x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂടപ്പുഴക്കടവില്‍ സംഗമേശന് ആറാട്ട്


Published: May 9, 2026 01:05 AM IST | Updated: May 9, 2026 01:05 AM IST

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു സമാപനംകുറിച്ച് ചാലക്കുടി കൂടപ്പുഴക്കടവില്‍ നടന്ന ആറാട്ട്.

ഇരിങ്ങാലക്കുട: ആചാരവും അനുഷ്ഠാനവും ഇഴചേര്‍ന്നു. ഭക്തിയുടെ നിറവില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഗമേശനു കൂടപ്പുഴക്കടവില്‍ ആറാട്ട്.

ഇന്നലെ രാവിലെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പള്ളിനീരാട്ടിനായി പുറപ്പെട്ട കൂടല്‍മാണിക്യ സ്വാമിക്കു കേരള പോലീസ് വക ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കി. വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരന്‍റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്. ക്ഷേത്രത്തിന്‍റെ കിഴക്കേ നടപ്പുരയില്‍ തിങ്ങിനിറഞ്ഞ ഭക്തരെ സാക്ഷിനിര്‍ത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു.

വലിയ ബലിക്കല്ലില്‍ ബലിതൂവി, കൊടിമരത്തിനു പ്രദക്ഷിണംചെയ്ത് കൈയിലേന്തിയ വിഗ്രഹവുമായി മേല്‍ശാന്തിപ്രദക്ഷിണം പൂര്‍ത്തിയാക്കി. തുടര്‍ന്നു സംഗമേശ്വരചൈതന്യത്തെ തിടമ്പിലേക്കാവാഹിച്ച് ആനപ്പുറത്തു കയറ്റി കിഴക്കേ ഗോപുരകവാടം വഴി പുറത്തേക്ക് ഇറങ്ങി. വടകുറുമ്പകാവ് ദുര്‍ഗാദാസന്‍ തിടമ്പേറ്റി. കുളക്കാടന്‍ കുട്ടികൃഷ്ണനും നന്തിലത്ത് ഗോവിന്ദക്കണ്ണനും അകമ്പടിയായി.

തുടര്‍ന്ന് മൂന്നാനകളുമായി നാദസ്വരത്തിന്‍റെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ സംഗമേശന്‍ ചാലക്കുടി കൂടപ്പുഴയിലേക്ക് ആറാട്ടിനായി യാത്രയായി. ആയിരക്കണക്കിനു ഭക്തജനങ്ങളും ഭഗവാനെ അനുഗമിച്ചിരുന്നു.

രാവിലെ ഇരിങ്ങാലക്കുടയില്‍നിന്നു കാല്‍നടയായി പുറപ്പെട്ട എഴുന്നള്ളിപ്പ് ഉച്ചയ്ക്കു കൂടപ്പുഴ മനയില്‍ നടത്തിയ പ്രത്യേക പൂജകള്‍ക്കുശേഷം രണ്ടരയോടെയാണ് ആറാട്ട് നടന്നത്. തന്ത്രി നകരമണ്ണ് ഋഷികേശ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം തിടന്പേന്തിക്കൊണ്ട് മൂന്നു പ്രാവശ്യം പുഴയില്‍ മുങ്ങി ആറാട്ടു നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പുവിളികളോടെ ആറാട്ടില്‍ പങ്കെടുത്ത് നിര്‍വൃതി നേടി. മേല്‍ശാന്തി പുത്തില്ലത്ത് ആനന്ദന്‍ നമ്പൂതിരി സഹായിയായിരുന്നു. തുടര്‍ന്ന് മഞ്ഞള്‍പൊടി കൊണ്ട് അഭിഷേകവും പൂജയും നടത്തിയശേഷം മഞ്ഞള്‍പൊടി ഭക്തജനങ്ങള്‍ക്കു പ്രസാദമായി വിതരണം ചെയ്തു.

ഭക്തജനങ്ങള്‍ക്കു പാളപ്പാത്രത്തില്‍ ആറാട്ടുകഞ്ഞി നല്‍കി. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശേരിയും ചെണ്ടുമാങ്ങകറിയും പപ്പടവും കഞ്ഞിയോടൊപ്പം ഉണ്ടായിരുന്നു.

ചാലക്കുടി എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ്, ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, കൂടപ്പുഴ എന്‍എസ്എസ് കരയോഗം പ്രസിഡന്‍റ് നന്ദകുമാര്‍ ചിറയ്ക്കല്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ അഡ്വ.സി.കെ ഗോപി എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags : Six people nattuvisheaham local news

Recent News

Corehub Up