x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂൾ ബാഗും പെൻസിലും കൊറിയയിൽ നിന്ന്

ശ്രീജിത് കൃഷ്ണൻ
Published: May 24, 2026 06:46 AM IST | Updated: May 24, 2026 06:46 AM IST

കാഞ്ഞങ്ങാട്: ജെൻ-സിയും കഴിഞ്ഞ് ജെൻ-ആൽഫ തലമുറയിൽപ്പെട്ട കുട്ടികളുടെ മനസിലെ മധുരമനോഹര ലോകമാണ് കൊറിയ. കൊറിയൻ പാട്ടുകളും വെബ് സീരീസുകളും ആനിമേഷനുകളുമൊക്കെ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയാണ്. ആ ഇഷ്ടത്തിന്‍റെ കച്ചവടസാധ്യതകൾ പരീക്ഷിച്ചുനോക്കുകയാണ് ഇപ്പോൾ സ്കൂൾ വിപണി.

കൊറിയയില്‍ നിന്നുള്ള സ്‌കൂള്‍ ബാഗ്, പേന, പെന്‍സില്‍, പെന്‍സില്‍ കട്ടര്‍, ഇറേസര്‍ എന്നിവയെല്ലാം ഇപ്പോൾ സ്കൂൾ വിപണിയിലെ ആകർഷണങ്ങളാണ്. കൊറിയൻ സ്കൂൾ ബാഗിന് 700 മുതൽ 1200 രൂപ വരെ മാത്രമാണ് വില. ഭാരം കുറഞ്ഞതും വലിയ സംഭരണശേഷിയുള്ളതും ആകർഷകവും ട്രെൻഡിയുമായ ഡിസൈനുകളിലുള്ളതുമാണ് ഈ ബാഗുകൾ. പേനയുടെയും പെൻസിലുകളുടെയും ഡിസൈനുകളും ചിത്രപ്പണികളും കുട്ടികളെ ആകർഷിക്കുന്നതാണ്.

കൊറിയയിലെ പരമ്പരാഗത നിർമാണശൈലിയിൽ നിർമിച്ചവയാണ് ഇതെല്ലാമെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്. പാട്ടിലും വെബ് സീരീസിലും കണ്ടതുപോലുള്ള സാധനങ്ങൾ നേരിട്ടു സ്വന്തമാക്കാൻ കഴിയുന്നതിന്‍റെ ത്രിൽ കുട്ടികൾക്കുമുണ്ട്.

നേരിട്ടു കൊറിയയിൽ നിന്നുള്ളവയല്ലെങ്കിലും കൊറിയൻ താരങ്ങളുടെയും കഥാപാത്രങ്ങളുടെയും ചിത്രങ്ങളുള്ള മറ്റു ബാഗുകൾക്കും വാട്ടർ ബോട്ടിലുകൾക്കും ലഞ്ച് ബോക്സുകൾക്കുമെല്ലാം ആവശ്യക്കാർ ഏറെയുണ്ട്. മിക്കി മൗസും സ്പൈഡർമാനും പോലുള്ള പഴയകാല കഥാപാത്രങ്ങളുടെ ചിത്രത്തേക്കാൾ ഈ ചിത്രങ്ങൾക്കാണ് കുട്ടികൾക്കിടയിൽ പ്രിയമേറെയുള്ളതെന്ന് കടയുടമകൾ പറയുന്നു.

ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്കായി വാട്ടർപ്രൂഫ് സംവിധാനമുള്ളതും ലാപ്ടോപ്പും ടാബ്‌ലെറ്റുമൊക്കെ സൂക്ഷിക്കാവുന്നതുമായ സ്മാർട്ട് ബാഗുകളും വിപണിയിലുണ്ട്. എഴുതാനും വരയ്ക്കാനും കഴിയുന്ന ഡിസ്പ്ലേയോടു കൂടിയ ഡിജിറ്റൽ പെൻസിൽ ബോക്സുകളുമുണ്ട്. സ്റ്റീൽ ഫ്ലാസ്കുകൾക്കാണ് പ്ലാസ്റ്റിക് കുപ്പികളേക്കാൾ ആവശ്യക്കാരുള്ളത്. പേപ്പർ പേനകൾ, തുണി കൊണ്ടുള്ള ബാഗുകൾ, മരം കൊണ്ടുള്ള ഇൻസ്ട്രുമെന്‍റ് ബോക്സുകൾ എന്നിവ തെരഞ്ഞെടുത്തു വാങ്ങാനെത്തുന്നവരുമുണ്ട്.

Tags : nattu vishesham School bag and pencil Korea

District News

വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത് വിദ്യാർഥികൾ പൊൻകുന്നം: എസ്ഡി യുപി സ്‌കൂളിലെ കുട്ടികൾ അഞ്ചാംവർഷവും വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തി സ്‌കൂൾ ലീഡറെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു. വിദ്യാർഥികളെ സഹകരിപ്പിച്ച് അധ്യാപകർ തയാറാക്കിയ യന്ത്രത്തിലായിരുന്നു വോട്ടെടുപ്പ്. 180 വിദ്യാർഥികൾ വോട്ട് ചെയ്തു. സ്‌കൂൾ ലീഡറായി കെ.എസ്. ആദിദേവ് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാരംഗം കൺവീനറായി പ്രണവ് വിനോദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സിയാമോൾ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ഡോൺ സോജൻ, കലാ-പൊതുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി അക്ഷര സിജു എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികൾ തന്നെ പോളിംഗ് ബൂത്ത്, വോട്ടെണ്ണൽ കേന്ദ്രം എന്നിവ തയാറാക്കി. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമുണ്ടായിരുന്നു. പ്രഥമാധ്യാപിക സുമ പി. നായരുടെ നേതൃത്വത്തിൽ അധ്യാപകർ തെരഞ്ഞെടുപ്പ് പ്രവർ

Recent News

Corehub Up