങിക്കിടക്കുന്നവരെ ലക്ഷ്യമിട്ടാണ് യുക്രെയ്ൻ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ അപലപിച്ചു. കീവിന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയെ 'ക്രൂരമായ കുറ്റകൃത്യം' എന്ന് വിശേഷിപ്പിച്ച അവര്‍, വ്യാഴാഴ്ച റഷ്യയുടെ കിറോവ് മേഖലയിലെ ഒരു ഫാക്ടറിക്ക് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ട സംഭവവും ചൂണ്ടിക്കാണിച്ചു.

International

യുക്രെയ്ൻ ഡ്രോൺ ആക്രമണം; റഷ്യൻ റിഫൈനറിയിൽ തീപിടിത്തം

മോസ്കോ: റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ വീണ്ടും യുക്രെയ്ൻ ആക്രമണം. പടിഞ്ഞാറൻ സൈബീരിയയിലെ ട്യൂമൻ റിഫൈനറിൽ വൻ തീപിടിത്തമുണ്ടായെന്നാണു റിപ്പോർട്ട്.

യുക്രെയ്നിൽനിന്ന് 2000 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. റിഫൈനറിയുടെ പ്രവർത്തനം നിലച്ചാൽ റഷ്യൻ ആഭ്യന്തരവിപണിയിലെ ഊർജപ്രതിസന്ധി ഗുരുതരമായേക്കും.

റഷ്യൻ ഊർജോത്പാദന കേന്ദ്രങ്ങളെ യുക്രെയ്ൻ നിരന്തരം ആക്രമിക്കുകയാണ്. മേയ് മുതൽ റഷ്യയിൽ ചെറിയ തോതിൽ ഇന്ധനക്ഷാമമുണ്ടെന്നാണ് റിപ്പോർട്ട്.

Kerala

ഇന്‍ഡിഗോ വിമാനത്തിലെ ആക്രമണം: ഇ.പി. ജയരാജനെതിരെയുള്ള പരാതിയിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍വച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്‍ തങ്ങളെ ആക്രമിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയില്‍ തുടരന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക.

ഇതുവരെ വലിയതുറ സിഐയുടെ നേതൃത്വത്തിലായിരുന്നു കേസിന്‍റെ നടപടികൾ പുരോഗമിച്ചിരുന്നത്. എന്നാൽ അന്വേഷണം വേഗത്തിലാക്കാനും സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്ന് പരാതിക്കാരനായ ഫര്‍സീന്‍ മജീദ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാൻ സംസ്ഥാന പോലീസ് മേധാവി തീരുമാനമെടുത്തത്.

വിമാനത്തിനുള്ളിൽവച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തിനിടെയാണ് ഇ.പി. ജയരാജൻ തങ്ങളെ മർദ്ദിച്ചതായി ആരോപിച്ച് ഫര്‍സീന്‍ മജീദ് പരാതി നൽകിയത്. തുടക്കത്തിൽ പോലീസ് കേസെടുക്കാൻ തയാറായിരുന്നില്ലെങ്കിലും, പരാതിക്കാരൻ കോടതിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവായത്.

തുടർന്ന് കേസിലെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.

Kerala

പാഞ്ഞെത്തി കാട്ടുപോത്ത്; ബസ് കാത്തുനിന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്

ഇടുക്കി: മറയൂര്‍ പള്ളനാട്ടില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കാര്‍ത്തിക് പാണ്ടി എന്ന വിദ്യാര്‍ഥിയെ കാട്ടുപോത്ത് ആക്രമിച്ചത്.

പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഓടിക്കൂടിയ നാട്ടുകാര്‍ കാട്ടുപോത്തിനെ ഓടിച്ച് വനമേഖലയിലേക്ക് തുരത്തി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ഇന്നു രാവിലെയാണ് മറയൂര്‍ പഞ്ചായത്തിലെ പള്ളനാട് മേഖലയില്‍ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ കാട്ടുപോത്തിനെ ഓടിച്ച് വനമേഖലയിലേക്ക് തുരത്തുകയായിരുന്നു.

മുന്‍പും മറയൂര്‍ ടൗണിലും പഞ്ചായത്ത് ഓഫീസിലും കാട്ടുപോത്ത് ഇറങ്ങി നാശനഷ്ടം വിതച്ചിരുന്നു. അന്നും കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായി കാട്ടുപോത്തുകള്‍ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുകയാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Kerala

അങ്കണവാടിക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം; കാലടി പ്ലാന്‍റേഷനില്‍ ഭീതിയില്‍ നാട്ടുകാര്‍

കൊച്ചി: കാലടി പ്ലാന്‍റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ അങ്കണവാടിക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം. അങ്കണവാടി കെട്ടിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാര്‍ വൈദ്യുതി വേലി തകര്‍ത്ത് അകത്തു കയറിയ ആനക്കൂട്ടം കെട്ടിടത്തിന് മുകളിലേക്ക് പന മറിച്ചിട്ടു. നിലവില്‍ കാട്ടാനകള്‍ അങ്കണവാടിക്ക് സമീപം തന്നെയാണ് തമ്പടിച്ചിരിക്കുന്നത്.

മുമ്പും ഈ അങ്കണവാടി കെട്ടിടം കാട്ടാന ഭാഗികമായി തകര്‍ത്തിരുന്നു. തുടര്‍ന്ന് അയ്യമ്പുഴ പഞ്ചായത്തും പ്ലാന്‍റേഷന്‍ കോര്‍പറേഷനും സംയുക്തമായി മുന്‍കൈയെടുത്താണ് കെട്ടിടം പുതുക്കിപ്പണിയുകയും സുരക്ഷയ്ക്കായി വൈദ്യുതി വേലി നിര്‍മിക്കുകയും ചെയ്തത്. എന്നാല്‍ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് വീണ്ടും ആനക്കൂട്ടം വീണ്ടും എത്തിയത്.

അതിരപ്പിള്ളി ഭാഗത്തു നിന്നും സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി പ്ലാന്‍റേഷന്‍ ഭാഗത്തേക്ക് തുരത്തുന്ന കാട്ടാനകള്‍ പ്ലാന്‍റേഷന്‍ മേഖലയില്‍ കനത്ത നാശനഷ്ടമാണ് നിലവില്‍ ഉണ്ടാക്കുന്നത്. പകല്‍ പോലും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

ബുധനാഴ്ച ഇന്നലെ അക്കരെ നിന്നും തുരത്തിയ കാട്ടനാക്കൂട്ടം പ്ലാന്‍റേഷനില്‍ ജോലിയെടുയത്തിരുന്ന തൊഴിലാളികളെ ഓടിക്കുന്ന സാഹചര്യമുണ്ടായി. പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് തൊഴിലാളികള്‍ രക്ഷപ്പെടുന്നത്

അതിരപ്പിള്ളിയില്‍ നിന്നും ഓടിക്കുന്ന ആനകളെ പ്ലാന്‍റേഷന്‍ മേഖലയില്‍ നിന്നും വനത്തിലേക്ക് കയറ്റിവിടാന്‍ ആറംഗ സംഘം മാത്രമാണുള്ളത്. മൂന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരും മൂന്നു ആര്‍ആര്‍ടി വാച്ചര്‍മാരും അടങ്ങുന്ന ഈ ചെറിയ സംഘത്തിന് ഇത്രയും വലിയ പ്രദേശത്തെ ആനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് ഏഴാറ്റുമുഖം റേഞ്ചിലെ വനപാലകരെ വലിയ പ്രതിസന്ധിയിലാക്കുന്നു.

പ്ലാന്‍റേഷന്‍ മേഖലയില്‍ തമ്പടിക്കുന്ന കാട്ടാനകളെ കാണാന്‍ എത്തുന്ന വിനോദസഞ്ചാരികളും ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നുണ്ട്. ആനകളെ പ്രകോപിപ്പിക്കുന്നതും അപകടകരമായ രീതിയില്‍ അടുത്തേക്ക് ചെല്ലുന്നതും പതിവാണ്. ഇത് തടയാനെത്തുന്ന വനപാലകര്‍ക്ക് നേരെ ടൂറിസ്റ്റുകള്‍ തട്ടിക്കയറുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.

മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ശാശ്വതമായ പരിഹാരവും കൂടുതല്‍ വനപാലകരുടെ സേവനവും അടിയന്തരമായി ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

International

യുക്രെയ്ന്‍ കപ്പലിനു നേര്‍ക്ക് റഷ്യന്‍ ആക്രമണം; മലയാളി ഉള്‍പ്പെടെ പത്തു പേര്‍ കൊല്ലപ്പെട്ടു

ഒഡേസ: യുക്രെയ്‌നിലെ ഒഡേസ തുറമുഖത്തിനു സമീപം ധാന്യം കയറ്റിയ കപ്പലിനു നേര്‍ക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു.

ഇവരിൽ മലയാളി ഉള്‍പ്പെടെ നാലു പേർ ഇന്ത്യക്കാരാണ്. ഗിനിയ-ബിസു പതാകയേന്തിയ എംവി ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ഞായറാഴ്ച കരിങ്കടലില്‍ ആക്രമിക്കപ്പെട്ടത്.

ഇന്ത്യയില്‍നിന്നും സിറിയയില്‍നിന്നുമുള്ള ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. മൂന്നു ക്രൂസ് മിസൈലുകളാണു കപ്പലിനു നേര്‍ക്ക് റഷ്യന്‍ സൈന്യം തൊടുത്തത്.

വെള്ളരിക്കുണ്ട് വാളിപ്ലാക്കൽ അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ട മലയാളി. ഇന്നലെ ഉച്ചയോടെയാണ് അഖിൽ മരിച്ച വിവരം വീട്ടുകാർക്ക് ഇ-മെയിൽ സന്ദേശമായി ലഭിച്ചത്.

19-ാം വയസിലാണ് അഖില്‍ മര്‍ച്ചന്‍റ് നേവിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. വെള്ളരിക്കുണ്ടിലെ ജോയന്‍-സാലി ദമ്പതികളുടെ ഏകമകനാണ്. ഒരുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ അഖില്‍ വിവാഹം ഉറപ്പിച്ചാണു തിരിച്ചുപോയത്. വടംവലി താരമായ ജോയന്‍ ഫിംഗര്‍ പുള്ളിംഗില്‍ റിക്കാര്‍ഡ് ഹോള്‍ഡറാണ്.

കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര്‍ കപ്പല്‍ ജീവനക്കാരും ഒരാള്‍ മാരിടൈം പൈലറ്റുമാണ്. കപ്പലിലുണ്ടായിരുന്ന എട്ടു പേരെ യുക്രെയ്ന്‍ നാവികസേന രക്ഷപ്പെടുത്തി. ഇവരില്‍ പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്.

ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മുംബൈ കേന്ദ്രമായ ഓഷ്യന്‍ ഗ്രേസ് ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോള്‍ഡന്‍ ലിയോ.

യുക്രെയ്‌നിലെ ഏറ്റവും വലിയ തുറമുഖമായ ഒഡേസയിലുണ്ടായ മറ്റൊരു റഷ്യന്‍ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഈ മാസം മാത്രം റഷ്യന്‍ ആക്രമണത്തില്‍ ഒഡേസയില്‍ കൊല്ലപ്പെട്ടത് 28 പേരാണ്.

കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

International

റഷ്യയിൽ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണം

കീവ്: റഷ്യൻ തലസ്ഥാനത്തിനു നേർക്ക് യുക്രെയ്ന്‍റെ കനത്ത ഡ്രോൺ ആക്രമണം. 400ലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേയർ പറഞ്ഞു.

കീവിലും മറ്റ് യുക്രെയ്ൻ നഗരങ്ങൾക്കും നേരേ റഷ്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഡ്രോൺ മിന്നലാക്രമണം. 10 പേർക്കു പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി.

മോസ്കോയിലെ എണ്ണസംസ്കരണ കേന്ദ്രത്തിനു നേർക്കും ആക്രമണമുണ്ടായി. കരിങ്കടലിൽ റഷ്യയുടെ നാലു ചരക്കുകപ്പലുകളുൾപ്പെടെ ആറ് കപ്പലുകളെ ആക്രമിച്ചതായും യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞു.

International

യുക്രെയ്ൻ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം: പത്ത് പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നിലെ ഒഡേസ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ഗിനിയ-ബിസൗ പതാക വഹിച്ചെത്തിയ "ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പൽ പൂർണ്ണമായി തകർന്നു.

കൊല്ലപ്പെട്ടവരിൽ ഒൻപത് വിദേശ നാവികരും യുക്രെയ്ൻ സീപോർട്ട് അതോറിറ്റിയിലെ ഒരു പൈലറ്റും ഉൾപ്പെടുന്നു. ഞായറാഴ്ചയാണ് റഷ്യൻ ക്രൂയിസ് മിസൈലുകൾ പതിച്ച് കപ്പലിന് തീപിടിച്ചത്. തുടർന്ന് രാത്രി മുഴുവൻ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിൽ എട്ട് പേരെ രക്ഷപ്പെടുത്തിയത്.

ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 17 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ ഇന്ത്യൻ, യുക്രെയ്നിയൻ പൗരന്മാരാണ് ഭൂരിഭാഗവും.

സമീപ ആഴ്ചകളിൽ ഒഡേസ തുറമുഖ മേഖല കേന്ദ്രീകരിച്ച് റഷ്യൻ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ജൂലൈയിൽ മാത്രം ഇവിടെ റഷ്യ നടത്തിയ വിവിധ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി ഒഡേസ ഗവർണർ ഒലെഹ് കിപ്പർ അറിയിച്ചു.

Kerala

കുങ്കിയാനയ്ക്ക് കുത്തേറ്റു; ധോണിയിൽ രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. അഗസ്ത്യൻ എന്ന കുങ്കിയാനയുടെ പാപ്പാനായ ബൊമ്മനാണ് (35) ആനയുടെ കുത്തേറ്റത്. തീറ്റ നൽകുന്നതിനിടെ അപ്രതീക്ഷിതമായി തിരിഞ്ഞ ആനയുടെ കൊമ്പ് ബൊമ്മന്‍റെ ശരീരത്തിലേക്ക് തുളച്ചുകയറുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ശ്വാസകോശത്തിനും കരളിനും ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷമായി അഗസ്ത്യന്‍റെ പരിചാരകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബൊമ്മൻ. പതിവുപോലെ ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം സംഭവിച്ചു.

International

ഇറാനിൽ കനത്ത ബോംബുവർഷം; റവ‍ലൂഷണറി ഗാർഡിനെ ആക്രമിച്ച് യുഎസ് സേന

ദുബായ്: ജോർദാനിൽ ഇറാന്‍റെ ആക്രമണത്തിൽ രണ്ടു യുഎസ് സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിൽ അതിശക്തമായി തിരിച്ചടിച്ച് യുഎസ് സേന. ഇറാന്‍റെ റവലൂഷണറി ഗാർഡുകളെയും അമേരിക്ക ലക്ഷ്യമിട്ടു.

ആദ്യമായാണ് റവലൂഷണറി ഗാർഡുകളെ യുഎസ് സേന പ്രത്യേകം ലക്ഷ്യമിട്ടത്. ഇറാനിൽ പാലങ്ങളും വൈദ്യതിനിലയങ്ങളും ഉൾപ്പെടെ അമേരിക്കൻ സേനയുടെ ആക്രമണത്തിനിരയായി. യുദ്ധവിമാനങ്ങളും ടോമഹാക്ക് ക്രൂസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ഇതിന്‍റെ ദൃശ്യങ്ങൾ യുഎസ് സേന പുറത്തുവിട്ടു. പർവതമേഖലയിലുള്ള റവലൂഷണറി ഗാർഡ് താവളമാണ് ആക്രമിക്കപ്പെട്ടത്.

ഇറാന്‍റെ തീര നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ തുടങ്ങിയവയും വ്യോമ പ്രതിരോധ സംവിധാനവും യുഎസ് സേന ആക്രമിച്ചു. ദാർഖോവിൻ നഗരത്തിൽ നിർമാണത്തിലിരുന്ന ആണവോർജ നിലയത്തിനു നേർക്കും ഖെഷം ദ്വീപിലും ആക്രമണമുണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് യുഎസ്-ഇറാൻ സംഘർഷം.

കുവൈറ്റിലെ ഊർജ, ജലശുദ്ധീകരണ പ്ലാന്‍റുകളിൽ കനത്ത ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കുവൈറ്റിൽ വൈദ്യുതി, ജല പ്ലാന്‍റുകൾ ആക്രമിക്കപ്പെട്ടത്. കുവൈറ്റിൽ ജനജീവിതം ദുഃസഹമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ രാവിലെയും കുവൈറ്റിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തു. ബഹ്റിനു നേർക്കും ആക്രമണമുണ്ടായി.

ജോർദാനിലേക്കും ഇന്നലെ ഇറാൻ മിസൈൽ വർഷിച്ചു. ജോർദാനിലേക്കുള്ള ആക്രമണത്തിനു പിന്നാലെ ഇറാന് ഇസ്രയേൽ മുന്നറിയിപ്പ് നല്കി. ജോർദാനിയൻ തുറമുഖ നഗരമായ അഖാബ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇസ്രയേൽ അതിർത്തിയോടു ചേർന്നാണ് അഖാബ സ്ഥിതി ചെയ്യുന്നത്. ജോർദാനിലെ യുഎസ് താവളത്തിനു നേർക്കായിരുന്നു വെള്ളിയാഴ്ച രാത്രി ഇറാൻ ആക്രമണം നടത്തിയത്.

രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. നാലു പേർക്കു പരിക്കേറ്റു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം 16 യുഎസ് സൈനികരാണു കൊല്ലപ്പെട്ടത്. 430 പേർക്കു പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ തങ്ങളുടെ രാജ്യത്ത് 50 പേർ കൊല്ലപ്പെട്ടെന്നും 517 പേർക്ക് പരിക്കേറ്റെന്നും ഇറേനിയൻ അധികൃതർ അറിയിച്ചു.

International

കീവിൽ റഷ്യയുടെ വൻ മിസൈലാക്രമണം

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും സമീപ നഗങ്ങ ളിലും റഷ്യൻ വ്യോമാക്രമണം. ആറുപേർ കൊല്ലപ്പെട്ടു. 16 പേർക്കു പരിക്കേറ്റു.

ബാലിസ്റ്റിക് ഇനത്തിൽപ്പെട്ടതടക്കം 41 മിസൈലുകളും 125 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ അറിയിച്ചു.

യുഎസ് നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തത നേരിടുന്ന യുക്രെയ്നെതിരേ റഷ്യൻ വ്യോമാക്രമണങ്ങൾ അടുത്തകാലത്ത് കൂടുതൽ ഫലപ്രദമാകുന്നുണ്ട്.

ശനിയാഴ്ച രാത്രിയിലെ റഷ്യൻ ആക്രമണത്തിൽ പാർപ്പിട്ട സമുച്ചയങ്ങൾ, ഗോഡൗണുകൾ, സൂപ്പർമാർക്കറ്റ്, ഡോർമിറ്ററി എന്നിവ നശിച്ചതായി യുക്രെയ്ൻ അധികൃതർ പറഞ്ഞു. കീവിലെ ഭൂഗർഭ മെട്രോ സ്റ്റേഷനിലേക്കുള്ള നടപ്പാത നശിച്ചു.

കഴിഞ്ഞദിവസം യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും അറുപതിനു മുകളിൽ പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

Kerala

വാട്സ്ആപ്പിൽ‌ അർജന്‍റീന-ബ്രസീൽ ആരാധകരുടെ തർക്കം; ഒടുവിൽ വീടുകയറി ആക്രമണം

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്‍റീന-ബ്രസീൽ ആരാധകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് വീടുകയറി നടത്തിയ ആക്രമണത്തിൽ. ശനിയാഴ്ച രാത്രിയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.

കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വേള്‍ഡ് കപ്പ് 2026 എന്ന വാട്‌സാപ് കൂട്ടായ്മയിലെ അംഗങ്ങള്‍ തമ്മിലുള്ള വാക്പോരാണ് പ്രശ്നങ്ങൾക്ക് തുടക്കം.

ചർച്ചയും വാക്പോരും പിന്നീട് വ്യക്തി അധിക്ഷേപങ്ങളിലേക്ക് വഴിമാറി. ഇതേ തുടർന്ന് 10.30ഓടെ അര്‍ജന്‍റീന ആരാധകരായ രണ്ട് യുവാക്കള്‍ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീടുകളിലെത്തി ഇരുവരെയും മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായാണ് പരാതി.

വീടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൂര്‍ണമായും തകര്‍ന്നതായും പരാതിയുണ്ട്. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മെഡിക്കല്‍ കോളജ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

International

കുവൈത്തിൽ ആക്രമണം തുടർന്ന് ഇറാൻ; ഓയിൽ പ്ലാന്‍റ് ആക്രമിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഓയിൽ പ്ലാന്‍റിന് നേരെ ഇറാന്‍റെ തുടർച്ചയായ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തെത്തുടർന്ന് പ്ലാന്‍റിൽ ഉണ്ടായ വൻ തീപിടിത്തം അണയ്ക്കുന്നതിനിടയിൽ നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റു. തുടർന്ന് അടിയന്തരമായി ഒഴിപ്പിക്കൽ നടപടികളും രക്ഷാപ്രവർത്തനവും നടത്തി. രാജ്യത്ത് രണ്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്.

ആദ്യത്തെ പ്ലാന്‍റിൽ തീ പടർന്നതോടെ ജീവനക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സുരക്ഷ മുൻനിർത്തി പ്രദേശം അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റവർക്ക് പ്ലാന്‍റിൽ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകുകയും തുടർന്ന് കൂടുതൽ വൈദ്യസഹായത്തിനായി ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കുവൈത്ത് ജനറൽ ഫയർഫൈറ്റിംഗ് ഫോഴ്‌സും മറ്റ് സുരക്ഷാ വിഭാഗങ്ങളും വിവിധ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് സംയുക്ത നീക്കം നടത്തിവരികയാണ്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ഈ ആക്രമണത്തെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

 

Kerala

മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബര്‍ ചെകുത്താന് മര്‍ദനം, താടിയെല്ലിനും നെഞ്ചിനും പരിക്ക്

കൊച്ചി: യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സിന് നേരെ ആക്രമണം. മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച രാത്രി അഞ്ചംഗ സംഘം അജു അലക്‌സിനെ ആക്രമിച്ചത്. എറണാകുളം ഇടപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം.

തട്ടുകടയില്‍ നിന്നും അജുവും സുഹൃത്തും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണ് കാറിലെത്തിയ അഞ്ചംഗ സംഘം മര്‍ദിച്ചത്. "ദൃശ്യം 3' സിനിമയ്‌ക്കെതിരെയും മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെയും മോശമായി സംസാരിച്ചതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തില്‍ നെഞ്ചിനുള്‍പ്പെടെ പരിക്കേറ്റ അജു അലക്‌സ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

ആശുപത്രിയില്‍ എത്തിയും സംഘത്തിലുള്ള ഒരാള്‍ അജു അലക്‌സിനെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ ഇയാളുടെ താടിയെല്ലിനും പരിക്കേറ്റു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കളമശേരി പോലീസ് കേസെടുത്തു. എന്നാല്‍ പ്രതികളെ പിടികൂടിയിട്ടില്ല.

അതേസമയം, 2024ല്‍ മോഹന്‍ലാലിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അജു അലക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ 'അമ്മ'യുടെ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലായിരുന്നു അജുവിനെതിരെ കേസെടുത്തത്.

Kerala

സമന്‍സ് നല്‍കാനെത്തിയ പോലീസുകാരനെതിരേ പ്രതിയുടെ ആക്രമണം; പരാതി

കൊച്ചി: സമന്‍സ് നല്‍കാന്‍ പ്രതിയുടെ വീട്ടില്‍ ചെന്ന പോലീസുകാരനെ കൈയേറ്റം ചെയ്തതായി പരാതി. ഞാറക്കല്‍ പോലീസ് സ്റ്റേഷന്‍ സിപിഒ ഷിബുവിനെയാണ് കൈയേറ്റം ചെയ്തത്. കഴിഞ്ഞ ദിവസം എടവനക്കാട് ചാത്തങ്ങാട് മായാ ബസാറിലാണ് സംഭവം.

ഇടുക്കി സൈബര്‍ സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പ് നല്കാനായി എത്തിയതായിരുന്നു പോലീസുകാരന്‍. വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു തീരും മുമ്പേ നെഞ്ചില്‍ പിടിച്ച് തള്ളുകയും ഷര്‍ട്ടിനും കഴുത്തിനും കുത്തിപ്പിടിച്ച് ആക്രമിക്കാനും ശ്രമിച്ചു.

സംഭവത്തില്‍ പോലീസുകാരന്‍ നല്‍കിയ പരാതിയില്‍ എടവനക്കാട് പെരുമ്പടപ്പില്‍ അഖില്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു.

Kerala

മദ്യപാനത്തിനിടെ തര്‍ക്കം; ഗ്ലാസ് ഉടച്ച് സുഹൃത്തിനെ കുത്തി, കേസ്

കൊച്ചി: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സംഘര്‍ഷം. മദ്യം കഴിച്ചിരുന്ന ഗ്ലാസ് ഉടച്ച് ചില്ലുകൊണ്ട് കുത്തി ഒരാള്‍ക്ക് പരിക്ക്.

മില്ലു വഴി അഴീക്കടവില്‍ ശ്രീകാന്തിന് (47) ആണ് പരിക്കേറ്റത്. നെറ്റിയില്‍ പുരികത്തിന്‍റെ ഭാഗത്ത് കുത്തേറ്റ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് വൈപ്പിന്‍ പണിക്കര്പടി ഭാഗത്തായിരുന്നു സംഭവം. ശ്രീകാന്തിന്‍റെ പരാതിയില്‍ പുതുവൈപ്പ് സ്വദേശി സോമന്‍ (60) എന്നയാള്‍ക്കെതിരെ മുളവുകാട് പോലീസ് കേസ് എടുത്തു.

International

ആക്രമണം തുടർന്ന് ഇറാനും അമേരിക്കയും

ടെഹ്റാൻ: യുഎസ്-ഇറാൻ ഏറ്റുമുട്ടൽ തുടർച്ചയായ ആറാം ദിനവും തുടർന്നു. ഇറാൻ ഇന്നലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനികകേന്ദ്രങ്ങളെ ആക്രമിച്ചു. അമേരിക്ക ബുധനാഴ്ച രാത്രി ഇറാനിലുടനീളം ബോംബിട്ടു.

ജോർദാൻ, കുവൈറ്റ്, ബഹ്റിൻ എന്നീ രാജ്യങ്ങളിലായിരുന്നു ഇറേനിയൻ ആക്രമണം. ജോർദാനിൽ അമേരിക്കയുടെ ആശയവിനിമയ സംവിധാനങ്ങളും ഇന്ധനസംഭരണ കേന്ദ്രങ്ങളുമാണ് ആക്രമിച്ചതെന്ന് ഇറാൻ പറഞ്ഞു.

ഇറാന്‍റെ തുറമുഖനഗരമായ ബന്ദർ അബ്ബാസ്, ഗ്രേറ്റർ തുൻപ് ദ്വീപ് എന്നിവിടങ്ങളിലാണ് ബോംബിട്ടതെന്ന് അമേരിക്കൻ സേന അറിയിച്ചു. എന്നാൽ, രാജ്യത്തുടനീളം സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പടിഞ്ഞാറൻ നഗരമായ അഹ്‌വാസിൽ കുട്ടികളുടെ കാൻസർ ആശുപത്രിക്കു സമീപം അമേരിക്കൻ ആക്രമണമുണ്ടായെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി ഇസ്മായേൽ ബാഗേയി പറഞ്ഞു. ഇതേത്തുടർന്ന് ആശുപത്രിയിലുള്ളവരെ ഒഴിപ്പിച്ചുമാറ്റേണ്ടിവന്നു.

ഇറാൻ ചർച്ചയ്ക്കു തയാറായില്ലെങ്കിൽ കൂടുതൽ സൈനിക നടപടി നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇറാന്‍റെ ഊർജ സംവിധാനങ്ങളെ ലക്ഷ്യമിടുമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ, അമേരിക്കയുമായി ഉണ്ടാക്കിയ ധാരണ രാജ്യത്തിനു ഗുണകരമല്ലെന്നും അതിനാൽ പാലിക്കില്ലെന്നും ഇറേനിയൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫ് പറഞ്ഞു. ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണം രാജ്യരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

International

ആറു വയസുകാരി അടക്കം നാലു പേർ കൊല്ലപ്പെട്ടു

കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണത്തിൽ ആറു വയസുകാരി അടക്കം നാലു പേർ കൊല്ലപ്പെട്ടു.

സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലായിൽ പാർപ്പിടത്തെ ലക്ഷ്യമിട്ട ആക്രമണത്തിൽ ആറു വയസുകാരിയും മാതാപിതാക്കളും കൊല്ലപ്പെടുകയായിരുന്നു. ഹമാസ് ഭീകരനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പ്രതികരിച്ചു. ‌

ഗാസ സിറ്റിയിലെ ഷെയ്ഖ് റഡ്‌വാൻ മേഖലയിലുണ്ടായ മറ്റൊരാക്രമണത്തിൽ ഒരാളും കൊല്ലപ്പെടുകയുണ്ടായി.

കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഹമാസുമായി വെടി നിർത്തിയശേഷം ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,100നു മുകളിലായി.

National

ഗുരുദ്വാര ആക്രമിച്ച കേസിലെ കുറ്റാരോപിതൻ വെട്ടേറ്റു മരിച്ചു

ചണ്ഡിഗഡ്: 2020ൽ നടന്ന ഗുരുദ്വാര ആക്രമണ കേസിൽ കുറ്റാരോപിതായ യുവാവ് വെട്ടേറ്റു മരിച്ചു.

തൂരാൻ ഗ്രാമത്തിലെ ലാദ്പുർ ഗുരുദ്വാര ആക്രമിച്ച കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിഞ്ഞിരുന്ന മിവാ സിംഗ് അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.

അർധരാത്രിയോടെ മണ്ഡി ഗോബിന്ദ്ഗറിനു സമീപം ലാദ്പുരിലെ വീട്ടിലെത്തിയ ആക്രമി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സിംഗിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ കുടുംബാഗങ്ങളോടാപ്പമായിരുന്ന സിംഗിനെ മതിലുചാടിയെത്തിയാണ് ആക്രമി വെട്ടിയത്.

ഭീകരമായി ആക്രമിച്ച് മരണം ഉറപ്പാക്കിയ പ്രതി കടന്നുകളഞ്ഞതായും പോലീസ് അറിയിച്ചു. പണത്തെ ചൊല്ലിയുള്ള തകർക്കമോ, വ്യക്തിപരമായ വൈരാഗ്യമോ ആകാം കൊലയ്ക്കുപിന്നലെന്നാണു പോലീസിന്‍റെ നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘമെത്തി തെളിവു ശേഖരണവും നടത്തി.

Latest News

Corehub Up