x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടിക്കുളത്ത് തെരുവു വിളക്കുകള്‍ മിഴിയടച്ചു

വെബ് ഡെസ്ക്
Published: July 30, 2026 10:07 PM IST | Updated: July 30, 2026 10:07 PM IST

കോടിക്കുളം: പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള തെരുവു വിളക്കുകള്‍ തെളിയാതായിട്ട് നാളുകളായെങ്കിലും ഇതു തെളിക്കുന്നതിന് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനു കാരണമാകുന്നു. സര്‍ക്കാരിന്‍റെ നിലാവ് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷമായി പഞ്ചായത്തില്‍ എഴുന്നൂറിലധികം തെരുവു വിളക്കുകളാണ് സ്ഥാപിച്ചത്. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എത്ര ബള്‍ബുകള്‍ തെളിയുന്നുണ്ട് എന്ന കാര്യത്തില്‍ പഞ്ചായത്തിനോ കരാറുകാരനോ നിശ്ചയമില്ലാത്ത സാഹചര്യമാണ്.

മഴക്കാലമായതോടെ നിരവധി ബള്‍ബുകളാണ് പ്രവര്‍ത്തന രഹിതമായത്. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടു തരത്തിലുള്ള തെരുവ് വിളക്കുകളാണ് പദ്ധതിയുടെ ഭാഗമായി വിവിധ ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ചത്. ഓട്ടോമാറ്റിക് ബള്‍ബുകൂടെ സെന്‍സര്‍ അടിക്കടി തകരാറിലാകുന്നതും പതിവാണ്. അതിനാല്‍ ബള്‍ബുകള്‍ രാത്രികാലങ്ങളില്‍ തെളിയുന്നില്ല. ഇതിനു പുറമേ വിവിധ ഇടങ്ങളില്‍ നിരവധി ബള്‍ബുകളാണ് ദിവസങ്ങളോളം പകല്‍ സമയങ്ങളിലും തെളിഞ്ഞുനില്‍ക്കുന്നത്.

കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇപ്രകാരം വൈദുതി പാഴായിപ്പോകുന്നത്. വൈദ്യുതി ചാര്‍ജിനത്തില്‍ പഞ്ചായത്തിന് വലിയ നഷ്ടത്തിനും ഇത് ഇടയാക്കുന്നു. പഞ്ചായത്തില്‍ പരാതി പറഞ്ഞാല്‍ ഉടനെ ശരിയാക്കാം എന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. പലപ്പോഴും പരാതിപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞു മാത്രമാണ് പരാതികള്‍ പരിഹരിക്കുന്നത്.

വൈദ്യുതി ബോര്‍ഡ് നിലവിലെ പല ലൈനുകളും ഇന്‍സുലേറ്റഡ് കേബിളാക്കി മാറ്റിവരികയാണ്. മുന്‍പ് ഈ ലൈനുകളില്‍ സ്ഥാപിച്ചിരുന്ന തെരുവു വിളക്കുകള്‍ അഴിച്ചുമാറ്റിയത് പുനഃസ്ഥാപിക്കാനും നടപടിയില്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം പുരയിടങ്ങള്‍ കാട് വെട്ടിത്തെളിക്കാത്തതിനാല്‍ ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടേയും വിഹാരകേന്ദ്രങ്ങളാണ്. ഇവ നേരം ഇരുട്ടിയാല്‍ റോഡിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ തെരുവു വിളക്കുകള്‍ അടിയന്തരമായി തെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : Nattuvishesham Districtnews Streetlights

Recent News

Corehub Up