പ്രതീകാത്മക ചിത്രം
കോഴിക്കോട്: ബംഗളൂരില്‍ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോയെടുത്ത് രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് എട്ട് ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍.
വെള്ളിമാടുകുന്ന് പുളിയോട് കുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ കുറുപ്പശ്ശംകണ്ടി അഖിലിനെയാണ് (33) പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.നേരത്തെ ഈ കേസിൽ പറമ്പിൽ ബസാർ നമ്പ്യാത്ത് താഴത്ത് കനാൽ റോഡിൽ കുട്ട എന്ന് വിളിക്കുന്നു അതുലിനെയും കണ്ണൂർ മട്ടന്നൂർ സ്വദേശി തില്ലങ്കേരി പാളിയപറമ്പ് ഡിങ്കൻ എന്ന് വിളിക്കുന്ന ജിഷ്ണു ജയനെയും പിടികൂടിയിരുന്നു.
കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.കേസില്‍ പ്രതികളെ സഹായിച്ച യുവതിക്കായും അന്വേഷണം നടക്കുകയാണ്.