തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെപ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
നിധിന്‍രാജ്, മനോജ്, ജീവന്, ഷാഹില്‍, ശ്രീജിത്ത് എന്നീ അഞ്ച് പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകീട്ട് നാല് വരെയാണ് കസ്റ്റഡി. പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
മെയ് 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാസപ്പടി കേസിലെ അന്വേഷണത്തിന്റെ
ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഇഡി സംഘം പരിശോധിച്ചിരുന്നു. റെയ്ഡിന് ശേഷം മടങ്ങുകയായിരുന്ന കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്ക് നേരെയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.