x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്ലാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ ഇന്നു തുറക്കും

വെബ് ഡെസ്ക്
Published: September 13, 2026 11:19 PM IST | Updated: September 13, 2026 11:19 PM IST

കല്ലാർ അണക്കെട്ട്

നെടുങ്കണ്ടം: അറ്റകുറ്റപ്പണികൾക്കായി കല്ലാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ ഇന്നു മുതൽ 24 വരെ നിയന്ത്രിതമായി തുറക്കും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ടിലെ റേഡിയൽ ഗേറ്റുകളുടെ വയർ റോപ്പ് മാറ്റി സ്ഥാപിക്കുന്നതിനും അനുബന്ധ ജോലികൾക്കുമായാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

ഇന്നു രാവിലെ 11ന് രണ്ട് ഷട്ടറുകൾ അഞ്ച് സെന്‍റിമീറ്റർ വീതം ഉയർത്തും. പരമാവധി അഞ്ച് ക്യുമെക്സ് നിരക്കിലായിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കുക. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 819.9 മീറ്ററാണ്.

വെള്ളം തുറക്കുന്നതിന് മുന്നോടിയായി അണക്കെട്ടിലെ സൈറൺ മുഴക്കും. സൈറൺ മുഴങ്ങുന്നതിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിന്‍റെ താഴ്‌വാരത്തും നീരൊഴുക്കുള്ള പ്രദേശങ്ങളിലും ഇറങ്ങരുതെന്ന് കർശന നിർദേശമുണ്ട്. ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

അടിയന്തര മുന്നറിയിപ്പുകളും സുരക്ഷാക്രമീകരണങ്ങളും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ ദുരന്തനിവാരണ അഥോററ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർദേശം നൽകി.

Tags : Kallar Dam NattuVishasham DistrictNews

Recent News

Corehub Up