പേരൂര്‍ക്കട: ഒരു വയോധികനെ തെരുവു നായകള്‍ ആക്രമിച്ചു പരിക്കേൽപ്പിച്ചതി നു പിന്നാലെ കണ്ണുതുറന്ന തിരുവനന്തപുരം നഗരസഭ കഴിഞ്ഞ രാത്രി മാത്രം ആറു തെരുവുനായകളെ പിടികൂടി. പകുതിയിലേറെ പ്രദേശത്ത് തെരുവു നായ കൾ ഇനിയും ശേഷിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
നിരവധി ഇടറോഡുകള്‍ ചേരുന്ന ഭാഗത്ത് വിവിധ സ്ഥലങ്ങളില്‍നിന്നു നായ കൾ വന്നുകൂടുന്നുണ്ട്. ഇവയ്ക്ക് മാംസാഹാരം നല്‍കുന്നവരാണ് നായകളെ അക്രമാസക്തരാക്കുന്നത്. ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ ഇവ മനുഷ്യരെ ആക്രമിക്കുകയാണ്. വാഹനങ്ങളില്‍ പോകുന്നവരെപ്പോലും നായകൾ ആക്രമിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഇരുചക്ര വാഹനങ്ങളുമായി ഇതുവഴിവരാന് ജനങ്ങള്‍ ഭയക്കുന്നുണ്ടെന്നും പ്ര ദേശവാസികൾ ആരോപിക്കുന്നു.
പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളുടെയും കാറുകളുടെയും അടിയില്‍ കിടക്കുന്ന നായ്ക്കള്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ ചാടിവീഴും. ഇവയെ ഫലപ്രദമായി വന്ധ്യംകരണം നടത്തുന്നതിന് അടിയന്തരനടപടികള്‍ ഉണ്ടാകണമെന്നു കട്ടച്ചല്‍ റസി. അസോസിയേഷന് ഭാരവാഹി അനില്‍കുമാര്‍ ആവശ്യപ്പെടുന്നു.
കണ്ണിനു ഗുരുതര പരിക്കേറ്റ ചന്ദ്രന് ഒരു ശസ്ത്രക്രിയകൂടി വേണം
പേരൂര്‍ക്കട: തെരുവു നായകളുടെ ആക്രമണത്തില്‍ കണ്ണുകലങ്ങി മുഖം വികൃതമായ നിലയില്‍ ചികിത്സയിലുള്ള ഗൃഹനാഥന് ഒരു ശസ്ത്രക്രിയ കൂടി വേണം. വട്ടിയൂര്‍ക്കാവ് വേട്ടമുക്ക് കട്ടച്ചല്‍ റോഡ് കെആര്‍ഡബ്ല്യുഎ 192 സായിപ്രഭയില്‍ വാടകയ്ക്കു താമസിക്കുന്ന ചന്ദ്രനാണ് തെരുവു നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
വീട്ടില്‍നിന്നു കടയിലേക്കു പോകാന്‍ പുറത്തിറങ്ങിയപ്പോഴാണ് തെരുവുനായകള്‍ ചന്ദ്രനെ ആക്രമിച്ചത്. നില ത്തുവീണ ചന്ദ്രന്റെ കണ്ണിനു നായകളുടെ കടിയേറ്റതിനാ ൽ കണ്പോള നഷ്ടപ്പെട്ടു. കാഴ്ച തിരിച്ചുകിട്ടണമെങ്കില്‍ ഒരു ശസ്ത്രക്രിയകൂടി നടത്തണം. ചുണ്ടുകളുടെ കുറേഭാഗവും നഷ്ടപ്പെട്ടു. ബാക്കിഭാഗത്തു തുന്നലുകളിട്ടു. നായകളുടെ ശല്യത്തെക്കുറിച്ച് അധികാരികളോടു നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നു കുടുംബം ആരോപിക്കുന്നു.
നായകളുടെ കടിയേറ്റു തൂങ്ങിയ കണ്ണിന്റെ ഭാഗം കൈകൊണ്ട് പൊത്തിപ്പിടിച്ചാണ് ചന്ദ്രൻ വീട്ടിലേക്കെത്തിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഭാര്യ സരോജവും മകളും മാത്രമാണുണ്ടായിരുന്നത്. സമീപവാസികളോട് ആവശ്യപ്പെട്ടിട്ടും ആരും ഒപ്പം പോകാന്‍ തയാറായില്ല. ഇലക്ട്രിക് പണിയും ആശാരിപ്പണിയും ചെയ്തുവന്ന ചന്ദ്രന് പ്രായാധിക്യത്തിനിടയിലും ജോലിക്കുപോയിരുന്നതാണ്. ആ മാര്‍ഗമാണ് ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്. ആദ്യ ദിവസം മരുന്നിനും മറ്റുമായി 10,000 രൂപ ചെലവായി. തുടര്‍ന്നുള്ള ദിവസങ്ങളിലും പണച്ചെലവുണ്ട്. മകളുടെ ജോലിയാണ് ചന്ദ്രന്റെ കുടുംബത്തിനിപ്പോള്‍ താങ്ങായിട്ടുള്ളത്.
കട്ടച്ചല്‍ റസി. അസോസിയേഷന് ഭാരവാഹികള്‍ ഇദ്ദേഹത്തെയും കുടുംബത്തെയും സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ചന്ദ്രനുവേണ്ടി ഒരു സഹായനിധി രൂപീകരിക്കാനും ആവശ്യമായ സഹായം എത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ചന്ദ്രന് എത്രനാള്‍ ചികിത്സ വേണ്ടിവരുമെന്നതിനെക്കുറിച്ച് ഡോക്ടർമാ രും വ്യക്തമാക്കിയിട്ടില്ല.
മധുവിനുനേരേയുള്ള നായകളുടെ ആക്രമണം വിവരിച്ച് ബന്ധുക്കള്‍
പേരൂര്‍ക്കട: ശനിയാഴ്ച അര്‍ധരാത്രിയോടുകൂടി തെരുവു നായകൾ വയോധികനെ കടിച്ചുപറിച്ച രംഗം വിവരിച്ച് ബന്ധുക്കള്‍. വലിയശാല സ്വദേശി മധു (65) വിനെയാണ് നായകള്‍ ക്രൂരമായി ആക്രമിച്ചത്.
വലിയശാല കാവല്ലൂര്‍ ക്ഷേത്ര പരിസരത്ത് നില്‍ക്കുകയായിരുന്ന മധു നായക്കൂട്ടത്തെ കണ്ടപ്പോൾ ആദ്യം ഓടിച്ചുവിടാന്‍ ശ്രമിച്ചു. നടക്കാതെ വന്നപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോഴേക്കും എല്ലാംകൂടി വളഞ്ഞിട്ട് ആക്രമണമായി. കൈകള്‍കൊണ്ട് ആട്ടിയോടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. ഇതിനിടെ ഇടതുകൈയില്‍നിന്ന് മാംസം ഒന്നോടെ നായകൾ കടിച്ചെടുത്തു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വേണുഗോപാല്‍ (32), വിപിന്‍ (22) എന്നിവര്‍ക്കും നായകളുടെ കടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. നിലവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണു മധു.
തന്റെ കൈ വികൃതമായതിലുള്ള മനോവിഷമത്തിലാണ് മധു ആശുപത്രിക്കിടക്കയില്‍ കഴിയുന്നത്. ഇക്കാര്യത്തിൽ എന്തുചെയ്യാനാകുമെന്നു ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടില്ല. വേദനയ്ക്കുള്ള ഇന്ജ്ക്ഷനും മരു ന്നുകളും നല്‍കുന്നുണ്ട്.
മാംസം പോയഭാഗത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുകമാത്രമാണ് ശാശ്വത പരിഹാരം. എന്നാല്‍പ്പോലും പഴയ പോലെയുള്ള അവസ്ഥയിലെത്താൻ സാധി ക്കുമോയെന്നു സംശയമുണ്ട്. പ്ലാസ്റ്റിക് സര്‍ജറിക്കുള്ള പണം കുടുംബത്തിന്റെ പക്കലില്ല. നിനച്ചിരിക്കാതെയുണ്ടായ തെരു വുനായ ആക്രമണത്തില്‍ പകച്ചിരിക്കുകയാണ് കുടുംബം. വലിയശാല മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്. കൃഷ്ണകുമാര്‍ ആശുപത്രിയിലെത്തി മധുവിനോട് വിവരങ്ങള്‍ തേടി.
വയോധികനുനേരേ ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്കകം തിരുവനന്തപുരം നഗരസഭയുടെ ഡോഗ്സ്ക്വാഡ് ഊര്‍ജ്ജസ്വലമായി മുന്നിട്ടിറങ്ങി. നായകളുടെ ശല്യമുണ്ടെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പരാതികളെല്ലാം അവഗണിച്ച നഗരസഭ ഒടുവില്‍ വിപത്തുണ്ടായപ്പോഴാണ് മുന്നിട്ടിറങ്ങിയതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അതേസമയം മധുവിനെ കടിച്ചത് പേപ്പട്ടിയാണോയെന്ന സംശയവുമു ണ്ട്. മധുവിനെയും കുടുംബത്തെയും സഹായിക്കുന്നതിന് തിരുവനന്തപുരം നഗരസഭ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : nattu vishesham Stray dog attack